പ്രധാന തൊഴിൽ മുടിവെട്ട്; സഞ്ചാരം റോൾസ് റോയ്സിലും ബെന്റ്ലെയിലും; 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ബാംഗ്ലൂരിലെ ബാർബറുടെ കഥ
മനസ് വച്ചാൽ ആർക്കും എന്തുമാകാൻ സാധിക്കുമെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ച ബാർബറാണ് ബാംഗ്ലൂരിലെ രമേഷ് ബാബു. ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ മുടിവെട്ടാണെങ്കിലും സഞ്ചാരം റോൾസ് റോയ്സ് , ബെന്റ്ലെ പോലുള്ള ആഡംബര കാറുകളിലാണ്. 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ഒരു കഠിനാധ്വാനിയുടെ വിജയകഥയാണിത്. ആർക്കും പ്രേരണയേകുന്ന ജീവിതവിജയത്തിനുടമയാണ് രമേഷ് ബാബു.നല്ല ബിസിനസ് കഴിവ് ഉയരങ്ങളിലെത്തിക്കുമെന്നതാണ് രമേഷ്തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുന്നത്. ഒരു സാധാരണ ബിസിനസുകാരനിൽ നിന്നും കോടീശ്വരനായി മാറാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.തൊഴിൽ കൊണ്ട് ബാർബറായ ഇദ്ദേഹം അതുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നുണ്ട്. ബാർബറെന്നതിന് പുറമെ ഇന്ത്യയിലെ തന്നെ പേര് കേട്ട ഹെയർ സ്റ്റൈലിസ്റ്റ് കൂടിയാണ് ഇദ്ദേഹം. രാഷ്ട്രീയക്കാർ, മിലിട്ടറി ഓഫീസർമാർ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഐശ്വര്യറായ് എന്നിവരെ പോലുള്ള സിനിമാ താരങ്ങൾ വരെ രമേഷിന്റെ ക്ലൈന്റുകളാണ്. മുടിവെട്ടുന്ന ജോലിക്ക് ഇദ്ദേഹം വരുന്നത് 3.1 കോടി വിലവരുന്ന റോൾസ് റോയ്സ് ഗോസ്റ്റിലാണ്. ബാംഗ്ലൂരിൽ ഈ ആഡംബര കാർ വെറും അഞ്ച് പേർക്ക് മാത്രമേയുള്ളൂ. താൻ തൊഴിലെടുത്ത് സമ്പാദിച്ച പണം കൊണ്ടാണ് രമേഷ് ഇത് വാങ്ങിയിരിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച ബാർബറിങ് ജോലി ചെയ്യുന്നുണ്ടെങ്കിലും രമേഷിന്റെ പ്രധാന വരുമാന മാർഗം ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസാണ്. ഇതിലൂടെ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരായ ഹെയർ സ്റ്റൈലിസ്റ്റുകളിൽ ഒരാളായി മാറാനും സാധിച്ചു.
വളരെ പ്രതിസന്ധികളും കഷ്ടപ്പാടുകളും തരണം ചെയ്താണ് രമേഷ് ഈ നിലയിലെത്തിയിരിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം.ബാർബറായിരുന്ന അച്ഛൻ 1979ൽ മരിക്കുകയായിരുന്നു. അപ്പോൾ രമേഷിന് വെറും ഏഴ് വയസ് മാത്രമായിരുന്നു പ്രായം. ജീവിക്കാൻ വേണ്ടി അമ്മ ഒരു വീട്ടിൽ ജോലിക്ക് പോവുകയായിരുന്നു. അച്ഛൻ നടത്തിയിരുന്ന സലൂൺ ബിസിനസ് തുടർന്ന് രമേഷിന്റെ അമ്മാവൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു. അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും അദ്ദേഹം ദിവസം തോറും നൽകുന്ന അഞ്ച് രൂപയിൽ നിന്നായിരുന്നു രമേഷിന്റെ കുടുംബം പിന്നീട് കുറെ നാൾ കഴിഞ്ഞിരുന്നത്. രമേഷും സഹോദരനും സഹോദരിയും അമ്മയും അടങ്ങുന്ന കുടുംബം പരിമിതമായ വരുമാനത്തിൽ വളരെ കഷ്ടപ്പെടുകയായിരുന്നു.ഇക്കാരണത്താൽ പഠിക്കുന്ന സമയത്ത് തന്നെ ചെറിയ ജോലികൾ ചെയ്ത് വരുമാനമുണ്ടാക്കാൻ രമേഷ് നിർബന്ധിതനായിരുന്നു. ഇതിന്റെ ഭാഗമായി പത്രവിതരണം, പാൽവിതരണം തുടങ്ങിയ ജോലികൾ അദ്ദേഹം ചെയ്തിരുന്നു. ഇത്തരത്തിൽ പത്താം തരം വരെ പഠിച്ചതിന് ശേഷം പിയുസിക്ക് വൈകുന്നേരത്തെ ബാച്ചിന് ചേരുകയായിരുന്നു അദ്ദേഹം.
