പരസ്യക്കാരായാൽ ഏത് തെമ്മാടിയും ജനങ്ങൾക്ക് വേണ്ടി സേവ ചെയ്യുന്നവനാകും; കൊള്ളപ്പലിശ ഈടാക്കി പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞാലും ആരും വാർത്ത എഴുതില്ല; നിരാലംബരായ പെൺകുട്ടികളെ മോഹിപ്പിച്ച് ഗർഭിണിയാക്കിയാലും ബലാത്സംഗം ആകില്ല: ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന മഹാദുരന്തത്തിന്റെ പ്രതീകമാണ്
എഡിറ്റോറിയൽ
നന്മയുടെ പ്രതീകമായി കേരളത്തിലെ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു കച്ചവടക്കാരനാണ് ബോബി ചെമ്മണ്ണൂർ. മറ്റ് മുതലാളിമാർ എസി കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാത്തപ്പോൾ കേരളം മുഴുവൻ ഓടി വിയർത്ത് ഇവിടുത്തെ രോഗികൾക്ക് മുഴുവൻ രക്തം കൊടുക്കാൻ അക്ഷീണ പ്രയത്നം ചെയ്ത സാമൂഹ്യ പ്രവർത്തകൻ. ഓടുന്ന വഴിനീളെ കാണുന്ന പാവങ്ങൾക്കും ഒന്നും രണ്ടും ലക്ഷം വീതം എഴുതി കൊടുത്ത് കണ്ണീരൊപ്പിയ മഹാൻ. മനുഷ്യ സ്നേഹം വഴിഞ്ഞൊഴുകുന്ന ഉദാത്ത മാതൃക. കേരളത്തിലെ വിമാനത്താവങ്ങളിൽ ചെന്നാലും റെയിൽവേ സ്റ്റേഷനുകളിൽ ചെന്നാലും ചാനലുകൾ തുറന്നാലും പത്രം എടുത്ത് നോക്കിയാലും ഈ മഹാന്റെ പടങ്ങൾ നിറഞ്ഞ് നിൽക്കുന്നത് കാണാം.
എന്നാൽ ഇയാൾ ആധുനിക കേരളം നേരിടുന്ന ഏറ്റവും വലിയ കാൻസറിന്റെ അടയാളം ആണ് എന്ന് മറുനാടൻ മലയാളി പലതവണ എഴുതി. കേരളത്തിൽ ഇന്നറിയപ്പെടുന്ന പല ബിസിനസ്സുകാരും ഇയാളേക്കാൾ വിളഞ്ഞ വിത്തുകൾ ആണെന്നറിഞ്ഞിട്ടും ഞങ്ങൾ ഇയാളെ ടാർഗെറ്റ് ചെയ്യുന്നത് പോലെ പിന്നാലെ നടന്നതിനെ കുറിച്ച് ചിലരെങ്കിലും സംശയാലുക്കൾ ആയിട്ടുണ്ട്. അത്യാവശ്യം തട്ടിപ്പും വെട്ടിപ്പും ഒക്കെ കച്ചവടത്തിന്റെ ഭാഗമായി നടത്തുന്നവരോട് ചിലപ്പോൾ കണ്ണടയ്ക്കാൻ ഞങ്ങളും ശ്രമിക്കാറുണ്ട്. നൂറ് ശതമാനം സത്യസന്ധമായി ഒരു ബിസിനസ്സും ചെയ്യാൻ ഇവിടെ സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
