ജനത്തെ പറ്റിച്ചു കഴിയുന്ന നേതാക്കൾക്ക് ഒരുപോലെ ഭയം; കുത്തക മുതലാളിമാർക്ക് ചങ്കിടിപ്പ്; കുത്തക മാദ്ധ്യമങ്ങൾക്ക് പേടി സ്വപ്നം: ഡൽഹിയിൽ നിന്നും ഗോവയും പഞ്ചാബും വഴിപടരുന്ന തീപ്പൊരി കെടുത്താൻ കള്ളക്കേസുകളുടെ കുത്തൊഴുക്ക്: എന്തുകൊണ്ടാണ് കെജ്രിവാളിനെ എല്ലാവരും ഒരുപോലെ ഭയപ്പെടുന്നത്?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസ്സിനെ ഭയക്കുന്നതിനെക്കാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആംആദ്മിയെയും കെജ്രിവാളിനേയും ഭയക്കുന്നുണ്ടോ? ഉണ്ടെന്ന് തന്നെ കരുതേണ്ടി വരും കെജ്രിവാളിനെതിരായ പ്രതികാര നടപടിയുമായി മുന്നോട്ടു പോകുമ്പോൾ. നരേന്ദ്ര മോദിയുടെ മൂക്കിനുകീഴിൽ ഡൽഹിയിൽ ബിജെപിയേയും കോൺഗ്രസ്സിനേയും തൂത്തെറിഞ്ഞ് ഭരണം നേടിയ കെജ്രിവാളിനേയും അദ്ദേഹത്തിന്റെ പാർട്ടിയായ ആം ആദമിയേയുംമാണ് മോദിയും ബിജെപിയും ഭയക്കുന്നതെന്ന വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെജ്രിവാളിനെ അധികാര ഭ്രഷ്ഠനാക്കാൻവേണ്ടി കുത്ത മാദ്ധ്യമങ്ങളും വൻകിട മുതലാളിമാരും ഒരുമിച്ച് കൈകോർത്തിരിക്കയാണ്. ഡൽഹിയിൽ ജനഹിത ഭരണം കാഴ്ചവയ്ക്കുന്ന കെജ്രിവാളിന്റെ ഇനിയുള്ള ലക്ഷ്യങ്ങൾ പഞ്ചാബും ഗോവയും പിന്നെ ഗുജറാത്തുമാണ് എന്നതുതന്നെയാണ് അദ്ദേഹത്തെ മാദ്ധ്യമങ്ങൾക്കും ഭരണപ്പാർട്ടിക്കും അദ്ദേഹത്തിന്റെ ശത്രുവാക്കിയത്.
ലാളിതവും ജനഹിതമറിഞ്ഞുള്ളതുമായ പരിഷ്കാരങ്ങൾ വരുത്തിയാണ് കെജ്രിവാൾ ഡൽഹിക്കാർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭരണം നയിക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ നിലപാട് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നു. ജനങ്ങളുടെ പോക്കറ്റുകീറിയുള്ള നികുതിപിരിവിന് പകരം വെള്ളക്കരവും വൈദ്യുതി ചാർജും ഉൾപ്പെടെയുള്ളവ കുറച്ചും പകരം വ്യാപാരികളുടേയും വ്യവസായികളുടേയും ബില്ലിംഗും കൃത്യമായ നികുതിയടവും ഉറപ്പുവരുത്തിയും ആണ് ഖജനാവിന് കരുത്തു പകരുന്നത്. ഇത്തരത്തിൽ സർക്കാർ ജനക്ഷേമത്തിനായിരിക്കണം ആദ്യ പരിഗണന നൽകേണ്ടതെന്ന ശക്തമായ സന്ദേശം ഉയർത്തിയാണ് കെജ്രിവാൾ മാതൃക കാട്ടുന്നത്. ഇനി തങ്ങളുടെ നീക്കം അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലേക്കും ഗോവയിലേക്കും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ കെജ്രിവാൾ അതിനുള്ള നീക്കങ്ങൾ ശക്തമാക്കിക്കഴിഞ്ഞു.
ഗോവയിൽ ഒരാഴ്ച മുമ്പ് സംസ്ഥാനത്തെ ചെറുകിട ഹോട്ടൽ വ്യവസായികളുമായി അദ്ദേഹം സംവാദം നടത്തി. സെക്സ്, ഡ്രഗ്സ്, വ്യഭിചാരം എന്നിവയാൽ ഗോവയിലെ വിനോദസഞ്ചാരമേഖല അപമാനിക്കപ്പെട്ടിരിക്കുയാണെന്നും ഇപ്പോഴുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു സംവാദത്തിൽ കെജ്രിവാൾ പറഞ്ഞത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി സംസ്ഥാനത്ത് ഇത്തരം സംവാദങ്ങളിലൂടെ ചുവടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചാബിലും വൻ സ്വീകരണമാണ് അടുത്തിടെ കെജ്രിവാളിനും ആംആദ്മിക്കും ലഭിക്കുന്നത്. അടുത്തിടെ നടന്ന റാലിയിൽ ആയിരങ്ങളാണ് കെജ്രിവാളിന്റെ വാക്കുകൾ കേൾക്കാൻ എത്തിയത്. അവരുടെ ആവേശം ഉൾക്കൊണ്ടുതന്നെ ആകെയുള്ള 117 സീറ്റിൽ നൂറുസീറ്റും നേടി പഞ്ചാബിൽ ആംആദ്മി അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. കോൺഗ്രസ്സാണെങ്കിൽ ഇവിടെ ആരെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നുപോലും തീരുമാനിക്കാനാകാതെ കുഴങ്ങുകയാണ്.
