നൂറുകണക്കിന് ആദിവാസികൾ കുടിയൊഴിപ്പിക്കപ്പെടും; 200 ഹെക്ടർ വനം വെള്ളത്തിൽ മുങ്ങും; അതിരപ്പിള്ളി-വാഴച്ചാൽവെള്ളച്ചാട്ടം നിലയ്ക്കും; ചാലക്കുടിപ്പുഴ വറ്റും; വൈദ്യുതി ഉത്പാദനം ചെലവേറിയതാകും: എന്തുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിയെ നമ്മൾ എതിർക്കേണ്ടത്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചാലക്കുടിപ്പുഴയ്ക്കു കുറുകെ ചാരുതയ്യാർന്ന വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 400 മീറ്റർ മുകളിലായി 23 മീറ്റർ ഉയരവും 311 മീറ്റർ നീളവുമുള്ള ഒരു അണക്കെട്ട്. കേരളത്തിന്റെ വികസനവാദികൾ മൂന്നരപതിറ്റാണ്ടുമുമ്പുമുതൽ സ്വപ്‌നംകണ്ടുതുടങ്ങിയ, 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതിയെ എന്തുകൊണ്ടാണ് തുടക്കം മുതൽത്തന്നെ കേരളത്തിലെ പരിസ്ഥിതിവാദികളുൾപ്പെടെ വലിയൊരു വിഭാഗം എതിർക്കുന്നത്? ഒട്ടും ലാഭകരമാവില്ലെന്ന് നിരവധി പഠനങ്ങൾ.. ഇല്ലാതാകുന്ന വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത... പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ പാടെ ഇല്ലാതാകുന്ന അപൂർവ ആവാസ വ്യവസ്ഥ... ഇതിലുപരി അണക്കെട്ടിൽ മുങ്ങി ഇല്ലാതാകുന്ന 200 ഹെക്ടർ വനപ്രദേശവും കിടപ്പാടം നഷ്ടപ്പെട്ട് കുടിയിറങ്ങേണ്ടിവരുന്ന നൂറുകണക്കിന് ആദിവാസികളുടെ കണ്ണീരും. പ്രത്യക്ഷത്തിൽത്തന്നെ ഇത്രയും നഷ്ടങ്ങൾ വരുത്തിവച്ച് കൊണ്ടുവരുന്ന വൈദ്യുതി പദ്ധതി കേരളത്തിന് സമ്പാദിക്കുന്ന 163 മെഗാവാട്ട് വൈദ്യുതിയാകട്ടെ ചെലവേറിയതാകുമെന്ന പഠനങ്ങളും മുന്നിൽ നിൽക്കുമ്പോൾ നമ്മൾ അതിരപ്പിള്ളി പദ്ധതിയെ എങ്ങിനെ എതിർക്കാതിരിക്കും?
അധികാരത്തിലെത്തി ആഴ്ചയൊന്നു തികയുംമുമ്പേ പ്രകടന പത്രികയെ പാടേ മറന്ന്, എൽഡിഎഫിലെ സഹയാത്രികരായ സിപിഐയുടെ പോലും ശക്തമായ എതിർപ്പു വകവയ്ക്കാതെ പിണറായിയും സിപിഎമ്മും അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി വാദിച്ചുതുടങ്ങുമ്പോൾ നാലുതവണ അനുമതി ലഭിച്ചിട്ടും പദ്ധതി നടക്കാതെ പോയതിനു കാരണമായ എതിർപ്പുകൾ വീണ്ടും എരിഞ്ഞുതുടങ്ങുകയാണ്.
ഏതുവില കൊടുത്തും ചാലക്കുടി പുഴയിലെ നീരൊഴുക്ക് കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി ചാലക്കുടി പുഴ സംരക്ഷണ സമിതിയും പരിസ്ഥിതി വാദികളും മറ്റും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഒരുവശത്തും വികസനവാദികളും സിപിഐ(എം) ഉൾപ്പെടെ സർക്കാരിനെ പിന്തുണയ്ക്കുന്നരും ചേർന്ന് മറുവശത്തും നിലകൊള്ളുമ്പോൾ വരുംദിവസങ്ങളിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഈ വിഷയത്തിൽ കേരളത്തിലുണ്ടാവുക.
