ലക്ഷങ്ങൾ വാങ്ങാമായിരുന്നിട്ടും അപരിചിതനായ മുസ്ലിം യുവാവിന്റെ കണ്ണീരൊപ്പാൻ സൗജന്യമായി വൃക്ക നൽകിയ ലേഖ നമ്പൂതിരി ചികിത്സയ്ക്ക് പണമില്ലാതെ ദുരിത ശയ്യയിൽ; നട്ടെല്ലു തകർന്ന്, എണീക്കാൻ വയ്യാതെ ഈ മനുഷ്യസ്നേഹി ചികിത്സ ഇടയ്ക്കുനിർത്തി ആശുപത്രി വിട്ടു
തിരുവനന്തപുരം: മതങ്ങളുടെ വേലിക്കെട്ടുകൾ മുറിച്ചെറിഞ്ഞ്, മുസ്ളീം യുവാവിന് വൃക്കനൽകി വർഷങ്ങൾക്കുമുമ്പ് വാർത്തകളിൽ നിറഞ്ഞ ലേഖാ നമ്പൂതിരിയെ ഓർമ്മയുണ്ടോ? പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷാഫിയെന്ന ചെറുപ്പക്കാരനെ സ്വന്തം വൃക്ക നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അവയവദാനത്തിന് മാതൃകയായ ആ വീട്ടമ്മ നട്ടെല്ലുതകർന്ന് ദുരിതക്കിടക്കയിൽ ആശ്രയമില്ലാതെ കഴിയുകയാണിന്ന്.
കായംകുളത്തുവച്ചുണ്ടായ ഒരു അപകടത്തെത്തുടർന്നാണ് ലേഖ ഈ ദുരവസ്ഥയിലേക്ക് എത്തിപ്പെട്ടത്. രണ്ടാഴ്ചയോളം കണ്ടിയൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്ന ലേഖ ചികിത്സതുടരാൻ പണമില്ലാതായതോടെ കഴിഞ്ഞദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി. ചെലവേറിയ ഒരു ശസ്ത്രക്രിയയിലൂടെയേ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ പ്രതിഫലേച്ഛ കൂടാതെ വൃക്കനൽകി മാതൃകയായ ഈ വീട്ടമ്മ വിധിയുടെ ക്രൂരതയ്ക്കുമുന്നിൽ പകച്ചുനിൽക്കുകയാണിന്ന്. മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രത്തിനടുത്ത് മൂന്നുസെന്റും അതിലൊരു കൊച്ചുവീടും മാത്രം സ്വന്തമായുള്ള ലേഖ രണ്ടു മക്കൾക്കൊപ്പം അവിടെ പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലുമാകാതെ കഴിയുന്നു.
നന്മയുടെ പ്രകാശമായി ലേഖ വാർത്തകളിൽ നിറയുന്നത് 2012 നവംബറിലാണ്. പണവും മതവുമല്ല, മനുഷ്യത്വമാണ് വലുതെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച മാവേലിക്കര വെട്ടിയാർ 'ശിവദ'ത്തിൽ ലേഖ എം നമ്പൂതിരിയെന്ന മുപ്പത്തൊന്നുകാരി അന്ന് വൃക്കദാനത്തിനൊരുങ്ങിയത് മമ്മുട്ടി ചിത്രം പ്രചോദനമാക്കിയാണ്. റിലീസായി രണ്ടുദിവസം പിന്നിട്ട 'ലൗഡ് സ്പീക്കർ' കാണാനെത്തിയ ലേഖയ്ക്കുമുന്നിൽ മമ്മുട്ടി അവതരിപ്പിച്ച 'മൈക്ക്' നന്മയുടെ പ്രതിരൂപമായി. മറ്റുള്ളവർക്കായി ചെയ്യുന്ന നന്മയിലൂടെയാണ് യഥാർത്ഥത്തിൽ മനുഷ്യനാവുന്നതെന്ന ചിന്തയിൽ കഴിയുമ്പോൾ കഌസിഫൈഡ് പേജിൽ പത്രപ്പരസ്യം. '29 കാരനായ യുവാവിന് എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്'. താഴെ കണ്ട ഫോൺനമ്പരിൽ വിളിച്ചു.
