ഉന്നത നേതാവ് തങ്കച്ചനെന്ന് സ്ഥിരീകരിച്ചും ഡിഎൻഎ ടെസ്റ്റിന് വെല്ലുവിളിച്ചും ജോമോൻ പുത്തൻ പുരയ്ക്കൽ; ജിഷയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ജോമോനെതിരെ കേസെടുത്തു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി യുഡിഎഫ് കൺവീനർ: ജിഷയുടെ ആത്മാവ് യുഡിഎഫിനെ വേട്ടയാടുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാൻ സാധിക്കാതെ പൊലീസ് നക്ഷത്രമെ്ണ്ണുന്ന വേളയിൽ തന്നെ കേസിലെ ഉന്നത ബന്ധം പുറത്തുപറഞ്ഞ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ജിഷയുടെ പിതാവ് കേരള രാഷ്ട്രീയത്തിലെ ഉന്നതനാണെന്ന് ആരോപിച്ചായിരുന്നു ജോമോൻ രംഗത്തെത്തിയത്. മുഖ്യന്ത്രി പിണറായി വിജയനും ഡിജിപിക്കും ജോമോൻ നൽകിയ പരാതി ഏറെ വിവാദ കോലാഹലങ്ങൾക്കും വഴിവച്ചു. ഈ, ഉന്നതൻ യുഡിഎഫ് കൺവീനർ തങ്കച്ചൻ തന്നെയാണെന്ന് ജോമോൻ പിന്നീട് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പി.പി. തങ്കച്ചന്റെ മകളാണു ജിഷയെന്നും സ്വത്തു സംബന്ധിച്ച് ജിഷ ആവശ്യമുന്നയിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും ജോമോൻ തങ്ങളോട് വെളിപ്പെടുത്തിയതായി മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം ജിഷയുടെ പിതാവിന്റെ പരാതിയിൽ ജോമോനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിൽ പരാതി അയച്ചതായി ജോമോൻ പറഞ്ഞു. പരാതിയിൽ ഒരിടത്തും പി.പി. തങ്കച്ചൻ എന്ന പേരു പറഞ്ഞിട്ടില്ല. പെരുമ്പാവൂരിലെ കോൺഗ്രസിന്റെ ഉന്നത നേതാവ് എന്നു മാത്രമാണ് പറഞ്ഞത്. ആ ഉന്നത നേതാവ് താൻ തന്നെയാണെന്നു വ്യക്തമാക്കിക്കൊണ്ട്, തന്നെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണം നിഷേധിച്ച് തങ്കച്ചൻ രംഗത്തുവന്നതിൽ അതിയായ സന്തോഷമുണ്ട്. തങ്കച്ചനെ ഉദ്ദേശിച്ചു തന്നെയാണ് ഉന്നത നേതാവ് എന്നു താൻ പരാമർശിച്ചതെന്നും ജോമോൻ പറഞ്ഞു.
തങ്കച്ചന്റെ പേരു പറയാതിരുന്നത് അദ്ദേഹത്തെ പേടിച്ചിട്ടല്ല. ഈ പരാതിയിൽ അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലാണ് പേരു വെളിപ്പെടുത്തേണ്ടത്. തങ്കച്ചൻ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു പറയുന്നു. അതു സ്വാഗതം ചെയ്യുന്നു. ജിഷയുടെ ആന്തരിക അവയവങ്ങൾ പൊലീസ് എടുത്തുവച്ചിട്ടുണ്ട്. തങ്കച്ചന് ആത്മാർത്ഥതയുണ്ടെങ്കിൽ, തനിക്കെതിരായ ആരോപണം അസത്യമാണെങ്കിൽ, തങ്കച്ചന്റെ മകളല്ല ജിഷയെന്നുതെളിയിച്ച് അഗ്നിശുദ്ധി വരുത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. തങ്കച്ചൻ ഡി.എൻ.എ. ടെസ്റ്റ് നടത്താൻ തയാറുണ്ടോയെന്നും ജോമോൻ വെല്ലുവിളിച്ചു.
