ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ മോദിയെത്തി ആവേശം വിതറി; ജനക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ശോഭാ സുരേന്ദ്രൻ; പാലക്കാട് കോട്ട പിടിക്കാനുള്ള പോരിൽ ബിജെപി ഒരു പടി മുമ്പിൽ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി തിരുവനന്തപുരത്താകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മോദി തെരഞ്ഞെടുത്തത് പാലക്കാടായിരുന്നു. ആ ദിവസം കേരളത്തിൽ മറ്റൊരിടത്തും പ്രസംഗിച്ചതുമില്ല. അതുകൊണ്ട് തന്നെ സംസ്ഥാന തലത്തിൽ തന്നെ മോദിയുടെ വരവ് ശ്രദ്ധിക്കപ്പെട്ടു. പാലക്കാടിന് മോദി നൽകുന്ന താൽപ്പര്യവും പരിഗണനയുമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നിലെന്നാണ് പാലക്കാട്ടെ ബിജെപിക്കാർ പറയുന്നത്. ഇതോടെ ശക്തമായ ത്രികോണ ചൂടിൽ പൊരിയുന്ന പാലക്കാട് ശോഭാ സുരേന്ദ്രൻ തികഞ്ഞ വിജയപ്രതീക്ഷയിലുമാണ്. മറുനാടൻ നടത്തിയ സർവ്വേയിൽ പാലക്കാട് ശോഭാ സുരേന്ദ്രനാണ് മുൻതൂക്കമെന്നായിരുന്നു പ്രവചനം. മോദിയുടെ വരവോടെ വിജയ സാധ്യത കൂടുതൽ സജീവമായെന്നും ശോഭാ സുരേന്ദ്രൻ വിലയിരുത്തുന്നു.
കേരളത്തിൽ ബിജെപി അധികാരത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. ആദ്യമായി നഗരസഭയിൽ ബിജെപി വെന്നിക്കൊടി പാറിച്ചത് പാലക്കാട് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലാണ്. അതുകൊണ്ടാണ് പാലക്കാടിനെ മോദി ആദ്യ റാലിക്കായി തെരഞ്ഞെടുത്തത്. ശോഭാ സുരേന്ദ്രനെന്ന വനിതാ നേതാവിനേയും പ്രതീക്ഷയോടൊണ് മോദി കാണുന്നത്. മോദിയുടേയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടേയും പ്രത്യേക താൽപ്പര്യമാണ് ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാ്ക്കിയതും. പാലക്കാട് ശോഭായായിരിക്കണം സ്ഥാനർത്ഥിയെന്ന് ഇരുവരും ഉറപ്പിച്ചു. എന്നാൽ ജില്ലാ നേതൃത്വത്തിലെ ചിലർ കലാപക്കൊടി ഉയർത്തി. ഇത്തരക്കാർക്ക് മറുപടി നൽകാൻ കൂടിയാണ് പാലക്കാട് മോദി എത്തിയതെന്ന് കരുതിയവരും ഉണ്ട്. ഒത്തൊരുമയോടെ ശോഭാ സുരേന്ദ്രന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലക്കാട്ടെ നേതാക്കൾക്ക് നൽകാൻ സംസ്ഥാന നേതൃത്വത്തിന് മോദി നൽകിയിട്ടുമുണ്ട്.
കേന്ദ്ര ഇന്റലിജൻസിന്റെ അഭിപ്രായത്തിലും പാലക്കാട് ബിജെപിക്ക് നല്ല സാധ്യതയാണ്. കോൺഗ്രസിനായി സിറ്റിങ് എംഎൽഎ ഷാഫി പറമ്പിലും സിപിഎമ്മിനായി എൻഎൻ കൃഷ്ണദാസും മത്സരിക്കുന്നു. അതുകൊണ്ട് തന്നെ ഇരുപാർട്ടികളും പരസ്പരം വോട്ട് വച്ചുമാറില്ല. ഈ രാഷ്ട്രീയ സാഹചര്യം ശോഭയ്ക്ക് വിജയമൊരുക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട്ടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ മുന്നേറ്റം കൂടി കണക്കിലെടുത്താണ് ദേശീയ നേതൃത്വം ഇത്തരമൊരു വിലയിരുത്തലിൽ എത്തിയത്. ബിജെപിയും മോദിയും ജയമാഗ്രഹിക്കുന്ന മണ്ഡലങ്ങളിലാണ് മോദിയുടെ റാലികളെന്ന് ബിജെപി നേതൃത്വം സമ്മതിക്കുന്നുമുണ്ട്. ഈ പട്ടികയിലെ ആദ്യ പേരായി പാലക്കാട് മാറുമ്പോൾ പ്രവർത്തകർക്ക് ആവേശം ഇരട്ടിക്കുകയാണെന്ന് ശോഭാ സുരേന്ദ്രനും പറയുന്നു.
