കാറിൽ നിന്നും വിളിച്ചിറക്കി എപി സുന്നി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊന്നവർ ഇപ്പോഴും കൈയും വീശി നടക്കുന്നു; സംരക്ഷണം ഒരുക്കിയത് മുസ്ലിംലീഗ്: ഷംസുദ്ദീനെ തോൽപ്പിക്കാൻ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
എം പി റാഫി
മലപ്പുറം: മണ്ണാർക്കാട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ലെന്ന ആഹ്വാനവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയതോടെ മണ്ണാർക്കാട് ഇരട്ട കൊലപാതകം വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. കോഴിക്കോട് കാരന്തൂർ മർക്കസിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇന്നലെയാണ് കാന്തപുരം മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ധീനെതിരെ ആഹ്വാനവുമായി രംഗത്തു വന്നത്. ഏതെങ്കിലും കക്ഷിയെ പിന്തുണക്കുന്നത് സമസ്തയുടെ നയമല്ലെന്നു വ്യക്തമാക്കുന്നതോടൊപ്പം ന്യായവും യുക്തിയും അനുസരിച്ചായിരക്കും വോട്ടെന്ന് നിലപാട് പ്രസംഗത്തിൽ കാന്തപുരം വ്യക്തമാക്കിയിരുന്നു.
എന്നാൽ രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണ് മണ്ണാർക്കാട് എംഎൽഎ ഷംസുദ്ധീനെന്നും അയാൾ ജയിക്കാൻ പാടില്ലെന്നുമായിരുന്നു അണികൾക്കു നൽകിയിട്ടുള്ള ആഹ്വാനം. കാന്തപുരം അബൂബക്കൽ മുസ്ലിംയാരുടെ പ്രസംഗത്തിനു ശേഷം മിനുട്ടുകൾക്കുള്ളിൽ പ്രസംഗം വൈറലാവുകയും സോഷ്യൽ മീഡിയയിൽ അടക്കം ലീഗ്-എ.പി സുന്നി പ്രവർത്തകർ പരസ്പര ചെളിവാരി എറിയൽ ശക്തമാക്കുകയും ചെയ്തു. കാന്തപുരത്തിന്റെ പ്രസ്ഥാവനക്കു തൊട്ടു പിന്നാലെ എൻ ഷംസുദ്ദീൻ എംഎൽഎ വാർത്താ സമ്മേളനം വിളിച്ചു കൊലപാതകം തന്റെ മണ്ഡലത്തിലല്ലെന്നും ഇപ്പോൾ ഇതു കുത്തിപ്പൊക്കിയതിനു പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും പറഞ്ഞു.
ഇതോടെ എ.പി സുന്നി-ലീഗ് പോര് ഈ തെരഞ്ഞെടുപ്പിൽ ശക്താകുമെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഇതിനോടകം ഷംസുദ്ദീനെ തോൽപ്പിക്കാൻ എപി സുന്നികൾ കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. എന്നാൽ ലീഗ് എല്ലാ ശക്തിയും ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്. ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണിക്കുകയാണ് എപി സുന്നികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞാഴ്ച മലപ്പുറം ജില്ലയിലെ താനൂർ മണ്ഡലത്തിലും ലീഗുകാരുടെ അക്രമത്തിൽ മൂന്ന് എപി സുന്നി പ്രവർത്തകരുടെ വീടുകൾ തകർക്കുകയും സ്ത്രീകളുൾപ്പടെയുള്ളവർക്ക് മർദനവും വെട്ടും ഏൽക്കേണ്ടി വന്നിരുന്നു.