പദ്ധതിക്കായുള്ള വാദങ്ങൾ പ്രബലമായത് പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ
1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയിൽ വരുന്നത്. 1500 കോടി രൂപ മുതൽ മുടക്കിൽ പ്രതിവർഷം 212 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങൽക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ചേർന്നുള്ള ഇരട്ട പദ്ധതിയെന്ന നിലയിൽ 1982ൽ അതിരപ്പിള്ളി പദ്ധതിക്കായുള്ള നിർദ്ദേശം സമർപ്പിക്കപ്പെട്ടു. എന്നാൽ അന്നുമുതലേ കുടിയറക്കപ്പെടേണ്ടിവരുന്ന ആദിവാസികളുടെ പ്രശ്‌നങ്ങളുന്നയിച്ചും വെള്ളച്ചാട്ടങ്ങൾ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയും എതിർപ്പുകളും തുടങ്ങി. 1989ൽ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലം പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് നടപടികളിൽ നിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു.
അതിരപ്പിള്ളി പദ്ധതി സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും നിലനിൽക്കുന്നതല്ലെന്ന് അക്കമിട്ട് വ്യക്തമാക്കിയാണ് വലിയൊരു വിഭാഗം അതിനെ എതിർക്കുന്നത്. അതിനുള്ള കാരണങ്ങൾ ചാലക്കുടി പുഴ സംരക്ഷണ സമിതി വ്യക്തമാക്കുന്നത് ഇങ്ങനെ: 387 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം അതിരപ്പിള്ളി പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കാമെന്നാണ് ഇപ്പോൾ കെ.എസ്.ഇ.ബിയുടെ അവകാശവാദം. എന്നാൽ 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിന് മാത്രമാണ് കേന്ദ്ര വൈദ്യുതി അഥോറിറ്റി (സി.ഇ.എ) അനുമതി നൽകിയത്. ആദ്യത്തെ എതിർപ്പോടെ ഉറങ്ങിപ്പോയ ആലോചനകൾക്ക് 1998ൽ നായനാർ സർക്കാരിന്റെ കാലത്താണ് വീണ്ടും ജീവൻ വച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ന് വൈദ്യുതി മന്ത്രിയെന്നത് മറ്റൊരു വസ്തുത. സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ ടി.ബി.ജി.ആർ.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോർട്ട് നൽകി. എന്നാൽ 2001ൽ എതിർപ്പുമായെത്തിയവരുടെ വാദങ്ങൾ കേട്ട കേരള ഹൈക്കോടതി പദ്ധതിക്ക് അനുമതി നിഷേധിച്ചു.
പറമ്പിക്കുളംആളിയാർ കരാർ നിലവിലുള്ളതാണ് സി.ഇ.എയുടെ ഈ നിലപാടിന് പ്രധാന കാരണം. 1970 ൽ നടപ്പായ കരാർ പ്രകാരം അന്നുമുതൽ ചാലക്കുടിപ്പുഴയിലെ വെള്ളം 40 ശതമാനം കുറഞ്ഞു. ഈ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നു. എന്നാൽ പറമ്പിക്കുളം-ആളിയാർ പദ്ധതി വന്നതിനു ശേഷവും ചാലക്കുടിപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതായി അന്തർദ്ദേശീയ വാട്ടർ കൺസൾട്ടൻസിയായ വാപ്‌കോസ് പഠന റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി അവകാശവാദം. എന്നാൽ ഇത്തരത്തിലൊരു പഠനം നടന്നിട്ടില്ലെന്ന് 2006 മെയ് മാസത്തിൽ ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഒരു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ആദ്യത്തെ എതിർപ്പോടെ ഉറങ്ങിപ്പോയ ആലോചനകൾക്ക് 1998ൽ നായനാർ സർക്കാരിന്റെ കാലത്താണ് വീണ്ടും ജീവൻ വച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ന് വൈദ്യുതി മന്ത്രിയെന്നത് മറ്റൊരു വസ്തുത. സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ ടി.ബി.ജി.ആർ.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോർട്ട് നൽകി. എന്നാൽ 2001ൽ എതിർപ്പുമായെത്തിയവരുടെ വാദങ്ങൾ കേട്ട കേരള ഹൈക്കോടതി പദ്ധതിക്ക് അനുമതി നിഷേധിച്ചു. 2005 ൽ കേന്ദ്ര ഏജൻസിയായ വാപ്‌കോസ് നൽകിയ റിപ്പോർട്ടും ഹൈക്കോടതി തള്ളി.