ഡിഎൻഎ ടെസ്റ്റ് നടത്താതിരിക്കാൻ വേണ്ടിയാണ് ജിഷയുടെ മൃതദേഹം ആരുമറിയാതെ കത്തിച്ചുകളഞ്ഞതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എടുത്തുവച്ചിട്ടുള്ള ആന്തരിക അവയവയങ്ങൾ ജിഷയുടേതു തന്നെയാണെന്ന് ആർക്ക് ആധികാരികമായി പറയാൻ കഴിയും? അതു ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് ജോമോൻ പറഞ്ഞു. ഇത്രയും ഒതുക്കിയ സാഹചര്യത്തിൽ ആന്തരിക അവയവങ്ങൾ മാറ്റിയെന്നും സംശയിച്ചുകൂടേ. തങ്കച്ചനു വേണ്ടി ഇത്രയും ചെയ്ത പൊലീസ് ജിഷയുടേതാണെന്ന വ്യാജേന മറ്റൊരാളുടെ ആന്തരിക അവയവങ്ങൾ എടുത്തുവച്ചിരിക്കാനും സാധ്യതയുണ്ടെന്നും ജോമോൻ ആരോപിച്ചു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ നിയമിച്ച ഉദ്യോഗസ്ഥരാണ് എസ്.ഐ. മുതൽ റൂറൽ എസ്പി. വരെയുള്ളവർ. പി.പി. തങ്കച്ചൻ പ്രതിക്കൂട്ടിലല്ലായിരുന്നുവെങ്കിൽ ഏപ്രിൽ 28 നടന്ന ഈ കൊലപാതകം മെയ് രണ്ടു വരെ അവർ പുറംലോകം അറിയാതെ മൂടിവയ്ക്കേണ്ട കാര്യമില്ല.
മൂടിവച്ചില്ലായിരുന്നുവെങ്കിൽ യു.ഡി.എഫിനു 47 സീറ്റ് എന്നത് പകുതി പോലും ലഭിക്കാതെ വന്നേനെ. ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തത് ആരോപണവിധേയൻ തങ്കച്ചൻ ആയതുകൊണ്ടു മാത്രമാണ്. ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടിന്റെ അരികിൽ ഒരു കനാലുണ്ട്. കൊലപാതകം നടന്ന ദിവസം ആ കനാലിൽ വെള്ളമില്ലായിരുന്നു. എന്നാൽ കനാലിൽ വെള്ളം ഒഴുക്കിവിട്ട് തെളിവുകൾ നശിപ്പിച്ചു.
ഏപ്രിൽ 28-നു കൊല നടന്നതു മുതൽ സംഭവം വെളിയിൽ വരുന്നതുവരെ പൊലീസ് ആരെ രക്ഷിക്കാൻ വേണ്ടിയാണ് അതു രഹസ്യമാക്കി വച്ചത്. കുറേ ദിവസം തെളിവ് നശിപ്പിക്കാൻ അവസരം കിട്ടി. ജിഷ ഒരു പെൻ ക്യാമറ സൂക്ഷിച്ചിരുന്നു. അതു പൊലീസിന്റെ െകെയിലുണ്ടോയെന്നും അതിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ജിഷയുടെ ഡയറി എവിടെയാണെന്നും അതിലെന്താണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഉന്നത നേതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിട്ട് ലഭിക്കാതെ വന്നപ്പോൾ ഡി.എൻ.എ. ടെസ്റ്റ് നടത്തുമെന്നും ഉന്നത നേതാവിന്റെ മകളാണെന്നു തെളിയിക്കുമെന്നും ജിഷ വെല്ലുവിളിച്ചിരുന്നുവെന്നും ജോമോൻ പറഞ്ഞു.
20 വർഷം പി.പി.തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാൻ വേണ്ടിയാണ് തങ്കച്ചൻ മുൻെകെയെടുത്ത് 15 ലക്ഷം കൊടുത്തതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് മുറുകിനിൽക്കുന്ന സമയത്ത് യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പി.പി. തങ്കച്ചൻ നടത്തിയ പത്രസമ്മേളനത്തിൽ, വീട്ടിനു തൊട്ടടുത്തായിരുന്നിട്ടും എന്തുകൊണ്ടാണ് ജിഷയുടെ വീട്ടിൽ പോകാത്തത് എന്ന് ആരോ ചോദിച്ചു. താനങ്ങനെ കൊല്ലപ്പെട്ട വീട്ടിൽ പോകുന്ന ആളല്ലെന്നായിരുന്നു തങ്കച്ചന്റെ മറുപടി. കെപിസിസി 15 ലക്ഷം നൽകിയതിന് പിന്നിലെ ചേതോവികാരം തങ്കച്ചനാണെന്നും ജോമോൻ ആരോപിച്ചു.