ഇവിടെയും ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എപി വിഭാഗം സുന്നികൾ രംഗത്തിറങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ സംഘടനാ കൺവെൺഷനുകളിലൂടെ രഹസ്യമായി മാത്രം കൈമാറിയിരുന്ന രാഷ്ട്രീയ നിലപാടുകൾ ഇപ്പോൾ അണികളോടാണെങ്കിലും എ.പി സമസ്ത പരസ്യമായി പ്രഖ്യപിക്കുന്നത് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിലയിരുത്തൽ. പുതുതായി രൂപീകരിച്ച മുസ്ലിം ജമാഅത്തിലൂടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കുമെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഇത് ആദ്യമായണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരം ആഹ്വാനം കാന്തപുരം നടത്തിയതിനു പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്.
സഹോദരങ്ങളായ രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകത്തിനു പിന്നിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കാന്തപുരം അടക്കമുള്ള പ്രമുഖരായ സുന്നി നേതാക്കളെല്ലാം പൊലീസുമായി ഇടപെട്ടിരുന്നു. എന്നാൽ പ്രതികളെ പിടികൂടുന്നതിലെ അമാന്തവും പിടികൂടിയവരെ സംരക്ഷിക്കാൻ പൊലീസ് കാണിച്ച താൽപര്യവും എല്ലാമാണ് എ.പി സുന്നികളെ ചൊടിപ്പിച്ചത്. സുന്നി സംഘടനാ ഘടകങ്ങളിലൂടെ നിരന്തരമായ സമരങ്ങൾ നടത്തുകയും പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും എംഎൽഎയും ലീഗ് നേതാക്കളും ഇതു ഗൗനിച്ചതേയില്ല. കേസിലെ പ്രതികളെല്ലാം ഇ.കെ സുന്നി പ്രവർത്തകരായ ലീഗുകാരാണ്.
ഇതിനാൽ പ്രതികൾക്ക് പരാമാവധി സംരക്ഷണം ഏർപ്പെടുത്തിയെന്നതും ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണക്കുകയെന്നതുമാണ് കാന്തപുരത്തിന്റെ ആഹ്വാനത്തിനു പിന്നിൽ. 2013 നവംബർ ഇരുപതിന് രാത്രിയിലായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിൽ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞി ഹംസ(48), സഹോദരൻ നൂറുദ്ദീൻ(42) എന്നീ സഹോദരങ്ങളായിരുന്നു വെട്ടേറ്റ് മരിച്ചത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ ഒരു കൂട്ടം ഇ.കെ സുന്നി, ലീഗ് പ്രവർത്തകർ തടയുകയും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ജീവനു വേണ്ടി ഇവർ കേണിരുന്നെങ്കിലും വെട്ടി നുറുക്കുകയാണുണ്ടായത്. മൂത്ത സഹോദരൻ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വെട്ടേറ്റ സഹോദരൻ കുഞ്ഞുമുഹമ്മദ് സമീപത്തെ വീട്ടിലേക്കു ഓടി അഭയം പ്രാപിക്കുകയായിരുന്നു. കുഞ്ഞി ഹംസക്കായിരുന്നു ആദ്യം വെട്ടേറ്റത്. തടയാനെത്തിയ നൂറുദ്ദീനെ സമീപത്തെ വിറക് പുരയുടെ പിറകിൽ കൊണ്ടുപോയി പലതവണ വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേർക്കും മൂന്നു വീതം മക്കളുണ്ട്. കൊല്ലപ്പെടുമ്പോൾ നൂറുദ്ദീന്റെ ഭാര്യ ഗർഭിണിയായിരുന്നു.