പിന്നെന്തു കൊണ്ടാണ് ഇയാൾക്കെതിരെ ഇത്രയധികം വാർത്തകൾ എന്നായിരുന്നു പലരുടെയും ചോദ്യം. ആ ചോദ്യത്തിന് ഉത്തരം സിംപിൾ ആണ്. മറ്റുള്ളവരൊക്കെ ബിസിനസ്സിന് വേണ്ടി അത്യാവശ്യം ഉടായിപ്പുകൾ നടത്തുമ്പോഴും അവരുടെ ബിസിനസ്സ് ആശയം തന്നെ തട്ടിപ്പ് ഫോർമുലയിൽ ആക്കാൻ ശ്രമിക്കാറില്ല. എന്ന് മാത്രമല്ല അവരാരും തങ്ങൾ മഹാൻ ആണ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാറില്ല. എല്ലാത്തരം കള്ളത്തരങ്ങളും ഒപ്പം കൊണ്ട് നടന്ന ശേഷം താൻ ഒരു മഹാൻ ആണ് എന്ന് ഭാവിക്കുന്നിടത്താണ് ബോബി ചെമ്മണ്ണൂർ ഒരു വെറുക്കപ്പെട്ടവനായി മാറുന്നത്. അത് മാത്രമാണ് മറ്റ് ബിസിനസ്സുകാരിൽ നിന്നും ബോബിയെ മാറ്റി നിർത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഒരു ബിസിനസ്സുകാരൻ തന്റെ കോപ്പറേറ്റ് റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി ചെയ്യുന്ന ചാരിറ്റികൾപ്പുറം മാന്യനും മനുഷ്യ സ്നേഹിയുമായ ഒരാളുടെ പരിവേഷം ഉണ്ടാക്കാൻ ബോബി ചെമ്മണ്ണൂർ നടത്തിയ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇയാളെ ഞങ്ങളുടെ ശത്രു പക്ഷത്ത് എത്തിച്ചത്.
മറ്റു പത്ര സ്ഥാപനങ്ങളെ പോലെ തന്നെ ബോബി ചെമ്മണ്ണൂരും ഇടക്കാലത്ത് ഞങ്ങളുടെ പരസ്യക്കാരൻ ആയിരുന്നു. മാദ്ധ്യമങ്ങൾ എഴുതുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇയാൾ ഒരു മഹാൻ ആണ് എന്ന് തെറ്റിദ്ധരിച്ച് ഞങ്ങളുടെ സഹോദ സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഇയാൾക്ക് ഒരു പുരസ്കാരം കൊടുക്കാൻ വരെ ആലോചിച്ചിരുന്നതാണ്. അതിനിടയിലാണ് ഇയാൾക്കെതിരെ കോഴിക്കോട്ടെ ഒരു പാവപ്പെട്ട ഓട്ടോ റിക്ഷാക്കാരന്റെ പരാതി ഉണ്ടാകുന്നത്. 50,000 രൂപ കടം വാങ്ങിയ ആൾ ലക്ഷങ്ങൾ കൊടുത്തിട്ടും അയാളുടെ സ്ഥലം ബോബി അടിച്ചുമാറ്റയതായിരുന്നു ആ വാർത്ത. അന്ന് മാദ്ധ്യമങ്ങൾ എല്ലാം അത് മറച്ചു വച്ചപ്പോൾ പരസ്യം നഷ്ടപ്പെടുത്തി ഞങ്ങളത് പ്രസിദ്ധീകരിക്കുക ആയിരുന്നു. ഒരു മാദ്ധ്യമവും പ്രസിദ്ധീകരിക്കാത്തതുകൊണ്ട് വെളിച്ചം കാണാതെ പോയ അനേകം വാർത്തകൾ അതോടെ ഞങ്ങളെ തേടി എത്തുക ആയിരുന്നു. ബോബിക്കെതിരെ വാർത്ത കൊടുക്കുന്ന ആദ്യ പത്രം എന്ന നിലയിൽ ബോബിയുടെ ഇരകളായവർ ഞങ്ങളെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു.