പട്ടാമ്പി വിളയൂരിലെ മുസ്തഫയാണ് ഫോണെടുത്തത്. വൃക്ക നൽകാൻ താത്പര്യമുണ്ടെന്നറിയിച്ചെങ്കിലും സ്ത്രീയല്ലേ... പിന്നീട് പിന്മാറിയാലോ എന്ന് അവർക്ക് ആശങ്ക. ഇല്ലെന്ന് തീർത്തുപറഞ്ഞതോടെ മുസ്തഫ പറഞ്ഞു. 'എന്റെ സഹോദരൻ ഷാഫി നബാസിനാണ് വൃക്ക വേണ്ടത്.' ചികിത്സ നടത്തി ദരിദ്രമായ കുടുംബമാണെന്നും വൃക്കതരാമെന്നു പറഞ്ഞ് പല ഏജന്റുമാരും കബളിപ്പിച്ചെന്നുമെല്ലാം മുസ്തഫ വ്യക്തമാക്കി. പിറ്റേന്നുതന്നെ മാവേലിക്കരയിൽ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ബന്ധുവിനൊപ്പം ചെന്ന് ഷാഫിയെ ലേഖ നേരിൽക്കണ്ടു. ഡയാലിലിസ് കഴിഞ്ഞ മടങ്ങവേ കാറിൽ ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സങ്കടം തോന്നി. മരണത്തെ കാത്തിരിക്കുന്നവന്റെ മുഖം.
ലേഖയോട് കുറേനേരം സംസാരിച്ച ഷാഫി തന്റെ കഥ പറഞ്ഞു. 'പത്തുമക്കളാണ് ഞങ്ങൾ. കുട്ടിയായിരുന്നപ്പോഴേ ബാപ്പ മരിച്ചു. പുറമ്പോക്കിൽ താമസിച്ചിരുന്ന പാവപ്പെട്ട പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഇതിലും ഭേദം മരിക്കുന്നതാണ്' ഷാഫിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞ് ലേഖ പറഞ്ഞു. എനിക്കു ജീവനുണ്ടെങ്കിൽ എന്റെയൊരു വൃക്കകൊണ്ട് ഷാഫി ജീവിക്കും. പണംകൊണ്ട് സഹായിക്കാൻ എനിക്കാവില്ല. നയാപൈസപോലും വാങ്ങാതെ ഷാഫിക്ക് വൃക്കനൽകാൻ തീരുമാനിച്ചു. മറ്റുപല രോഗങ്ങളും അലട്ടിയിരുന്നതിനാൽ വൃക്കദാനം നീണ്ടുപോയി. ഒടുവിൽ 2012 നവംബർ 15ന് ഷാഫക്ക് എന്റെ വൃക്ക മാറ്റിവച്ചു. പതിനഞ്ചുലക്ഷം രൂപവരെ പ്രതിഫലംവാങ്ങി വൃക്ക കച്ചവടം നടന്നിരുന്ന കാലത്ത് ഒരു പൈസപോലും പ്രതിഫലം വാങ്ങാതെയുള്ള ലേഖയുടെ വൃക്കദാനം വാർത്തകളിൽ നിറഞ്ഞു.
പണംവാങ്ങാതിരുന്നതിന് കുറ്റം പറഞ്ഞവരോട് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന ബൈബിൾ വാക്യത്തിലാണ് ഞാൻ വിശ്വസിക്കുന്നതെന്ന് ലേഖാ നമ്പൂതിരി മറുപടി പറഞ്ഞു. വൃക്കനൽകിയതു കാരണം ലേഖയ്ക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ ലേഖയുടെ ജീവിതത്തിൽ പിന്നീട് വിധിയുടെ വേട്ടയാടൽ ഭീകരമായിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ നിരവധി പാമ്പുകടിച്ചു. വണ്ടിയിടിച്ച് ആശുപത്രിയിലായി. ഇതുകൊണ്ടെല്ലാമുള്ള ആരോഗ്യപ്രശ്നങ്ങൾ നിരന്തരം വേട്ടയാടി. മൂന്നുതവണ ഭർത്താവിന് അറ്റാക്ക് വന്നു. മക്കളിലൊരാൾക്ക് ഇപ്പോഴും ഹീമോഫീലിയയാണ്. മറ്റൊരാൾക്ക് അപ്പെന്റിസൈറ്റിസ് വന്നു. ഇപ്പോൾ നട്ടെല്ലിന്റെ കശേരുക്കൾ പുറത്തേക്കു തള്ളി, കാലിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ നിലയിൽ എഴുന്നേറ്റു നടക്കാൻ പരസഹായം വേണ്ട ലേഖാ നമ്പൂതിരിക്കു മുന്നിൽ ജീവിതം വീണ്ടും ചോദ്യചിഹ്നമുയർത്തുന്നു.ബ്യൂട്ടീഷ്യനായ ലേഖയ്ക്ക് ഇപ്പോൾ ജോലിചെയ്യാനാവില്ല. വിധിയുടെ ക്രൂരതകൾ നേരിടാൻ ആലംബമായി കൂടെയുള്ളത് മക്കളും ഭർത്താവും മാത്രം. ലേഖയ്ക്ക് കൂട്ടിരിക്കുന്ന ഭർത്താവ് സാജനും ജോലിക്കുപോകാനാവാത്തതിനാൽ കുടുംബത്തിന്റെ ജീവിതം അക്ഷരാർത്ഥത്തിൽ ഇരുളിലായി. പഌസ്ടുവിന് പഠിക്കുന്ന മിധുലും പത്താംക്ളസ് വിദ്യാർത്ഥിയായ മധുവുമാണ് മക്കൾ.
