അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ ആരും അറിയാത്ത എത്തിക്സ് കമ്മിറ്റിയെക്കുറിച്ച് അവകാശ വാദം; അഴിമതി ആരോപണങ്ങളും ഇമെയിൽ ചോർത്തലും ചെന്നു വീഴുന്നത് യുഡിഎഫ് സർക്കാരിന്റെ മേൽ; പുറത്താകും മുമ്പ് സഹോദരനെയും രാജി വെപ്പിച്ച് മാനം കാത്തു: അഞ്ജു ബോബി ജോർജ്ജിന്റെ രാജിയുടെ പിന്നിൽ പുറത്തു പറയാത്ത കാര്യങ്ങൾ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒഴിവാക്കാനാവാത്ത അനിവാര്യത ആയിരുന്നു സ്പോർട്സ് കൗൺസിൽ അധ്യക്ഷ പദവിയിൽ നിന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ രാജി. മന്ത്രിമാരുമായി ഉടക്കുകയും, പരസ്യമായി മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ രാജി വയ്ക്കുകയാണോ അതോ പുറത്താക്കുകയാണോ എന്നറിയാൻ ആയിരുന്നു കേരളം കാത്തിരുന്നത്. യുഡിഎഫ് സർക്കാർ നിയമിച്ച അഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് രാജിയല്ലാതെ മറ്റൊരു വഴിയും മുമ്പിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു രാജി ഉണ്ടാകുമ്പോൾ അതൊരു വിവാദം ആക്കാം എന്ന കണക്കുകൂട്ടലിൽ തന്നെ ആയിരുന്നു അഞ്ജുവിന്റെ നിയമനം. എന്നാൽ ഭരണം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോഴും രാജിയിലേക്കുള്ള കാര്യങ്ങൾ ആരംഭിച്ചതുകൊണ്ട് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള നിലപാടായി ഉയർത്താൻ സാധിക്കുന്നില്ല എന്ന് മാത്രം.
സർക്കാരുകൾ മാറി വരുമ്പോൾ സ്പോർട്സ് കൗൺസിലുകളും മാറി വരിക പതിവാണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ടി പി ദാസൻ ചായ കുടിക്കാൻ പോയ സമയത്ത് മന്ത്രി പോലും അറിയാതെയാണ് പകരക്കാരിയായി പത്മിനി തോമസ് പ്രസിഡന്റ് പദവിയിൽ എത്തിയത്. അന്നൊന്നും ഇല്ലാത്ത വിവാദം അഞ്ജുവിന്റെ രാജിയിൽ ഉണ്ടായത് ഈ വിവാദം കണക്കുകൂട്ടിയുള്ള തിരുവഞ്ചൂരിന്റെ കാഞ്ഞ ബുദ്ധിമൂലം തന്നെ. ഭരണം അവസാനിക്കാൻ ആറു മാസം ബക്കി നിൽക്കവേ പത്മിനി തോമസിനെ മാറ്റി അഞ്ജുവിനെ പ്രസിഡന്റ് ആക്കിയത് തന്നെ ഇങ്ങനെ ഒരു വിവാദം മുന്നേ കണക്കു കൂട്ടിയായിരുന്നു.
അഞ്ജുവിനെയും മറ്റു മൂന്ന് കായികതാരങ്ങളെയും പേരിനു മാത്രം കമ്മിറ്റിയിൽ എടുത്തു കോൺഗ്രസ് നേതാവായ സിഐഎസ്ഇ പ്രസിഡന്റ് ഇബ്രഹീം കുട്ടി ആയിരുന്നു സ്പോർട്സ് കൗൺസിൽ ഭരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണസമിതിയെ പിരിച്ചുവിട്ടേ മതിയാവൂ എന്നതായിരുന്നു രാഷ്ട്രീയ സാഹചര്യം. എന്നിട്ടും ഇതൊരു വിവാദം ആയത് കായികതാരം എന്ന നിലയിൽ അഞ്ജുവിനുള്ള അംഗീകാരം ആയിരുന്നു. അഴിമതിയുടെ പേരിൽ രാജിവച്ചു ഒഴിയുന്നതിന്റെ നാണക്കേട് കേൾക്കാതിരിക്കാൻ അഞ്ജു അഴിമതിക്കെതിരെ നിലപാട് എടുത്തുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. എന്നാൽ, അഞ്ജുവിന്റെ ആരോപണങ്ങൾ പലതും കൊള്ളുന്നത് യുഡിഎഫ് സർക്കാരിന് നേരെയാണ് എന്നതാണ് സത്യം.
