പഠിപ്പു നിർത്തണ്ട മക്കളെ ഞങ്ങളില്ലേ കൂടെ; പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു പുതുവഴി കാട്ടാൻ കിങ് ജോൺസ്; മെയ് മുതൽ നിങ്ങളുടെ കാര്യുണ്യത്തിന് കൈനീട്ടി പള്ളുരുത്തിയിലെ കൗണ്ടറിൽ ഈ മനുഷ്യ സ്നേഹിയുണ്ടാകും
ആവണി ഗോപാൽ
കൊച്ചി: കിങ് ജോൺസിന് ദുരന്തങ്ങളെ പറ്റ് കേട്ടാൽ വെറുതെ ഇരിക്കാനാകില്ല. ഈ മനുഷ്യൻ സാമൂഹിക സേവനത്തിന് നേതൃത്വം നൽകുമ്പോൾ പിന്തുണയുമായി വിദ്യാർത്ഥികളും ക്ലബ്ബുകളും സാമൂഹിക സംഘടനകളുമൊക്കെ ഒപ്പം കൂടുന്നു. കിങ് ജോണ്‍സ് ഇപ്പോൾ പുതിയൊരു ദൗത്യത്തിലാണ്. 'പഠിപ്പു നിർത്തണ്ട മക്കളെ , ഞങ്ങളില്ലേ കൂടെ '-ഈ ആശ്വാസവാക്കുമായി ആദിവാസി ഊരുകളിലൂടെയുള്ള യാത്രയിലായിരുന്നു കിങ് ജോൺസ്. ഇനി കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങൾ. പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു വേണ്ടി പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ വയ്ക്കുകയാണ് ഈ മനുഷ്യസ്നേഹി. അരി വിതരണത്തെ കൂടാതെയാണ് ഇത്. മെയ് 10 മുതൽ ജൂലൈ 30 വരെ കൊച്ചിയിൽ നേരിട്ട് പഠനോപകരണങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്നതിന് അവസരം ഉണ്ട്. അതായത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ. പള്ളുരുത്തിയിലെ ബിന്നി റോഡിലാകും കൗണ്ടർ.
കോട്ടയം ചങ്ങനാശ്ശേരിക്കാരനാണ് ജോൺസ്. ജേർണലിസം പഠിച്ച ശേഷം തെഹൽക്കയിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലി നോക്കി. അതിന് ശേഷം പത്രപ്രവർത്തനം വിട്ട് ഷെയർ ട്രെഡിങ്ങിലെത്തി ഈ മുപ്പതുകാരൻ. അതിനിടെയാണ് മനുഷ്യ വേദനകൾ മനസ്സിലാക്കിയുള്ള സാമൂഹിക പ്രവർത്തനം തുടങ്ങുന്നത്. നവമാദ്ധ്യമങ്ങളെ സാഹിത്യ പ്രവർത്തനത്തിന് മാറ്റുകൂട്ടാൻ പേരിന് മുമ്പിൽ കിങ് എന്നു കൂടി കൂട്ടി. അങ്ങനെ സാധാരണക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവുമായി ഓടിയെത്തുന്ന കിങ് ജോൺസായി ഈ യുവാവ് മാറി. ആദിവാസി ഊരുകളിലെ ദുരിതങ്ങൾ തിരിച്ചെറഞ്ഞാണ് ഇപ്പോഴത്തെ പ്രവർത്തനം. അതിന് പുതിയ മാനം നൽകാനാണ് പഠനോപകരണങ്ങൾ വാങ്ങാനുള്ള കളക്ഷൻ റൂം. ചെന്നൈ പ്രളയ ദുരന്ത സമയത്ത് ഫെയ്സ് ബുക്കിൽ കുറിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന കിങ് ജോൺസിന് കിട്ടിയത് ടൺ കണക്കിന് സാധനങ്ങളുമായിരുന്നു. അത് ചെന്നൈയിൽ കൊണ്ട് പോയി ആവശ്യക്കാർക്ക് നൽകി ഏവരുടേയും കണ്ണുനീർ തുടച്ച വ്യക്തിത്വം.
