റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനേഴാം ഭാഗം
ജീ മലയിൽ
പതിവു പോലെ നവാഗതരും സീനിയർ വിദ്യാർത്ഥികളും പൊതുമുറിയിൽ എത്തി. പൊതുപരിപാടികൾ തുടങ്ങി.
അസഭ്യഗാനത്തിന്റെ ഒഴുക്ക് കർണ്ണങ്ങളിൽ വന്ന് ആഞ്ഞടിച്ചു. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥി ആജ്ഞാപിച്ചു.
''നിർത്തൂ.''
അവിടെ പൂർണ്ണമായ നിശ്ശബ്ദത പരന്നു. എങ്കിലും ശബ്ദായമാനമായ മനസ്സായിരുന്നു, നവാഗതർക്ക്
.
''അടുത്തത് ഡാൻസാണ്. എല്ലാവരും പാട്ടിനനുസരിച്ച് ഒരേ താളത്തിൽ ഡാൻസു ചെയ്യണം. ആരാണ് ഹേമമാലിനി?'' അയാൾ അവരെ നോക്കി ചോദിച്ചു.
കൂട്ടത്തിലൊരാൾ പയ്യെ എഴുന്നേറ്റുനിന്നു.
വിനോദ്.
''ആരാണ് മുംതാസ്?'' ആ ചോദ്യം കേട്ട് പ്രദീപും എഴുന്നേറ്റു.
''നിങ്ങൾ രണ്ടുപേരും ഇങ്ങുവരണം.''
അവർ അവിടെകൂടിയിരുന്നവരുടെ മുമ്പിൽ ചെന്നു നിന്നപ്പോൾ അയാൾ ചോദിച്ചു. ''നിങ്ങൾക്കു റോക്കന്റോൾ അറിയാമോ?''
അവർ ഇല്ല എന്ന് ഉത്തരം നല്കി.
''ഞാൻ കാണിച്ചുതരാം.''
അയാൾ വിനോദിനെ അടുത്തേക്കു മാറ്റി നിർത്തി തന്റെ ഇടത്തെ കൈയിലെ വിരലുകൾ വിനോദിന്റെ വലത്തെ കൈയിലെ വിരലുകൾക്കുള്ളിൽ കോർത്തു പിടിച്ചു. അയാളുടെ വലതുകരം വിനോദിന്റെ ഇടക്കെട്ടിനു ചുറ്റിപ്പിടിച്ചു. വിനോദിനോടും ഇടതുകരം തന്റെ ശരീരത്തിൽ ചുറ്റിപ്പിടിക്കാനാവശ്യപ്പെട്ടു.
അയാൾ ചുവടുകൾ വച്ചുകൊണ്ട് വിനോദിനു നിർദ്ദേശം നല്കി. ഒരുതരം വാടിയ പുഞ്ചിരിയോടെ വിനോദ് താളാത്മകമായി ചലിച്ചു.
ആ ബന്ധംവിടർത്തിക്കൊണ്ട് അയാൾ മറ്റുള്ളവരോടായി ഉറക്കെപ്പറഞ്ഞു. ''ഇനിയും എല്ലാവരും ഇതുപോലെ നിൽക്കൂ.''
ഹേമമാലിനിയും മുംതാസും അവരുടെയെല്ലാം മുമ്പിലായി അയാൾ പറഞ്ഞതു പോലെ നിന്നു. അതുകണ്ട് ബാക്കിയുള്ള നവാഗതരും ഇരട്ടകളായി പിണഞ്ഞു നിന്നു.
ദർശന രസം ആസ്വദിക്കുന്ന സീനിയർ വിദ്യാർത്ഥികളുടെ മിഴികളിൽ കൗതുകം ഉണർന്നു.
ഗ്രാമഫോണിൽക്കൂടി സംഗീതമധുരവും ശ്രുതിമധുരവുമായ ട്യൂണുകൾ ഒഴുകിയെത്തി. കരങ്ങളും കാലുകളും താളാത്മകമായി ചലിച്ചു തുടങ്ങി.
ആ ആട്ടത്തിനു ശക്തിയും വേഗവും കൂടി. ലയം വർദ്ധിച്ചു. ശ്രവണ നയന മധുരമായ ഗാനങ്ങളും താളങ്ങളും അവിടമാകെ ഒഴുകി നടന്നു.
