സിഡ്നി മലയാളി അസോസിയേഷൻ നാല്പതാം വാർഷികം ആഘോഷിച്ചു
സിഡ്നി: സിഡ്നിയിലെ ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ സാംസ്കാരിക സംഘടനകളിൽ ഏറ്റവും പഴക്കം ചെന്നതെന്ന് അവകാശപ്പെടാവുന്ന സംഘടനയാണ് സിഡ്മൽ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന സിഡ്നി മലയാളി അസോസിയേഷൻ. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരി ക്കുന്ന സിഡ്നി മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാസ്കാരിക സംഘടനയായ സിഡ്നി മലയാളി അസോസിയേഷൻ സ്ഥാപിതമായതി ന്റെ നാൽപ്പതാം വാർഷികം, 'സിഡ് മൽ റൂബി ഫെസ്റ്റ്', ഏപ്രിൽ 23ന് ശനിയാഴ്ച്ച വൈകുന്നേരം, വെന്റ്വർത്വില്ലി ലെ റെഡ്ഗം കമ്മ്യൂണിറ്റി സെന്ററിൽ വച്ച്, പ്രഢ ഗംഭീരമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ആസ്രേ്ടലിയൻ രാഷ്ര്ടീയ രംഗത്തെ അതികായന്മാരുൾപ്പടെയുള്ള വിശിഷ്ടാതിഥികളെ ഇൻഡ് ഓസ് റിതംസ്, ചെണ്ട മേളത്തി ന്റെയും, താല പ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെയാണ് സമ്മേളന ഹാളിലേക്ക് സ്വീകരിച്ചാനയിച്ചത്. വൈകുന്നേരം ആറു മണിയോടെ, വിശിഷ്ടാതിഥികളായ ഇന്ത്യൻ കോൺസൽ ജനറൽ വൻലാൽവാവ്ന, ഫെഡറൽ പാർലമന്റ് മെംബർ മിഷേൽ റോളണ്ട്, സംസ്ഥാന എം പി മാരായ ഡോ. ജിയോഫ്ലീ, (പ്രീമിയർ മൈക് ബെയ്ര്ഡിനെ പ്രതിനിധീകരിച്ച്) പീറ്റർ പ്രിം റോസ്, (പ്രതിപക്ഷ നേതാവ് ലൂക്ക് ഫോലിയെ പ്രതിനിധീകരിച്ച്), മാർക്ക് റ്റെയ്ലർ, മൾട്ടി കൾചറൽ ആൻഡ് എത്നിക് കമ്മ്യൂണിറ്റീസ് ചെയർപേർസൺ ഡോ. ജീ. കെ. ഹരിനാഥ്, യു. ഐ.എ. പ്രസിഡന്റ് ജോൺ കെന്നഡി എന്നിവരും, സിഡ്നി മലയാളി അസോസിയേഷ ന്റെ ആദ്യ ത്തെ വനിതാ പ്രസിഡന്റ് ഉഷാമാത്യു, സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസ് എന്നിവരും ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസ് വിശിഷ്ടാതിഥികൾക്കും ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികൾ എല്ലാവരും തന്നെ തങ്ങളുടെ പ്രഭാഷണ1ളിൽ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെ ശ്ളാഘി ക്കുകയും, ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ആസ്രേ്ടലിയൻ ജീവിതത്തിന്റെ പൊതു ധാരയിൽ കൂടുതൽ പങ്കാളിത്തം വഹിക്കാൻ മലയാളി സമൂഹത്തെ ആഹ്വാനം ചെയ്യുവാനും അവർ മറന്നില്ല.
കഴിഞ്ഞ എച്ച്,എസ്.സി. പരീക്ഷയിൽ വളരെ ഉയർന്ന മാർക്കുവാങ്ങി മലയാളി സമൂഹത്തിനു അഭിമാനമുണ്ടാക്കിയ സരൂപ് ഫിലിപ്പ്, അരുൺ സത്യൻ, ആൻഡ്രൂ ആന്റണി, ഹർഷ സുരേഷ്, ക്രിസ് ജോഷി, ശൃതി മെറിൻ സാബു, എന്നീ വിദ്യാർത്ഥിനീ വിദ്യാർത്ഥികളെയും അവരു ടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. മലയാള ഭാഷയ് ക്കു ചെയ്യുന്ന വിലപ്പെട്ട സേവനങ്ങൾ പരിഗണിച്ച് ബാല കൈരളി മലയാളം സ്കൂളിനുള്ള അവാർഡ്, ചടങ്ങിൽ വച്ച് നൽകപ്പെടുകയുണ്ടായി. മലയാളി സമൂഹത്തിലെ യുവ ബിസിനസ്കാരനുള്ള പ്രത്യേക അവാർഡ് ജാക് ചെമ്പരിക്കായ്ക്ക് സമ്മാനിക്കപ്പെട്ടു. സിഡ്നി മലയാളി സമൂഹത്തിനു ചെയ്തിട്ടുള്ള നിസ്വാർത്ഥ സേവനങ്ങളെ പ്രതി, അസേ്സാസിയേഷന്റെ മുൻ പ്രസിഡന്റുമാർക്ക് നൽകിയ അവാർഡായിരുന്നു അവാർഡുദാന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായത്.