പിന്നീട് മുൻ ഇടതു സർക്കാരിന്റെ കാലത്ത് 2007ൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങി. എതിർപ്പുകൾക്കിടയിലും പദ്ധതിക്കായി ശ്രമം തുടരുന്നതിനിടെയാണ് 2010 ൽ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് ഷോകോസ് നോട്ടീസ് നൽകിയത്. പിന്നീട് വന്ന ഗാഡ്ഗിൽ കമ്മിറ്റിയും എതിരായ നിലപാടെടുത്തതോടെ പദ്ധതിക്ക് നൽകിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കഴിഞ്ഞവർഷം പിൻവലിച്ചു.
ഗാഡ്ഗിലിന്റെ എതിർപ്പിനു ശേഷം കസ്തൂരി രംഗന്റെ ഒരുകൈ സഹായം
പദ്ധതിയെപ്പറ്റി മാധവ് ഗാഡ്ഗിൽ കമ്മീഷൻ നടത്തിയ നിരീക്ഷണങ്ങളിൽ പ്രസക്തമായത് ഇതെല്ലാമാണ്. ഇരുപത്തഞ്ചിലേറെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 15,000 ഹെക്ടറോളം വരുന്ന കൃഷിസ്ഥലവും വെള്ളത്തിനായി ആശ്രയിക്കുന്നത് നിർദ്ദിഷ്ട ചാലക്കുടി നദീ ഡൈവർഷൻ സ്‌കീമിനെ ആണ്. ഈ ആവശ്യം അണക്കെട്ടുവന്നാൽ അട്ടിമറിക്കപ്പെടുമെന്നായിരുന്നു പ്രധാന വിലയിരുത്തൽ. പ്രദേശത്ത് രണ്ട് ആദിവാസി കോളനികളാണ് ഉള്ളത്. ഇവരെ ഇവിടെനിന്ന് പറിച്ചുമാറ്റേണ്ടിവരും. വാഴച്ചാൽ കോളനിയും പൊകലപ്പാറ കോളനിയും പിന്നീട് ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതിയില്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനൊ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടു വേഴാമ്പൽ തുടങ്ങി നാല് ഇനങ്ങളേയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശത്താണ് പദ്ധതി വരുന്നത്.