പൊതുപരിപാടികൾക്കുശേഷം വിനോദിനെ വിളിച്ചുകൊണ്ട് രണ്ടാം വർഷ വിദ്യാർത്ഥിമയായ സെബാസ്റ്റ്യൻ ഹോസ്റ്റലിനു വെളിയിലേക്കു നടന്നു. എവിടേക്കാണു പോകുന്നതെന്ന് വിനോദിനോടു പറഞ്ഞില്ല. സെബാസ്റ്റ്യന്റെ കൂടെയായതിനാൽ വിനോദിന് ഒട്ടുംതന്നെ വ്യാകുലത തോന്നിയില്ല. അവർ ഹോസ്റ്റലിലേക്കുള്ള ടാറിട്ട പാതയിൽഎത്തി.
'നമുക്കിവിടെ കുറച്ചു നേരം ഇരിക്കാം. എന്താ വിനോദേ?'
സെബാസ്റ്റ്യൻ അവിടെ ഇരുന്നിട്ട് ഒരു സിഗററ്റുകത്തിച്ചു.
അല്പനേരം കഴിഞ്ഞപ്പോൾ രണ്ടാംവർഷ വിദ്യാർത്ഥികളായ ജോളിയും ജോജോയും അവിടെയെത്തി.
'എന്തിയേ പാർട്ടി ?'
'ഇപ്പോൾ ജൂനിയർ ഹോസ്റ്റലിൽ ചെന്നു കയറിയിട്ടുണ്ട്.' ജോജോ പറഞ്ഞു.
'അയാൾ പോയിട്ട് കൊണ്ടു വിടാം.'
'ആ അതു മതി.'
ജോളിയും ജോജോയും അവരോടൊപ്പം ആ റോഡിൽ ഇരുന്നു.
'തന്നെ എന്തിനാ ഇവിടെ കൊണ്ടു വന്നെതെന്ന് അറിയാമോ?' സെബാസ്റ്റ്യൻ വിനോദിനോടു ചോദിച്ചു.
'ഇല്ല.'
'ലൂയി ഇന്നു തന്നെ പോക്കുമെന്നു പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതു കേട്ടപ്പോൾ ഞങ്ങൾ തീരുമാനിച്ചു, തന്നെ ഇന്ന് അയാൾക്ക് വിട്ടു കൊടിക്കില്ല എന്ന്. അയാൾ ഫുൾ തണ്ണിയിലാ. പിന്നെ സാമിയേം വലിച്ചു കെറ്റുന്നെ കണ്ടു.'
'രണ്ടും കൂടി ആയാൽ അയാൾക്ക് ഭ്രാന്തിളകും.' ജോജോ വിശദീകരിച്ചു.
'സെബീ ഒരു പുക താ.'
സെബാസ്റ്റ്യൻ നീട്ടിയ സിഗററ്റുകത്തിച്ചു കൊണ്ട് ജോളിയും ജോജോയും ആ റോഡിൽ മലർന്നു കിടന്നു. സിഗററ്റിന്റെ കത്തിയെരിഞ്ഞ ചാമ്പൽ ടാറിട്ട പാതയിൽ വീണു പടർന്നു.
എവിടെയൊക്കെയോ വളർന്നുവികസിച്ചു നില്ക്കുന്ന പാലപ്പൂക്കളുടെ മാദകമായഗന്ധം അവിടെ പരന്നു. ഉന്മാദദായകമായ ആ കാറ്റിന്റെ തലോടലേറ്റപ്പോൾ സെബാസ്റ്റ്യനും അവിടെ കിടന്നു.
സിഗററ്റിന്റെ മിന്നിമിന്നി പ്രകാശിക്കുന്ന അഗ്നിഗോളങ്ങൾ ആ ഇരുളിൽ തെളിഞ്ഞുമാഞ്ഞുകൊണ്ടിരുന്നു.
കുന്നിൻ ചരുവിലെ സുഖദായകമായ കാറ്റ് ഒഴുകി വന്നു.
കുന്നിലെ പച്ചപ്പടർപ്പുകളിലും വൃക്ഷത്തലപ്പുകളിലും ഉമ്മ വച്ചെത്തുന്ന മാരുതന്റെ തലോടലിനു എന്തുസുഖമാണെന്നോ.
''എന്താ ആരും ഒന്നും മിണ്ടാത്തെ?'' സെബാസ്റ്റ്യൻ ചോദിച്ചു.
''എന്തു പറയാനാ.'' ജോളിയുടെ പരുപരുത്ത ശബ്ദം വീണുടഞ്ഞു.
