ഇടുക്കി ജാഫറും ചാലക്കുടിയിലെ പീറ്ററുമായി എന്തു ബന്ധം? ചേട്ടന്റെ മരണം ചതിയാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണമെന്ന് ചോദിച്ച് കലാഭവൻ മണിയുടെ സഹോദരൻ; തെളിവായി ഫോട്ടോയും പോസ്റ്റ് ചെയ്ത് രാമകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. നടനും അവതാരകനുമായ തരികിട സാബുവിന് പിന്നാലെ കോമഡി താരമായ ജാഫർ ഇടുക്കിക്കെതിരെയും കലാഭവൻ മണിയുടെ സഹോദരൻ രംഗത്തു വന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫറിനും സാബുമോനും സുഹൃത്തുക്കളും പങ്കുണ്ടെന്ന് പറയുന്ന സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സംശയത്തിന് ആധാരമായി തെളിവും പുറത്തുവിട്ടു. നേരത്തെ സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ഹരികൃഷ്ണൻ ഉന്നയിച്ചിരുന്നു.
ഫേസ്ബുക്കിൽ മണിയുടെ ചില സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ജാഫർ ഇടുക്കിയുടെ ചിത്രം ഫേസ്ബുക്കിൽ രാമകൃഷ്ണൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണൻ ചോദിക്കുന്നു. മണിയുടെ സഹായി പീറ്ററിനെതിരെയും രാമകൃഷ്ണൻ ആരോപണം ഉന്നയിക്കുന്നുണ്ട്. ചാലക്കുടി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ ജാഫറിനെ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടായാണെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പീറ്ററും സുഹൃത്തുക്കൾക്കൊപ്പമുണ്ട്. പുണ്യാളൻ ഹോംലി ഫുഡ്സ് എന്ന ഫെയ്സ് ബുക്ക് പേജിലാണ് ഈ ചിത്രം വന്നത്. ഇതാണ് രാമകൃഷ്ണൻ ഉയർത്തിക്കാണിക്കുന്നത്. ഇവിടെ എത്താൻ മാത്രം ബന്ധം ജാഫറിന് എങ്ങനെ വന്നു എന്ന ചോദ്യമാണ് രാമകൃഷ്ണൻ ഉയർത്തുന്നത്.
മണിയുടെ ഡ്രൈവറായിരുന്ന പീറ്ററിനെതിരെയാണ് രാമകൃഷ്ണൻ ആരോപണങ്ങൾ പ്രധാനമായും ഉന്നയിക്കുന്നത്. മണി മരിച്ച പാഡിയോട് ചേർന്നുള്ള വീട്ടിലായിരുന്നു ഈ സത്കാരമെന്നും പൊലീസ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരുകൾ സഹിതം മൂന്നു ഊമ കത്തുകൾ തനിക്കു ലഭിച്ചതായി രാമകൃഷ്ണൻ മറുനാടന്‍ അനുവദിച്ച അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തികമായി മണി സഹായിച്ച പലരുമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയം ബലപ്പെടുന്ന രീതിയിലാണ് തനിക്കു കിട്ടിയ കത്തുകളിൽ ഇതിവൃത്തം എന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുതിയ ഫോട്ടോ.
രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്. 'ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം.മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയി ക്കു ന്ന ജാഫറിനെ മണി ചേട്ടന്റെ മറ്റു സുഹൃത്തുക്കൾ ചേർന്ന് ആശൂപത്രിക്കു സമീപമുള്ള ഒരു വീട്ടിൽ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടോ ആണിത്, സഹായി പീറ്റർ സമീപം.' രാമകൃഷ്ണൻ കുറിക്കുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്. നേരത്തെ രാമകൃഷ്ണനെതിരെ തരികിട സാബുവും
പാഡിയിൽ വച്ചു തന്റെ ചേട്ടന് സഡേഷൻ കൊടുത്തതും, തുടർന്ന് ആരോടും പറയാതെ അമൃതയിൽ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാർട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും സംശയിക്കുന്നതായും ഇതെല്ലം ചെയ്തത് ഡോ സുമേഷിന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തിൽ ഇവർ ഭയങ്കരമായി അധികാരം കാണിച്ചു. തുടർന്നു മണിയെ അമൃതയിൽ കൊണ്ട് പോകുന്ന വഴിക്കാണ് താൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ താൻ ഉണ്ടായിട്ടും കാര്യങ്ങൾ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.
ഡോ സുമേഷ് സഡേഷൻ കൊടുതതാണ് തന്റെ ചേട്ടന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. കരൾ രോഗം മുള്ള ഒരാൾക്ക് ആന്റി ബയോട്ടിക് പോലും നൽകാൻ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാം. അങ്ങനെയാണ് ചേട്ടൻ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് എന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. പാഡിയിൽ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാൻ ഉണ്ടായിരുന്നതായും, അതിന്റെ പ്രാരംഭ ഘട്ടം എന്നോണം കിണർ നിർമ്മാണം പൂർത്തി ആയിരുന്നതായും രാമകൃഷ്ണൻ പറഞ്ഞു. അതിനുള്ള പണത്തിനായി മണിയുടെ കൈയിൽ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം തന്റെ ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണൻ ആരോപിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിലേറിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വ ാസമില്ലാത്തതും കൊണ്ടാണിതെന്നും വിശദീകരിക്കുന്നു. അതിനിടെ കലാഭവൻ മണിയുടെ ശരീരത്തിൽ ക്ലോറോ പൈറിപോസ് എന്ന കീടനാശിനി എങ്ങനെയെത്തി എന്നതിനെകുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട്. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഈ നടപടി.
സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിബിഐ പോലുള്ള ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്നും പരാതിക്കാർ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മണിയുടെ ഘാതകരെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര ജാഗ്രതയോടെ പ്രവർത്തിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മണിയെ സാമ്പത്തികമായി സുഹൃത്തുക്കൾ ചൂഷണം ചെയ്തിനെ കുറിച്ച് അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. മണിയുടെ മരണം കൊലപാതകം തന്നെയാണെന്നും ജീവിതത്തെ പ്രത്യാശയോടെ കണ്ടിരുന്ന മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പരാതിയിൽ പറയുന്നു.
Stories you may Like
- ആർഎൽവി രാമകൃഷ്ണന്റെ അതിജീവന ജീവിതം!
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- കലാഭവൻ മണിയുടെ മരണം അനാസ്ഥമൂലം; വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