ബഹുഭാര്യാത്വവും തലാഖും ഇല്ലാതാവും; സ്ത്രീക്കും പുരുഷനും തുല്യപദവി ലഭിക്കും; ശരീയത്ത് കോടതികളും സഭാ കോടതികളും നിരോധിക്കും: ഏകീകൃത സിവിൽകോഡ് വീണ്ടും ചർച്ചയാകുമ്പോൾ കൂടുതൽ ആശങ്കയിലാകുന്നത് മുസ്ലിങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് പ്രാരംഭമായി കേന്ദ്രസർക്കാർ നടപടികളാരംഭിച്ചതോടെ വേറിട്ട വ്യക്തിനിയമങ്ങൾ ഇപ്പോഴും അനുവർത്തിക്കുന്ന മതങ്ങളും സമുദായങ്ങളും കടുത്ത ആശങ്കയിലായി. രാജ്യത്തെ ജനങ്ങൾക്കെല്ലാം ഒറ്റരീതിയിൽ ബാധകമാകുന്ന തരത്തിൽ നിയമം പരിഷ്കരിക്കാനാണ് ഏകീകൃത സിവിൽകോഡ് കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്. ദശാബ്ദങ്ങളായി ചർച്ചചെയ്യപ്പെട്ട ഏകീകൃത സിവിൽകോഡെന്ന ആശയം പലയിടത്തുനിന്നും എതിർപ്പുയർന്നതിനെ തുടർന്ന് മുമ്പുള്ള കേന്ദ്രസർക്കാരുകൾ നടപ്പാക്കാൻ ഒരുമ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്രംഭരിക്കുന്ന ബിജെപി സർക്കാരിന്റെ പ്രഖ്യാപിത അജണ്ടയായിരുന്നു സിവിൽകോഡ് നടപ്പാക്കുക എന്നത്.
അതിനാൽത്തന്നെ ഇപ്പോൾ സിവിൽകോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിഷയം പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയമ കമീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് വിവിധ മതങ്ങളിലും സമുദായങ്ങളിലും പല വിഷയങ്ങളിലും പ്രത്യേകം നിയമങ്ങളാണുള്ളത് എന്നതിനാൽ ഏകീകൃത നിയമം വരുന്നത് ഇപ്പോൾ വിവാഹ, കുടുംബ ബന്ധങ്ങളിൽ തുടരുന്ന നിയമങ്ങൾ സിവിൽകോഡ് വരുന്നതോടെ ഇല്ലാതാകും. ഇക്കാര്യത്തിൽ ഏറ്റവുമധികം ആശങ്കയിലാകുന്നത് ശരീയത് നിയമങ്ങൾ പിൻതുടരുന്ന മുസ്ലിങ്ങളാണ്.
പുതിയ സിവിൽകോഡ് നടപ്പിലാകുന്നതോടെ ബഹുഭാര്യാത്വവും തലാഖും ഇല്ലാതാകും. രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയെന്ന പ്രധാന വാദമാണ് ഏക സിവിൽകോഡ് മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം കുടുംബങ്ങളിലെ തർക്കങ്ങൾ തീർക്കാനും മറ്റുമുള്ള ശരീയത്ത് കോടതികളും ഇല്ലാതാകും. ഹിന്ദുമതത്തിൽ വിവിധ ജാതിവിഭാഗങ്ങൾ ഉത്തരേന്ത്യയിലും മറ്റും അനുവർത്തിക്കുന്ന ദുരാചാരങ്ങൾക്കും ഊരുവിലക്ക് ഉൾപ്പെടെ സമുദായ വിചാരണകളിലൂടെ തീർപ്പുകൽപ്പിക്കപ്പെടുന്ന വിധികൾക്കും സിവിൽകോഡ് ഏകീകരിക്കപ്പെടുന്നതോടെ അവസാനമാകും. സഭാ കോടതികളും കൃസ്ത്യൻ പിൻതുടർച്ചാവകാശ നിയമവുമെല്ലാം ഇല്ലാതാകും. ഇത്തരത്തിൽ രാജ്യത്ത് ജാതീയവും മതപരവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളും സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കാത്ത കീഴ്വഴക്കങ്ങളും മാറ്റുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലുള്ളത്.
