തൊണ്ണൂറുപിന്നിട്ട വിഎസിനെക്കൊണ്ട് 'സർ' എന്നു വിളിപ്പിക്കുന്നത് മാറേണ്ടതല്ലേ? നിയമസഭയിൽ മാറ്റേണ്ട കീഴ്വഴക്കങ്ങൾ തുറന്നുപറഞ്ഞ ശ്രീരാമകൃഷ്ണൻ സ്പീക്കറായി; പൊതുപ്രവർത്തന അവസരം സ്പീക്കർക്കും വേണമെന്ന് രാഷ്ട്രീയഗുരു ശിവദാസമേനോൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സഭയിലെ തൊണ്ണൂറുകഴിഞ്ഞ മുതിർന്ന നേതാവ് വി എസ് ഉൾപ്പെടെയുള്ളവർ തന്നെ 'സർ' എന്നുവിളിക്കുന്നതിലെ അനിഷ്ടം എളിമയോടെ തുറന്നുപറഞ്ഞ് പൊന്നാനിയുടെ സ്വന്തം ശ്രീരാമകൃഷ്ണൻ നിയമസഭയിൽ സ്പീക്കറാവുമ്പോൾ കാലത്തിനൊത്ത പരിഷ്കാരങ്ങൾക്ക് കാതോർക്കുകയാണ് കേരള നിയമസഭ. 42-ാം വയസ്സിൽ തൃശൂരിൽ നിന്ന് ജയിച്ചുവന്ന കെ രാധാകൃഷ്ണനെ സഭാ ചരിത്രത്തിലെ പ്രായംകുറഞ്ഞ സ്പീക്കറാക്കിയപ്പോൾ സിപിഐ(എം) ഇക്കുറി 48 കാരനായ ശ്രീരാമകൃഷ്ണനെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
സഭയിൽ വിഷയം ഉന്നയിക്കാൻ എഴുന്നേൽക്കുന്ന എംഎൽഎയും ഉത്തരം പറയാനൊരുങ്ങുന്ന മന്ത്രിയുമെല്ലാം സ്പീക്കറെ 'സർ' എന്നുവിളിച്ചാണ് സംസാരിച്ചുതുടങ്ങുക. ഇത്തരം സമ്പ്രദായങ്ങൾ പരിഷ്കരിക്കേണ്ടതാണെന്ന് തുറന്നുപറഞ്ഞാണ് ശ്രീരാമകൃഷ്ണൻ സ്പീക്കർ കസേരയിലേക്ക് എത്തുന്നത്.
സഭാനാഥനോട് കാര്യങ്ങൾ പറയാൻ ഇത് സഹായകരമാണെങ്കിലും സ്പീക്കറായ വ്യക്തിയേക്കാൾ എത്രയോ മുതിർന്നവരും പാരമ്പര്യമുള്ളവരും എല്ലാം 'സർ' എന്ന് വിളിക്കുമ്പോഴുള്ള അനൗചിത്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈക്കോടതി ഉൾപ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളിൽ ന്യായാധിപന്മാരെ 'ലോഡ്' എന്ന് സംബോധന ചെയ്യുന്നതും കൊളോണിയൽ ഭരണ സംവിധാനത്തിന്റെ തുടർച്ചയാണ്. ജനാധിപത്യ സമൂഹത്തിൽ ഇത്തരം വിഷയങ്ങളിലെല്ലാം തുറന്ന ചർച്ച നടക്കണമെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്നുമാണ് തന്റെ നിലപാടെന്നും തുറന്നുപറയുമ്പോൾ പുതിയ സ്പീക്കർ സഭയിൽ അത്തരമൊരു ചർച്ചയ്ക്കു തുടക്കമിടുമെന്നുതന്നെ കരുതാം.
മുൻ മന്ത്രികൂടിയായ മുതിർന്ന സിപിഐ(എം) നേതാവ് ടി ശിവദാസമേനോന്റെ അടുത്ത ശിഷ്യനായി ആദ്യകാലത്ത് അറിയപ്പെട്ട ശ്രീരാമകൃഷ്ണനെ പാർട്ടിയിലെ പല പ്രധാന ചുമതലകളിലേക്കും നയിക്കുന്നതും അദ്ദേഹമാണ്. ശിവദാസമേനോനെ ശ്രീരാമകൃഷ്ണൻ കണ്ടുമുട്ടുന്നത് ഒരു തെരുവുനാടക വേദിയിൽവച്ചാണ്. അന്ന് അദ്ദേഹം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിക്കാനെത്തുന്ന ശ്രീരാമകൃഷ്ണൻ 1987-88 കാലത്ത് എസ്എഫ്ഐയുടെ പാലക്കാട് ജില്ലാ പ്രസിഡന്റായി. മേനോന്റെ നിർദ്ദേശപ്രകാരം പാർട്ടി ഓഫീസിലെ പരിമിതമായ സൗകര്യത്തിൽ താനും കുടെയുള്ള എസ്എഫ്ഐ പ്രവർത്തകരും 1988 മുതൽ പാർട്ടി ഓഫീസിലേക്ക് താമസംമാറിയതും ആറുവർഷത്തോളം അങ്ങനെ കഞ്ഞിവച്ചുകഴിച്ചും ഒരുമിച്ചു കിടന്നുറങ്ങിയും കഴിഞ്ഞതുമെല്ലാം ശ്രീരാമകൃഷ്ണൻ ഓർത്തെടുക്കുന്നു. സംഘടനാപ്രവർത്തനങ്ങളിൽ കരുത്തനാകുന്നതും ഇക്കാലത്താണ്. വിദ്യാർത്ഥി സമരം കത്തിനിന്ന കാലത്ത് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീരാമകൃഷ്ണൻ പന്ത്രണ്ടാംവയസ്സിൽ ബാലസംഘം പഞ്ചായത്ത് സെക്രട്ടറിയായാണ് ഇടതുപാതയിൽ എത്തുന്നത്.