അണക്കെട്ടുവന്നാൽ ജലം ഒഴുകുന്നതിലുണ്ടാകുന്ന വ്യത്യാസം ജലസേനചനത്തെ പ്രതികൂലമായി ബാധിക്കും. 1970-71 മുതൽ 2001-02 വരെയുള്ള നീരൊഴുക്കിന്റെ കണക്കുപ്രകാരം ഇപ്പോഴുള്ള നീരൊഴുക്ക് ഡിസംബർ മുതൽ ഏപ്രിൽ വരെ 14.92 ക്യുമെക്‌സ് മാത്രമേ വരൂ. പദ്ധതിവന്നാൽ ജലമൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ് കുറയ്ക്കും . കിണറുകളിലെ ജലനിരപ്പ് താഴുന്നതിനാൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാവും. 2011 ജനുവരിയിൽ ചാലക്കുടിയിൽ നടത്തിയ സാങ്കേതിക സംവാദത്തിൽ വിദ്യുച്ഛക്തി ബോർഡ് ഈ വാദഗതികൾ ചോദ്യം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, നിർദ്ദിഷ്ട അണക്കെട്ടിന് താഴോട്ടുള്ള പഞ്ചായത്തുകളിൽ ഇപ്പോൾതന്നെ ജലദൗർബല്യം അനു ഭവപ്പെടുന്നുണ്ട് തീരത്തുനിന്ന് 20 കി.മീ ഉള്ളിൽ വരെയുള്ള പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പിന്റെ അംശം ഇപ്പോഴുണ്ട്. വീണ്ടും ഒരു അണക്കെട്ടിന്റെ കൂടി നിർമ്മിക്കപ്പെടുമ്പോൾ ജലമൊഴുക്കിൽ വീണ്ടും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നായിരുന്നു കണ്ടെത്തൽ.
പുഴ സംരക്ഷണ സമിതിയുടെ വാദങ്ങളെ സാങ്കേതികമായി എതിർത്ത കെഎസ്ഇബിക്ക് പിന്നീട് കരുത്തായത്് കസ്തൂരിരംഗൻ റിപ്പോർട്ടാണ്. പദ്ധതിയുടെ സ്ഥാപിത ശേഷിയും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും ക്യാച്ച്‌മെന്റ് ഏരിയയുടെ വിസ്തൃതിയും പരിസ്ഥിതി പ്രത്യേകതകളും പരിഗണിച്ച കസ്തൂരി രംഗൻ പദ്ധതി പരിഗണിക്കാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയതോടെയാണിത്. ഈ റിപ്പോർട്ടുമായി പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച കെ.എസ്.ഇ.ബിക്ക് അനുകൂലമായ മറുപടി അവിടെ നിന്നും നേടാനായി. കേന്ദ്ര ജലമ്മീഷനെ വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി (ഇ.എ.സി) ചുമതലപ്പെടുത്തി.
അതിരപ്പിള്ളി വെള്ളച്ചാട്ടം താഴെയെത്തി ഒഴുകിച്ചേരുന്ന മൂന്നു കിലോമീറ്റർ പരിധിയിലെ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താൻ ആനയിറങ്ങലിൽ (ആറങ്ങൽ) കേന്ദ്ര ജല കമ്മീഷൻ മീറ്റർ സ്ഥാപിച്ചു. 1055 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഏത് വേനൽക്കാലത്തും അണക്കെട്ടിലുണ്ടാകുമെന്ന റിപ്പോർട്ടാണ് ജല കമ്മീഷൻ ഇ.എ.സിക്ക് നൽകിയത്. നീരൊഴുക്കും പദ്ധതിക്ക് അനുകൂലമാണെന്ന് ജല കമ്മീഷൻ വ്യക്തമാക്കി. 2002 മുതൽ പത്തുവർഷക്കാലമാണ് വാട്ടർ മീറ്ററിൽ നിന്നുള്ള അളവ് ജല കമ്മിഷൻ ശേഖരിച്ചത്. പദ്ധതിക്ക് അനുകൂലമായി ജല കമ്മീഷൻ നൽകിയ പുതിയ പഠന റിപ്പോർട്ടിലാണ് ഇപ്പോൾ കെഎസ്ഇബിയുടെ പ്രതീക്ഷ.
