പത്തനംതിട്ടയിലെ കോൺഗ്രസിൽ അടി; ശിവദാസൻ നായർക്കെതിരേ ഡിസിസി ഭാരവാഹികൾ ഒറ്റക്കെട്ട്; കാലുവാരിയവരെ പേരെടുത്തു പറഞ്ഞ് ശിവദാസൻ നായർ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കുത്തകസീറ്റിൽ അപ്രതീക്ഷിതമായ തോൽവിയേറ്റ് വാങ്ങിയ ശിവദാസൻ നായരും ഡി.സി.സി ഭാരവാഹികളും തമ്മിൽ തുറന്ന പോര്. പരസ്പരം ചെളിവാരിയെറിഞ്ഞ് ഇരു കൂട്ടരും മുന്നേറുമ്പോൾ അരമനരഹസ്യം അങ്ങാടിപ്പാട്ടാകുന്നു. ആറന്മുളയിൽ 10,000 വോട്ടിന് ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ശിവദാസൻ നായരുടെ മർമത്തേറ്റ അടിയായിരുന്നു വീണാ ജോർജിന്റെ വിജയം.
ഫലം വന്നയുടൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജിനെ രൂക്ഷമായി വിമർശിക്കുകയും തന്റെ തോൽവിയുടെ കാരണം അദ്ദേഹത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്തുകൊണ്ടാണ് ശിവദാസൻ നായർ തുടങ്ങിയത്. പ്രചാരണം നടത്തേണ്ട സമയത്ത് തനിക്കെതിരേ പരാതിപ്പെടാൻ നടന്നതാണ് ശിവദാസൻ നായരുടെ തോൽവിക്ക് കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് തിരിച്ചടിച്ചു. തൊട്ടുപിന്നാലെ ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, സെക്രട്ടറിമാരായ ഷാം കുരുവിള, എം.സി ഷെരീഫ് എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞ് ശിവദാസൻ നായർ കെപിസിസി പ്രസിഡന്റിന് പരാതി നൽകി. കുമ്പനാട്, പുല്ലാട്, ഇരവിപേരൂർ മേഖലകളിലെ പെന്തക്കോസ്ത് വിഭാഗത്തിന്റെയും പത്തനംതിട്ട നഗരസഭയിലെ മുസ്ലിം മേഖലകളിലും യു.ഡി.എഫിന് വോട്ടുകുറയാൻ ഇവരുടെ പ്രവർത്തനം ഇടയാക്കിയെന്ന് പരാതിയിൽ പരാമർശിച്ചിരുന്നു.
ചില നേതാക്കൾ കൂടെ നടന്നു വിവരങ്ങൾ ശേഖരിച്ച് എതിർസ്ഥാനാർത്ഥിക്ക് കൈമാറി. ഡി.സി.സി. പ്രസിഡന്റ് കാര്യക്ഷമമായി പ്രവർത്തിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആരുമറിയാതെ മണ്ഡലത്തിൽ 30 ബ്ലോക്ക് ഭാരവാഹികളെ നാമനിർദ്ദേശം ചെയ്തു. രാഷ്ട്രീയ പാരമ്പര്യമില്ലാതെ ആദ്യമായി ജയിച്ചു വച്ച ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കാത്തതാണ് എം.സി. ഷെരീഫ് പാലം വലിക്കാൻ കാരണമെന്നും 30-ാം വാർഡിൽ സീറ്റ് കിട്ടാതെ പോയതാണ് അനിൽ തോമസിന്റെ പകയെന്നും പരാതിയിൽ ഉണ്ടായിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചാണ് ഡി.സി.സി അംഗങ്ങൾ രംഗത്തുവന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സഹപ്രവർത്തകരേയും സ്വന്തം പാർട്ടിയേയും പുലഭ്യം പറയുന്ന ശിവദാസൻ നായർ സമചിത്തത വീണ്ടെടുക്കണമെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. ശിവദാസൻ നായരുടെ കാലുവാരൽ മൂലം പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാർത്ഥികളായിരുന്ന മാലേത്ത് സരളാദേവിയും എം വി രാഘവനും അദ്ദേഹത്തെ അധിക്ഷേപിക്കാൻ തുനിഞ്ഞതായി കേട്ടിട്ടില്ല. ശിവദാസൻ നായരുടെ വാക്കും പെരുമാറ്റവും പാർട്ടി പ്രവർത്തകരേയും ജനങ്ങളേയും പലപ്പോഴും മുറിവേൽപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തേയും പദവിയേയും മാനിച്ച് ആരും പ്രതികരിച്ചിരുന്നില്ല. ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ആറന്മുള നിയോജക മണ്ഡലത്തിൽ വികസനരംഗത്തുണ്ടായ മുരടിപ്പും ജനങ്ങളുമായുള്ള സമ്പർക്കമില്ലായ്മയും ജനരോഷം ക്ഷണിച്ചു വരുത്തി.