സ്പോർട്സ് കൗൺസിലിൽ അഴിമതിയാണ് എന്ന് അഞ്ജു ആരോപിക്കുമ്പോൾ അഞ്ജുവിന് തൊട്ടുമുമ്പ് നാലരക്കൊല്ലം ഭരിച്ച യുഡിഎഫ് നോമിനിയായ പത്മിനി തോമസിന് തന്നെയാണ് ആദ്യം കൊള്ളുക. പത്മിനിയിൽ മാത്രം ഒതുങ്ങാതിരിക്കാൻ ആണ് പത്ത് വർഷത്തെ അഴിമതി അന്വേഷിക്കണമെന്നും സ്പോർട്സ് ലോട്ടറി അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും അഞ്ജു പറയുന്നത്. സ്പോർട്സ് ലോട്ടറി അടക്കം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നെങ്കിൽ എന്തുകൊണ്ട് നാലര കൊല്ലം ഭരിച്ച പത്മിനി തോമസോ, മാറി മാറി വന്ന യുഡിഎഫ് കായിക മന്ത്രിമാരോ അത് അന്വേഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. എന്നു മാത്രമല്ല, തുറന്ന കത്ത് എഴുതുന്നതിന് മുമ്പ് ഇങ്ങനെ ഒരു ആരോപണമോ അന്വേഷണമോ അഞ്ജുവും നടത്തിയിട്ടില്ല. സ്പോർട്സ് കൗൺസിലിലെ അഡ്മിനിസ്ട്രേറ്റീവ് യോഗ മിനിറ്റ്സുകൾ
പരിശോധിച്ചാൽ വ്യക്തമാകുന്നത് ഇത്തരത്തിലുള്ള ഒരു അഴിമതിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല എന്നാണ്.
അഴിമതി അന്വേഷിക്കാൻ തീരുമാനിച്ചത്കൊണ്ടാണെന്നും അതിന്റെ ഭാഗമായി എതിക്സ് കമ്മിറ്റി ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ആണ് വിവാദം ആയതെന്നും ഇപ്പോൾ അഞ്ജു പറയുന്നത്. എന്നാൽ സ്പോർട്സ് കൗൺസിലിന്റെ ഒരു യോഗ മിനിറ്റ്സിലും ഇങ്ങനെ ഒരു ശ്രമം നടന്നതായി സൂചനയില്ല. എന്നതു മാത്രമല്ല മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് വിവാദമായപ്പോഴും എത്തിക്സ് കമ്മിറ്റിയുടെ വിഷയം അഞ്ജു ഉന്നയിച്ചിരുന്നില്ല. ഒട്ടേറെ അഴിമതികൾ അക്കമിട്ടു നിരത്തി അഞ്ജു പ്രസിദ്ധീകരിച്ച തുറന്ന കത്തിലും ഇക്കാര്യം സൂചിപ്പിച്ചില്ല. രാജി വയ്ക്കുമ്പോൾ രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ വേണ്ടിയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത എത്തിക്സ് കമ്മിറ്റിയുടെ കാര്യം ഉന്നയിക്കുന്നതെന്നാണ് സൂചന.
രാജി വച്ചുകൊണ്ടുള്ള ആരോപണങ്ങളും തുറന്ന കത്തിലെ ആരോപണങ്ങളും വാസ്തവത്തിൽ ചെന്നു പതിക്കുന്നത് പ്രധാനമായും യുഡിഎഫ് സർക്കാരിന്റെ മേൽ തന്നെയാണ് എന്ന ഒരു വിചിത്ര വസ്തുത കൂടിയുണ്ട്. യുഡിഎഫ് സർക്കാരിന്റെ നോമിനിയായി പ്രസിഡന്റ് പദവിയിൽ എത്തിയ മുൻ കായികതാരം കൂടിയായ പത്മിനി തോമസിനെ ഉന്നം വച്ചാണ് പ്രധാന ആരോപണങ്ങൾ എല്ലാം ഉയർത്തിയിരിക്കുന്നത്. കേരള സ്പോട്സ് കൗൺസിൽ അഴിമതി ആയിരുന്നു എന്ന് ആരോപിക്കുമ്പോൾ തീർച്ചയായും കഴിഞ്ഞ അഞ്ചുവർഷത്തെ അഴിമതികളാണ് മുമ്പിൽ വരേണ്ടത്. ഇമെയിൽ ചോർത്തി എന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ്് അഞ്ജു പത്മിനിക്കെതിരെ ഉയർത്തുന്നത്. സർക്കാർ അധികാരത്തിൽ ഏറി ആറു മാസമെങ്കിലും ഭരിച്ച ശേഷം ആയിരുന്നു അഞ്ജുവിന്റെ രാജിയെങ്കിൽ അഴിമതി ആരോപണത്തിന്റെ നിഴൽ സർക്കാരിന് മേൽ വരുമായിരുന്നു. മന്ത്രി പറഞ്ഞ അഴിമതികൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ അഞ്ജുവും പറയുന്നത് എന്നതാണ് രസകരം. അഞ്ജുവിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷണമായാൽ ഏറ്റവും ആദ്യം സമാധാനം പറയേണ്ടിവരുന്നത് പത്മിനി തോമസും യുഡിഎഫ് സർക്കാരും ആയിരിക്കും.
