ബേബി ജോണിന്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ തുടക്കം; 'ജനകീയനായ മദ്യവ്യവസായി'യായി പേരെടുത്തു; രവി പിള്ളയുടെ ബന്ധുത്വമെങ്കിലും 'ഉദാര സംഭാവനകൾ' വഴി ചവറയിലെ ഇടതു സ്ഥാനാർത്ഥിയായി: ഷിബു ബോബി ജോണിനെ അട്ടിമറിച്ച് ആർഎസ്പിയുടെ കഥ കഴിച്ച വിജയൻ പിള്ളയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ തോൽവി. വിജയൻ പിള്ള എന്ന ജുബ്ബാക്കാരനിലൂടെ സിഎംപി ഇടതു മുന്നണി വിജയം നേടിയപ്പോൾ അത് ആർഎസ്പി എന്ന പാർട്ടിയുടെ ശവപ്പെട്ടിയിലുള്ള ആണിയായി മാറി. ചവറയിൽ നിന്നും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയൻ പിള്ള വിജയിച്ച വാർത്ത പുറത്തുവന്നപ്പോൾ പലരു ചോദിച്ചത് ആരാണ് ഈ വിജയൻ പിള്ള എന്നായിരുന്നു. എന്നാൽ ചവറക്കാർക്ക് വിജയൻ പിള്ളയെ തെരഞ്ഞെടുക്കാൻ ഒരു അമാന്തവും ഉണ്ടായില്ല. കാരണം നാട്ടുകാരുടെ എന്തുകാര്യത്തിനും ഓടിയെത്തുന്ന ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിജയൻ പിള്ള.
യുഡിഎഫിൽ നിന്നും ചവറ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് എൽഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിന് മണ്ഡലം നൽകിയത്. എന്നാൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സിപിഐ(എം) തന്നെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ സിപിഐ(എം) സ്വതന്ത്രനെ ഇറക്കിയപ്പോൾ കേട്ട വിമർശനങ്ങൾ കടുത്തതായിരുന്നു. അതുകൊണ്ട് തന്നെ സിഎംപിക്ക് സീറ്റ് നൽകി പിന്നാമ്പുറം വഴിയാണ് വിജയൻ പിള്ളയെന്ന കോടീശ്വരനെ ഇടതു മുന്നണി ഗോധയിൽ ഇറക്കിയത്. എന്നാൽ, ഇത് പണക്കാരൻ എന്ന് കരുതി നൽകിയ സീറ്റുമല്ല. മറിച്ച്, മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെ കുറിച്ച് പഠിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിയാക്കിയത്.
പിണറായി വിജയന്റെ നവകേരള മാർച്ച് കൊല്ലത്തെത്തിയപ്പോഴാണ് യഥാർത്ഥത്തിൽ പിള്ളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയുണ്ടായതെന്നാണ് സൂചന. വ്യവസായി രവി പിള്ളയുടെ ബന്ധുകൂടിയായിരുന്നു അദ്ദേഹം. ഇതു കൂടി സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പരിഗണിച്ചു എന്നുവേണം കരുതാൻ. പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയിൽ മദ്യനയം തിരുത്തുന്നത് അടക്കം ചർച്ചയായെന്ന് അന്ന് വാർത്കൾ പുറത്തുവന്നിരുന്നു.
ആർഎസ്പി എന്ന രാഷ്ട്രീയ പാർട്ടിയെ കേരളത്തിൽ കരുപ്പിടിപ്പിച്ച ബേബി ജോണിന്റെ ശിഷ്യനായാണ് വിജയൻ പിള്ള രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നത്. ഇങ്ങനെ പിതാവിന്റെ കളരിയിൽ രാഷ്ട്രീയം പഠിച്ച ആളിൽ നിന്നുമാണ് ഷിബു ബേബി ജോണിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗത്തായിരുന്ന അദ്ദേഹത്തെ അടർത്തിയെടുത്താണ് ഇത്തവണ ഇടതു മുന്നണി വിജയം നേടിയത്.
ബേബി ജോണാണ് വിജയൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. 45 കൊല്ലമായി പൊതുരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 1979ൽ ചവറയിൽ പഞ്ചായത്ത് അംഗമായി. 20 കൊല്ലം പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവർത്തിച്ചു. ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു. 2000-05 കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. വിവിധ സംഘടകളുടെ നേതൃസ്ഥാനത്ത് നിന്ന പൊതുപ്രവർത്തന രംഗത്ത് സജീവമായി നിലകൊണ്ടു. ബാർ ഹോട്ടലുകളുടെ ഉടമയാണ് വിജയൻ പിള്ള. യുഡിഎഫ് സർക്കാർ ബാർ ഹോട്ടലുകൾ അടച്ചപ്പോൾ ബിയൻവൈൻ പാർലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം യുഡിഎഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചതേയില്ല.
