ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി എഡിജിപി എടുത്തതു പത്തു മണിക്കൂർ നേരം; ജിഷയുടെ പിതൃത്വത്തെക്കുറിച്ചു നിഷേധിക്കാനാകാത്ത തെളിവുകൾ നൽകിയെന്നു ജോമോൻ; തലയിണയ്ക്കിടയിൽ ജിഷ വാക്കത്തിയുമായി ഉറങ്ങിയത് ആരെ ഭയന്ന്? പെൻ ഡ്രൈവുമായി നടന്നത് ആരെ കുടുക്കാൻ? ജിഷയുടെ അമ്മ ഉത്തരം പറയാൻ മടിക്കുന്നതിന്റെ കാരണം തിരക്കി അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജിഷ വധക്കേസിൽ അതിനിർണായകമായ വിവരങ്ങൾ പൊലീസിനു കൈമാറിയെന്നു മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോടു പറഞ്ഞു. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ തുടർച്ചയായി ആലുവ പൊലീസ് ക്യാമ്പിൽ നടന്ന മൊഴിയെടുക്കലിലാണു ജോമോൻ വിവരങ്ങൾ കൈമാറിയത്.
ജിഷയുടെ പിതൃത്വം സംബന്ധിച്ചു ജോമോൻ ഉയർത്തിയ ആശങ്കകളെ സ്ഥിരീകരിക്കുന്ന രേഖകളും എഡിജിപിക്കു കൈമാറിയതായാണു സൂചന. പിതൃത്വത്തെ സംബന്ധിച്ച തന്റെ ആരോപണം നിഷേധിക്കാനാകാത്ത വിധം നിർണായകമായ വിവരങ്ങൾ പൊലീസിനു കൈമാറിയെന്നു മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ ജോമോൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
എന്നാൽ, എന്താണ് ആ രേഖകൾ എന്ന ചോദ്യത്തിനു തൽക്കാലം ഉത്തരം പറയാൻ സാധിക്കില്ല എന്നാണു ജോമോന്റെ നിലപാട്. അത്തരം സൂചനകൾ ലഭിച്ചാൽ ആരോപണവിധേയനായ പി പി തങ്കച്ചൻ സാക്ഷികളെ സ്വാധീനിക്കുമെന്ന ഭയമാണു കാരണമെന്നാണു റിപ്പോർട്ട്. ജിഷയുടെ മാതാവ് രാജേശ്വരി പി പി തങ്കച്ചന്റെ വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും കൈമാറിയതായി സൂചനയുണ്ട്. ഇതെക്കുറിച്ചു ചോദിച്ചപ്പോൾ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ കൂടൂതൽ വിവരങ്ങൾ പറയില്ലെന്നു ജോമോൻ അറിയിച്ചു.
അതേസമയം, ആരോപണം ഉന്നയിച്ച ജോമോനെതിരെ ജിഷയുടെ പിതാവിന്റെ പരാതിയുടെ പേരിൽ കേസ് എടുത്തെന്നും അറസ്റ്റ് ചെയ്തെന്നുമൊക്കെയുള്ള ആരോപണം തെറ്റാണെന്നു വ്യക്തമായതായി ജോമോൻ അറിയിച്ചു. ഒരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുകയെന്ന പൗരധർമം നിറവേറ്റിയ തനിക്കെതിരെ ആർക്കും പട്ടികജാതി പീഡന നിയമം പ്രയോഗിക്കാൻ കഴിയില്ലെന്നു ജോമോൻ പറഞ്ഞു. മാത്രമല്ല, ജിഷയുടെ പിതാവു തന്നെ പരാതി നൽകിയിട്ടില്ല എന്നു വ്യക്തമാക്കിയതോടെ ആ ഭീഷണി അവസാനിച്ചിരിക്കുകയാണ്.