അസോസിയേഷന്റെ നാൽപ്പതാം വാർഷികത്തിന്റെ പ്രതീകമായ സ്മരണികയുടെ പ്രകാശനവും ഒദദ്യോഗിക ചടങ്ങുകളുടെ ഭാഗമായി നടന്നു. സ്മരണിക കമ്മിറ്റി അംഗമായ, ജെയ്ംസ് ചാേക്കായുടെയും, അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസിന്റെയും സാന്നിദ്ധ്യത്തിൽ, സ്മരണിക കമ്മിറ്റി കൺവീനർ ജോൺ ജേക്കബും, എഡിറ്റർ ജേക്കബ് തോമസും ചേർന്ന് ആദ്യ പ്രതി, മിഷേൽ റോളണ്ട് എം. പി. ക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് ജേക്കബ് തോമസ് സ്മരണികയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിച്ചു.
ഔപചാരിക സമ്മേളനത്തോടൊ പ്പം സിഡ്നിയിലെ വിവിധ പ്രാദേശിക കൂട്ടായ്മകളിൽപ്പെട്ട കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത പരിപാടികൾ, യുഗ്മ -സംഘ ഗാനങ്ങൾ, മിമിക്രി, ലഘു നാടകം എന്നിവ ആഘോഷങ്ങൾക്ക് ആസ്വാദ്യത വർദ്ധിപ്പിച്ചു. റ്റോമി മംഗലത്തിൽ, ജേക്കബ് തോമസ്, രശ്മി കൃഷ്ണൻ, ഡാലി റ്റോമി, ലിജോ ഡെന്നീസ് എന്നിവരടങ്ങിയ ടീം തയ്യാറാക്കി പ്രദർശിപ്പിച്ച ലഘു ഡോക്യുമെന്ററി കാണികൾക്ക് സിഡ്നി മലയാളി അസോസിയേഷന്റെ ചരിത്രത്തെ ക്കുറിച്ചും, സേവനങ്ങളെ ക്കുറിച്ചും, മാഹാത്മ്യത്തെക്കുറിച്ചും ഉൾക്കാഴ്ച്ച നൽകുന്ന ഒന്നായിരുന്നു. റ്റോമി മംഗലത്തിൽ രചിച്ച്, ലിജോ ഡെന്നീസ് സംഗീതം നൽകി, സിഡ്നി മലയാളി സമൂഹത്തി ലെ പ്രഗത്ഭരായ ഗായികാഗായകന്മാർ ചേർന്ന് ആലപിച്ച ജൂബിലി ഗാനം വളരെ ഇമ്പമുള്ളതും, കാവ്യ ഭംഗി ഉള്ളതുമായിരുന്നു. മലയാളി അസോസിയേഷൻ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. ആഘോഷങ്ങളിൽ പങ്കു ചേർന്ന ആർക്കും തന്നെ വിരസത അനുഭവപ്പെടാത്ത വിധത്തിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പതിനഞ്ചിൽപ്പരം പേരടങ്ങിയ ആഘോഷ ക്കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. സ്വാദിഷ്ടമായ തനി കേരളീയ വിഭവങ്ങൾ വിളമ്പിയ സായാഹ്ന വിരുന്നോടെ ആഘോഷങ്ങൾ അവസാനിച്ചു. അങ്ങനെ മലയാളി അസോസിയേഷന്റെ ചരിത്രപ്രധാനമായ നാൽപ്പതാം പിറന്നാൾ യുക്തമായി, അവിസ്മരണീയമായ രീതിയിൽ, വിജയകരമായി അഘോഷിക്കുവാൻ സാധിച്ചതിൽ സംഘാടകരെപ്പോലെ തന്നെ സിഡ്നിയിലെ മലയാളി സമൂഹവും സന്തുഷ്ടരാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