ആദിവാസി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം ഒരുക്കാനായി മുൻനരിയിൽ എന്നും കിങ് ജോൺസ് ഉണ്ടായിരുന്നു. കേരളത്തിൽ തന്നെയാണ് ഈ ഇടങ്ങൾ. വടക്കേ അറ്റം മുതൽ തെക്കേ അറ്റം മുതലുള്ള ഈ കൂരകളിൽ ജീവിക്കുന്നത് കുടുംബങ്ങൾ ആണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ വയനാട് , കാസർഗോഡ്, കോഴിക്കോട്, കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉള്ള ചേരികളിലും ഗോത്ര ഊരുകളിലും ( രണ്ടുംവ്യത്യസ്തമായ സാഹചര്യങ്ങൾആണ് ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല ) ഉള്ള പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികൾക്കു വേണ്ടി പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ വയ്ക്കുകയാണ്-കിങ് ജോൺസ് തന്റെ മഹത്തായ ലക്ഷ്യത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.
ഈ വരുന്ന ഏപ്രിൽ 10 മുതൽ വയനാട് കേന്ദ്രമാക്കി കനവിൽ അവിടെയുള്ള യുവാക്കളുടെ സംഘം പഠനം മുടങ്ങിപ്പോയ 30 കുട്ടികൾക്കായി പതിനഞ്ചു ദിവസത്തേയ്ക്ക് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിലേക്ക് വേണ്ട ഭക്ഷണവും വസ്ത്രങ്ങളും പലരിൽ നിന്നും ശേഖരിച്ചു. ക്യാമ്പിനു ശേഷം അവർക്ക് ആവശ്യമായ കരുതൽ നൽകാനും നമുക്കാവണം. ഓർമ്മയിൽ നേപ്പാളിലെ കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ഇതേ സമയങ്ങളിൽ പഠനോപകരണങ്ങൾ ശേഖരിച്ചു നൽകിയ ആത്മവിശ്വാസം ആണ് കിങ് ജോൺസിന്റെ കരുത്ത്. അതുകൊണ്ട് തന്നെ'പഠിപ്പു നിർത്തണ്ട മക്കളെ , ഞങ്ങളില്ലേ കൂടെ ' എന്ന ആശയത്തിനും വലിയ പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു.
എല്ലാ പ്രവർത്തനത്തിനും ജോൺസണിന്റെ സഹായിക്കുന്നത് സോഷ്യൽ മിഡിയയാണ്. ഫെയ്സ് ബുക്ക് തന്നെയാണ് പ്രധാന പ്രചണ മാദ്ധ്യമം. ഇതിന്റെ സാധ്യതകൾ തന്നെയാണ് പാവപ്പെട്ടവർക്ക് ഒരു കൈ സഹായമെത്തിക്കാൻ ജോൺസിന് തുണയാകുന്നത്. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവ മാദ്ധ്യമങ്ങളുടെ സാധ്യതകൾ ജോൺസ് തിരിച്ചറിയുന്നത് അപ്രതീക്ഷിതമായാണ്. രാഷ്ട്രീയവും കവിതകളുമായി നവമാദ്ധ്യമങ്ങളിൽ നിറഞ്ഞ ഈ യുവാവന്റെ ജീവിത ദൗത്യം മാറ്റിയത് ഒരു ഫോൺ കോൾ മാത്രമാണ്. ഇതോടെ സൗഹൃദ കൂട്ടായ്മയിലൂടെ അശരണരെ സഹായിക്കുകയെന്ന ദൗത്യം ജോൺസ് ഏറ്റെടുത്തു.