പരസ്യം നൽകി ഞങ്ങളെ വശത്താക്കാൻ വമ്പൻ പരസ്യ ഏജൻസികൾ അതോടെ ബോബിക്ക് വേണ്ടി രംഗത്ത് വന്നു. എന്നാൽ തട്ടിപ്പിന് കുടപിടിക്കുന്ന ഒരു ബിസിനസ്സുകാരന്റെ പരസ്യം വേണ്ട എന്ന ധീരമായ നിലപാട് ഞങ്ങൾ എടുക്കുക ആയിരുന്നു. മറുനാടനുമായുള്ള അഭിപ്രായ ഭിന്നത കേരളത്തിലെ മറ്റൊരു നാണം കെട്ട അവസ്ഥയുടെ മുഖം മൂടി പൊളിച്ചു. മറുനാടനെ ഒറ്റപ്പെടുത്താൻ കേരളത്തിലെ ആരും കേൾക്കാത്ത ചെറുകിട ഓൺലൈൻ പത്രങ്ങൾക്ക് പോലും ബോബി ചെമ്മണ്ണൂർ ലക്ഷങ്ങളുടെ പരസ്യം വാരി കൊടുത്തു. നൂറ് പേരിൽ താഴെ ആളുകൾ വായിക്കുന്ന ഓൺലൈൻ പോർട്ടലുകൾ വരെ ബോബിയുടെ പരസ്യക്കാരായി. ഏറ്റവും നിരാശജനകമായ കാര്യം ആദർശം വിളമ്പുന്നതിൽ മുൻപിൽ നിൽക്കുന്ന ചില ന്യൂസ് പോർട്ടലുകൾ പോലും ബോബിയുടെ അടിമകളായി എന്നതാണ്.
കോടികൾ മുടക്കി ഓട്ടം നടത്തിയും മറഡോണയെ എത്തിച്ചും പണം കൊടുത്തു മാദ്ധ്യമങ്ങളെ കൊണ്ട് നല്ലത് എഴുതിച്ചു ലഭിക്കുന്ന പബ്ലിസിറ്റി മൂലം ജനങ്ങൾക്കിടയിൽ വിശ്വാസം ഉണ്ടാക്കി അവരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ്സ് ചെയ്യുന്ന രീതിയാണ് ബോബി പിന്തുടരുന്നത്.എന്നാൽ അത്തരം വാർത്താവ്യഭിചാരം കൊണ്ട് മറുനാടനെ മുൻപോട്ട് കൊണ്ട് പോകേണ്ടതില്ല എന്ന ഉറച്ച ആ തീരുമാനം ഞങ്ങൾ എടുക്കുക ആയിരുന്നു. ഞങ്ങൾ ഒട്ടേറെ വാർത്തകൾ ബോബി ചെമ്മണ്ണൂരിന് എതിരെ ജനങ്ങൾക്ക് മുൻപിൽ എത്തിച്ചു. ബോബിയുടെ ബിസിനസ്സ് മോഡൽ തന്നെ ജനങ്ങളെ പറ്റിക്കുന്നതാണ് എന്നതായിരുന്നു അത്. സർവ്വ നിയമങ്ങളും ലംഘിച്ച് സ്വർണ്ണക്കടയുടെ ലേബലിൽ ഇയാൾ ബ്ലേഡ് കമ്പനി നടത്തുന്നതിന്റെ ചിത്രങ്ങൾ ഞങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിച്ചു. സ്വർണ്ണക്കടകൾ പോലും സ്വന്തം പണം കൊണ്ടായിരുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യം ആണ് ഞങ്ങൾ വെളിപ്പെടുത്തിയത്. കോടികൾ മുടക്കി ഓട്ടം നടത്തിയും മറഡോണയെ എത്തിച്ചും പണം കൊടുത്തു മാദ്ധ്യമങ്ങളെ കൊണ്ട് നല്ലത് എഴുതിച്ചു ലഭിക്കുന്ന പബ്ലിസിറ്റി മൂലം ജനങ്ങൾക്കിടയിൽ വിശ്വാസം ഉണ്ടാക്കി അവരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ്സ് ചെയ്യുന്ന രീതിയാണ് ബോബി പിന്തുടരുന്നത്. ഇങ്ങനെ പണം വാങ്ങാൻ ഇന്ത്യയിലെ നിയമങ്ങൾ അനുശാസിക്കുന്നില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ബോബി ഈ രീതി പിന്തുടർന്നു.