''എടോ വിനോദെ, വല്ലതും പറയെന്നെ?'' ജോളിവീണ്ടും പറഞ്ഞു.
വിനോദ് ഒന്നും സംസാരിക്കുന്നില്ലെന്നു കണ്ടപ്പോൾ എന്തെങ്കിലും സംസാരിക്കാൻ വേണ്ടിയെന്ന പോലെ ജോളി വിനോദിന്റെ വീടിനെക്കുറിച്ചന്വേഷിച്ചു.
അവൻ സ്ഥലപ്പേരും അവിടേക്കു പോകാനുള്ളറൂട്ടുകളും പറഞ്ഞുകൊടുത്തു.
തന്നെ റാഗ്‌ചെയ്തിട്ടില്ലാത്ത വ്യക്തികൾ ആണ് മൂവരും. വിനോദിന് അവരെ ഇഷ്ടമായിരുന്നു.
അധികംസംസാരിക്കാത്ത പ്രകൃതമായിരുന്നു ജോജോയുടേത്. നിഷ്‌കളങ്കമായ ചിരി. മറ്റുള്ളവർ റാഗിംഗിൽ താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴും ജോജോ യാതൊരു താൽപ്പര്യവുമില്ലാത്തവനെപ്പോലെയാണു കാണപ്പെട്ടത്. വിനോദിനെ അയാൾക്കും ഇഷ്ടമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ ജോജോ വിനോദുമായി സംസാരിക്കുക പതിവാക്കിയിരുന്നു. മറ്റാരുമറിയാതെ റാഗിംഗിൽ നിന്നും വിനോദിനെ രക്ഷിക്കുവാൻ ജോജോ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം കോളേജിൽ നിന്നും ഹോസ്റ്റലിലേക്കുനടക്കുമ്പോൾ ആണ് ജോളിയെ പരിചയപ്പെട്ടത്. സിഗററ്റു പുകയേറ്റു കറുത്തുതടിച്ച അധരങ്ങൾ. ഇരുണ്ട നിറം. മെലിഞ്ഞ ശരീരം. സ്‌നേഹിക്കാൻ കൊള്ളാവുന്നവനാണു ജോളി എന്ന് ആദ്യ കാഴ്ചയിൽതന്നെ വിനോദിനു തോന്നിയിരുന്നു. ആദ്യം കണ്ടയുടൻ ഈർഷ്യയായിരുന്നുതോന്നിയതെങ്കിലും അയാളുടെ പെരുമാറ്റം കണ്ടപ്പോൾ സ്‌നേഹം തോന്നിത്തുടങ്ങി.
കുറെ ദിനങ്ങൾക്കു മുമ്പ് ചേട്ടനെന്ന പേരിൽ പരിചയപ്പെട്ട സെബാസ്റ്റ്യനും സ്‌നേഹമായി പെരുമാറുന്നു.
ഇവരെല്ലാംതന്നെ റാഗിംഗിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു.
'ലൂയിയുടെ ലഹരിനിറഞ്ഞ പിടിത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഇവരെല്ലാം ഈ രാത്രിയുടെ നിശ്ശബ്ദതയിൽ വിജനമായ ഈ പാതയിൽ വന്നിരിക്കുന്നു. എനിക്ക് അപരിചിതരായ മനുഷ്യർ. ഇവിടെവന്നു പരിചയപ്പെട്ടവരാണെല്ലാവരും. ഇവർ എന്തിന് എന്നോട് ഇത്ര സ്‌നേഹം കാണിക്കുന്നു?' വിനോദ് ചിന്തിച്ചു.
'ഈ കോളേജിൽവച്ച് ആദ്യമായി എന്നോടു സ്‌നേഹംകാട്ടിയതാരാണ്?
ഗീവർഗീസ് ഇടിച്ചെറിയ. അയാളും സ്‌നേഹമസൃണമായി എന്നോടുപെരുമാറുന്നു.
ഈ പ്രതിഭാസത്തിന്റെ പിറകിലെ രഹസ്യമെന്ത്? അതിനവർക്കു പ്രചോദനമേകുന്ന സംഗതി എന്ത്? എന്റെ മുഖത്തെ ദൈന്യഭാവം കണ്ടാകുമോ?