ഡി.എൻ.എ. ടെസ്റ്റ് നടത്തി പി.പി. തങ്കച്ചൻ നിരപരാധിത്വം തെളിയിച്ചാൽ താൻ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാം. പി.പി. തങ്കച്ചൻ മഹാനാണെന്നും താൻ പാപിയാണെന്നും പറയാം. ജിഷ തങ്കച്ചന്റെ മകളാണെന്നോ അല്ലയോ എന്ന് അമ്മ പറഞ്ഞാലും ഡി.എൻ.എ. ടെസ്റ്റ് നടത്താതെ അതു നിയമപരമായി നിലനിൽക്കില്ലെന്നും ജോമോൻ പറഞ്ഞു.
ജോമോനെതിരെ കേസെടുത്തു
അതേസമയം ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംബന്ധിച്ച് പിതാവ് ബാബു പൊലീസ് ഐ.ജിക്കു നൽകിയ പരാതിയിൽ ജോമോൻ പുത്തൻ പുറയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള പരാതിയിലാണ് ജോമോൻ പുത്തൻപുരയ്ക്കലിന് എതിരേ കേസെടുത്തിരിക്കുന്നത്. ജിഷയുടെ പിതാവ് പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും ജിഷയുടെ പിതാവെന്നും അദ്ദേഹവുമായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയനു പരാതി അയച്ചിരുന്നു. ഇത്തരത്തിൽ ഒരു പരാതി നൽകാൻ എസ്.സി/എസ്.ടി. നിയമപ്രകാരം സാധിക്കില്ലെന്നാണ് ബാബുവിന്റെ വാദം. ജിഷ തന്റെ മകൾ തന്നെയാണെന്നും ബാബുവിന്റെ പരാതിയിൽ പറയുന്നു.
ജോമോന്റെ പ്രചരണം അന്വേഷണം അട്ടിമറിക്കാനെന്ന് തങ്കച്ചൻ
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ജോമോന്റെ പ്രചരണം അന്വേഷണം ജിഷ വധക്കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.
ആരോപണത്തിന് പിന്നില് പബ്ലിസിറ്റി സ്റ്റണ്ടെന്ന് സഹോദരി ദീപ
ജിഷയുടെ ഘാതകരെ സമൂഹത്തിനു വിട്ടുകൊടുക്കുകയാണു വേണ്ടതെന്നു സഹോദരി ദീപ പറഞ്ഞു. സമൂഹം കൊലയാളിക്കുള്ള ശിക്ഷ വിധിക്കട്ടേയെന്നും ദീപ മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ കുടുംബത്തെ കുറിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കും. 20 വർഷക്കാലം ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തന്റെ മാതാവ് ജോലിക്ക് നിന്നിരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഈ ആരോപണത്തിന്റെ പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട്. നല്ല നിലയിൽ ജീവിച്ച തങ്ങളുടെ അനുജത്തിയുടെ ആത്മാവിനു ശാന്തത പോലും കൊടുക്കാത്ത രീതിയിലാണ് ഇത്തരക്കാർ പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ആരോപണങ്ങൾ.
ലക്ഷങ്ങളുടെ സാമ്പത്തിക ലാഭം ഈ ആരോപണത്തിന് പിന്നിലുള്ളതായി സംശയിക്കുന്നു. തന്റെ മാതാവ് പ്രസവ ശുശ്രൂഷയ്ക്കും പ്രായമായവരെ പരിചരിക്കുന്നതും പോയിട്ടുണ്ട്. എന്നാൽ, അതൊരു നിശ്ചിത ദിവസം മാത്രമുള്ള ജോലികളായിരുന്നുവെന്നും ദീപ പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വീട്ടിൽ തന്റേ അമ്മ പോയിട്ടില്ലെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും ദീപ വ്യക്തമാക്കി.
