കാന്തപുരം തോൽപ്പിക്കുമെന്ന് പറഞ്ഞ ഷംസുദ്ദീനെ വിജയിപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ ഇ കെ സുന്നികൾ; ഉസ്താദിന്റെ വാക്ക് സത്യമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് എ പി അനുയായികളും: മണ്ണാർക്കാട്ട് പോരാട്ടം നടക്കുന്നത് ഇരുവിഭാഗം സുന്നികളും തമ്മിൽ
എം പി റാഫി
മണ്ണാർക്കാട്: ഇത്തവണ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ശരിക്കും മത്സരം ഇടതും വലതുമായല്ല, ഇരുവിഭാഗം സുന്നികൾ തമ്മിലാണ് ഇവിടത്തെ മത്സരം നടക്കുന്നത്. ഇത്തരത്തിലൊരു മംത്സരം സംസ്ഥാനത്ത് ആദ്യമായാണ്. കഴിഞ്ഞ മാസം 24ന് കോഴിക്കോട് വച്ച് മർക്കസ് അലുംനി സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുസ്ലിംലീഗ് എംഎൽഎ എൻ ഷംസുദ്ദീനെതിരെ നടത്തിയ പ്രസ്താവനയാണ് മണ്ണാർക്കാട്ടെ പോരാട്ട ചിത്രം മാറി മറിഞ്ഞത്.
ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന അണികളോടുള്ള കാന്തപുരത്തിന്റെ ആഹ്വാനമായിരുന്നു പിന്നീട് കത്തിപ്പടരുകയും പിന്നീട് ലീഗ് ചേരിയിൽ നിലയുറപ്പിച്ച ഇ.കെ സുന്നികൾ വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്തത്. കാന്തപുരം എ.പി സുന്നികളോട് ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് പ്രസ്താവിച്ചതിനു പിന്നാലെ ഇ.കെ സുന്നി നേതാക്കൾ ഷംസുദ്ദീനെ വിജയിപ്പിക്കണം എന്ന ആഹ്വാനവുമായി രംഗത്തു വരികയായിരുന്നു. ഇതോടെ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പിന് പോരാട്ട വീര്യം കൂടുകയായിരുന്നു.
മുസ്ലിം ലീഗിന്റെ സിറ്റിംങ് എംഎൽഎ എൻ ഷംസുദ്ദീനും സിപിഐയുടെ കെ പി സുരേഷ് രാജും തമ്മിലാണ് മണ്ണാർക്കാട് മണ്ഡലത്തിലെ പ്രധാന പോരാട്ടം നടക്കുന്നത്. എന്നാൽ ഷംസുദ്ദീനെതിരെ കാന്തപുരം പരസ്യമായി രംഗത്തുവരികയും, ഷംസുദ്ദീന് അനുകൂലമായി ഇ.കെ സുന്നി നേതാക്കളായ അമ്പലക്കടവ് അബ്ദുൽ ഹമീദ് ഫൈസി, നാസർ ഫൈസി കൂടത്തായി എന്നിവരും രംഗത്തു വരികയും ചെയ്തതോടെ ഇരു സുന്നികളും നേർക്കുനേർ പോരാടുന്ന മണ്ഡലമായി മണ്ണാർക്കാട് മാറിയിരിക്കുകയാണ്. ആദ്യമായാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുന്നത്.
ഇതുകൊണ്ടുതന്നെ നേതാവിന്റെ പ്രസ്താവന പുലർത്തുക എന്നത് എ.പി സുന്നികൾക്ക് അഭിമാന പോരാട്ടമാണ്. എന്നാൽ ലീഗിന്റെയും ഇ.കെ സുന്നികളുടെയും ബന്ധശത്രുവായ കാന്തപുരം വിഭാഗത്തിന്റെ വെല്ലുവിളിക്കു മുന്നിൽ പരാജയം സംഭവിക്കുകയെന്നത് ഇവർക്ക് ആത്മഹത്യക്കു സമവുമാണ്. പര്യടനവും, കാമ്പയിനിംങും, മറ്റു പ്രചാരണ പരിപാടികളുമെല്ലാം ഇരുവിഭാഗം സുന്നികളും ഏറ്റെടുത്തതോടെ ഇവിടെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്.