ഗീവർഗീസ് ഇടിച്ചെറിയയെ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം അയാൾ ഒന്നുചിരിക്കും. എന്തെങ്കിലും ചോദിക്കും. മറ്റുള്ളവർ ആ പെരുമാറ്റം കാണാതിരിക്കാനായി വേഗം നടന്നുമറയും. എത്രയെത്ര വൈരുദ്ധ്യങ്ങൾ. ഇവിടം മുഴുവൻ വൈചിത്ര്യങ്ങളും, വൈരുദ്ധ്യങ്ങളും മാത്രം. ആരെയും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ചിലരോടു സ്‌നേഹമായി പെരുമാറുന്നവർ മറ്റുചിലരോടു ക്രൂരതകാട്ടുന്നു.
''തന്റെ വീട്ടിൽ ഞങ്ങൾകൂടി വരട്ടെ?'' ജോളിയുടെ ചോദ്യം കേട്ടു വിനോദ് ചിന്തയിൽ നിന്നുംവഴുതിമാറി.
''ഉം.''
''മൂളിയാൽ പോരാ ഞങ്ങളെ ക്ഷണിക്കണം.''
വിനോദ് ചിന്തിച്ചു. 'അവരെ ക്ഷണിക്കാൻ തക്ക ചുറ്റുപാടുകളാണോ എനിക്ക്? സ്‌നേഹിതരായിവരുന്നവർക്കിരിക്കാൻ പറ്റിയ നല്ല വീടില്ല. പണിതീരാത്ത ഒരു വീട്. ഇവരൊക്കെ വലിയവലിയ വീട്ടിലെ ആൾക്കാരായിരിക്കും. അമ്മ ഒരു സർക്കാർ വകുപ്പിലെ ക്ലാർക്ക്. അപ്പ ജോലിയില്ലാത്ത അഭ്യസ്തവിദ്യനും. എം.എ. വരെ പഠിച്ചു. പലസ്ഥലങ്ങളിലും ജോലി നോക്കി. ഒന്നിലും ഉറച്ചു നിന്നില്ല. ഒന്നിൽ നിന്നുംമറ്റൊന്നിലേക്ക്. അവിടെ നിന്നും മറ്റൊന്നിലേക്ക്‌തെന്നിത്തെന്നി നടന്നു. രണ്ടു വർഷം ജോലി നോക്കിയാൽ നാലുവർഷം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന പ്രകൃതം. വീണ്ടും ജോലിക്കു ശ്രമിക്കുന്നു. കിട്ടുന്നു. കളയുന്നു. വീണ്ടും വീട്ടിലിരിപ്പ്. ആവർത്തനങ്ങൾ തന്നെ. ഓരോരുത്തരുടെ തലയിലെഴുത്ത്.
അമ്മയുടെ തുച്ഛമായ ശമ്പളത്തിൽ നിന്നുംമിച്ചംവച്ച് ചെറിയ ഒരു വീട് ഉണ്ടാക്കി. ഇവരെ എങ്ങനെ അവിടെകൊണ്ടു പോകും?'
എങ്കിലും ജോളിയുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ മൂളിപ്പോയി.
''എന്നാ ജോജോ നമുക്ക് പോകേണ്ടത്?'' ജോളി ആ വിഷയത്തിൽ നിന്നുംമാറിയില്ല. വിനോദിന് ഉള്ളിൽ ഈർച്ച തോന്നി.
''നമ്മളെ ക്ഷണിക്കുമ്പോൾ പോകാം.'' ജോജോയുടെ മറുപടി.
''ഒന്നു ക്ഷണിക്കെടോ? പിന്നെ ഒരു കാര്യംകൂടി പറഞ്ഞേക്കാം. ഞാൻ തന്റെ ചേട്ടനാണ്. എന്നെ വേണം ആദ്യം ക്ഷണിക്കാൻ.'' സെബാസ്റ്റ്യന്റെ ശബ്ദം മുഴങ്ങിക്കേട്ടു.
''ഞാനെന്തിനാ ക്ഷണിക്കുന്നെ? ഒരു അവധി ദിവസം എല്ലാവരും കൂടിവരിക.'' തീരെതാൽപ്പര്യമില്ല എങ്കിലും താൽപ്പര്യം പ്രകടിപ്പിക്കുന്നു എന്നു തോന്നുമാറ് വിനോദ് പറഞ്ഞു.
''തന്റെ വീട്ടിൽ വരാൻ എവിടെ ഇറങ്ങണം?''
