ആദ്യം സോഷ്യൽ മീഡിയയ്ക്കെതിരെ വ്യാജ പ്രചരണം ആരോപിച്ച് റാണിയുടെ കേസ്; ഇപ്പോൾ മാനനഷ്ടം പറഞ്ഞ് ചെന്നിത്തലയ്ക്കെതിരെ കേസ്; 54 ചെക്ക് കേസുകൾ ഉണ്ടാക്കിയ വിവാദങ്ങൾ തുടരുന്നു; വിഎസിനെതിരെ ഒളിയമ്പുകൾ എയ്യുന്നതിന്റെ പ്രശ്നങ്ങൾ വേറെ; തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ റിപ്പോർട്ടർ എംഡിക്ക് തലവേദനകൾ ഒഴിയുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാരെ വെള്ളം കുടുപ്പിച്ച എം.വി നികേഷ് കുമാർ ഇപ്പോൾ എല്ലാം തിരിച്ചറിയുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ആരോപണങ്ങൾ ഉയരുക സ്വാഭാവികം. അത് ആരേയും വേദനിപ്പിക്കും. ഇതെല്ലാം പൊതുപ്രവർത്തനത്തിന്റെ ഭാഗമാണെന്ന വാദവുമായി രാഷ്ട്രീയക്കാരെ ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തിയ നികേഷ് ഇപ്പോൾ തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ പരമാർശങ്ങളെ നിയമപരമായി നേരിടുന്നു. കുടുംബവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണത്തിൽ നികേഷിന്റെ ഭാര്യ റാണി ജോർജ് പൊലീസിന് പരാതി നൽകി. ഇപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെയാണ് കേസ് നൽകൽ. അത് നികേഷ് നേരിട്ടും.
അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി നികേഷ് കുമാർ 52 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന പരാമർശം നടത്തിയ ആഭ്യന്തരമന്ത്രിയ്ക്കെതിരെ നികേഷ് വക്കീൽ നോട്ടീസയച്ചു. വ്യക്തിപരമായി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും കമ്പനി നിയമപ്രകാരം മാത്രമുള്ള കേസുകളാണ് നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് നിയമപരമായി നീങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന തന്നെ മനഃപൂർവ്വം അപമാനിക്കാനും വോട്ടർമാരെ അന്യായമായി സ്വാധീനിക്കാനും സ്വതന്ത്രമാല തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചെന്നിത്തലയുടെ നീക്കമെന്നും പതിനഞ്ചു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചാനലിന്റെ എംഡി എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി മാത്രമുണ്ടായ കേസുകളാണ് ഇവയെന്ന് പരാതിയിൽ പറയുന്നു. നിയമപ്രകാരം ഈ കേസുകൾ പിന്നീട് ഒത്തുതീർപ്പാക്കാൻ കഴിയുന്നവയാണെന്നും ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ ചെന്നിത്തല അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണു പരാതി. തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കും പരാതിയും നൽകിയിട്ടുണ്ട്. നികേഷ്കുമാറിന്റെ നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ച കേസുകൾ കമ്പനിയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണെന്ന് റിപ്പോർട്ടർ ചാനൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ നിലയിൽ ഈ കേസുകളിലോ ഇടപാടുകളിലോ നികേഷ്കുമാറിന് ഒരു ബാധ്യതയുമില്ലെന്നും ചാനൽ വാർത്താകുറിപ്പിൽ അറിയിച്ചു. ഈ കമ്പനിയുടെ ചെക്കുകളിൽ ഒപ്പിടാൻ നിയോഗിക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ മാത്രമാണ് എം വി നികേഷ്കുമാർ കേസുകളിൽ എതിർ കക്ഷിയാക്കപ്പെട്ടത്. സ്ഥാപനത്തിന്റെ ചുമതലപ്പെട്ട ആൾ എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുക മാത്രമാണ് നികേഷ്കുമാർ ചെയ്തിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.
പരാമർശിക്കപ്പെട്ട ചെക്ക് കേസുകളെല്ലാം ഏഷ്യാനെറ്റ് കേബിൾ വിഷൻ (എസിവി) എന്ന കമ്പനിയുമായി ഉള്ളതാണ്. റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് കേബിൾ ശൃംഖല വഴി പ്രേക്ഷകരിൽ എത്തിക്കുന്നതിന് കാര്യേജ് ചാർജ്ജ് ഇനത്തിൽ നൽകേണ്ട തുക സംബന്ധിച്ചാണ് തർക്കം. എസിവിക്ക് നൽകാനുള്ള പണം കമ്പനി അടച്ചു തീർക്കുന്നുണ്ട്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കോടതികളുടെ അധികാര പരിധി പലപ്രാവശ്യം മാറിയതിനെ തുടർന്നാണ് കേസുകൾ പലതും തീർപ്പാകാതെ കിടക്കുന്നത്. ഈ കേസുകൾ നില നിൽക്കുമ്പോഴും ഏഷ്യാനെറ്റ് കേബിൾ വിഷൻ ശൃഖല വഴി റിപ്പോർട്ടർ ചാനൽ സംപ്രേഷണം തുടരുന്നുമുണ്ട്.