സഹായത്തിനുണ്ടാവുമോ.. റീമാ കല്ലിങ്കൽ
അങ്കമാലി കുറുകുറ്റിയിലെ ഫിസാറ്റ് കോളേജിൽ ഒരു അവയവദാന-രക്തദാന ക്യാമ്പ്. മുഖ്യാതിഥിയായി ക്ഷണിച്ചത് നടി റീമാ കല്ലിങ്കലിനെ. ക്ഷണിക്കാനെത്തിയവരോട് റീമയ്ക്ക് നിബന്ധന ഒന്നുമാത്രം. ' ചടങ്ങിന് ഞാൻ വരാം. പക്ഷേ, ഒരാളേക്കൂടി ക്ഷണിക്കണം. മാവേലിക്കരയിലെ ലേഖാ നമ്പൂതിരിയെ. അഞ്ചുപൈസപോലും വാങ്ങാതെ, പരിചയംപോലുമില്ലാത്ത ഒരു അന്യമതസ്ഥനാണ് അവർ വൃക്കനൽകിയത്. അവരെയാണ് ആദരിക്കേണ്ടത്.'
അന്നുതന്നെ കോളേജ് അധികൃതർ ലേഖയെ വിളിച്ചു. ലേഖ ചടങ്ങിന് പോയി. നിശ്ചയിച്ച സമയത്തിനും നേരത്തേയെത്തി ഓഫീസിൽ ഇരിക്കുമ്പോൾ റിമ എത്തി. വന്നപാടെ കെട്ടിപ്പിടിച്ച് റിമ പറഞ്ഞു. ' ലേഖച്ചേച്ചിയേ.. ഞങ്ങൾക്കൊക്കെ പറയാനല്ലേ കഴിയൂ.. അത് പ്രവർത്തിച്ചുകൊടുത്തത് ചേച്ചിയാണ്. അവയവദാനത്തിന് എന്നെ പ്രേരിപ്പിക്കുന്നതും ചേച്ചിയാണ്.' അന്ന് ലേഖയോട് വിശദമായി സംസാരിച്ച്, വീട്ടുകാര്യങ്ങളും കുടുംബ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞാണ് റിമ പിരിഞ്ഞത്. 2014 മാർച്ചിൽ നടന്ന ആ കൂടിക്കാഴ്ചയുടെ വിവരങ്ങൾ റിമ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. രണ്ടുവർഷത്തിനിപ്പുറം ലേഖാ നമ്പൂതിരിയുടെ ഈ ദുരവസ്ഥയറിഞ്ഞ് സഹായത്തിന് റിമയും കൂട്ടുകാരും ഉണ്ടാവുമോ?
യാത്രയാവുന്നു.. മറ്റുചില മനുഷ്യസ്നേഹികൾ
ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പത്തനംതിട്ടയിൽ നിന്ന് ചില മനുഷ്യസ്നേഹികൾ യാത്രയിലാണ്. ലേഖയുടെ വിവരമറിഞ്ഞ് അവരെ കാണാനാണ് യാത്ര. സാമൂഹ്യ പ്രവർത്തകനായ കെന്നഡി ചാക്കോ. കൂടെ സുഹൃത്തുക്കളായ ഷിജു വെണ്ണിക്കുളവും കടമ്മനിട്ട കാട്ടൂരിലെ അൻസാരിയും. അവരെ കാണണം. എന്തെല്ലാമാണ് സഹായം ചെയ്യാൻ കഴിയുകയെന്ന് തിരക്കണം. പഞ്ചായത്തുകാരെ കണ്ട് അവരുടെ സഹായവും ഉറപ്പാക്കണം. - കെന്നഡി യാത്ര തുടരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