കോട്ടയത്തിനടുത്തുള്ള തന്റെ കുഗ്രാമത്തിലേക്കും, അവിടെയെത്തിയാൽ വീട്ടിലേക്കുമുള്ളവഴികളെല്ലാം അവൻ വിശദമായി പറഞ്ഞുകൊടുത്തു. അപ്പോൾഅവന്റെ മുഖത്ത് ഒരു മഞ്ഞളിപ്പു നിഴലിച്ചിരുന്നു. ഇരുട്ടിന്റെ മറ ഉണ്ടായിരുന്നതിനാൽ മറ്റുള്ളവർ അതുകണ്ടുകാണില്ലായിരിക്കും എന്ന് അവൻ ആശ്വസിച്ചു. ഉള്ളിൽ മന്ത്രിച്ചു. 'അവരാരും അങ്ങോട്ടുവരല്ലെ, ഈശ്വരാ.'
ജോളി പറഞ്ഞു. 'നിങ്ങളറിഞ്ഞോ? മേരി നൈനാനെ ജയിംസ് കയറിപ്പിടിച്ച സംഭവം മെക്ക് പ്രൊഫസ്സർ വടിയരി അറിഞ്ഞു. വടിയരി എന്നോടു ചോദിച്ചു. ഇക്കൊല്ലം അവന്റെ സെഷണൽ മാർക്ക് അയാൾ പിടിക്കുമെന്നാ തോന്നുന്നത്. അവന്റെ കാര്യം പോക്കാ.'
'പ്രൊഫസ്സർ ഗ്രിഗെറി സാർ അതു ചെയ്യില്ല. അയാൾക്കതിനുള്ള ധൈര്യം ഇല്ല. അയാളു പാവമാ.' സെബാസ്റ്റ്യൻ മറുപടിയായി പറഞ്ഞു.
'പ്രിൻസിസയും അറിഞ്ഞൂന്നാ കേട്ടേ.'
'അതാര് പറഞ്ഞു?'
'ചെയര്മാറൻ തോമ്മാച്ചനാ പറഞ്ഞെ. പ്രിൻസില തോമ്മാച്ചനോട് ആ കാര്യം തിരക്കി. തോമ്മാച്ചൻ എങ്ങും തൊടാത്ത ഉത്തരം നൽകി രക്ഷപ്പെട്ടു.
'പ്രിൻസിപ്പാളിന് അതാരപ്പാ എത്തിച്ചു കൊടുത്തത്?'
'അവർക്കൊക്കെ പലപല ന്യൂസ് വണ്ടികൾ കാണും.'
അതിനു ശേഷം അവർ അർത്ഥമില്ലാത്ത പലതും പറഞ്ഞ് സമയംതള്ളി നീക്കി.
അവർ പറയുന്നതൊന്നും വിനോദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ ആലോചനയിൽ മുഴുകിയിരുന്നു.
'ഇവർ എന്നെ ലൂയിയുടെ പിടിയിൽ പെടാതെ ഇവിടെ കൊണ്ടു വന്ന് ഇരുത്തിയിരിക്കുന്നു. ആ ദുഷ്ടന്റെ പിടിയിൽ പെട്ടു കഴിഞ്ഞ് രക്ഷപ്പെടുത്താൻ പറ്റുമായിരുന്നോ? റാഗിങ് കാലത്ത് സീനിയർ വിദ്യാർത്ഥികൾക്കു പോലും ദുഷ്ടമനസ്‌കരായ സീനിയേഴ്‌സിൽ നിന്നും ഒന്നാം വർഷ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിക്കാറില്ല എന്നത് ഒരു സത്യമാണ്. റാഗിങ് കാലത്തു മാത്രമല്ല അല്ലാത്ത സമയങ്ങളിൽ പീഡിക്കപ്പെട്ടാലും അവർക്കതിനു കഴിയുമെന്നു തോന്നുന്നില്ല.
ദുഷ്ടമനസ്‌കരായവർക്ക് എല്ലാ ദുഷ്ടതയ്ക്കും ദുർവൃത്തിക്കും കൂട്ടായി ഒരു ഗാങ്ങു കൂടെയുണ്ടാവും. കള്ളടിക്കാനും കഞ്ചാവടിക്കാനും പെണ്ണുപിടിക്കാനും ഉള്ള അവരുടെ ഗാങ്ങ്. അവർ സംഘടിതരാണ്. സംഘടിത ശക്തിയെ എല്ലാവർക്കും ഭയമാണ്. സമൂഹത്തിൽ കാണുന്ന അതേ അവസ്ഥ ഇവിടെയും സംഭവിച്ചിരിക്കുന്നു.