സംഭവത്തിൽ ലീഗ് നേതാക്കളും ഇ.കെ സുന്നി പ്രവർത്തകരുമാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലാംകുഴി തൃക്കളൂർ ചേലോട്ടിൽ സിദ്ദീഖ്, പാണ്ടി നൗഷാദ്, പൂളമണ്ണ് നിജാസ്, ചീരത്ത് ഹംസ, ചോലോട്ട് ശമീർ, സലാഹുദ്ദീൻ, മുനീർ, അമീർ ,റഷീദ് എന്നിവരടക്കം 21 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ കേസിലുൾപ്പെട്ടവർക്കും അറസ്റ്റു ചെയ്തവർക്കും ലീഗ് എംഎൽഎ ഷംസുദ്ദീൻ സംരക്ഷണമൊരുക്കുകയും ഇവരെ കേസിൽ നിന്നും ഇറക്കി പുറത്തു കൊണ്ടു വരികയും ചെയ്തു എന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. സംഭവത്തിൽ കൊല്ലപ്പെട്ട സുന്നി പ്രവർത്തകരുടെ വീട് സ്ഥിതി ചെയ്യുന്ന ക്ലല്ലാംകുഴി കോങ്ങാട് നിയോജക മണ്ഡലത്തിലാണ്.
എന്നാൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് മണ്ണാർക്കാട് ആയതു കൊണ്ടുതന്നെ ഷംസിദ്ദീൻ പ്രതികൾക്കു വേണ്ടി പൊലീസിനെ ബന്ധപ്പെടുകയായിരുന്നുവത്രെ. പബ്ലിക്ക് പ്രോസിക്യൂട്ടറിൽ എംഎൽഎ സർക്കാറിലൂടെ ഇടപെടൽ നടത്തി പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നാണ് സുന്നികൾ ചൂണ്ടിക്കാട്ടുന്നത്. അറസ്റ്റു ചെയ്ത പ്രതികളെല്ലാം പത്തിൽ താഴെ ദിവസം മാത്രായിരുന്നു റിമാൻഡിൽ കഴിഞ്ഞിരുന്നത്. മാത്രമല്ല, കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്തെങ്കിലും ഇതുവരെയും വിചാരണ നടത്താതെ പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. നിലവിൽ കേസ് യാതൊരു പുരോഗതിയുമില്ലാതെ സ്തംഭനാവസ്തയിലായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കേസിൽ ഉൾപ്പെട്ട പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം മരണപ്പെട്ട സഹോദരങ്ങളുടെ വീടിനെ നേരെ ഭീഷണിയും തെറിയഭിഷേകവും നടത്തിയിരുന്നു. ഇതിനു വേറെയും കേസ് നിലനിൽക്കുന്നു.
മാത്രമല്ല, പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചക്കിങ്ങൽ മൊയ്തുണ്ണി ഹാജി, സഹോദരൻ ഹസൻ എന്നിവരെ 2014 ജൂലൈ 18ന് ക്രൂരമായി അക്രമിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിലെ പ്രതികൾക്കെതിരെ കേസ് എടുക്കുന്നതിനു പകരം പ്രതികൾ നൽകിയ പരാതിന്മേൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ്ക്കെതിരെ പൊലീസ് ധൃതിയിൽ കേസെടുക്കുകയാണുണ്ടായത്. നിയമവും പൊലീസും തങ്ങൾക്ക് ഒന്നുമല്ലെന്നു കരുതിയ ഈ പ്രതികളടങ്ങുന്ന സംഘം സുന്നി പ്രവർത്തകർക്കു നേരെ പിന്നീട് നിരന്തരം വിളയാട്ടം ആരംഭിച്ചു. ഇത്രയേറെ സംഭവങ്ങളാണ് യഥാർത്ഥത്തിൽ കാന്തപുരത്തെ പരസ്യ പ്രസ്ഥാവനയിലേക്ക് നയച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
