22,000 അടി ഉയരത്തിൽ നിന്നും അപ്രത്യക്ഷമായത് ലാൻഡിംഗിന് 40 മിനുറ്റ് മുമ്പ്; കടലിൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല; ആകാശത്ത് നിന്നും മറ്റൊരു വിമാനം കൂടി കാണാതായതിന്റെ ഞെട്ടലിൽ ലോകം
ഏതാണ്ട് രണ്ട് വർഷം മുമ്പാണ് മലേഷ്യൻ വിമാനം 239 യാത്രക്കാരും ക്രൂവുമായി ആകാശത്ത് നിന്നും അപ്രത്യക്ഷമായത്. ഇന്നേ വരെ ആ വിമാനത്തിന്റെ പൊടി പോലും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബന്ധുക്കൾ പ്രതീക്ഷ കൈവിട്ട് ജീവിതത്തിലേക്ക് മടങ്ങി. എന്നാൽ ആ ഞെട്ടലിൽ നിന്നും ലോകം ഇനിയും മുക്തി നേടിയിട്ടില്ല. അതിനിടയിൽ ഇതാ മറ്റൊരു വിമാനം കൂടി അവിശ്വസനീയമായി ആകാശത്ത് നിന്നും കാണാതായിരിക്കുന്നു. ലാൻഡിംഗിന് വെറും 40 മിനുറ്റ് മുമ്പുള്ള ഈ അപ്രത്യക്ഷമാകൽ ഞെട്ടലോടെയാണ് ലോകം കാണുന്നത്.പാരീസിൽ നിന്നും കെയ്റോയിലേക്കുള്ള യാത്രക്കിടെ വ്യാഴാഴ്ച പുലർച്ചെ അപ്രത്യക്ഷമായ ഈജിപ്ത് എയർ വിമാനം എയർബസ് എ 320, എംഎസ് 804നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് തുടരുന്നത്.നിലത്തിറങ്ങുന്നതിന് മുമ്പ് വിമാനം 22,000 അടി ഉയരത്തിൽ സഞ്ചരിക്കവെയാണ് തികച്ചും അവിശ്വസനീയമായ രീതിയിൽ വിമാനം അപ്രത്യക്ഷമായിരിക്കുന്നത്. 56 യാത്രക്കാരും ഏഴ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പ്രസ്തുത വിമാനത്തിൽ ഉണ്ടായിരുന്നത്.മധ്യധരണ്യാഴിക്ക് മുകളിൽ വച്ചാണ് വിമാനം കാണാതായതെന്നതിനാൽ കടലിൽ തകർന്ന് വീണിരിക്കാമെന്ന ആശങ്ക ശക്തമായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
പാരീസിലെ ചാൾഡ് ഡി ഗോൾ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.09ന് പറന്നുയർന്ന വിമാനത്തിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. വിമാനം കണ്ടത്താൻ നടത്തിയ തെരച്ചിലിൽ യാതൊരു വിധത്തിലുമുള്ള തെളിവുകളും കടലിൽ നിന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനം കടലിലേക്ക് വീഴുന്നതിന് മുമ്പ് അതിൽ എന്തെങ്കിലും തരത്തിലുള്ള സ്ഫോടനങ്ങൾ നടന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് യുഎസ് അധികൃതർ പറയുന്നത്.വിമാനത്തിന് എന്താണ് സംഭവിച്ചതെന്നറിയാൻ വിവിധ രാജ്യങ്ങൾ യോജിച്ച് തെരച്ചിൽ പ്രവർത്തനങ്ങളും അന്വേഷണവും ത്വരിതഗതിയിൽ ആരംഭിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ എയർസ്പേസിലേക്ക് പ്രവേശിക്കാൻ വെറും 10 മൈലുകൾ മാത്രം ശേഷിക്കവെയാണ് വിമാനം കാണാതായത്.
എയർ ബസ് എ 320 വായുവിൽ വച്ച് ആദ്യം 90 ഡിഗ്രി ഇടത്തോട്ടും തുടർന്ന് 360 ഡിഗ്രി വലത്തോട്ടും ചെരിയുകയും പിന്നീട് 37,000 അടി ഉയരത്തിൽ നിന്നും 15,000 അടിയിലേക്ക് പെട്ടെന്ന് താഴുകയും തുടർന്ന് 10,000 അടി ഉയരത്തിൽ നിന്നും സിഗ്നൽ നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് ഗ്രീക്ക് പ്രതിരോധ മന്ത്രി പനോസ് കമ്മെനോസ് വെളിപ്പെടുത്തുന്നത്. തീവ്രവാദ ആക്രമണത്താലാണ് വിമാനം തകർന്ന് വീണതെന്നാണ് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നതെന്നാണ് സുരക്ഷാ വിദഗ്ധരും മന്ത്രിമാരും മുൻ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേറ്റർമാരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിനോട് യുഎസ് അധികൃതർ യോജിക്കുന്നില്ല. വിമാനത്തിൽ സ്ഫോടനം നടന്നതിന്റെ യാതൊരു വിധത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്നതാണ് അതിനെ പിന്തുണയ്ക്കാനായി യുഎസ് അധികൃതർ എടുത്ത് കാട്ടുന്നത്.