2014 നവംബറിലായിരുന്നു ആ കോൾ.. അതിനെ ജോൺസ് ഓർത്തെടുക്കുന്നത് ഇങ്ങനെ രാഷ്ട്രീയവും സാഹിത്യവുമായിരുന്നു സോഷ്യൽ മീഡിയയിൽ താൻ ചർച്ച ചെയ്തത്. അതിനിടെയിൽ ഒരു ഫോൺ കോൾ എത്തി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള കുട്ടിയുടെ അച്ഛനായിരുന്നു അത്. കുട്ടിയുടെ കാര്യത്തെ കുറിച്ച് പോസ്റ്റിട്ട് സഹായം എത്തിച്ചു നൽകണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് പോസ്റ്റിട്ടു. ദിവസങ്ങൾക്കുള്ളിൽ 80,000ത്തോളം രൂപ ആ കുട്ടിയുടെ അച്ഛന്റെ അക്കൗണ്ടിലെത്തി. ഇതോടെ നവമാദ്ധ്യമങ്ങളുടെ സാധ്യതയും തിരിച്ചറിഞ്ഞു. പിന്നീട് രാഷ്ട്രീയവും കവിതയുമെല്ലാം മാറി. ഏതാണ്ട് ഭിന്ന ശേഷിക്കാരായ നാലോളം കുട്ടികളെ വീണ്ടും ഫെയ്സ് ബുക്കിലൂടെ സഹായിച്ചു.
അത്തരം കുട്ടികളെ സഹായിക്കുന്നതിന് ഫേസ്ബുക്കിലൂടെ നിരവധി സഹായങ്ങൾ ഒഴുകിയെത്തി. അപ്പോഴാണ് നേപ്പാളിനെ നടുക്കിയ ഭൂകമ്പം ഉണ്ടാകുന്നത്. ദുരതി ബാധിതർക്ക് വസ്ത്രം എത്തിക്കാനായിരുന്നു പദ്ധതി. സോഷ്യൽ മീഡിയയിലൂടെ അപേക്ഷയിട്ടു. സഹായങ്ങൾ ഒഴുകി. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾ ഇത് ഏറ്റെടുത്തു. 500 കിലോ വസ്ത്രങ്ങൾ ശേഖരിക്കാനായിരുന്നു പരിപാടി. എന്നാൽ സുമനസ്സുകളുടെ സഹായത്തോടെ അത് 1700 കിലോ ആയി. എയർ കാർഗോ വഴി അയയ്ക്കാൻ പറ്റില്ലെന്നായപ്പോൾ തീവണ്ടിയിൽ അതിനെ ഗോരഖ്പൂറിലെത്തിച്ചു. അവിടെ നിന്ന് സാഹസികമായി നേപ്പാളിലും. അവിടെ കണ്ട കാഴ്ചകൾ കരളലിയിക്കുന്നതായി. അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചു. പിന്നെ എവിടെ ദുരന്തമുണ്ടായാലും സാധനങ്ങൾ ശേഖരിച്ച് അങ്ങോട്ട് പോയി. ഇതിനൊപ്പം അശരണരേയും സഹായിച്ചു.
എല്ലാ ജില്ലകളിലും ഇന്ന് ജോൺസിനെ സഹായിക്കാൻ കൂട്ടായ്മകളുണ്ട്. സാധനങ്ങൾ കളക്റ്റ് ചെയ്ത് ഇവർ ജോൺസിന് എത്തിക്കും. നാളെയും ഇത്തരത്തിൽ നിരവധി പേർ സഹായവുമായി എറണാകുളത്തെ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തും. 140 കുടുംബങ്ങൾ സ്ഥിരമായി സഹായിക്കുന്നു. എല്ലാ മാസവും ഈ കൂട്ടായ്മയുടെ കരുത്തിൽ അശരണരെ സഹായിക്കാൻ ജോൺസിന് കഴിയുന്നു. ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസമെത്തിക്കാൻ ഇവരെല്ലാം എത്തുമെന്ന് ജോൺസിന് ഉറപ്പുണ്ട്. ഈ വിശ്വാസക്കരുത്തിലാണ് ആദിവാസി കുട്ടികളെ പഠനത്തിന്റെ വഴിയിൽ പിടിച്ചു നിർത്താനുള്ള യാത്രയുമായി നീങ്ങുന്നതും. സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9645562326, 9048812228 ഈ നമ്പറുകളിൽ ജോൺസിനെ ബന്ധപ്പെടാം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