മലപ്പുറത്ത് മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ച് വാക്സിൻ വിരുദ്ധ പ്രചരണം; വാക്സിനെടുക്കാത്ത കുട്ടികൾക്ക് ഡിഫ്തീരിയയും ടെറ്റനസും മസ്തിഷ്കജ്വരവും ബാധിക്കുന്നു; ഈ രോഗങ്ങൾ മൂലം മരിച്ചത് 32 കുട്ടികൾ
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ചില മതസംഘടനകളും പ്രകൃതി ചികിത്സകരും ഉൾപ്പെടുന്ന വാക്സിൻ വിരുദ്ധ സംഘത്തിന്റെ പ്രചരണഫലമായി മലപ്പുറം ജില്ലയിൽ വ്യാപകമായി കുട്ടികൾക്ക് പ്രതിരോധ വാക്സിനുകൾ ലഭിക്കുന്നില്ല. വാക്സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങൾമൂലം 2008 മുതൽ 2015 സെപ്റ്റംബർവരെ 32 കുട്ടികൾ മലപ്പുറത്ത് മരിച്ചു. ഡോ. ജേക്കബ് വടക്കാഞ്ചേരി എന്ന പ്രകൃതി ചികിത്സകന്റെ നേതൃത്വത്തിൽ ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് അപകടമാണെന്നും വാക്സിൻ കൊടുക്കരുതെന്നും പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക കണക്കനസുരിച്ച് 2,43,123 കുട്ടികൾക്ക് മലപ്പുറത്ത് വാക്സിൻ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
വാക്സിനെടുക്കാത്ത വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കണക്ക് :
0-5 വയസ്സിനിടെ പൂർണ്ണമായോ ഭാഗീകമായോ വാക്സിനെടുക്കാത്ത കുട്ടികളുടെ എണ്ണം : 49,000
5- 7 വയസ്സിനിടയിൽ : 26,123
7-16 വയസ്സിനിടയിൽ : 1,68,000
മൊത്തം: 2,43,123 കുട്ടികൾ.
മലപ്പുറത്തെ വാക്സിൻ വിരുദ്ധ പ്രചരണങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെ ഫലമായി സമഗ്രവാക്സിനേഷൻ പദ്ധതികളോട് മുഖം തിരിച്ചുനിൽക്കുകയാണ് പലകുടുംബങ്ങളും. വാക്സിനെടുത്താൽ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റുമെന്നാണ് അവർ വിശ്വസിക്കുന്നത്. വാക്സിനെടുത്ത അസംഖ്യം കുട്ടികൾ ലോകമാകമാനം മരിച്ചിട്ടുണ്ടെന്നാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണം. വാക്സിനുകളുമായി സമീപിക്കുന്ന ആരോഗ്യപ്രവർത്തകരെ പലകുടുംബങ്ങളും ആട്ടിയോടിക്കുന്ന സ്ഥിതിവരെ മലപ്പുറത്തുണ്ട്.
' ഞങ്ങളുടെ കുഞ്ഞല്ലേ, നിങ്ങൾക്കെന്താ ' എന്ന മനോഭാവം. കുട്ടികളോട് സ്നേഹമുള്ളവർ വാക്സിൻ നൽകാൻ പാടില്ലായെന്ന് അവർ ധരിച്ചുവച്ചിരിക്കുന്നു . വാക്സിനെടുത്തില്ലെങ്കിൽ കുട്ടികൾ മരിച്ചുപോകാം എന്ന ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അവർ മുഖവിലയ്ക്കെടുക്കുന്നില്ല. വാക്സിൻ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനല്ല, മറിച്ച് വാക്സിൻ കുട്ടികളെ രോഗികളാക്കി നശിപ്പിക്കും എന്ന ധാരണ മലപ്പുറത്തെ ഭൂരിപക്ഷം ജനതയിൽ അടിച്ചേൽപ്പിക്കാൻ ഈ വാക്സിൻ വിരുദ്ധർക്ക് കഴിഞ്ഞിരിക്കുന്നു. ക്ഷയരോഗം, ജപ്പാൻ മസ്തിഷ്ക ജ്വരം, ടെറ്റനസ്, ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് ബി, വില്ലൻ ചുമ, റൂബെല്ല, മുണ്ടിനീര്, അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനാണ് പ്രധാനമായി കുട്ടികൾക്ക് പ്രതിരോധ വാക്സിനുകൾ നൽകുന്നത്. എന്നാൽ ഈ വാക്സിനുകളൊക്കെ വിഷമയമാണെന്നും വാക്സിനുകൾ എടുക്കുന്നതുകൊണ്ട് രോഗങ്ങൾ തടയാനാകില്ലെന്നുമാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണം. ഇതിന് ഇവർ മതത്തെയും ദൈവത്തെയും ഒക്കെ കൂട്ടുപിടിക്കുന്നു.