വേനൽ ചൂടിന്റെ കാഠിന്യം ശക്തമാണ് പാലക്കാട്. ഉരുകിത്തിളയ്ക്കുന്ന മേടച്ചൂടിലും മോദിയെ കാണാൻ പതിനായിരങ്ങൾ കോട്ട മൈതാനത്ത് എത്തി. മോദിയുടെ സാന്നിധ്യം പാലക്കാടൻ ജനതയെ ആഹൽദാരവങ്ങളിൽ ആറാടിച്ചു. മോദി വന്നിറങ്ങിയപ്പോൾ ഭാരത് മാതാ കീ ജയ് വിളികളാൽ നഗരം മുഖരിതമാക്കി. പ്രസംഗവേദിക്കു മുമ്പിലെ പന്തലിൽ ഒരുക്കിയ അരലക്ഷത്തോളം ഇരിപ്പിടങ്ങളിലും അതിലിലിരട്ടിയോളം പേർ മൈതാനത്തുമായി കാത്തുനിൽക്കുമ്പോൾ അവരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ജില്ലയിലെ മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികളും വേദിയിൽ സന്നിഹിതരായിരുന്നു. പക്ഷേ താരമായി മോദി ഉയർത്തിക്കാട്ടിയത് ശോഭാ സുരേന്ദ്രനെയാണ്. പ്രസംഗത്തിൽ പലപ്പോഴും ശോഭാ സുരേന്ദ്രന്റെ പേര് പ്രധാനമന്ത്രി പരാമർശിച്ചു. ഇതെല്ലാം ജയസാധ്യത ഉയർത്തുന്നതായി ശോഭാ സുരേന്ദ്രനും വിലയിരുത്തുന്നു.
ഒന്നേമുക്കാൽലക്ഷത്തോളം വോട്ടർമാർ ഉള്ള മണ്ഡലത്തിൽ പകുതിയോളം വോട്ടർമാർ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ്. കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകൾകൂടി ഉൾപ്പെട്ട മണ്ഡലത്തിൽ നഗരവാസികൾക്കൊപ്പം ഗ്രാമീണ ജനതയ്ക്കും മണ്ഡലത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കുവഹിക്കാനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7403 വോട്ടിനാണ് യുഡി എഫിലെ ഷാഫി പറമ്പിൽ വിജയിച്ചത്. എന്നാൽ അതിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എണ്ണായിരം വോട്ടിന് യുഡിഎഫ് പിന്നിലായി. ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,317 വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ 25,892 വോട്ടും നേടി മുന്നേറി. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ നഗരസഭയും മൂന്നുപഞ്ചായത്തുകളിലുമായി 37235 വോട്ട് നേടി കൂടുതൽ കരുത്ത് തെളിയിച്ചു. ഇതാണ് ശോഭാ സുരേന്ദ്രന് വിജയപ്രതീക്ഷ നൽകുന്ന പ്രധാന ഘടകം
മോദിയുടെ വരവും പ്രസംഗവും പാലക്കാടിനോടുള്ള താൽപ്പര്യമാകും ഇനിയുള്ള ദിനങ്ങളിൽ ബിജെപി പ്രചരണത്തിൽ നിറയ്ക്കുക. പാലക്കാടിന്റെ സമഗ്രവികസനം ഉറപ്പാക്കാൻ മോദിയുടെ സ്വന്തം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വോട്ട് തേടി ഇറങ്ങാനാണ് ബിജെപിയുടെ തീരുമാനം. ആർഎസ്എസിന്റെ പൂർണ്ണ പിന്തുണയും ഉറപ്പാക്കും. മോദി പ്രസംഗിച്ച മണ്ഡലമാകുന്നതുകൊണ്ട് തന്നെ ശോഭ കെടുന്നതെന്നും പാലക്കാട് സംഭവിക്കരുതെന്ന നിർദ്ദേശം ആർഎസ്എസും നൽകുന്നു. ഇതോടെ കൂടുതൽ ഒരുമയോടുള്ള പ്രവർത്തനം സംഘപരിവാർ സംഘടനകൾ പാലക്കാട് കാഴ്ച വയ്ക്കുമെന്നാണ് സൂചന.
കേരളത്തിൽ ആകെ അഞ്ച് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്ന മോദി, മെയ് എട്ട്, 11 തീയതികളിലും കേരളത്തിലെത്തും. മെയ് എട്ടിന് മൂന്ന് പരിപാടികളാണുള്ളത്. രാവിലെ 9.30ന് കാസർകോട് മുനിസിപ്പൽ മൈതാനത്തും ഉച്ചയ്ക്ക് 12.45ന് കുട്ടനാട് എടത്വ ലൂർദ്ദ് മാതാ സ്കൂൾ ഗ്രൗണ്ടിലും വൈകീട്ട് 6.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾ നടക്കും. മെയ് 11ന് വൈകീട്ട് 7.35ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കുക. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മയെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്നും സൂചനയുണ്ട്.
11ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പുറാലിക്ക് എത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണ് സൂചന. സംഭവത്തിൽ കേന്ദ്രം കേരള സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