എല്ലാവരേയും വശത്താക്കാൻ വിരുതനായ ശ്രീധരൻപിള്ള ചെങ്ങന്നൂരിൽ അൽഭുതം കാണിക്കുമോ? ബിജെപി നേതാവിന്റെ മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് യുഡിഎഫ്; വിശ്വസ്തനായ വിഷ്ണുവിനെ രക്ഷിക്കാൻ സുകുമാരൻ നായരുടെ കാലു പിടിച്ച് ഉമ്മൻ ചാണ്ടി
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അടുക്കാരിൽ പ്രധാനിയാണ് അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ള. എൻഎസ്എസിന് നിയമോപദേശം നൽകുന്ന ബിജെപി നേതാവ്. പിള്ളയുടെ വീട് കോഴിക്കോട് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ എല്ലാ അർത്ഥത്തിലും ചെങ്ങന്നൂരുകാരനാണ് ശ്രീധരൻപിള്ള. ജനിച്ചതും വളർന്നതുമെല്ലാം ചെങ്ങന്നൂരിൽ. അഭിഭാഷക പഠനത്തിന് കോഴിക്കോടെത്തി അവിടെ നിലയുറപ്പിച്ച അഭിഭാഷകൻ. ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനെന്ന നിലയിൽ എല്ലാവരുമായും അടുത്ത സൗഹൃദം. ആരേയും തനിക്ക് ഒപ്പമാക്കാനുള്ള മാസ്മരികതയും ശ്രീധരൻ പിള്ളയ്ക്കുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ചെങ്ങന്നൂരിൽ തന്നെ ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിർബന്ധം പിടിച്ചത്. അങ്ങനെ മനസ്സില്ലാ മനസ്സോടെ ശ്രീധരൻ പിള്ള സ്വന്തം നാട്ടിൽ സ്ഥാനാർത്ഥികുപ്പായവുമായെത്തി.
സിറ്റിങ് എംഎൽഎ പിസി വിഷ്ണുനാഥിന് ഈസി വാക്കോവർ കിട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ നേമവും വട്ടിയൂർക്കാവും പോലെ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുകയാണ്. ശ്രീധരൻ പിള്ളയുടെ തന്ത്രപരമായ ഇടപെടലിലൂടെ ചെങ്ങന്നൂർ ബിജെപിയോട് അടുക്കുകയാണ്. പ്രചരണത്തിൽ ഏറെ മുന്നേറിയ ബിജെപി എതിരാളികളെ ബഹുദൂരം ചെങ്ങന്നൂരിൽ പിന്നിലാക്കി. ആലപ്പുഴയിലെ വിഭാഗിയത ചെങ്ങന്നൂരിലെ സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിച്ചതും ശ്രീധരൻപിള്ളയെ സഹായിക്കുന്ന ഘടകമായി. ഇതിനൊപ്പമാണ് സുകുരമാൻനായരുടെ സർവ്വ പിന്തുണയും. എൻഎസ്എസ് ശ്രീധരൻ പിള്ളയെ പിന്തുണച്ചാൽ വിഷ്ണുനാഥിന്റെ കാര്യം പരുങ്ങലിലാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലും തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുകുമാരൻ നായരെ വശത്താക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തിയത്. എന്നാൽ ശ്രീധരൻ നായരോടുള്ള സുകുമാരൻ നായരുടെ സ്നേഹം മനസ്സിലാക്കി മടങ്ങാനേ ഉമ്മൻ ചാണ്ടിക്കായുള്ളൂ എന്നാണ് സൂചന.
വികസനമില്ലായ്മയിൽ മുരടിക്കുന്ന മദ്ധ്യ തിരുവിതാംകൂറിന്റെ ഹൃദയ ഭൂമിയായ ചെങ്ങന്നൂരിന്റെ ഇല്ലായ്മകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻപിള്ള വോട്ടർമാരെ സമീപിക്കുന്നത്. എൻഡിഎ ഉയർത്തുന്ന പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ ഇടതു വലതു സ്ഥാനാർത്ഥികളും പ്രവർത്തകരും വലയുകയാണ്. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയുടെ പ്രചാരണം വമ്പിച്ച ജനപിന്തുണകൊണ്ട് ശ്രദ്ധേയമാവുകയാണ്. ഒരോ ഭവനത്തിലും കയറിയിറങ്ങി നാടിന്റെ ആവശ്യങ്ങളും വികസനങ്ങളെയും കുറിച്ചുള്ള വോട്ടർമാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കിയാണ് പ്രപാരണം നടത്തുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിൽ വർഷങ്ങളായി ഇടതും വലതും എംഎൽഎമാർ മാറിമാറി വിജയിച്ചിട്ടും ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും ഇതിന് ഒരുമാറ്റം അനിവാര്യമാണെന്നും ശ്രീധരൻ പിള്ള വിശദീകരിക്കുന്നു.