ഒരു വാക്സിൻ വിരുദ്ധ പ്രചാരകന്റെ താഴെ ചേർത്തിരിക്കുന്ന പ്രസംഗം കേൾക്കുക.
കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നത് രോഗം തടയാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതും രണ്ടുദൈവമുണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെയാണെന്നാണ് ഇയാളുടെ പ്രസംഗം. ഏകദൈവത്തിൽ വിശ്വസിക്കുന്ന ചില സാധാരണക്കാരെയെങ്കിലും വഴിതെറ്റിക്കുകയാണ് ലക്ഷ്യം. രോഗാണുക്കളുമില്ല, രോഗപ്പകർച്ചയുമില്ലെന്നാണ് ഇയാൾ പറഞ്ഞുവെയ്ക്കുന്നത്. ഒരു സമൂഹത്തിന്റെ ശാസ്ത്രബോധത്തെയും യുക്തിയെ തന്നെയും ചോദ്യം ചെയ്യുകയാണ് ഈ വാക്സിൻ വിരുദ്ധ പ്രവർത്തകർ. വാക്സിനുകളെക്കുറിച്ച് ഒരു ചുക്കുമറിയാത്ത ഇവർ നിരന്തരം കള്ളപ്രചരണങ്ങൾ നടത്തുന്നു.
ഒരുവിഭാഗം മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളുമൊക്കെ വാക്സിൻ വിരുദ്ധർ പ്രചാരവേലയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ചില തട്ടിക്കൂട്ട് റിപ്പോർട്ടുകളും ഇന്റർനെറ്റിൽ നിന്നും മറ്റും ലഭിക്കുന്ന ആധികാരികമല്ലാത്ത വിവരങ്ങളും ഉൾച്ചേർന്നതാണ് ഇവയുടെ സാരാംശം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയിലെ വാക്സിനേഷൻ വിരുദ്ധ പ്രചരണം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മലപ്പുറത്തെ വാക്സിനേഷൻ നിരക്ക് 75 ശതമാനമാണ്. ഇത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്ക് മാത്രമാണ്. മുതിർന്നവരുടെ കാര്യത്തിൽ മലപ്പുറത്തെ വാക്സിനേഷൻ നിരക്ക് 35 ശതമാനത്തിൽ താഴെമാത്രമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.ട
2008 മുതൽ 2015 വരെ മലപ്പുറം ജില്ലയിൽ പ്രത്യക്ഷപ്പെട്ട വാക്സിനേഷൻകൊണ്ട് തടയാവുന്ന രോഗങ്ങളുടെ കണക്കുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു
ടെറ്റനസ്, ഡിഫ്തീരിയ, മീസിൽസ്, മസ്തിഷ്കജ്വരം, പോളിയോ എന്നിവയെല്ലാം വാക്സിനേഷൻകൊണ്ട് തടയാവുന്നതാണ്. ഇതിൽ പോളിയോ ഒഴികെ മറ്റെല്ലാ രോഗങ്ങളും മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. 2008 മുതൽ 2015 വരെ മലപ്പുറത്ത് 13 കുട്ടികളാണ് ടെറ്റനസ് ബാധിച്ച് മരിച്ചത്. അഞ്ച് പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. 13 പേർ മീസിൽസ് പിടിപെട്ടും ഒരുകുഞ്ഞ് മസ്തിഷ്ക അണുബാധമൂലവും മരിച്ചു . ഇവരിൽ രണ്ടുപോരൊഴികെ എല്ലാവരും ആറുവയസ്സിൽ താഴെ പ്രായമുള്ളവരാണ്.