സീനിയർ വിദ്യാർത്ഥികളിലും നല്ല മനസ്സുള്ളവർ ധാരാളം പേരുണ്ട്. എങ്കിലും ആ ദുഷ്ടവർഗ്ഗകത്തിന്റെ കാര്യങ്ങളിൽ ആരും ഇടപെടുകയില്ല. അവർക്കു സംഘടിതശക്തിയില്ല. അതിനാൽ ഇതുപോലെ ഒളിഞ്ഞും പതുങ്ങിയും ഒക്കെ വല്ലപ്പോഴും രക്ഷിക്കാൻ പറ്റിയെന്നിരിക്കും. അത്രമാത്രം.
സംഘടിതശക്തിയില്ലാത്തവർക്ക് ദുഷ്ടജനത്തോട് ഉടക്കാൻ പറ്റില്ല. ഉടക്കിയാൽ ആ ഗാങ്ങിന്റെ ശക്തി കാണിക്കാനായി സംഘട്ടനങ്ങൾ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുള്ള കൈയേറ്റങ്ങൾ, അടിപിടി അങ്ങനെ എന്തും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതോടെ ശക്തി കുറഞ്ഞവരുടെ സമാധാന ജീവിതവും ഉറക്കവും നഷ്ടപ്പെടും. കൂടാതെ ജീവിതാവസാനം വരെ അവർ ശത്രുക്കളുമാകും. അങ്ങനെയൊരു വയ്യാവേലി തലയിൽ കയറ്റി വയ്ക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
വാച്ചിലെകറങ്ങുന്ന സൂചികളുടെ സ്ഥാനങ്ങൾ നോക്കിയിട്ടു സെബാസ്റ്റ്യൻ പറഞ്ഞു. ''ഇനിയും പോകാം. ലൂയി പോയി ഉറങ്ങിക്കാണുമായിരിക്കും.''
''ഉറങ്ങിയൊന്നും കാണില്ല. ആരെയെങ്കിലും പിടിച്ചുകരയിക്കുന്നുണ്ടാവും.'' ജോളിയുടെ അഭിപ്രായം.
''ഏതായാലും വിനോദിനെ തിരക്കി ഇനിയും വരില്ല. പയ്യെ നീങ്ങാം.'' അവർ എഴുന്നേറ്റു.
പാതിരാക്കോഴി അകലെയെങ്ങോ കൂവുന്നതിന്റെ ശബ്ദതരംഗങ്ങൾ ആ കുന്നിലേക്കു ഒഴുകിയെത്തി. തണുപ്പിന്റെ നേരിയലാഞ്ഛനം പ്രകടമായി. തണുപ്പിനെ അകറ്റാനെന്ന പോലെവൃക്ഷത്തലപ്പുകളിലെ ഇലകൾ അന്യോന്യം ഉരസിചൂടു പകർന്നുകൊണ്ടിരുന്നു. അടുത്തുള്ള ഒരു തെങ്ങിൽ നിന്നും ഉണങ്ങിയ ഒരു ഓലമടൽ അവരുടെ മുമ്പിൽ അടർന്നുവീണു.
വിനോദിനെ മുറിയിൽ കൊണ്ടു വിട്ടിട്ട് അവർ മൂന്നു പേരും പോയി. വിനോദ് കിടക്കയിൽ കിടക്കുമ്പോൾ മേരി നൈനാന്റെ സംഭവം അവന്റെ ചിന്തയിലേക്കു കടന്നു വന്നു.
മാഷും ബിജുവും ആ സംഭവത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരുന്നതിനാൽ വിനോദ് നേരത്തേ അത് അറിഞ്ഞിരുന്നു.
ഒരു യുവതിയുടെ വികാര കേന്ദ്രങ്ങളിൽ പൊതു സ്ഥലത്തു വച്ചു കയറി പിടിക്കുക.
