പഞ്ചായത്തിൽ നിന്നും പാഠം പഠിച്ച വെള്ളാപ്പള്ളി നടത്തുന്നത് നിശബ്ദ മുന്നേറ്റം; മൈക്രോ ഫിനാൻസ് വികാരം അണികളിൽ സജീവം; സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ യൂണിയൻ നേതാക്കൾ; ബിഡിജെഎസ് ഇക്കുറി പത്തിടങ്ങളിൽ എങ്കിലും വമ്പൻ നേട്ടം ഉണ്ടാക്കും; ആശങ്ക ഇടതുപക്ഷത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിക്കുമോ എന്ന സംശയം വെള്ളാപ്പള്ളി നടേശനുണ്ടായിരുന്നു. സൂപ്പർ താരം സുരേഷ് ഗോപിക്ക് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപിക്ക് നൽകാത്തതായിരുന്നു ഈ ആശങ്കയ്ക്ക് കാരണം. അതിനിടെയിൽ എംപി സ്ഥാനം സുരേഷ് ഗോപിക്ക് കിട്ടി. അതായത് മോദിയുടെ വാക്ക് പാഴാകില്ല. ഇത്തവണ നിയസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് കരുത്തു കാട്ടിയാൽ തുഷാർ വെള്ളാപ്പള്ളിക്ക് അർഹമായ സ്ഥാനം മോദി നൽകുമെന്ന പ്രതീക്ഷ എത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വെള്ളാപ്പള്ളിക്ക് ഹെലികോപ്ടർ അനുവദിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടിയും വെള്ളാപ്പള്ളി സന്തോഷത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ പ്രധാന പ്രചരണ നേതാവ് തനാണെന്ന് വെള്ളാപ്പള്ളി പറയുന്നു. പറന്നു നടന്ന് വെള്ളാപ്പള്ളിയും തുഷാറും കളം നിറയുമ്പോൾ ബിജിഡിഎസിന്റെ സാധ്യത കൂടുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടങ്ങിയതാണ് എസ്എൻഡിപി. എന്നാൽ അന്ന് രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം ഉണ്ടായില്ല. സമത്വമുന്നേറ്റ യാത്രയ്ക്കൊടുവിൽ ബിഡിജെഎസ് പിറന്നു. അങ്ങനെ എൻഡിഎയിൽ ഘടകകക്ഷിയായി. തദ്ദേശത്തിൽ എസ്എൻഡിപി മുന്നോട്ട് വച്ച സ്ഥാനാർത്ഥികളുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. ബിജെപിക്ക് ഈ കൂട്ടുകെട്ടിന്റെ ഫലം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് നർത്തിയത്. കുട്ടനാട് സുഭാഷ് വാസു, നാട്ടികയിൽ ടിവി ബാബു, തിരുവല്ലയിൽ അക്കീരൺ കാളിദാസ ഭട്ടതിരിപ്പാട്. ഇതിനൊപ്പം ബാക്കി സീറ്റുകളിലും കരുത്തരെ തന്നെ മത്സരിച്ചു. ഇതിൽ ബഹുഭൂരിപക്ഷവും എസ്എൻഡിയുടെ താലൂക് യൂണിയൻ പ്രസിഡന്റുമാർ. ഇതോടെ താഴെതട്ടിലെ എസ്എൻഡിപി യൂണിയൻ അനുഭാവികളുടെ വോട്ട് ഉറപ്പിക്കുകയാണ് ബിഡിജെസ്.
ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് ബിഡിജെഎസിന് കിട്ടിയത് കോവളവും വാമനപുരവും വർക്കലയുമാണ്. ഇതിൽ കോവളത്ത് താലൂക് യൂണിയൻ പ്രസിഡന്റ് ടിഎൻ സുരേഷ്, വർക്കലയിൽ എസ്എൻഡിപി ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം, വാമനപുരത്ത് ആർവി നിഖിൽ. ഗ്ലോബൽ നായർ സമാജത്തിന്റെ നേതാവായിരുന്നു. ഒപ്പം സമത്വ മുന്നേറ്റ യാത്രയിലെ സജീവ സാന്നിധ്യവും. ഇതിൽ കോവളവും വർക്കലയുമാണ് ബിഡിജെഎസ് വാശിയോടെ നിറയുന്ന മണ്ഡലങ്ങൾ. ഇവിടെ ശക്തമായ ത്രികോണമൊരുക്കാൻ ടിഎൻ സുരേഷിനും അജിക്കും കഴിയുന്നുണ്ട്. ഇതിൽ കോവളത്ത് വിജയപ്രതീക്ഷ പോലും പങ്കുവയ്ക്കുന്നു. കോവളത്ത് ഈഴവ വോട്ടുകൾ പരമ്പരാഗതമായി സഹായിക്കുന്നത് ഇടതുപക്ഷത്തേയാണ്. വർക്കലയിലും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഈ രണ്ടിടത്തും ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന്റെ സാധ്യതകളെ സ്വാധീനിക്കും. ഇത് തന്നെയാണ് സംസ്ഥാനത്തെ പൊതു ചിത്രവും.
ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഇതു തന്നെയാണ് അവസ്ഥ. ബിഡിജെഎസ് വോട്ട് പിടിച്ചാൽ അത് കൂടുതൽ സ്വാധീനിക്കുക ഇടതുപക്ഷത്തെ തന്നെയാകും. ഇത് മനസ്സിലാക്കിയാണ് കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കി ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് പരീക്ഷിക്കുന്നത്. കുട്ടനാട്, ഇടുക്കി, കയ്പമംഗലം, കോവളം എന്നിവിടങ്ങളിൽ ജയപ്രതീക്ഷയുണ്ടെന്ന് ബിഡിജെഎസും പറയുന്നു. കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, കായംകുളം മണ്ഡലങ്ങളിലും ബിഡിജെഎസ് സാന്നിധ്യം ശക്തമാണ്. ഇതിൽ ഇരവിപുരത്തും കരുനാഗപ്പള്ളിയിലും കുന്നത്തൂരിലും കായംകുളത്തും ബിഡിജെഎസ് വോട്ടുകൾ കോൺഗ്രസ് മുന്നണിക്ക് തന്നെയാകും ഗുണം ചെയ്യുക. കൊല്ലത്ത് മുകേഷിനെതിരെ കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥിയെ നിർത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പ്രവചനാതീതമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
ഏറ്റുമാനൂർ, ഇടുക്കി, ഉടുമ്പൻചോല, പൂഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലും വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികൾ നിർണ്ണായകമാണ്. ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ ശക്തമായ മത്സരമാണ് നടത്തുന്നത്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ഈഴവ വോട്ടുകൾ പൂഞ്ഞാറിൽ ബിഡിജെഎസ് സ്വന്തമാക്കുമെന്നാണ് സൂചന. ഇതോടെ ഇവിടെ ഫല പ്രവചനം അസാധ്യമാകും. പിസി ജോർജും ജോർജ് കുട്ടി അഗസ്തിയുമെല്ലാം പൂഞ്ഞാറിലെ വിജയം ബിഡിജെഎസ് നിശ്ചയിക്കുമെന്ന് സമ്മതിച്ചു കഴിഞ്ഞു. ഇടുക്കിയിലും തൊടുപുഴയിലും ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. ഈ മേഖലയിൽ ഇടുപക്ഷത്തിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ബിഡിജെഎസിന്റെ പ്രവർത്തനം. കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂർ, ഷോർണൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലും ഇടത് പക്ഷത്തോടാണ് ഈഴവരുടെ ചായ് വ്. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ ശക്തമായ സ്വാധീനം ഇടത് സാധ്യതകളെ ബാധിക്കും. എന്നാൽ പറവൂരിൽ സ്ഥിതി മറിച്ചാണ്. ഇവിടെ കോൺഗ്രസിന്റെ വിഡി സതീഷനോടാണ് താൽപ്പര്യക്കുറവ്.
മലബാറിൽ എസ്എൻഡിപി യൂണിയൻ വലിയ ശക്തിയില്ല. എന്നാൽ ചെറിയ ചലനങ്ങൾ നിലമ്പൂര്‍, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂർ, കാഞ്ഞങ്ങാട് മേഖലകളിലുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കം കിട്ടുന്നതും എസ്എൻഡിപിയുടെ സാന്നിധ്യക്കുറവ് മൂലമാണെന്നാണ് വിലയിരുത്തൽ. മലമ്പുഴയിൽ വി എസ് അച്യൂതാനന്ദന്റെ തോൽവിയുറപ്പാക്കാൻ വെള്ളാപ്പള്ളി അവിടെ ക്യാമ്പ് ചെയ്താണ് പ്രവർത്തനം. മൈക്രോ ഫിനാൻസിൽ തനിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ വി എസ് ഉന്നിയച്ചെന്നാണ് വെള്ളാപ്പള്ളിയുടെ പ്രചരണം. ഈഴവരെ സാമ്പത്തികമായി മുന്നേറ്റത്തിലെത്തിക്കാൻ താൻ നടത്തിയ നീക്കങ്ങളാണ് ഇതിലൂടെ പ്രതിസന്ധിയിലായത്. ബിഡിജെഎസിന് ശക്തി തെളിയിക്കാനുള്ള ഒരവസരമായി കാണേണ മെന്നുള്ള രീതിയിലാണ് വോട്ടു പിടുത്തം ഇതിൽ സ്ത്രീ വോട്ടർമാർ പ്രതേകിച്ചും മനസുകൊണ്ട് മാറി തുടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിവിവാദമുണ്ടാക്കിയ ചർച്ചകളുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ഉയർന്ന് വന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കരുത്തിൽ അധികാര കേന്ദ്രങ്ങളിൽ എത്തിയാൽ മാത്രമേ ഭൂരിപക്ഷത്തിന് മുന്നോട്ട് പോകാനാകൂവെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകൾ പതിനഞ്ചിടത്തിലെങ്കിലും നേടണമെന്നാണ് വെള്ളാപ്പള്ളി എസ്എൻഡിപി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതുൾക്കൊണ്ട് ബിഡിജെഎസ് സ്ഥാനാർത്ഥികൾ വോട്ട് പിടിത്തം നടത്തുമ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. അന്തിമഫലത്തെ ഈ വോട്ടുകൾ നിർണ്ണയിക്കുമെന്ന് കേരളത്തിലെ ഇടത്-വലത് മുന്നണികളും തിരിച്ചറിയുന്നു. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കും വോട്ടുയർത്താൻ വെള്ളാപ്പള്ളിയുടെ സാന്നിധ്യം ഗുണം ചെയ്യും. അതുകൊണ്ട് തന്നെയാണ് എൻഡിഎ മുന്നണിയും കേരളത്തിൽ ശ്രദ്ധിക്കപ്പെടേണ്ട രാഷ്ട്രീയ കൂട്ടുകെട്ടാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