അതേസമയം ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും പി.പി. തങ്കച്ചനും രമേശ് ചെന്നിത്തലയ്ക്കും എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു പി.കെ. ശ്രീമതി എംപി ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാൻ മുൻ യു.ഡി.എഫ്. സർക്കാർ കൂട്ടുനിന്നുവെന്നും അവർ ആരോപിച്ചു. ജിഷാ വധത്തിലെ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. തുടരുന്ന രാപ്പകൽ സമരം എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപനത്തെത്തുടർന്നു സമാപിച്ചതായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ. ജിഷ സംഭവത്തിൽ യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ ഇടപെടാത്തത് എന്ത്കൊണ്ടാണെന്നും പിഴവ് പറ്റിയെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ തൽക്കാലം മാറ്റി നിർത്താതെന്താണെന്നും ശ്രീമതി ചോദിച്ചു.
അതിനിടെ ജിഷയുടെ പോസ്റ്റ്മോർട്ടത്തിലും തുടർന്നു നടത്തിയ രാസപരിശോധനയിലും മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് ബംഗളുരുവിലെ അനലിറ്റിക്കൽ ലാബിൽ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജിഷ കൊല്ലപ്പെട്ട ദിവസം കഴിച്ച ഭക്ഷണത്തിലാണ് അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞത്. കൂടുതൽ പരിശോധനയ്ക്കായാണ് സാമ്പിളുകൾ ബംഗളുരുവിലേക്ക് അയയ്ക്കുന്നത്.
പുതിയ അന്വേഷണസംഘം ഇന്ന് ചുമതലയേൽക്കുന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യംചെയ്തവരിൽ നിന്നു പുതിയ അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ശേഖരിച്ച തെളിവുകളും അനുമാനങ്ങളും പുതിയ അന്വേഷണ സംഘത്തിനു കൈമാറും.
അന്വേഷണത്തിൽ പൊലീസ് വീഴ്ചവരുത്തിയിട്ടുണ്ടോ എന്നതും പുതിയ അന്വേഷണ സംഘം പരിശോധിക്കും. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തയാറാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പുതിയ അന്വേഷണ സംഘം നിർദ്ദേശം നൽകി. ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതിൽ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. വട്ടോളിപ്പടിയിലെ വീട്ടിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ജിഷയുടെ സഹപാഠികളായ നിരവധി പേരെ അന്വേഷണസംഘം ഇന്നലെയും ചോദ്യംചെയ്തു. ജിഷ കേസ് അന്വേഷണത്തിൽ 118 ഉദ്യോഗസ്ഥരാണു പങ്കാളികളായത്. ഇവരിൽ അന്വേഷണ സംഘത്തിൽ നിലനിർത്തേണ്ട ഉദ്യോഗസ്ഥരെപ്പറ്റിയുള്ള ചർച്ചയും പുരോഗമിക്കുകയാണ്.
പുതിയ അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന എ.ഡി.ജി.പി: ബി. സന്ധ്യ ഇന്ന് പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദർശിക്കും. അതിനു ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന മാതാവിനെയും സന്ദർശിക്കും. പുതിയ അന്വേഷണ സംഘം ജിഷ വധക്കേസിൽ ഇതുവരെയുള്ള പുരോഗതി അനൗ-ദ്യോഗികമായി വിലയിരുത്തിയതായാണു വിവരം. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാനി എസ്പി. പി.എൻ. ഉണ്ണിരാജൻ ആയിരിക്കും. ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പുതിയ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.
ജിഷ കൊലചെയ്യപ്പെട്ട ഏപ്രിൽ 28ന് തൊട്ടടുത്ത ദിവസങ്ങളിൽ കിഴക്കമ്പലം പെരിയാർവാലി കനാലിൽ നാട്ടുകാർ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടുകത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആ ദിവസങ്ങളിൽ പൊലീസിനു നാട്ടുകാർ കൃത്യമായ വിവരം നൽകിയിരുന്നു-വെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചതായാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്