ചാലക്കുടി പുഴയുടെ നീരൊഴുക്ക് പദ്ധതിക്ക് അനുകൂലമാണെന്ന ജല കമ്മീഷന്റെ നിരീക്ഷണം പക്ഷേ പുതിയതല്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി തന്നെ നാലുതവണ ഈ റിപ്പോർട്ടുകൾ പഠിച്ചതാണ്. എന്നിട്ടും കേരളത്തിൽ വന്ന് അവർ നടത്തിയ മൂന്ന് തെളിവെടുപ്പുകളിൽ പദ്ധതിവാദികൾ തോറ്റുമടങ്ങി. പുതിയ നിർദ്ദേശം കൊണ്ട് മാത്രം ഇവിടെ ഒരു അണക്കെട്ടും ഉയരില്ലെന്നും സാങ്കേതികമായും വൈകാരിക തലത്തിലും പരിസ്ഥിതി സംരക്ഷണത്തിന്റെ തലത്തിലും അവർ പഠനം നടത്തിയ ശേഷമാവാം ബാക്കിയുള്ള കാര്യങ്ങളെന്നുമുള്ള ഉറച്ച നിലപാടിലാണ് ചാലക്കുടി പുഴ സംരക്ഷണ സമിതി.
എതിർക്കുന്നവരുടെ പ്രധാന വാദങ്ങൾ
1. കാടുകൾ മുങ്ങും; കൂടെ ആദിവാസിക്കുടികളും ആവാസ വ്യവസ്ഥയും: അതിരപ്പിള്ളി പദ്ധതി നിലവിൽ വന്നാൽ ക്യാച്ച്‌മെന്റ് ഏരിയയിലെ വനത്തിന്റെ സ്വാഭാവം മാറും. സ്വാഭാവികമായ ജലനിർഗ്ഗമനമായ വെള്ളച്ചാട്ടം നിയന്ത്രിക്കപ്പെടുന്നത് നിരവധി പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിലും ഈ നിഗമനം ശരിവയ്ക്കുന്നു. 80 അടി ഉയരെ നിന്ന് വീഴുന്ന അതിരപ്പിള്ളി ജലപാതം അടച്ചും തുറന്നുമുള്ള പദ്ധതി റിപ്പോർട്ടാണ് സംശയങ്ങൾ ജനിപ്പിക്കുന്നത്. ജലനിരപ്പ് ഉയർന്നാൽ ചുറ്റുമുള്ള നൂറുകണക്കിന് സ്‌ക്വയർ കിലോമീറ്റർ വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ തിരിച്ചെടുക്കാനാവാത്ത വിധം തകിടം മറിയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. അതിരപ്പിള്ളി വനങ്ങളിലെ അപൂർവ്വയിനം വേഴാമ്പലുകൾക്ക് അടക്കം നാശം സംഭവിക്കും.
പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്ത് രണ്ട് ആദിവാസി കോളനികളാണ് ഉള്ളത്. ഇവരെ ഇവിടെനിന്ന് പറിച്ചുമാറ്റേണ്ടിവരും. വാഴച്ചാൽ കോളനിയും പൊകലപ്പാറ കോളനിയും പിന്നീട് ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതിയില്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനൊ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടു വേഴാമ്പൽ തുടങ്ങി നാല് ഇനങ്ങളേയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശത്താണ് പദ്ധതി വരുന്നത്. എന്നാൽ കേരളത്തിൽ എല്ലായിടത്തും ഇവയെ ഒരുമിച്ച് കാണാം എന്ന് വാദിച്ച് വസ്തുതാ വിരുദ്ധമായ എതിർവാദമാണ് വൈദ്യുതി വകുപ്പിന്. വേഴാമ്പലുകളെ ഒഴിപ്പിച്ച് പദ്ധതി നടപ്പിലാക്കാനും ഒരു വിദഗ്ധ സമിതി പറഞ്ഞത് ഇക്കാര്യത്തിലെ പരിഹാസ്യ നിലപാടും വ്യക്തമാക്കുന്നു.