മറ്റേതെങ്കിലും തരത്തിൽ പണം കൈപ്പറ്റി തിരിച്ചു നൽകാത്തതിനെ തുടർന്നല്ല കേസുകൾ ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടർ ചാനൽ വാർത്താകുറിപ്പിൽ അറിയിച്ചു. മറ്റേതെങ്കിലും തരത്തിൽ പണം കൈപ്പറ്റി തിരിച്ചു നൽകാത്തതിനെ തുടർന്നല്ല കേസുകൾ ഉണ്ടായിട്ടുള്ളതെന്നും ചാനൽ അറിയിച്ചു. ഈ വിശദീകരണത്തിനൊപ്പമാണ് ചെന്നിത്തലയ്ക്ക് എതിരെ നികേഷ് കേസ് കൊടുക്കുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങളെ നിയമപരമായി നേരിടുന്നതിലെ സാങ്കത്വമാണ് ചോദ്യം ചെയ്യുന്നത്. നികേഷിനെ പോലൊരു വ്യക്തിക്ക് തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലൂടെ ഇതിന് മറുപടി കൊടുത്തു കൂടെ എന്നതാണ് ഉയരുന്ന ചോദ്യം. വിശദീകരണത്തിലൂടെ സത്യം ജനങ്ങളിലേക്ക് എത്തിക്കാതെ കേസ് കൊടുക്കുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് യോജിച്ചതല്ലെന്ന വാദവും ഉണ്ട്.
ഈ കേസുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാടുകൾ നികേഷിന് അനുകൂലമല്ല. ഓഹരി തട്ടിപ്പിൽ നികേഷിനെതിരെ വി എസ് പൊലീസിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതിനൊപ്പമാണ് ചെക്ക് കേസുകളും ചർച്ചയാക്കി ചെന്നിത്തല എത്തിയത്. അതുകൊണ്ട് കൂടിയാണ് കേസ് കൊടുക്കൽ. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇതെന്നാണ് സൂചന. കണ്ണൂരിൽ പ്രചരണത്തിനെത്തിയ വി എസ് അഴിക്കോട് വരാത്തത് വലിയ ചർച്ചയായിരുന്നു. കേസുകളുള്ളതിനാലാണ് ഇതെന്ന് വിലയിരുത്തലെത്തി. ഈ സാഹചര്യത്തിൽ കൂടിയാണ് ആരോപണങ്ങളിലെ ചർച്ച മറ്റൊരു തലത്തിലെത്തിക്കാൻ നികേഷിന്റെ കേസുകൊടുക്കൽ. വി എസ് അച്യുതാനന്ദനെ കുറ്റപ്പെടുത്തി പല വാർത്തകളും റിപ്പോർട്ടർ ചാനലിൽ വരാറുണ്ട്. അത് നിയന്ത്രിക്കാനും നികേഷിന് കഴിയുന്നില്ല. ഇതും തലവേദനയാകും.
സാമ്പത്തിക പ്രതിസന്ധിയിൽ റിപ്പോർട്ടർ ചാനൽ ഉഴറുന്ന വേളയിലാണ് ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാർ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ ശക്തനായ സ്ഥാനാർത്ഥി കെ എം ഷാജിക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രത്യേക താൽപ്പര്യമെടുത്താണ് നികേഷിനെ സ്ഥാനാർത്ഥിയാക്കിയത്. നികേഷ് സ്ഥാനാർത്ഥിയായതോടെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളുമായിരുന്നു ആദ്യഘട്ടത്തിൽ വിവാദമായി ഉയർന്നു പൊങ്ങിയത്. പിന്നീട് കൂത്തുപറമ്പ് വെടിവെയ്പ്പും എം വി രാഘവനെ സിപിഐ(എം) പ്രവർത്തകർ ആക്രമിച്ച വിഷയവുമൊക്കെ ചർച്ചയായി.
എന്നാൽ, ഇതിലൊക്കെ ഉപരിയായ നികേഷിന് വിനയായത് നികേഷ് കുമാർ വഞ്ചിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാനലിലെ ഡയറക്ടർ ലാലി ജോസഫ് നൽകിയ പരാതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ നേടിയാണ് നികേഷ് മത്സര രംഗത്തിറങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നികേഷ് കുമാർ സത്യവാങ്മൂലം നൽകിയതോടെ നികേഷ് കുമാറിലേക്കായി വീണ്ടും ശ്രദ്ധ. ഇതു പ്രകാരം സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ ഉള്ള സ്ഥാനാർത്ഥി ചിലപ്പോൾ നികേഷ് കുമാർ ആയേക്കും. 57 കേസുകളാണ് നികേഷിനെതിരെ ഉള്ളത്. ഇതിൽ 54 കേസുകൾ ചെക്ക് നൽകിയിട്ട് പണം നൽകാത്തതിന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. 54 കേസുകളിലും ജാമ്യമെടുത്തതായി സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു.
സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ പേരിൽ പോലും 11 കേസുകളേയുള്ളൂ. ഈ ഘട്ടത്തിലാണ് റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട് നികേഷിന്റെ പേരിൽ 54 കേസുകൾ ഉള്ളത്. ഇത് ചെന്നിത്തല ചർച്ചയാക്കി. ഇതോടെയാണ് കേസ് കൊടുക്കൽ എന്ന ആയുധം നികേഷ് പുറത്തെടുത്തത്. നേരത്തെ നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ റാണി നികേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു..നികേഷ്കുമാറുമായുള്ള വിവാഹബന്ധം തകർച്ചയിലേക്കെന്ന നിലയിൽ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടക്കുന്നതായി ഭാര്യ റാണിയുടെ പരാതി. സാമൂഹികമാദ്ധ്യമങ്ങളിലെ അപവാദ പ്രചാരണത്തെ തുടർന്ന് നികേഷ്റാണി വിവാഹബന്ധം തകർന്നതായി ആരോപിക്കുന്ന വാട്സാപ് സന്ദേശം പ്രചരിച്ചു തുടങ്ങിയതു പ്രമുഖ പാർട്ടിയുടെ വെബ്സൈറ്റിൽ നിന്നാണെന്നും പരാതിയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്