എല്ലാക്കാലത്തും സിവിൽകോഡ് എന്ന വിഷയം ചർച്ചചെയ്യുമ്പോൾത്തന്നെ വിവിധ മതവിഭാഗങ്ങൾ എതിർപ്പുയർത്താറുണ്ടെങ്കിലും ഏറ്റവുമധികം പ്രതിഷേധം മുസ്ളീം സമുദായത്തിനാണ്. വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തിനിയമങ്ങൾക്ക് ഏകതവരുത്തുകയും എല്ലാ പൗരന്മാർക്കും പൊതു വ്യക്തിനിയമം പ്രാബല്യത്തിൽ കൊണ്ടുവരികയുമാണ് സിവിൽകോഡിന്റെ ലക്ഷ്യമെന്നതിനാൽ ഇക്കാര്യങ്ങളിലെല്ലാം മതനിയമം പിൻതുടരുന്ന മുസഌങ്ങൾക്കാവും പുതിയ നിയമമാറ്റം ഏറ്റവുമധികം ബാധിക്കുക.
ബഹുഭാര്യാത്വത്തിനും സ്ത്രീയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടാനുമുള്ള മുസ്ളീം പുരുഷന്മാരുടെ അവകാശം ഇല്ലാതാകും. ഈ ആവശ്യമുന്നയിച്ച് തലാഖിനെതിരെ മുസ്ലിം സമുദായത്തിലെ സ്ത്രീകൾതന്നെ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ സിവിൽകോഡിന്റെ സാധ്യതകൾ കോടതിയും ആരാഞ്ഞിരുന്നു. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിനെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണിപ്പോൾ. എൺപതുകൾ മുതൽക്ക് തലാക്ക് ചൊല്ലലിനെതിരായ നിയമ പോരാട്ടം മുസ്ലിം വ്യക്തിനിയമത്തെ വെല്ലുവിളിക്കുന്നുണ്ട്.
1985ൽ ഇൻഡോറിൽനിന്നുള്ള ഷാ ബാനു എന്ന 62കാരി തലാക്കിനെതിരെ സുപ്രീം കോടതിയിൽ എത്തിയതോടെയായിരുന്നു ഈ നിയമപോരാട്ടത്തിന്റെ തുടക്കം. . അഞ്ച് മക്കളുടെ അമ്മയായ തനിക്ക് ഭർത്താവിൽനിന്ന് ജീവനാംശം ലഭിക്കണമെന്നായിരുന്നു ഇവരുടെ വാദം. തലാക്കിലൂടെയുള്ള വിവാഹബന്ധം വേർപെടുത്തലിനെ വിമർശിച്ചുകൊണ്ട് ഇവർക്ക് ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് കേന്ദ്രത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന മുസ്ലിം നേതൃത്വം നിയമം തന്നെ പൊളിച്ചെഴുതി. രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന മുസ്ലിം വനിതാ നിയമം അതിനുള്ളതായിരുന്നു. സുപ്രീം കോടതി വിധിയെ മയപ്പെടുത്തിയ ഈ നിയമം, വിവാഹബന്ധം വേർപെടുത്തപ്പെട്ട സ്ത്രീകൾക്ക് ജീവനാംശത്തിനുള്ള അർഹത പോലും ഇല്ലാതാക്കി.
ഇപ്പോൾ ഷാ ബാനുവിന്റെ സ്ഥാപത്ത് ഷയറാ ബാനുവാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽനിന്നുള്ള ഷയറാ ബാനു തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസ് പരിഗണിക്കുന്ന കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സിവിൽകോഡ് നടപ്പാക്കുന്നകാര്യത്തിൽ കേന്ദ്രനീക്കം തുടങ്ങിയിരിക്കുന്നതും.
എന്നാൽ, വ്യക്തിനിയമത്തിനെതിരായ നീക്കത്തെ ഏതുവിധത്തിലും ചെറുത്തുതോൽപ്പിക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അവർ കേസിൽ കക്ഷി ചേർന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരോ മറ്റാരെങ്കിലുമോ വ്യക്തിനിയമത്തിൽ ഇടപെട്ടാൽ അനുവദിക്കില്ലെന്ന നിലപാടിലാണ് ബോർഡ്. ഒരേസമയത്തുതന്നെ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന സമ്പ്രദായം പുനഃപരിശോധിക്കാനാവില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് അടുത്തിടെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ നിയമം നടപ്പാക്കുന്നതിലുപരി ഇതു നൽകുന്ന രാഷ്ട്രീയ മൈലേജ് തന്നെയാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ സിവിൽകോഡ് നടപ്പാക്കുന്നത് നിർബന്ധമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. സ്റ്റേറ്റിന് വേണമെങ്കിൽ നടപ്പാക്കാം എന്ന വിധത്തിൽ ഡയറക്ടീവ് പ്രിൻസിപ്പിൾസിലാണ് ഈ വിഷയം ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മുസ്ളീം സ്ത്രീകൾതന്നെ തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിയെ സമീപിച്ച സാഹചര്യത്തിൽ സിവിൽകോഡ് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ സ്വീകരിക്കുന്നത്.
ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഏക സിവിൽ കോഡ് സംബന്ധിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിൽ എപ്പോഴും ആശങ്ക ഉണ്ടാവാൻ കാരണമാവുന്ന 44-ാം വകുപ്പ് എടുത്തു കളയാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയതലത്തിൽ മുസ്ലിം ലീഗ് തയ്യാറാക്കിയ ഒരു കോടിയോളം പേർ ഒപ്പിട്ട നിവേദനം അധ്യക്ഷൻ ഇ അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ രാഷ്ട്രപതി പ്രണബ് മുഖർജിക്കു കൈമാറിയിരുന്നു.
എല്ലാ മതവിഭാഗത്തിനും അവരുടെ മതാചാരങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കാൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. സിവിൽ നിയമങ്ങൾ ഏകീകരിക്കുന്നത് മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയിലെ 25, 26 വകുപ്പുകൾക്ക് എതിരാണ്. ഓരോ മതവിശ്വാസിക്കും അവരവരുടെ മതം പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനും അനുവാദം നൽകുന്നതാണ് ഈ വകുപ്പുകൾ. എന്നാൽ 44ാം വകുപ്പ് ഇത്തരം കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണ്. മുസ്ലിംകൾ പിന്തുടരുന്ന വ്യക്തിനിയമങ്ങൾ ഖുർആനും പ്രവാചക വചനങ്ങളുമാണ്. അവ പിന്തുടരൽ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. സിവിൽ നിയമങ്ങൾ ഏകീകരിക്കുന്നതു മുസ്ലിംകൾക്ക് അവരുടെ ശരീഅത്ത് അനുസരിച്ചു ജീവിക്കാനുള്ള സൗകര്യം ഇല്ലാതാക്കും അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആലോചിക്കാൻ പോലും കഴിയാത്തതാണെന്നും നിവേദനം രാഷ്ട്രപതിക്കു കൈമാറുന്ന വേളയിൽ മുസഌംലീഗ് നേതൃത്വം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സിവിൽകോഡ് നടപ്പാക്കുന്നതിൽ സുപ്രധാനമായ ഉപദേശക റോളിലുള്ള നിയമ കമീഷന്റെ ഉപദേശം തേടി ഇപ്പോൾ കത്തയച്ചതിലൂടെ നിയമം നടപ്പാക്കാൻ തന്നെയാണ് ബിജെപി സർക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. സുപ്രീംകോടതി മുൻ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി നിയമമന്ത്രാലയത്തിന്റെ കത്ത് അടിസ്ഥാനപ്പെടുത്തി ഏക സിവിൽകോഡ് വിഷയത്തിൽ വിദഗ്ധരും ബന്ധപ്പെട്ട മറ്റെല്ലാവരുമായി ചർച്ച നടത്തും.
ഇതിനുശേഷം കമീഷന്റെ കാഴ്ചപ്പാടും ഏകസിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വഴികളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കും.ഇതേത്തുടർന്നാവും സിവിൽകോഡ് നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുക. അതേസമയം, സമവായമില്ലാത്ത വിഷയമാണെന്നിരിക്കേ, ഏക സിവിൽകോഡ് നടപ്പാക്കുക എളുപ്പമല്ല. നിരവധി വ്യക്തിനിയമങ്ങളും ആചാരരീതികളും വൈകാരികതകളുമുള്ള ഇന്ത്യയിൽ ഒറ്റ സിവിൽകോഡ് പ്രായോഗികമല്ലെന്ന വാദം പ്രബലമാണ്.
അതേസമയം, മുസ്ളീം വ്യക്തിനിയമത്തെ എതിർത്തുകൊണ്ട് സമുദായത്തിനകത്തും പുറത്തും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനമെന്നു ജസ്റ്റിസ് കമാൽ പാഷ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പുരുഷാധിപത്യത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാരാണെന്നും ഏകീകൃത സിവിൽ കോഡിനെ അന്ധമായി എതിർക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ എന്നും ചോദിച്ചു. ഖുറാൻ പറയുന്ന അവകാശങ്ങൾ പോലും മുസ്ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്