2. ജലസേചന പദ്ധതികൾ താളംതെറ്റും: രണ്ടാമത്തെ കാതലായ പ്രശ്‌നം പ്രദേശത്തെ ജലസേചന പദ്ധതികൾ നോക്കുകുത്തികളാകുമെന്നതാണ്്. നിലവിൽ രണ്ട് ജില്ലകളിലെ 20,000 ഹെക്ടറോളം കൃഷിസ്ഥലത്ത് വെള്ളമെത്തിക്കുന്ന ജലസേന പദ്ധതിയായ തുമ്പൂർമൂഴിക്ക് അതിരപ്പിള്ളി പദ്ധതി വന്നാൽ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകും. രണ്ട് ചെറുകനാലുകളിലൂടെ ചാലക്കുടിപ്പുഴയിലെ വെള്ളം കൃഷിസ്ഥലങ്ങളിലേക്ക് വിടുന്ന തുമ്പൂർമൂഴിയുടെ മുകളിൽ ഡാം വന്നാൽ വൈദ്യുതി ഉത്പാദനശേഷി 20 ശതമാനം വരെയായി കുറയുന്ന 22 മണിക്കൂർ സമയം സെക്കൻഡിൽ ഏഴ് ഘനയടിയിൽ താഴെ വെള്ളം മാത്രമേ ഒഴുകിയെത്തൂ. ഇത്രയും കുറഞ്ഞ അളവിലുള്ള വെള്ളം കനാലുകളിലൂടെ ഒഴുക്കിവിട്ടിട്ട് ഒരു കാര്യവും ഉണ്ടാവില്ല. വേനൽക്കാലത്ത് ജലസേചനം അത്യാവശ്യമായി വരുന്ന ഘട്ടങ്ങളിൽ വൈദ്യുതി ഉത്പാദനം നടത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്നും ഒഴുകിയെത്തുന്ന ജലം തുമ്പൂർമൂഴിയുടെ കനാലുകളിലെത്താൻ മൂന്നുമണിക്കൂർ വരെ വേണ്ടിവരും. ഒഴുകിയെത്തുന്ന വെള്ളം ആവശ്യത്തിന് മർദ്ദമില്ലാതെ തുമ്പൂർമൂഴിയുടെ കനാലുകളിൽ കെട്ടിക്കിടക്കുക മാത്രമാവും ഫലം. ഇതോടെ ജലസേചന പദ്ധതിയുടെ താളം തെറ്റും. കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം അതിരപ്പിള്ളി പദ്ധതിയിൽ വൈദ്യുതി ഉത്പാദനം ഉച്ഛസ്ഥായിയിൽ ആവുന്നത് രണ്ട് മണിക്കൂർ മാത്രമാണ്. ഈ സമയം പക്ഷേ, വെള്ളപ്പൊക്കം പോലെ തുമ്പൂർമൂഴിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം വിയറുകൾ നിറഞ്ഞുകവിഞ്ഞ് പാഴാകും. സമീപ പ്രദേശങ്ങളിലെ വനഭൂമിയും കൃഷിസ്ഥലങ്ങളും ആവാസ വ്യവസ്ഥയും വെള്ളം കയറി നശിക്കുമെന്നതു മാത്രമാവും അനന്തരഫലം.
3. ഉയരമില്ലാത്ത അണക്കെട്ട് എത്ര കറന്റുണ്ടാക്കും?: സ്ഥാപിത ശേഷിയുടെ 20 ശതമാനം പോലും വൈദ്യുതി ലഭിക്കാത്ത അണക്കെട്ടാണ് അതിരപ്പിള്ളിയിൽ ഉയരുകയെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. സി.ഇ.എ അംഗീകരിച്ച 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കെ.എസ്.ഇ.ബി സമ്മതിച്ചാൽ തന്നെ 27 മെഗാവാട്ടിൽ താഴെയായിരിക്കും അതിരപ്പിള്ളി പദ്ധതിയുടെ ഉത്പാദനം. കെ.എസ്.ഇ.ബി തയ്യാറാക്കിയിരിക്കുന്ന ജനറേറ്റർ റൂം സ്‌കെച്ചിൽ 163 മെഗാവാട്ട് ആണ് സ്ഥാപിത ശേഷി. ഇ.എ.സി ശുപാർശ ചെയ്തിരിക്കുന്ന 27 മെഗാവാട്ട് ശേഷി കെ.എസ്.ഇ.ബി ഊതിപ്പെരുപ്പിച്ച കണക്കിന്റെ 20 ശതമാനത്തിൽ താഴെ മാത്രമേ വരൂ. 160 മീറ്റർ ഉയരത്തിലുള്ള അണക്കെട്ടിൽ 22 മണിക്കൂർ സമയം 6.7 ക്യുമെക്‌സ് വെള്ളം ഒഴുകിയെത്തി റിസർവോയറിൽ 1050 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ടെങ്കിലേ ഇത്രയും വൈദ്യുതോത്പാദനം നടക്കൂ.