യുഡിഎഫ് സർക്കാരിലേയ്ക്ക് അഴിമതി ആരോപണം കേന്ദ്രീകരിക്കാതിരിക്കാൻ ആണ് സ്പോട്സ് ലോട്ടറിയുടെ കാര്യം എടുത്തു പറയുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു ടി പി ദാസൻ പ്രസിഡന്റ് ആയിരുന്നപ്പോൾ നടത്തിയ സ്പോർട്സ് ലോട്ടറിയിൽ അഴിമതി ഉണ്ടായിരുന്നു എന്ന ആരോപണം സജീവം ആണ്. എന്നാൽ അഞ്ചുകൊല്ലം യുഡിഎഫ് സർക്കാർ ഭരിച്ചിട്ടും എന്തുകൊണ്ടാണ് ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമായിരിക്കും. മന്ത്രിയുമായി ഭിന്നത ഉണ്ടായ ശേഷം മാത്രമാണ് സ്പോട്സ് ലോട്ടറി അഴിമതിയും പൊന്തിവന്നത്. എന്നാൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആകാൻ ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്ന ടിപി ദാസന്റെ സാധ്യത അടയ്ക്കാൻ ഈ വിവാദത്തിന് കഴിഞ്ഞു എന്നതു സത്യമാണ്.
ഈ വിവാദത്തിൽ അഞ്ജുവിന് ഏറ്റവും വലിയ നാണക്കേടായത് യാതൊരു യോഗ്യതയും ഇല്ലാത്ത സഹോദരനെ ഉന്നത പദവിയിൽ തിരുകി കയറ്റിയതാണ്. കായികതാരമായ സിനിമോൾ പൗലോസിനെ വിവാഹം കഴിക്കുന്നതുവരെ ഗ്രൗണ്ടിൽ ഇറങ്ങിയിട്ടില്ലാത്ത സഹോദരൻ അജിത് മാർക്കോസ് സിനിയുടെ പരിശീലകരെ വരെ നിയന്ത്രിക്കാൻ അധികാരമുള്ള ടെക്നിക്കൽ സെക്രട്ടറി പദവിയിൽ കയറിയത്. അഞ്ജു അറിഞ്ഞല്ല എന്ന പറയുന്നതെങ്കിലും ഫയലുകൾ വ്യക്തമാക്കുന്നത് അഞ്ജു പ്രസിഡന്റ് ആയ ശേഷമാണ് അപേക്ഷ പരിഗണിക്കുന്നതും, നിയമിക്കപ്പെടുന്നതുമെന്നാണ്. സ്പോർട്സ് കൗൺസിലിലെ എല്ലാ നിയമനങ്ങളും നടത്തുന്നത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ്. ഇങ്ങനെ ഒരു നിയമനം നടത്തിയതും അഞ്ജു പ്രസിഡന്റ് ആയ അഡ്മിനിസ്ര്ടേറ്റീവ് കമ്മിറ്റിയാണ്. സഹോദരന് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ടെങ്കിലും ഈ നിയമനം അഞ്ജുവിന്റെ അവകാശവാദങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ഒരു ദിവസം മാത്രം ജോലിയിൽ ഇരുന്ന അജിത് സ്പോട്സ് കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഭാര്യയുമായി വിദേശ പര്യടനത്തിന് പോയിരിക്കുകയാണ്. ശമ്പളത്തോടെയാണ് അജിത്തിന്റെ വിദേശ യാത്ര. പരിശീലകൻ എന്ന നിലയിൽ സഹോദരന്റെ ചെലവ് വഹിക്കുന്നതും സർക്കാരാണ്.
അഞ്ജുവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നിയമിച്ച ഭരണസമിതി പിരിച്ചുവിടപ്പെടും എന്നുറപ്പായിരിക്കവെയാണ് രാജി ഉണ്ടായത്. അതുപൊലെ സഹോദരന്റെ നിയമനം അടക്കമുള്ള അനധികൃത നിയമനങ്ങൾ എല്ലാം റദ്ദാക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. എന്തായാലും കൂടുതൽ വിവാദങ്ങൾക്കു കാത്തുനിൽക്കാതെ അഞ്ജു രാജി വയ്ക്കുകയായിരുന്നു. ഇതോടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമായി. രാഷ്ട്രീയക്കാരെ വേണോ സ്പോർട്സ് താരങ്ങളെ വേണോ ചുമതല ഏൽപ്പിക്കാൻ എന്ന ആലോചന സർക്കാർ വൃത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് കൂട്ടർക്കും വേണ്ടി വൻ തോതിലുള്ള നീക്കങ്ങളും സജീവമാണ്. അഞ്ജുവിനെ മാറ്റിയതിന്റെ വിവാദം ഒഴിവാക്കാൻ പറ്റിയ ഒരു കായികതാരത്തെ തന്നെയാണ് സർക്കാർ കണ്ടെത്താൻ ശ്രമിക്കേണ്ടത്. കായിക മന്ത്രിയുടെ മനസിൽ പി ടി ഉഷയാണ് ഉള്ളത്. എന്നാൽ ഉഷ ഈ ചുമതല ഏറ്റെടുക്കുമോ എന്ന വ്യക്തമല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്