സെപ്റ്റംബർ രണ്ടാംവാരത്തിൽ മരണമടഞ്ഞ മലപ്പുറം വെട്ടത്തൂരിലെ സ്കൂൾ വിദ്യാർത്ഥികളായിരുന്ന രണ്ടുപേരും 12 വയസ്സുകാരാണ്. ഇതേപ്രായത്തിലുള്ള അഞ്ചുവിദ്യാർത്ഥികളിലാണ് ഇവിടെ ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത്. 30 കിലോമീറ്റർ ദൂരെയുള്ള കാളമ്പാടിയിലെ മറ്റൊരു സ്കൂളിലും ഇതേ സമയം ഇതേ പ്രായത്തിലുള്ള കുട്ടികൾക്ക് ഡിഫ്തീരിയ പിടിപെട്ടു. അതിലൊരു കുട്ടിയുടെ അവസ്ഥ ഗുരുതരമായി തീർന്നു. കുട്ടികളെല്ലാവരും വാക്സിനേഷൻ ലഭിക്കാത്തവരാണ്. ആശങ്കാജനകമായ അവസ്ഥാണ് ഇത്.
രോഗാണുക്കളില്ലെന്നാണ് വാക്സിൻ വിരുദ്ധരുടെ വ്യാപക പ്രചരണം. എന്നാൽ എന്താണ് സത്യം ?
നമ്മുടെ ചുറ്റും രോഗാണുക്കളുണ്ട്. പതുങ്ങിപ്പതുങ്ങിവന്ന് എപ്പോഴാണ് അവ നമ്മ ആക്രമിക്കുക എന്ന് പറയാൻ പറ്റില്ല. വസൂരി രോഗത്തെയും പോളിയോയേയും മാത്രമേ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനായിട്ടുള്ളൂ. സമഗ്രമായ വാക്സിനേഷന്റെ ഫലമായാണ് ഈ രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചത്. 2015 മാർച്ച് 27 നാണ് ഇന്ത്യ പോളിയോ വിമുക്തമാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ മലപ്പുറത്തെ വാക്സിനെടുക്കാത്ത കുട്ടികൾ പോളിയോ രോഗത്തിന്റെ ഭീഷണിയിലാണ്. ഇപ്പോൾ പ്രത്യക്ഷപ്പെട്ട മറ്റ് രോഗങ്ങൾക്കൊപ്പം എപ്പോൾ വേണമെങ്കിലും മലപ്പുറത്ത് പോളിയോ പ്രത്യക്ഷപ്പെടാം.
വാക്സിനെടുക്കാത്ത കുട്ടികൾ മരണത്തിന് കീഴടങ്ങുന്നതും രോഗങ്ങൾ വ്യാപകമായി പടരുന്നതും വാക്സിൻ വിരുദ്ധരെ ഒട്ടും അലട്ടുന്നില്ല. വാക്സിനെടുക്കാത്തതുകൊണ്ടാണ് കുട്ടികൾ മരിക്കന്നതെന്ന് അവർ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമില്ല. പകരം വിചിത്രമായ ചില മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ് അവർ ചെയ്യുന്നത്. മലപ്പുറത്തെ വാക്സിനേഷൻ മരണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം. അതായത് വാക്സിനെടുത്തതുകൊണ്ട് മലപ്പുറത്ത് കുട്ടികൾ മരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ഇവർ.
ഭൂരിപക്ഷംപേരും വാക്സിനെടുത്ത ഒരു സമൂഹത്തിൽ രോഗാണുവിന് നിലനിൽപ്പില്ല. രോഗാണു ഇല്ലാതാവുകയല്ല, മറിച്ച് രോഗമുണ്ടാക്കാൻ കഴിയാത്തവിധം അവയുടെ എണ്ണം ശോഷിച്ചുപോകുകയാണ് ചെയ്യുന്നത്.എന്നാൽ ജനങ്ങൾ വൻതോതിൽ വാക്സിനേഷൻ എടുക്കാത്ത സാഹചര്യത്തിൽ സമൂഹത്തിന്റെ പ്രതിരോധ ശേഷി മൊത്തത്തിൽ കുറയുകയും രോഗാണുക്കൾ ശക്തിയാർജ്ജിച്ച് തിരിച്ചുവരികയും ചെയ്യും. മലപ്പുറത്ത് ഇതാണ്സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗപ്പകർച്ചയും വ്യാപനവും നിയന്ത്രിക്കാനാവശ്യമായ പ്രതിരോധ മാർഗ്ഗങ്ങളെല്ലാം ലഭ്യമായിട്ടും മനപ്പൂർവ്വം അതിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം ജനങ്ങൾ. അതിന്റെ ഭവിഷ്യത്ത് അവരെ ബോധ്യപ്പെടുത്തിക്കൊടുത്തില്ലെങ്കിൽ അതിതീവ്രമായ പ്രത്യാഘാതങ്ങളായിരിക്കും ജില്ലയ്ക്ക് നേരിടേണ്ടി വരിക.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