ഒരു പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ പുരുഷൻ വെറുതെ വിടില്ലെന്നോ? ഞാനാണെങ്കിൽ അതു ചെയ്യുമോ? തീർച്ചയായും ഇല്ല. അങ്ങനെ ചിന്തിക്കാൻ പോലും എനിക്കു സാധിക്കില്ല. അതിൽ നിന്നും എന്തു രസമാണ് ഒരുവനു ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
മറ്റു മനുഷ്യർ കാണുന്നില്ലെങ്കിൽ നമ്മിൽ വസിക്കുന്ന സംസ്‌കാരം നഷ്ടപ്പെടുമോ? ബാലനായിരിക്കുമ്പോൾ അവനെ അഭ്യസിപ്പിക്ക. തന്റെ മരണകിടക്ക വരെയും അവൻ അതു മറക്കുകയില്ല. അതിനു വിരുദ്ധമായി പ്രവർത്തിക്കുകയുമില്ല.
അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവനിലോ? ബാലനായിരിക്കുമ്പോൾ അവനിൽ ആരും തന്നെ ആ സംസ്‌കാരത്തിന്റെ വിത്ത് വിതച്ചിട്ടുണ്ടാവില്ല. അതുകൊണ്ട് അവൻ വളരുമ്പുപ് വലുതായിയെങ്കിലും സ്വാഭാവികമായി തന്നിൽ കുടികൊള്ളുന്ന സകല വിധ അധർമ്മങ്ങളിലും രമിക്കുന്നു. വിദ്യാഭ്യാസം അവനെ ആ പ്രവൃത്തികളിൽ നിന്നും പിന്തിരിപ്പിക്കുകയില്ല. ആ ദുഷ്പ്രവർത്തി മൂലം ഉണ്ടാകാൻ ഇടയുള്ള പ്രശ്‌നങ്ങൾ അവന്റെ ചിന്തയിൽ അപ്പോൾ വരികയുമില്ല. അവനിൽ നിറഞ്ഞിരിക്കുന്ന കാമവികാരത്തിന്റെ അളവാണ് അവനെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.
അത്തരം ഒരു പുരുഷന്റെ മുമ്പിൽ സ്ത്രീ ഒറ്റയ്ക്കു ചെന്നു പെട്ടാൽ അവിടെ സംസ്‌കാരം അല്ല അരങ്ങേറുക. കാമമാണ്. ആ ദുഷ്പ്രവർത്തിക്കു സാക്ഷികൾ ഉണ്ടെന്നു കണ്ടാൽ അവൻസംസ്‌കാര സമ്പന്നനായി നടിച്ചെന്നു വരും. അത് വെറും പൊയ്മുഖമാണ്.
ആ സ്വഭാവമുള്ള ഒന്നിലധികം ആളുകളുടെ മുമ്പിൽ അവൾ ചെന്നു പെട്ടാലോ? അതെത്ര ഭയാനകമായിരിക്കും.
കാമം എന്നത് ഭയപ്പെടേണ്ട വികാരമാണ്. അത് അമിതമായാൽ വിഷമായി മാറുന്നു. നാണമില്ലാത്ത പുരുഷനാണ് അവളേക്കാൾ ശാരീരികമായ ബലവും ശക്തിയും. അതിനാൽ ആ വിഷം അവളെ നശിപ്പിക്കുന്നു. അവസാനം ആ വിഷം തന്നെ അവനെയും കുഴിച്ചു മൂടുന്നു.
സ്ത്രീ എപ്പോഴും സൂക്ഷിക്കണം. അവൾ തന്റെു പരിമിതികൾ അറിയണം. ചുറ്റുമുള്ള കാമക്കണ്ണുകൾ തന്നെ തെരയുന്നുണ്ട് എന്നുംസെക്‌സിൽ നിയന്ത്രണം നഷ്ടപ്പെട്ട വിഷം നിറഞ്ഞിരിക്കുന്ന അവൻ തന്റെം ചുറ്റിനും കിടന്നു കറങ്ങുന്നുണ്ട് എന്നും മനസ്സിലാക്കി ഓരോ നിമിഷവും ജീവിക്കണം.
ഒരു പുരുഷൻ സ്ത്രീയെ കയറി പിടിക്കുന്നതുപോലെ ആരെങ്കിലും പൊതു സ്ഥലത്തു വച്ചു തന്റെ പ്രൈവറ്റ് ഇടങ്ങളിൽ കയറി പിടിച്ചാൽ അവന് എന്തു തോന്നും?
വിനോദ് പ്രകൃതിയിലേക്കു നോക്കി അതിനുള്ള ഉത്തരം തേടി.
അതു ഗൗനിക്കാതെപ്രകൃതിതന്റെ ചലനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അസ്തമിക്കാത്ത പ്രയാണം.
(തുടരും.............)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