സത്യം മറച്ചുവച്ചു കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാളും മനുഷ്യസ്നേഹിയും നന്മയുടെ പ്രതീകവുമായി മാദ്ധ്യമങ്ങൾ ബോബിയെ വാഴ്ത്തി. മകളുടെ കല്ല്യാണം നടത്താൻ സ്വർണം വാങ്ങിയിട്ട് കൊടുക്കേണ്ടതിന്റെ ഇരട്ടി പണം കൊടുത്തിട്ടും ഗുണ്ടകളെവിട്ടു ഭീഷണി മുഴക്കിയപ്പോൾ ബോബിയുടെ സ്വർണ്ണക്കടയിൽ ചെന്ന് ഒരു ഹതഭാഗ്യനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാദ്ധ്യമങ്ങൾ ഒരു പോലെ മറച്ചുവച്ചു.ലക്ഷക്കണക്കിന് ആളുകൾ ആണ് ബോബിയുടെ ഈ പരസ്യ ബഹളത്തിൽ വീണു നിക്ഷേപകർ ആയത്. ഇവരുടെ പണം പലിശക്ക് കൊടത്താണ് ബോബി ലാഭം ഉണ്ടാക്കിയത് എന്ന് വിശ്വസനീയമായ വൃത്തങ്ങൾ തെളിയിക്കുന്നു. അഥവാ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാകുന്നത് ബോബിയുടെ പണം അല്ല നാട്ടുകാരുടെ പണം ആണ് എന്നതാണ് സത്യം. എന്നാൽ ഈ സത്യം മറച്ച് വച്ച് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാളും മനുഷ്യ സ്നേഹിയും നന്മയുടെ പ്രതീകവുമായി മാദ്ധ്യമങ്ങൾ ബോബിയെ വാഴ്ത്തി. മകളുടെ കല്ല്യാണം നടത്താൻ സ്വർണം വാങ്ങിയിട്ട് കൊടുക്കേണ്ടതിന്റെ ഇരട്ടി പണം കൊടുത്തിട്ടും ഗുണ്ടകളെ വിട്ട് ഭീക്ഷണിപ്പെടുത്തിയപ്പോൾ ബോബിയുടെ സ്വർണ്ണക്കടയിൽ ചെന്ന് ഒരു ഹതഭാഗ്യവാനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാദ്ധ്യമങ്ങൾ ഒരു പോലെ മറച്ച് വച്ചു.
കോഴിക്കോട് എംഎം അലി റോഡിലെ ജുവല്ലറി ഷോപ്പിൽ നിന്നും ഇന്ന് അമേരിക്കയിൽ ഷോറൂമുള്ള വൻകിട സ്വർണ്ണാഭരണ കച്ചവടക്കാരനിലേക്ക് ബോബി ചെമ്മണ്ണൂർ വളർന്നത് പലരെയും വഞ്ചിച്ചാണ്. പലരുടെയും കിടപ്പാടം പോലും ബോബി വഞ്ചനയിലൂടെ കരസ്ഥമാക്കി. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ അകപ്പെട്ട ചതി ബോബി ചെമ്മണ്ണൂരിന്റെ ചെയ്തികളിലെ ചെറിയൊരു സംഭവം മാത്രമായിരുന്നു. മനുഷ്യസ്നേഹത്തിന്റെ മുഖമൂടി ധരിച്ച ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ കെണിയിൽ അകപ്പെട്ട മറ്റൊരു ഉദാഹരണമാണ് ബാലുശേരിയിലെ ഭാസ്കരൻ. പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്കരൻ പാരാതിയുമായി രംഗത്തു വന്നത്. ഓപ്പറേഷൻ കുബേര തകൃതിയായി നടന്ന സമയത്ത് പരാതി ബോധിപ്പിച്ചെങ്കിലും എല്ലാം ഉന്നത ഇടപെടലിൽ വെറുതേയായികുകയായിരുന്നു.