കേരളത്തിൽ മഴയില്ലാത്ത ആറുമാസം എട്ട് മെഗാവാട്ട് വൈദ്യതിയിൽ താഴെ മാത്രമേ അതിരപ്പിള്ളിയിൽ നിന്നും ലഭിക്കൂ. വലിയ ആവാസ വ്യവസ്ഥയും പുഴയും കാടും ഇല്ലാതാക്കി ഇത്തരമൊരു പദ്ധതി വേണമോയെന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ് . പീക്ക് അവറിൽ അതിരപ്പിള്ളിയിൽ നിന്നും എത്ര വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഇതിന് എത്ര വെള്ളം ആവശ്യമുണ്ടെന്നുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെഎസ്ഇബിക്ക് കൃത്യമായ മറുപടിയില്ല. 24 മണിക്കൂറിൽ 20 മണിക്കൂർ സാധാരണ ഉത്പാദനവും നാല് മണിക്കൂർ പീക്ക് അവറുമാണ്. വൈകിട്ട് ആറുമുതൽ പത്തു മണിവരെയുള്ള നാലുമണിക്കൂർ സമയം വർധിച്ച തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ വെള്ളം പെട്ടെന്ന് തുറന്നുവിട്ടാൽ സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം മാരകമായിരിക്കുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പറയുന്നു. വെള്ളച്ചാട്ടം ഒഴുകിച്ചേരുന്ന കണ്ണംകുഴി തോടിന് താഴെയുള്ള നിരവധി സ്‌ക്വയർ കിലോമീറ്റർ പ്രദേശം സ്ഥിരമായി വെള്ളത്തിനടിയിലാക്കുകയാകും ഫലം.
4. ഇല്ലാതാകുന്ന വെള്ളച്ചാട്ടങ്ങൾ, കാടിന്റെ സ്വച്ഛത: ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റർ കിഴക്ക്, വാഴച്ചാൽ വെള്ളച്ചാട്ടത്തിന് മുകളിലായി അണക്കെട്ടുയരുന്നതോടെ വാഴച്ചാൽ വെള്ളച്ചാട്ടവും താഴെ അതിരപ്പിള്ളി വെള്ളച്ചാട്ടവും ഇല്ലാതാകും. ഡാം ഉയരുന്നത് പരിസ്ഥിതിയും ആവാസ വ്യവസ്ഥകളും തകർത്തുകൊണ്ടാവുമെന്നതും തീർച്ച. അതിനാൽ പ്രശാന്തസുന്ദരമെന്ന് കീർത്തികേട്ട വെള്ളച്ചാട്ടങ്ങളും കാടും ഇതോടെ സ്വപ്‌നം മാത്രമായി മാറും. ഡാം നിർമ്മിച്ച ശേഷം ഇവിടെനിന്ന് നാലര കിലോമീറ്റർ നീളവും 6.4 മീറ്റർ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവർഹൗസിൽ വെള്ളമെത്തിക്കാനാനാണ് പദ്ധതി. 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. അതിരപ്പള്ളി പദ്ധതി വന്നാൽ ഇടമലയാർ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിർത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോൾ ഇടമലയാറിൽ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകുമെന്ന വസ്തുത കെ.എസ്.ഇ.ബി. മിണ്ടുന്നില്ല. മൂന്നു കിലോമീറ്ററിനുള്ളിൽ രണ്ടു ജലപദ്ധതികൾ എന്നത് ലോകത്തെവിടെയും കേട്ടുകേൾവിപോലും ഇല്ലാത്തതാണെന്നതാണ് രസകരം.