ആരോപണവിധേയനായ പി പി തങ്കച്ചൻ ജോമോനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആ വഴിക്കു നീങ്ങാത്തതും ദുരുഹമായിത്തീർന്നിരിക്കുകയാണ്. ഇതുവരെ ജോമോനെതിരായി ഒരിടത്തും പരാതികൾ നൽകിയതായി റിപ്പോർട്ടുകളില്ല. ജോമോൻ ഉന്നയിച്ച ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ എന്തുകൊണ്ടു തങ്കച്ചൻ നുണ പറഞ്ഞു എന്നതിനും ഉത്തരം കൊടുക്കേണ്ടി വരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ജിഷയുടെ മാതാവിനെതിരെ ജോമോൻ ഉന്നയിച്ച ആരോപണം ജിഷയുടെ പിതാവ് അടക്കം ഒന്നിലധികം പേർ സ്ഥിരീകരിച്ചതോടെ പി പി തങ്കച്ചന്റെ മൊഴിയെടുക്കാൻ പൊലീസ് നിർബന്ധിതരാകുമെന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
പുതിയ അന്വേഷണസംഘത്തിന്റെ പ്രവർത്തനത്തിൽ പൂർണ തൃപ്തനാണു താനെന്നു ജോമോൻ മറുനാടനോടു പറഞ്ഞു. ഈ കേസ് അന്വേഷണത്തിൽ ഏറ്റവും നിർണായകമായ തെളിവുകളാണ് ജോമോൻ നൽകിയതെന്ന് എഡിജിപി പറഞ്ഞതായും ജോമോൻ പറയുന്നു. അങ്ങനെയെങ്കിൽ അടുത്ത ഘട്ടമായി യുഡിഎഫ് കൺവീനർ പി പി തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തേക്കും. ഒട്ടേറെ ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം പറയാതെ ജിഷയുടെ മാതാവും സഹോദരിയും ഒഴിഞ്ഞുമാറുന്നതും പൊലീസിനു പുതിയ പിടിവള്ളിയാകും. ജിഷയുടെ തലയണയ്ക്കു പിന്നിൽ വെട്ടുകത്തി സൂക്ഷിച്ചിരുന്നത് ആരെ ഭയന്നെന്ന ചോദ്യത്തിനും ജിഷ ആരെ കുടുക്കാനാണു പെൻഡ്രൈവുമായി സഞ്ചരിച്ചിരുന്നത് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനാണു പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതു പറയാൻ അമ്മ രാജേശ്വരിക്കു ബാധ്യതയുണ്ടെന്നാണു പൊലീസിന്റെ പക്ഷം. എന്നാൽ ഇപ്പോൾ അത്തരം ചോദ്യങ്ങളിൽ നിന്നു രാജേശ്വരി ഒഴിഞ്ഞുമാറുകയാണു ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ജിഷ കൊലക്കേസ് അന്വേഷണം ഊർജിതമാക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ജോമോൻ പുത്തൻപുരയ്ക്കലിൽ നിന്നു മൊഴിയെടുക്കുന്ന കാര്യവും അദ്ദേഹം മാദ്ധ്യമങ്ങളോടു സൂചിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പരാതി കൈമാറിയശേഷം തുടർനടപടികളെടുക്കാൻ ആവശ്യപ്പെട്ടതോടെയാണു ഡിജിപി തന്നെ നേരിട്ട് അന്വേഷണത്തിൽ ഇടപെടുന്നത്. പരാതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്നു പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെത്താൻ ജോമോൻ പുത്തൻപുരയ്ക്കലിനു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിരുന്നു വിവരങ്ങൾ ശേഖരിച്ചത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണങ്ങൾ ഗൗരവമായിക്കണ്ടാണു കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനു നേരിട്ടു വിളിപ്പിച്ചത്.
പുതിയ നീക്കം ആരോപണവിധേയനായ തങ്കച്ചന്റെ നില കൂടുതൽ പരുങ്ങലിലാക്കുമെന്നു തന്നെയാണു സൂചന. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവാണു ജിഷയുടെ പിതാവെന്നാണു ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നതു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കാട്ടിയാണു മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ജിഷയുടെ അമ്മ ഈ നേതാവിന്റെ വീട്ടിൽ ജോലിക്കു നിന്നിരുന്നുവെന്നും ആരോപണമുണ്ടായി. പി പി തങ്കച്ചനാണ് ഈ നേതാവെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു ജിഷയുടെ പിതാവിന്റെ പേരിൽ ജോമോനെതിരായ പരാതി കൊടുത്തത്. വാർത്തകൾ വിവാദമായതിനു പിന്നാലെ അതു നിഷേധിച്ചുകൊണ്ടു പി പി തങ്കച്ചൻ രംഗത്തുവരികയും ചെയ്തിരുന്നു. തങ്കച്ചന്റെ നിഷേധം സാങ്കേതികമായി മാത്രം ശരിയാണെന്നും ജിഷയുടെ അമ്മയ്ക്കു പകരം വല്യമ്മയാണു തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതെന്ന വാർത്തകളും പിന്നീടു പുറത്തുവന്നു. 30 വർഷം മുമ്പു ജിഷയുടെ അമ്മ രാജേശ്വരിയുടെ മാതാവ് പ്രഭാവതി തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നുവെന്ന വാർത്തകളാണു പുറത്തു വന്നത്. ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ജിഷയുടെ ബന്ധുക്കൾ നടത്തിയത്. ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെയാണു ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബുവിന്റെ പേരിലും പരാതി നൽകിയത്. ഈ പരാതിയിലും തിരിമറി നടന്നിട്ടുണ്ടെന്ന സൂചനകൾ പുറത്തുവന്നു. കോൺഗ്രസ് വാർഡ് മെമ്പറും പൊലീസുകാരനും പണം നൽകി വെള്ളപേപ്പറിൽ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ ബാബു വെളിപ്പെടുത്തിയത്. പരാതി നൽകിയെന്ന വാർത്ത നിഷേധിച്ചതിനെത്തുടർന്നു ജിഷയുടെ അച്ഛനെ ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയിരുന്നു.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- കോട്ടയത്ത് പിതാവ് പെൺമക്കളെ വക വരുത്താൻ തുനിഞ്ഞതിനു പിന്നിൽ!
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- പൊതുജനാഭിപ്രായം മറുനാടനൊപ്പം: ജോമോൻ പുത്തൻപുരയ്ക്കൽ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