ഉണ്ണികുളം എംഎം പറമ്പിൽ താമസിച്ചു വരുന്ന സാധാരണക്കാരനായ ഒരു കർഷകനാണ് കെ.പി ഭാസ്കരൻ. 1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പമണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ. ഇതുപ്രകാരം ഭാസ്കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്ട്രേഷൻ മാറ്റുകയും ചെയ്യുകയായിരുന്നു.
'എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും ഒരൊറ്റ പെൺകുട്ടിയെ പോലും ഇയാളുടെ അടുത്തേക്ക് മനസറിഞ്ഞ് അയക്കരുതേ' എന്ന സന്ദേശം ആണ് ഈ സംഭാഷണം നൽകുന്നത്. താൻ ഒരു സ്ത്രീലമ്പടൻ ആണ് എന്ന് ഇയാൾ അഭിമാനത്തോടെ സമ്മതിക്കുന്നു. സ്ത്രീകൾ തന്റെ പിന്നാലെ വരികയാണ് എന്നാണ് ഇയാൾ പറയുന്നത്. വീഡിയോ റെക്കോർഡ് ചെയ്ത സ്ത്രീക്ക് അവരുടെ ദുരന്തത്തിൽ വ്യക്തമായ പങ്കുണ്ടെങ്കിലും അവരെ മോഹിപ്പിച്ച് കച്ചവടത്തിന് കളം ഒരുക്കിയ ബോബി ചെമ്മണ്ണൂർ തെറ്റായ മാതൃകയാണ് മുൻപോട്ട് വയ്ക്കുന്നത്.ഇന്നിപ്പോൾ അയാളുടെ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ പടർന്ന് പിടിച്ചപ്പോൾ ആളുകൾ പരസ്പരം ചോദിക്കുന്നത് ഇയാളോ ഇതുവരെ നമ്മൾ ആദരിച്ചിരുന്ന മഹാൻ എന്ന്. ഇപ്പോൾ വിവാദമായ വീഡിയോ തികച്ചും വ്യക്തിപരം ആണെന്ന് വിശ്വസിക്കുന്നവരുടെ കൂടെയടാണ് ഞങ്ങൾ. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീക്ക് ആറ് തവണ ഗർഭഛിദ്രം നടത്തേണ്ടി വന്നെങ്കിൽ അവരെത്ര തവണ അയാളോടൊപ്പം കിടക്ക പങ്കിട്ടിരിക്കണം. എന്നാൽ ഇവരുടെ സംഭാഷണം ബോബി എന്ന മനുഷ്യന്റെ യഥാർത്ഥ രൂപം പുറത്തുകൊണ്ടു വരികയാണ് ചെയ്യുന്നത്. 'എന്തു കാര്യത്തിനുവേണ്ടിയാണെങ്കിലും ഒരൊറ്റ പെൺകുട്ടികളെ പോലും ഇയാളുടെ അടുത്തേക്ക് മനസറിഞ്ഞ് അയക്കരുതേ' എന്ന സന്ദേശം ആണ് ഈ സംഭാഷണം നൽകുന്നത്. താൻ ഒരു സ്ത്രീലംബഡൻ ആണ് എന്ന് ഇയാൾ അഭിമാനത്തോടെ സമ്മതിക്കുന്നു. സ്ത്രീകൾ തന്റെ പിന്നാലെ വരികയാണ് എന്നാണ് ഇയാൾ പറയുന്നത്. വീഡിയോ റെക്കോർഡ് ചെയ്ത സ്ത്രീക്ക് അവരുടെ ദുരന്തത്തിൽ വ്യക്തമായ പങ്കുണ്ടെങ്കിലും അവരെ മോഹിപ്പിച്ച് കച്ചവടത്തിന് കളം ഒരുക്കിയ ബോബി ചെമ്മണ്ണൂർ തെറ്റായ മാതൃകയാണ് മുൻപോട്ട് വയ്ക്കുന്നത്. ഇയാളുടെ മോഹിപ്പിക്കലിൽ ഇരയായി തീർത്ത എത്രയോ പെൺകുട്ടികൾ വേറെ ഉണ്ടാകും. ഇയാളുടെ കൂസൽ ഇല്ലാത്ത ഈ പ്രകൃതത്തിൽ അകപ്പെട്ട് പോയ എത്രയോ നിരപരാധികൾ വേറെ ഉണ്ടാവും.
ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ്. പണം കൊടുത്ത് പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകിയാൽ ഏത് തെമ്മാടിക്കും മഹാനായി രാജ്യത്തിന്റെ മാതൃക ആവാമെന്നാണ് ഇതു കാണിക്കുന്നത്. പരസ്യക്കാരനെ കുറിച്ച് ഒരു കാരണവശാലും സത്യങ്ങൾ പുറത്ത് വരില്ല. പത്രങ്ങളിൽ വായിച്ച് ഈ മഹാന്റെ അടുത്ത് പോകുന്ന പെൺകുട്ടികൾ ബലാംത്സഗത്തിന് ഇരയായാൽ പോലും പുറം ലോകം അറിയില്ല. ഇയാളുടെ സമ്പത്തിലും പ്രൊഡ്യൂസിലും മോഹിച്ച് നിക്ഷേപിക്കുന്ന അനേകർ വഴിയാധാരമായാലും ലോകം അറിയില്ല. ഈ കോലാഹലങ്ങൾ ഒക്കെയും സോഷ്യൽ മീഡിയായിലും ഓൺലൈൻ പത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു എന്നോർക്കണം. കേരളത്തിലെ ജനസംഖ്യയുടെ നാലോ അഞ്ചോ ശതമാനം മാത്രമാണ് സോഷ്യൽ മീഡിയായുമായി പരിചിതക്കാർ ആയവർ. അല്ലാത്ത ബഹുഭൂരിപക്ഷം വരുന്നവർ ബോബി ചെമ്മണ്ണൂരിനെ തുടർന്നും മഹാനായി തന്നെ കരുതും.
തിന്മകൾ പ്രോത്സാഹിപ്പിക്കുകയും ചതിയും വഞ്ചനയും പോലും മറച്ച് വയ്ക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെ ജനവികാരം ഉയരേണ്ട സമയമായി. സത്യത്തിന്റെ കാവൽക്കാർ എന്നവകാശപ്പെടുന്ന മാദ്ധ്യമങ്ങൾ സത്യം സംഘടിതമായി മറച്ച് വയ്ക്കുമ്പോൾ പണം കൊടുത്ത് പരസ്യം വാങ്ങുന്നവരും ചാനൽ കാണുന്നവരും ചതിക്കപ്പെടുകയാണ്. ഇതിനെതിരെയാണ് ഏറ്റവും ആദ്യം ജനവികാരം ഉയരേണ്ടത്. പരസ്യവും വാർത്തയും രണ്ടാണ് എന്ന ബോധ്യം മാദ്ധ്യമങ്ങൾക്ക് ഉണ്ടാവുകയും തിന്മകളോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം അവർ സ്വീകരിക്കുയും ചെയ്താൽ മാത്രമേ നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമാവൂ. ബോബി ചെമ്മണ്ണൂരിനെ പോലെയുള്ള തെറ്റായ മാതൃകകൾ നമ്മുടെ ബിംബങ്ങൾ ആകുന്നതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ക്ഷമാപണം നടത്തി തെറ്റ് തിരുത്താൻ മാദ്ധ്യമങ്ങൾക്ക് കഴിയണം. പരസ്യത്തിന് വേണ്ടി നിങ്ങൾ വല്ലപ്പോഴും കണ്ണടച്ചോളു. പക്ഷേ കള്ളന്മാരെ മഹാന്മാരാക്കുന്ന ഈ വേശ്യാവൃത്തി അവസാനിപ്പിക്കാൻ എങ്കിലും ശ്രമിക്കണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്