ഈജിപ്ത് എയർവിമാനത്തിന്റെ അവസാനനിമിഷങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നാണ് യുഎസ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റി പറയുന്നത്. തീവ്രവാദ ആക്രമണം, വിമാനത്തിന്റെ ഘടനാപരമായ തകരാറ് തുടങ്ങിയവയെപ്പറ്റിയും തെളിവ് ലഭിച്ചിട്ടില്ലെന്നും കമ്മിറ്റിയുടെ വക്താവ് പറയുന്നു. ഇക്കാര്യത്തിൽ തെളിവ് ലഭിക്കാനായി തങ്ങൾ ഫ്രാൻസുമായി ചേർന്ന് അന്വേഷണം നടത്തിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ വിമാനം സാങ്കേതികത്തകരാറ് മൂലം വീണതിനേക്കാൾ സാധ്യത തീവ്രവാദ ആക്രമണത്താൽ തകർന്നതിനാകാമെന്നാണ് ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മിനിസ്റ്ററായ ഷെറീഫ് ഫാതി പറയുന്നത്. ഗ്രിക്ക് ദ്വീപായ കാർപതോസിൽ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന മുൻ പ്രസ്താവന ഈജിപ്ത് എയർ നിഷേധിക്കുകയും ചെയ്തിരുന്നു. കാണാതായ വിമാനത്തിൽ ഒരു ബ്രിട്ടീഷുകാരൻ, 30 ഈജിപ്തുകാർ, 15 ഫ്രഞ്ചുകാർ, ഒരു ബെൽജിയം കാരൻ, ഒരു ഇറാഖുകാരൻ, ഒരു കുവൈത്തി, ഒരു സൗദി അറേബ്യൻ പൗരൻ, ഒരു കാനഡക്കാരൻ, ഒരു പോർട്ടുഗീസുകാരൻ, ഒരു അൽജീരിയൻ പൗരൻ,ഒരു ചാഡിയൻകാരൻ എന്നിവരാണുണ്ടായിരുന്നത്. വിമാനത്തിന്റെ ക്യാപ്റ്റന്റെ പേര് മുഹമ്മദ് എന്നാണ്. ഫസ്റ്റ് ഓഫീസറുടെ പേര് മുഹമ്മദ് മാംഡൗഹ് അഹ്മദാണ്. ഹെഡ് ഫ്ലൈറ്റ് അറ്റൻഡന്റ് മിർവാത്ത് സഹാറിയ സാകി മുഹമ്മദാണ്.
കൊലാലംപൂരിൽ നിന്നും ബീജിംഗിലേക്കുള്ള യാത്രയ്ക്കിടെ 2014 മാർച്ച് എട്ടിന് കാണാതായ മലേഷ്യൻ വിമാനമായ എംഎച്ച് 370 ബോയിങ് 777നെ കുറിച്ച് ഇനിയും യാതൊരു വിവരവുമില്ലാതിരിക്കെയാണ് പുതിയൊരു വിമാനം കൂടി ദൂരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നതെന്നത് കനത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. പ്രസ്തുത വിമാനം കാണാതായതിനെ തുടർന്ന് നിറംപിടിപ്പിച്ചതും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ നിരവധി കഥകളും റിപ്പോർട്ടുകളുമാണ് പ്രചരിച്ചിരുന്നത്. വിമാനം ഹൈജാക്ക് ചെയ്തതാണെന്നും പൈലറ്റുമാർ തന്നെ വിമാനം തട്ടിക്കൊണ്ടു പോയതാണെന്നും ബോംബ് സ്ഫോടനത്തിൽ വിമാനം തകർന്നതാണെന്നും അതല്ല ഇന്ധനം തീർന്ന് വിമാനം അപകടത്തിൽ പെട്ടതാണെന്നും വിമാനത്തിൽ വൻ തോതിൽ ലിഥിയം ബാറ്ററിയുണ്ടായതിനാൽ പൊട്ടിത്തെറിയുണ്ടായതാണെന്നും സാങ്കേതിക തകരാറ് മൂലം വിമാനം തകർന്നതാണെന്നുമുള്ള അഭ്യൂഹങ്ങളും വാർത്തകളുമാണ് പ്രചരിച്ചിരുന്നത്. എന്തിനേറെ വിമാനം അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോയതാണെന്ന് വരെ ചിലർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. തിരോധാനത്തെ തുടർന്ന് വിമാനം കണ്ടുപിടിക്കാൻ വിവിധ രാജ്യങ്ങൾ ഒന്നു ചേർന്ന് തെരച്ചിൽ യജ്ഞം നടത്തിയെങ്കിലും വിശ്വസനീയമായ തെളിവുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. വിവിധ യിടങ്ങളിൽ നിന്നും ഈ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ഇക്കാലത്തിനിടെ ലഭിച്ചിരുന്നെങ്കിലും അത് എംഎച്ച് 370 ന്റേതാണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുമില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