സഹോദരങ്ങളായ സുന്നി പ്രവർത്തകരെ കൊല ചെയ്ത പ്രതികളെ സഹായിച്ച മണ്ണാർക്കാട് എം .എൽ.എ ഷംസുദ്ദീനെ ജയിപ്പിക്കരുത് എന്ന കാന്തപുരം അബുബക്കർ മുസ്ലിയാരുടെ പ്രസ്താവനയോടെ സുന്നി പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുകയാണ്. അരിയിൽ ശുക്കൂർ കൊല്ലപ്പെട്ട സംഭവം മാത്രമല്ല, കൊലപാതകമെന്നും അതിക്രൂരമായി ലീഗുകാരാൽ കൊല്ലപ്പെട്ട കല്ലാങ്കുഴിയിലെ സഹോദരങ്ങളുടേതും കൊലപാതകമാണെന്ന് ഇടതു മുന്നണിയും തെരഞ്ഞെടുപ്പിൽ പ്രധാന ആയുധമാക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ പ്രചാരണ രംഗത്ത് നിന്നും ഒട്ടും വിട്ട് നിൽക്കാതെ യു ഡി എഫും സജീവമായി രംഗത്തുണ്ട്.
ഇരു സുന്നികളുടെയും അഭിമാന പോരാട്ടം കൂടിയായ മണ്ണാർ്ക്കാട് മണ്ഡലത്തിൽ സുന്നി പ്രവർത്തകർ തന്നെ നേരിട്ട് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് മറ്റെവിടെയും കാണാത്ത കാഴിചയാണ്. എ.പി വിഭാഗം സുന്നികളെ പ്രതിരോധിക്കാൻ ലീഗും ഇ.കെ വിഭാഗം സുന്നികളും രംഗത്തിറങ്ങിയതോടെ ഫലത്തിൽ മണ്ണാർക്കാട് ഇരുവിഭാഗം സുന്നികളുടെ മത്സരം നടക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി പത്രങ്ങളേക്കാൾ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം വിശദീകരിച്ച് പോരാടുന്നത് എ പി സുന്നികളുടെ പത്രമായ സിറാജും ഇ കെ സുന്നികളുടെ സുപ്രഭാതവുമാണ്.
സംഘടനാ കെട്ടുറപ്പുള്ള എ.പി സുന്നികളുടെ വിവിധ ഘടകങ്ങളെ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂണിറ്റ് തലം മുതൽ പ്രത്യേകം കോഡിനേറ്റർ മാരുടെ നേതൃത്വത്തിൽ സ്ക്വാഡ് വർക്കായാണ് കാമ്പയിനിംങ് ചി്ട്ടപ്പെടുത്തിയിരിക്കുന്നത്. കാന്തപുരം സുന്നികൾക്കു കീഴിലെ എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.എം.എ, എസ്.ജെ.എം, കേരള മുസ്ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളെ പൂർണമായും ഉപയോഗപ്പെടുത്തിയാണ് എ.പി സുന്നികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നത്. വോട്ടർ പട്ടികയിൽ പേരു ചേർക്കലിനു ശേഷം പട്ടിക അനുസരിച്ച് വീടു കയറിയാണ് ഉസ്താദുമാരും മണ്ണാർക്കാട്ടെ സുന്നി പ്രവർത്തകരും കാമ്പയിംങിൽ സജീവമായിരിക്കുന്നത്.
എണ്ണയിട്ട യന്ത്രം പോലെ ലീഗ് പ്രവർത്തകരും പ്രചാരണ രഗത്ത് സജീവമായി രംഗത്തുണ്ട്. എന്നാൽ ഇ.കെ സുന്നി പ്രവർത്തകരെ ഇതുവരെയും ഫലപ്രദമായി ഇറക്കാൻ സാധിച്ചിട്ടില്ല. ഇതിന് പരിഹാരമായി മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 200 എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരെ മണ്ണാർക്കാട്ടേക്ക് ഇറക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവർക്കായി കോച്ചംങും നിർദേശവുമെല്ലാം നൽകിക്കഴിഞ്ഞു. രണ്ട് ദിവസത്തിനകം ഈ സംഘത്തെ കൂടി മണ്ണാർക്കാട്ടേക്ക് ഇറക്കുന്നതോടെ വീണ്ടും പ്രചരണ രംഗം ചൂടുപിടിക്കും. എന്നാൽ ഇതിനായി പുതിയ പദ്ധതികളും തന്ത്രങ്ങളും മറുപളായത്തിലും മെനയുകയാണ്.
ഇരുവിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വിശയമേയല്ല. പ്രവർത്തിച്ചാൽ മതി പണം എത്രവേണമെങ്കിലും ഒഴുക്കാം എന്ന മട്ടിലാണ് ഇരു വിഭാഗങ്ങൾക്കും നിർദ്ദേശം കിട്ടിയിട്ടുള്ളത്. ഗൾഫ് നാടുകളിലെ പ്രവർത്തകരും ബിസിനസുകാരും തന്നെയാണ് പ്രധാന പണ ശ്രോതസ്സുകൾ. സുന്നികൾ തമ്മിലെ പോരാട്ടം അതിന്റെ വഴിക്ക് നടക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി പര്യടനം ഇതുവരെ നാലു റൗണ്ടുകൾ പൂർത്തീകരിച്ചു. പ്രവർത്തന രംഗത്തെ മികവും മുൻതെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പരിജയ സമ്പത്തുമാണ് സിപിഐയുടെ സുരേഷ് രാജിന് കൈമുതലായുള്ളത്. മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ മാറ്റങ്ങളും വികസന പ്രവർത്തനങ്ങളിലും ഊന്നിയുള്ള പ്രചാരണമാണ് ഷംസുദ്ദീൻ നടത്തികൊണ്ടിരിക്കുന്നത്. വികസനം ഫൽക്സ് ബോർഡില്‍ മാത്രമാണെന്നാണുള്ളതെന്നാണ് എൽ ഡി എഫ് ഇതിനെ തിരിച്ചടിക്കുന്നത്.
എന്നാൽ പോരാട്ടം ശക്തമാണെങ്കിലും ആർക്കും പിടികൊടുക്കാത്ത മണ്ഡലമാണ് മണ്ണാർക്കാട്. ഇതു തന്നെയാണ് ഇവിടെത്തെ മത്സരം പ്രവചനാതീതമാക്കുന്നതും. ആർക്കും കോട്ടയെന്ന അവകാശപ്പെടാൻ കഴിയാത്ത മണ്ഡലമാണ് മണ്ണാർക്കാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയിലെ വി ചാമുണ്ണിയെ 8270 വോട്ടിനാണ് പുറം നാട്ടുകാരനായ ഷംസുദ്ദീൻ തോൽപ്പിച്ചത്. എന്നാൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ 288 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ നിന്നു നേടാൻ ഇടത് മുന്നണിക്കായി. രണ്ട് പഞ്ചായത്തുകൾ മാത്രമാണ് യു ഡി എഫിനുള്ളത്. ഏഴിൽ അഞ്ച് പഞ്ചായത്തിലും എൽ ഡി എഫാണ് ഭരിക്കുന്നത്. 13 വീതം സീറ്റുകൾ നേടി രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പമുള്ള മണ്ണാർക്കാട് നഗരസഭയിൽ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. 5000ൽ കൂടുതൽ ഭൂരിപക്ഷം കരസ്ഥമാക്കി വിജയം സുനിശ്ചിതമാണെന്നാണ് ഇരു മുന്നണി സ്ഥാനാർത്ഥികളുടെയും പ്രതീക്ഷ.
എപി സുന്നികൾക്ക് സ്വന്തമായി 25,000 വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഇരുപത് ശതമാനം വോട്ടുകൾ 2011ൽ ഷംസുദ്ദീന് ലഭിച്ചിരുന്നു. 15 ശതമാനം വോട്ട് ചെയ്യാത്തവരായി ഉണ്ടെന്നുമാണ് ഇവരുടെ കണക്ക്. അത് ഇത്തവണ ഏകോിപ്പിക്കാൻ സാധിക്കുമെന്നാണ് എ.പി സുന്നികൾ കണക്കു കൂട്ടിന്നത്. അതേസമയം വിദേശത്തടക്കമുള്ള മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരെ എത്തിച്ച് വിജയം ഉറപ്പിക്കാനാണ് ലീഗ്, ഇ.കെ സുന്നികളുടെ തീരുമാനം. എൻഡിഎയിലെ സ്ഥാനാർത്ഥിയായി ബിഡിജെഎസിലെ എ പി കേശവദേവും മത്സരരംഗത്ത് സജീവമാണ്.കൂടാതെ ശിവസേനയുടെ സുരേഷ് ബാബു, വെൽഫെയർ പാട്ടിയുടെ എം.സുലൈമാൻ, എസ്.ഡി.പി.ഐയുടെ എ യൂസുഫ്, സ്വതന്ത്രന്മാരായി കെ അജ്ത് കുമാർ, ജോർജ്കുട്ടി, ഷംസുദ്ദീൻ എന്നിവരും മത്സര രംഗത്തുണ്ട്.
Stories you may Like
- മുഹമ്മദ് റഫീഖിനെ കാത്തത് എ എസ് ഐ സഞ്ജീവ് കുമാറിന്റെ മിന്നൽ നടപടി
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- ട്യൂഷൻ ക്ലാസിൽ പോയില്ലെന്ന് ആരോപിച്ച് പത്തു വയസ്സുകാരന് ക്രൂര മർദനം
- കുറഞ്ഞ പലിശയിൽ വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇടനിലക്കാരൻ അറസ്റ്റിൽ
- താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