കാഞ്ഞിരപ്പുഴ ജുമാ മസ്ജിദിൽ ഇ.കെ വിഭാഗം സുന്നികളുടെ നേതൃത്വത്തിൽ തണൽ എന്ന സംഘടനയുടെ പിരിവിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. പള്ളിയിൽ ഒരു സംഘടനയുടെയും പിരിവ് നടത്തരുതെന്നായിരുന്നു കൊല്ലപ്പെട്ട ഹംസയുടെ നിലപാട്. പള്ളിയിൽ പിരിവ് നടത്തുന്നതിനെതരിരെ ഹംസ വഖഫ് ട്രിബ്യൂണലിൽ നിന്നും വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് ലീഗ്, ഇ.കെ സുന്നികൾ രംഗത്തു വരികയും ഈ തർക്കം നിലനിൽക്കുകയും ചെയ്തു. തുടർന്ന് തർക്കം നിലനിന്നതോടെ സഹോദരങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തികയായിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്കു മുമ്പ് പിതാവിനെ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പക തീർക്കുകയായിരുന്നു മക്കളെന്നാണ് സംഭവത്തിനു ശേഷം ലീഗ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഈ കേസുമായി ഇതിനെ ബന്ധമില്ലെന്നതാണ് വസ്തുത. മണ്ണാർക്കാട്ടെ ഇരട്ടക്കൊല നിയമസഭാ തെരഞഞെടുപ്പിൻെ സാഹചര്യത്തിൽ വാദപ്രതിവാദങ്ങൾ സജീവമായത് ഏറെ രാഷ്ട്രീയ പ്രാധ്യാന്യം കൈവന്നിരിക്കുകയാണ്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എപി സുന്നികൾ ലീഗിനെതിരെ ശക്തമായി നിലകൊണ്ടിരുന്നെങ്കിലും കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളിൽ നിന്നും പരസ്യമായി പേരെടുത്തു പറഞ്ഞ് തോൽപ്പിക്കണമെന്ന ആഹ്വാനം ഉണ്ടായിരുന്നില്ല. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു ആഹ്വാനം ഉണ്ടായിരിക്കുന്നത്. ഇതിനാൽ വളരെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം ഇതിനെ കാണുന്നത്. 2011ലെ തെരഞ്ഞെടുപ്പിൽ ലീഗ് - എപി സുന്നി നേതാക്കൾ അടുക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ലീഗ് നേതാക്കൾ കാന്തപുരവുമായി ചർച്ച നടത്തുകയും ചെയ്്തിരുന്നു. എന്നാൽ മുസ്ലിം സംഘടനകളെ ഒരുപോലെ കാണണമെന്നും ഇ.കെ സുന്നികളുടെ വാലാകരുതെന്നും എ.പി വിഭാഗം ലീഗിനു മുന്നിലേക്കു നിർദ്ദേശം വച്ചു. ഇതിനു ശേഷം എപി-ഇകെ പ്രശ്നങ്ങളിൽ ലീഗ് മൗനം പാലിക്കുകയുണ്ടായി.
എന്നാൽ ഹൈദരലി തങ്ങൾ ഉപാധ്യക്ഷനായ ഇകെ സമസ്തയുടെ ലീഗിനു മുന്നിൽ വീണ്ടും കടിഞ്ഞാൺ മുറുക്കിയതോടെ ലീഗിനെ കയ്യൊഴിയാൻ കാന്തപുരം സുന്നികൾ തീരുമാനിക്കുകയായിരുന്നു. മണ്ണാർക്കാട് മണ്ഡലത്തിൽ എ.പി സുന്നികളുടെ നേതൃത്വത്തിൽ പ്രത്യേക കൺവെൺഷനുകൾ വിളിക്കുമെന്നാണ് അറിയുന്നത്. മണ്ണാർക്കാട് മണ്ഡലത്തിൽ നടന്ന കേരളയാത്ര, ഖാളി ആരോഹണ ചടങ്ങ്, എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് തുടങ്ങിയ എ.പി സുന്നികളുടെ പ്രധാന പരിപാടികളിൽ സ്ഥലം എംഎൽഎ എന്ന നിലയിൽ ഷംസുദ്ദീനെ ക്ഷണിച്ചിട്ടും എത്താതിരുന്നതും അതേസമയം ഇ.കെ സുന്നികളുടെ ചെറിയ പരിപാടികളിൽ പോലും സ്ഥിര സാന്നിദ്ധ്യമാണെന്നതും എ.പി വിഭാഗത്തിന്റെ പക ഇരട്ടിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്