ദേശീയതയും മതേതരത്വവും മുഖമുദ്രയാക്കിയ കോൺഗ്രസ് പ്രസ്ഥാനത്തിന് യോജിക്കാത്ത തരത്തിലുള്ള ഭാഷയാണ് പ്രചാരണരംഗത്ത് ബിജെപി.- എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ ജാതി പറഞ്ഞ് ഉപയോഗിച്ചത്. ആറന്മുള മണ്ഡലത്തിലെ 193 ബൂത്തുകളിൽ 87 ൽ എൽ.ഡി.എഫും 36 ൽ ബിജെപി.യും ഭൂരിപക്ഷം നേടുകയും സ്വന്തം ബൂത്തായ ആറന്മുള പഞ്ചായത്തിലെ 67 ൽ മൂന്നാം സ്ഥാനത്ത് പോകുകയും ചെയ്തത് എങ്ങനെയെന്ന് മനസിലാക്കാൻ ശിവദാസൻ നായർ ആത്മപരിശോധന നടത്തണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കം മുതൽ എല്ലാ കാര്യങ്ങളിൽ നിന്നും തന്നെ അകറ്റി നിർത്തിയ ശിവദാസൻ നായർ തെരഞ്ഞെടുപ്പ് നടത്തിപ്പുകാരുടെ ബൂത്തുകളിൽ ലഭിച്ച വോട്ടുകളുടെ കണക്ക് പരിശോധിക്കുന്നത് നന്നായിരിക്കും.
പത്തനംതിട്ട നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എക്കാലത്തേയും സിറ്റിങ് സീറ്റായ ടൗൺ വാർഡ് 30 ൽ തന്നെക്കൊണ്ട് പോസ്റ്റർ അടിപ്പിച്ചതിനു ശേഷം മറ്റൊരു പാർട്ടിക്കാരന് മറിച്ചുകൊടുത്ത ശിവദാസൻ നായർ ഉൾപ്പെടെയുള്ള ആരോടും പരാതിയില്ലെന്നും തന്റെ സങ്കടം ദൈവം മുമ്പാകെ കരഞ്ഞു തീർത്തുവെന്നും അനിൽ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സമുദായം പറഞ്ഞ് തനിക്കും പെന്തക്കോസ്ത് സഭാവിഭാഗത്തിനം എതിരെ ഉറഞ്ഞ് തുള്ളുന്ന ശിവദാസൻ നായരുടെ നിലപാട് തികഞ്ഞ നന്ദി കേടാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാം കുരുവിള പറഞ്ഞു.
ശിവദാസൻ നായരുടെ സ്വന്തം ബൂത്ത് ഉൾപ്പെടുന്ന ആറന്മുള പഞ്ചായത്തിൽ ബിജെപി.യും സിപിഐ- എമ്മും പരസ്പരം മത്സരിച്ച് ഭൂരിപക്ഷം വർധിപ്പിച്ചപ്പോഴും കോയിപ്രം പഞ്ചായത്തിലെ തന്റെ ബൂത്തായ 29 ൽ യു.ഡി.എഫിന് 103 വോട്ടിന്റെ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്.
ആറന്മുള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന തന്നെ മാറ്റി പകരം ശിവദാസൻ നായരുടെ അടുത്ത ബന്ധുവായ വി.ആർ.ഉണ്ണികൃഷ്ണൻനായരെ ആക്കിയെങ്കിലും അദ്ദേഹത്തിന്റെ ബൂത്തായ 85 ൽ ബിജെപി. ഒന്നാം സ്ഥാനത്ത് എത്തുകയും കോൺഗ്രസിനെക്കാളും 146 വോട്ട് അധികം നേടുകയും ചെയ്തു.
ശിവദാസൻനായരുടെ സഹോദരീ പുത്രനും ആറന്മുള മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ശിവപ്രസാദിന്റെ 67-ാം നമ്പർ ബൂത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബിജെപി. 88 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു. ശിവദാസൻ നായരുടെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. വി.ആർ.സോജിയുടെ 115-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ്. 52 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. യാഥാർഥ്യം ഇതായിരിക്കെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് കോൺഗ്രസ് പ്രവർത്തകരെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ തെരഞ്ഞു പിടിച്ച് ശിവദാസൻനായർ വേട്ടയാടികൊണ്ടിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിലും ബിജെപി., സിപിഐ(എം). സ്ഥാനാർത്ഥികളുംട ജാതിയും ഉപജാതിയും പറഞ്ഞ് അതിലൂടെ തനിക്ക് നേട്ടം ഉണ്ടാക്കാമോയെന്ന് ശ്രമിച്ച ശിവദാസൻ നായർ സ്കൂൾ വിദ്യാഭ്യാസം മുതൽ കെ.എസ്.യു.വിലുടെ കോൺഗ്രസിലെത്തിയ തനിക്കെതിരെ ജാതി പ്രയോഗം നടത്തിയതിലൂടെ കോൺഗ്രസിന്റെ മതേതരമുഖത്ത് കരിവാരി തേക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ശിവദാസൻനായർ നടത്തുന്ന അപവാദ പ്രചാരണം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നല്ല നാളയെ കരുതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അഡ്വ.ഷാം കുരുവിള ആവശ്യപ്പെട്ടുു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