എല്ലാ വിഭാഗത്തേയും കൈയിലെടുത്തുള്ള വോട്ട് ചോദ്യത്തിന് വലിയ പ്രതികരണം കിട്ടുന്നുവെന്ന് കോൺഗ്രസും ഇടതുപക്ഷവും തിരിച്ചറിയുന്നു. ഇതോടെ ബിജെപി മുന്നണിക്ക് ജയസാധ്യതയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുകയാണ്. നായർഈഴവ-ക്രൈസ്ത വോട്ടുകൾ ഇവിടെ നിർണ്ണായകമാണ്. സുകുമാരൻനായരിലൂടെ നായർ വോട്ടുകളും ബിഡിജെഎസിലൂടെ ഈഴവരേയും കൈയിലെടുക്കുകയാണ് ശ്രീധരൻ നായർ. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തണലിൽ ക്രൈസ്തവ സഭകളും അടുക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ സജീവമായ പല കോൺഗ്രസ് നേതാക്കളും മനസ്സുകൊണ്ട് ശ്രീധരൻപിള്ളയ്ക്ക് ഒപ്പമാണെന്നും സൂചനയുണ്ട്. ഇത്തരം രഹസ്യ സൗഹൃദങ്ങളും വോട്ടാക്കി മാറ്റി ചെങ്ങന്നൂരിൽ താമര വിരിയിക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതിനെ ഭയപ്പാടോടെ കോൺഗ്രസ് കാണുന്നതിന്റെ സൂചനയാണ് സുകുമാരൻ നായരെ തേടിയുള്ള ഉമ്മൻ ചാണ്ടിയുടെ വരവ്.
ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ പി.സി വിഷ്ണുനാഥിന് ഭീഷണിയായി മുൻ എംഎൽഎ ശോഭന ജോർജ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമാണ്. കഴിഞ്ഞ തവണയും വിമത ഭീഷണി ഉയർത്തിയ ശോഭനയെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇത്തവണ അതിന് കഴിഞ്ഞില്ല. ഇതും ശ്രീധരൻപിള്ളയ്ക്ക് പ്രതീക്ഷയാണ്. ശോഭനാ ജോർജ് നേടുന്ന വോട്ടുകൾ ക്രൈസ്തരുടേതാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ 9 തവണയും ജയിച്ചത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്.1991 മുതൽ തുടർച്ചയായി യു.ഡി.എഫിന്റെ ഭരണമാണ് മണ്ഡലത്തിൽ. അതുകൊണ്ട് തന്നെ തുടർച്ചയായി മൂന്നാം വിജയംതേടി ഇറങ്ങുന്ന പി.സി. വിഷ്ണുനാഥ് വെല്ലുവിളി ഏറെയാണ്.
അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ ആണ് സിപിഐ(എം) സ്ഥാനാർത്ഥി. സിഎസ് സുജാതയെന്ന വി എസ് പക്ഷ നേതാവിന് സീറ്റ് നിഷേധിച്ചാണ് രാമചന്ദ്രൻ നായർ എത്തുന്നത്. 1970-75 കാലയളവിൽ പന്തളം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐ യിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ വിവിധ ചുമതലകൾ വഹിച്ചു. 1977ൽ തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1979 ൽ ചെങ്ങന്നൂർ കോടതിയിൽ അഭിഭാഷകനായി. സിപിഐ(എം) ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മി?റ്റി അംഗം, ചെങ്ങന്നൂർ ബാർ അസ്സോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2001 ലെ നിയമസഭ തെരഞ്ഞടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഗ്രൂപ്പ് പ്രശ്നങ്ങൾ കാരണം ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥിക്ക് പ്രചരണത്തിൽ ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുമില്ല. ഇതും ശ്രീധരൻ പിള്ളയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
ചെങ്ങന്നൂർ വെണ്മണി സ്വദേശിയാണ് പി.എസ്.ശ്രീധരൻപിള്ള. 2003-2006 കാലഘട്ടത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോൾ ദേശീയ കൗൺസിൽ അംഗമാണ്. മുൻ എംഎൽഎ ശോഭനജോർജ്ജ് കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വതന്ത്രയായി മത്സരിക്കുന്നത് മണ്ഡലത്തിലെ ഫലം മാറ്റിമറിക്കുന്നതിന് കാരണമാകും. ശോഭനയുടെ സ്ഥാനാർത്ഥിത്വത്തോടെ ചതുഷ്ക്കോണമത്സരത്തിന്റെ ചൂടിലേക്കാണ് മണ്ഡലം എത്തിയത്. ഈ ചതുഷ്കോണ ചൂട് തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീധരൻപിള്ള വോട്ട് തേടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