എൻ എൻ കൃഷ്ണദാസ്, പി കെ ശശി, ചെന്താമരാക്ഷൻ, എം നാരായണൻ, എം ഹംസ, എം ബി രാജേഷ് എന്നിവരായിരായിരുന്നു അക്കാലത്ത് പാർട്ടി ഓഫീസിലെ മറ്റ് താമസക്കാർ. ഇവരെല്ലാരും പിന്നീട് എംഎൽഎമാരും എംപിമാരുമായി. സ്പീക്കർ ആകുന്നതിനുമുമ്പ് പാലക്കാട്ടുചെന്ന് ശ്രീരാമകൃഷ്ണൻ ശിവദാസമേനോനെ സന്ദർശിച്ചിരുന്നു. സ്പീക്കർ ആകുന്ന തന്റെ ആദ്യ ശിഷ്യനാണ് ശ്രീരാമകൃഷ്ണനെന്ന് വ്യക്തമാക്കിയ ശിവദാസമേനോൻ സ്പീക്കർ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന നിബന്ധനകൾക്ക് മാറ്റംവരേണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ശ്രീരാമകൃഷ്ണന്റെ നിയമസഭയിലേക്കുള്ള മൂന്നാം അങ്കമായിരുന്നു ഇത്തവണത്തേത്. 2006ൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിനോട് മത്സരിച്ചപ്പോൾ പരാജയപ്പെട്ടെങ്കിലും പിന്നീട് 2011ലും ഇത്തവണയും പൊന്നാനിയിൽ നിന്ന് തുടർച്ചയായി അദ്ദേഹം സഭയിലെത്തി. ഇത്തവണ ഭൂരിപക്ഷം ഉയർന്നതും ആവേശമായി. പഠനം തീർന്നതോടെ അദ്ധ്യാപകനായ ശ്രീരാമകൃഷ്ണൻ പിന്നീട് പാർട്ടി നിർദ്ദേശമനുസരിച്ചാണ് അവധിയെടുത്ത് രാഷ്ട്രീയത്തിൽ സജീവമായത്. പട്ടിക്കാട് സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദം. ബിഎഡിനുശേഷം മേലാറ്റൂർ ആർഎം ഹൈസ്കൂളിൽ അദ്ധ്യാപകനായി. പാർട്ടി നിർദ്ദേശപ്രകാരം അവധിയെടുത്ത് ഒന്നര പതിറ്റാണ്ടായി മുഴുവൻ സമയ പ്രവർത്തകനാണ് ശ്രീരാമകൃഷ്ണൻ.
എസ്എഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കലിക്കറ്റ് സർവകലാശാലല യൂണിയൻ ചെയർമാൻ, സിൻഡിക്കറ്റ് അംഗം, ഡിവൈഎഫ്ഐ മലപ്പുറം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗമാണ്. 2004ൽ നടന്ന സ്വാശ്രയ കോളേജ് സമരത്തിൽ ഭീകരമായി ലാത്തിച്ചാർജിനിരയായി. 16 ദിവസം ജയിൽവാസമനുഭവിച്ചു. വേൾഡ് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് യൂത്തിന്റെ ഏഷ്യൻ പസഫിക് മേഖലാ കൺവീനർ എന്ന നിലയിൽ നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായ ഉറയത്ത് ഗോപിയുടെയും റിട്ട. അദ്ധ്യാപിക സീതാലക്ഷ്മിയുടെയും മകനാണ് 48കാരനായ ശ്രീരാമകൃഷ്ണൻ. വെട്ടത്തൂർ എയുപിഎസ് അദ്ധ്യാപിക ദിവ്യയാണ് ഭാര്യ. നിരഞ്ജന, പ്രിയരഞ്ജൻ എന്നിവർ മക്കൾ.
Stories you may Like
- ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
- എൻഎസ്എസ് ആവശ്യം തികച്ചും ന്യായം: വി മുരളീധരൻ
- ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ 53 വർഷത്തിനിടെ ആദ്യ സമ്മേളനം
- യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്
- യുകെയിലെത്തിയ നഴ്സുമാർ കബളിപ്പിക്കപ്പെട്ട സംഭവം; സ്വമേധയാ ഇടപെട്ട് നോർക്കാ റൂട്ട്സ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