കാരണം മദ്യവ്യവസായി ആണെങ്കിലും വിജയൻ പിള്ള ചവറക്കാർക്ക് ഏറെ പരോപകാരിയായിരുന്നു. അമ്പലത്തിലെ ഉത്സവമാണോ പള്ളിയിലെ പെരുന്നാളാണോ എന്ന് നോക്കാതെ സംഭാവനകൾ നൽകിയും സഹായം അർഹിക്കുന്നവർക്ക് സഹായം എത്തിച്ചും അദ്ദേഹം ജനകീയനായ മദ്യവ്യവസായി ആയി മാറി. ഇതൊക്കെ തന്നെയാണ് അദ്ദേഹത്തിന് വിജയവഴിയിൽ എത്തിച്ചതും.
ചെറുപ്പത്തിൽ ആർഎസ്പിക്കൊപ്പം നിന്ന അദ്ദേഹം പാർട്ടി പിളർന്നപ്പോൾ ബേബി ജോണിനൊപ്പം പോയി. ബേബി ജോൺ മരിച്ചപ്പോൾ കെ കരുണാകരൻ രൂപീകരിച്ച ഡിഐസിയിൽ ചേർന്നു. ആ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം ഡിഐസിക്ക് വേണ്ടി പ്രവർത്തിച്ചു. അതിന്റെ നേട്ടം ഡിഐസിക്കുണ്ടായി. ഡിഐസി കോൺഗ്രസിൽ ലയിച്ചപ്പോൾ ഒപ്പം പോകാൻ വിജയൻ പിള്ള ഒരുങ്ങിയില്ല. 2006ൽ എൻകെ പ്രേമചന്ദ്രനെ സഹായിച്ചു. അദ്ദേഹം ജയിച്ചു. കോൺഗ്രസ് നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് വിജയൻ പിള്ള കോൺഗ്രസിലെത്തി. ഡിസിസി സെക്രട്ടറിയായി. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷിബു ബേബിജോൺ ജയിച്ചപ്പോൾ അതിന്റെ പിന്നിലെ തന്ത്രങ്ങളും ജയത്തിലേക്കുള്ള കരുനീക്കങ്ങളും വിജയൻപിള്ളയുടെ വകയായിരുന്നു.
ഉമ്മൻ ചാണ്ടി മദ്യയനം പ്രഖ്യാപിച്ചപ്പോൾ വിജയൻപിള്ള യുഡിഎഫിൽനിന്ന് അകന്നു. മദ്യവ്യവസായികൾ കോൺഗ്രസിൽ വേണ്ട എന്ന പരാമർശം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നടത്തി. വിജയൻ പിള്ളയെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയൻ പിള്ള പടിയിറങ്ങി. കോൺഗ്രസ് വിട്ടു. അതിനിടയിൽ എൽഡിഎഫ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തു. അതിനാൽ കോൺഗ്രസ് പുറത്താക്കി. രാജിവച്ചുവെന്ന് വിജയൻപിള്ള പറയും. പുറത്താക്കിയെന്ന് കോൺഗ്രസും.
പിണറായി വിജയൻ നവകേരള മാർച്ച് നടത്തിയപ്പോൾ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദിയിലെത്തി.കുന്നത്തൂരിൽ പിണറായി താമസിച്ചത് വിജയൻപിള്ളയുടെ ഹോട്ടലിലായിരുന്നു. തുടർന്ന് എൽഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്ന് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി.
വ്യക്തിബന്ധം സൂക്ഷിക്കുന്നതിൽ മുന്നിലെന്നാണ് വിജയൻപിള്ള. ആരെയും വീടിന് പുറത്ത് നിർത്തില്ല. എല്ലാവരെയും വീട്ടിൽ കയറ്റി ഇരുത്തും. ഒരു ഗ്ലാസ് വെള്ളമെങ്കിലും കൊടുത്തേ സംസാരം തന്നെ തുടങ്ങൂ, ഇങ്ങനെയാണ് വിജയൻ പിള്ളയുടെ ശീലങ്ങൾ. മിക്കവാറും ക്ഷണിച്ച എല്ലാ കല്യാണത്തിനും എത്തും ആവശ്യമായവർക്ക് സഹായവും നൽകും. മണ്ഡലത്തിൽ നല്ല ബന്ധുബലവും കൂടിയായപ്പോൾ ഷിബു ബേബി ജോൺ ശരിക്കും അടിപതറുകയായിരുന്നു.
ആർ ബാലകൃഷ്ണ പിള്ളയെന്ന നേതാവ് അരയും തലയും മുറുക്കി ഷിബുവിനെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയതും വിജയൻ പിള്ളയെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. നിയമസഭയിലെ കുബേരന്മാരുടെ പട്ടികയിലാണ് വിജയൻ പിള്ള ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ, പണത്തിന് ഉപരിയായി ജനകീയതയും മുതലാക്കിയാണ് സിഎംപിയുടെ ഏക അംഗം സഭയിൽ എത്തിയിരിക്കുന്നത്. മദ്യനയം തിരുത്തുമെന്ന സൂചന തന്നെയാണ് ഇപ്പോൾ എൽഡിഎഫ് നേതാക്കൾ നൽകുന്നുണ്ട്. മദ്യവ്യവസായി കൂടിയായ വിജയൻ പിള്ളയുടെ സ്വാധീനം ഈ തീരുമാനത്തിലും ഉണ്ടാകുമോ എന്നതാണ് ഇനി കാത്തിരുന്ന് അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