ഡാമിന് തൊട്ടു താഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ കൂടി സ്ഥാപിച്ചാണ് മൊത്തം 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിർത്തുന്നതിന് വേണ്ടിയാണ് ഡാമിന് തൊട്ടുതാഴെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കുന്നതെന്നും ഈ രണ്ട് ജനറേറ്ററുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനായുള്ള നീരൊഴുക്ക് നിലനിർത്താമെന്നുമാണ് കെ.എസ്.ഇ.ബി.യുടെ വാദം. എന്നാൽ ഇതിനോട് പരിസ്ഥിതിവാദികൾ യോജിക്കുന്നില്ല. അണക്കെട്ടിലെ ജലാശയത്തിന് 104 ഹെക്ടർ വിസ്തൃതിയാണുണ്ടാകുക. അതിനാൽ 200 ഹെക്ടറിലേറെ കാട് മുങ്ങിപ്പോകും.
5. മറ്റു പ്രശ്‌നങ്ങൾ: പെരിങ്ങൽക്കുത്ത് ഡാം നിറയുമ്പോൾ വാച്ചുമരത്തുള്ള കനാൽ വഴി ഇടമലയാർ ഡാമിലേക്ക് ജൂൺ മുതൽ നവംബർ വരെ ഏകദേശം 280 ദശലക്ഷം ഘനമീറ്റർ വെള്ളമൊഴുകുന്നുണ്ടെന്നാണ് കണക്ക്. വേനൽക്കാലത്തെ പെരിയാറിലെ ജല ലഭ്യത ഉറപ്പ് വരുത്താനാണിത്. ഈ വെള്ളം ഉപയോഗിച്ച് 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. അതിരപ്പള്ളി പദ്ധതി വന്നാൽ ഇടമലയാർ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിർത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോൾ ഇടമലയാറിൽ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകുമെന്ന വസ്തുത കെ.എസ്.ഇ.ബി. മിണ്ടുന്നില്ല. മൂന്നു കിലോമീറ്ററിനുള്ളിൽ രണ്ടു ജലപദ്ധതികൾ എന്നത് ലോകത്തെവിടെയും കേട്ടുകേൾവിപോലും ഇല്ലാത്തതാണെന്നതാണ് രസകരം.
163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകും എന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്ന പദ്ധതി നടപ്പിലായാൽ ഇരുന്നൂറിലേറെ ഹെക്ടർ വനം. നശിക്കുന്ന ജൈവ സമ്പത്തിന് പുറമെ സമീപ പ്രദേശങ്ങളിലുണ്ടാകുന്ന പാരിസ്ഥിതികാഘാതവും ഭീകരമായിരിക്കും. 1500 കോടി രൂപ ചെലവഴിച്ചുണ്ടാക്കന്ന പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയിലേറെയാകും ഇതിനേക്കാൾ ലാഭം സൗരോർജ്ജ വൈദ്യുതിയാണെന്നും പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു. എന്തായാലും പദ്ധതി നടപ്പാക്കുമെന്ന നിലയിൽത്തന്നെയുള്ള പ്രസ്താവനകൾ സിപിഐ(എം) മന്ത്രിമാരുടെ ഭാഗത്തുനിന്ന് പുറത്തുവരുമ്പോൾ അതിരപ്പിള്ളി വിഷയം ഇനിയുള്ള ദിനങ്ങളിൽ സസ്ഥാനരാഷ്ട്രീയരംഗത്തെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