പിയുയ്ക്ക് പഠിക്കുന്ന ആദ്യ വർഷത്തിലാണ് രമേഷിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അമ്മാവനും അമ്മയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മാവൻ പണം തരുന്നത് നിർത്തിയതിനെ തുടർന്നായിരുന്നു ഇത്. അച്ഛന്റെ സലൂൺ ഏറ്റെടുത്ത് നടത്താൻ രമേഷ് ഒരുങ്ങിയെങ്കിലും വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞ് അമ്മ അതിന് എതിര് നിന്നിരുന്നു. എന്നാൽ രമേഷ് സലൂണിൽ ജോലിയാരംഭിക്കുകയും ആ ബിസിനസിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുകയുമായിരുന്നു.1993ൽ ഒരു യൂസ്ഡ് മാരുതി വാൻ വാങ്ങിയത് രമേഷിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ലോണെടുത്തായിരുന്നു അത് വാങ്ങിയിരുന്നത്. തന്റെ അമ്മ ജോലിക്ക് നിന്ന വീട്ടിലെ സ്ത്രീയായ നന്ദിനി അക്കയാണ് കാർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിക്കാൻ രമേഷിനെ പ്രേരിപ്പിച്ചത്.തുടർന്ന് 1994ലാണ് അദ്ദേഹം കാർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിച്ചിരിക്കുന്നത്. തുടർന്ന് ക്രമേണ അദ്ദേഹം കൂടുതൽ കാറുകൾ വാടകയ്ക്ക് കൊടുക്കാനായി വാങ്ങുകയും ചെയ്തു.2004 വരെ നാല് അഞ്ച് മുതൽ ആറ് കാർ വരെയായിരുന്നു വാടകയ്ക്ക് കൊടുത്തിരുന്നത്. തുർന്നായിരുന്നു ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുകയെന്ന പുതിയ ആശയം രമേഷ് പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്തത്.
2004ലായിരുന്നു രമേഷ് തന്റെ ആദ്യത്തെ ലക്ഷ്വറി കാർ വാങ്ങുന്നത്. എന്നാൽ ഇത്തരത്തിലുള്ള കാർ വാടകയ്ക്ക് കൊടുക്കുന്നത് വൻ മണ്ടത്തരമാണെന്നായിരുന്നു മിക്കവരും രമേഷിനെ ഉപേദശിച്ചിരുന്നത്. അന്ന് വാങ്ങിയ കാറിന് 40 ലക്ഷമായിരുന്നു വില. അന്ന് ബാംഗ്ലൂരിൽ മറ്റാരും ഇത്രയും വിലയുള്ള ആഡംബര കാർ വാടകയ്ക്ക് കൊടുക്കാനില്ലാത്തതിനാൽ പുതിയ ബിസിനസിന് വൻ വിജയമാണുണ്ടായിരുന്നത്.തുടർന്ന് 2011ൽ രമേഷ് റോൾസ് റോയ്സ് കാർ വാങ്ങി വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങിയപ്പോഴും മിക്കവരും വിലക്കുകയായിരുന്നു ചെയ്തിരുന്നത്.എന്നാൽ അതും വിജയമായിരുന്നു. റിസ്ക് എടുക്കാൻ തയ്യാറായാൽ മാത്രമേ ബിസിനസിൽ വിജയിക്കാനാവൂ എന്ന് രമേഷ് ഉറപ്പിച്ച് പറയുന്നു. എല്ലാ ബിസിനസിനും വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും കഴിഞ്ഞ വർഷം താൻ റോഡ് ടാക്സ് വകയിൽ മാത്രം മൂന്ന് കോടി രൂപയാണ് അടച്ചതെന്നും രമേഷ് പറയുന്നു. ഈ പണം സംഘടിപ്പിക്കുന്നതിനായി പലരിൽ നിന്നും പണം കടം വാങ്ങുകയും പ്രോപ്പർട്ടി രേഖകൾ പണയം വയ്ക്കുകയും ചെയ്തുവെന്ന് ഇദ്ദേഹം പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