ഈ സാഹചര്യത്തിലാണ് കെജ്രിവാളിനെ മോദിയും ബിജെപിയും പ്രധാന എതിരാളിയായി കാണുന്നതും. ആംആദ്മിയുടെ മുന്നേറ്റങ്ങൾക്ക് തടയിടാനായില്ലെങ്കിൽ പഞ്ചാബിലും ഗോവയിലും ഡൽഹി ആവർത്തിക്കപ്പെടുമെന്ന് ബിജെപി ഭയപ്പെടുന്നു. മോദി ഡൽഹിയിൽ അധികാരത്തിലേറിയ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഡൽഹിയിലെ പരാജയം കനത്ത പ്രഹരമായിരുന്നു. മോദിക്കും അത് വലിയ ക്ഷീണമായി. വീണ്ടും ആംആദ്മിയോട് എതിരിട്ട് പഞ്ചാബിലോ ഗോവയിലോ അത്തരത്തിൽ ഒരു തോൽവിയുണ്ടായാൽ ഭരണത്തുടർച്ചയെന്ന മോദിയുടെയും ബിജെപിയുടെയും ആഗ്രഹത്തിന് അത് വൻ തിരിച്ചടിയാകുമെന്നുറപ്പാണ്. ഡൽഹി ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് കേന്ദ്രം നിരവധി കടമ്പകളാണ് സർക്കാരിന് മുന്നിൽ തീർക്കുന്നത്.
ഉദ്യോഗസ്ഥരുടെ അറസ്റ്റും സ്ഥലംമാറ്റവും
കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിനെ സിബിഐ ഇപ്പോൾ അറസ്റ്റുചെയ്യുമ്പോൾ അത് കെജ്രിവാളിനൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നൽകുന്ന മുന്നറിയിപ്പാണെന്ന ചർച്ചകളാണ് ഇന്ദ്രപ്രസ്ഥത്തിൽ നിറയുന്നത്. ഇത് ആംആദ്മിക്കും കെജ്രിവാളിനുമെതിരെയുള്ള ശക്തമായ താക്കീതായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കോൺഗ്രസ് ഭരണകാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെങ്കിലും കെജ്രിവാളിനെ അഴിമതിയുമായി ബന്ധപ്പെടുത്താനുള്ള പ്രചരണങ്ങളാണ് നടക്കുന്നത്.
മുൻപ് ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട രാജേന്ദ്രകുമാറിനെ ഇപ്പോൾ വീണ്ടും അറസ്റ്റുചെയ്തതിലൂടെ കേന്ദ്രം നൽകുന്നത് ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശക്തമായ സന്ദേശമാണ്. കെജ്രിവാളിനൊപ്പം നിന്നാൽ ഒന്നുകിൽ ജയിലിൽപോകാം അല്ലെങ്കിൽ ട്രാൻസ്ഫർ വാങ്ങാമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നു ചുരുക്കം. ഡൽഹി, ആൻഡമാൻ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളിലായി ഓഫീസർമാരുടെ 300 പോസ്റ്റുകളാണുള്ളത്. 135 പോസ്റ്റുകൾ ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നു. രാജേന്ദ്രകുമാറിനെ അറസ്റ്റുചെയ്ത അതേദിവസം 11 പേർക്കാണ് ട്രാൻസ്ഫർ ഉത്തരവ് ലഭിച്ചത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഓഫീസിലെ അഞ്ച് സീനിയർ ഉദ്യോഗസ്ഥർ ഇപ്പോൾ അറസ്റ്റിലാണ്. മറ്റൊരാളെ ജൂലായ് നാലിന് സ്ഥലംമാറ്റി. മറ്റൊരാൾ സ്റ്റഡി ലീവിൽ. ചുരുക്കത്തിൽ കെജ്രിവാളിനെ സഹായിക്കാനുള്ള ത് ഒരാൾ മാത്രം. ഇതാണ് ഡൽഹി സംസ്ഥാന മുഖ്യമന്ത്രിക്ക് ഭരണം നടത്താൻ കേന്ദ്രം നൽകുന്ന 'സഹായം'.
ബില്ലുകൾ തടഞ്ഞുവച്ച് പീഡനം
ഡൽഹി അസംബൽ പാസാക്കിയ ഒമ്പതു ബില്ലുകളാണ് മാസങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് കിടക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പാസാക്കിയതാണ് അതിലൊരെണ്ണം. മിക്കവയും സുഗമമായി ആംആദ്മിയുടെ നയങ്ങൾ നടപ്പാക്കാനുദ്ദേശിച്ചുള്ള ബില്ലുകൾ. വിദ്യാഭ്യാസം, ലോക്പാൽ, മിനിമം കൂലി, സർക്കാർ സേവനങ്ങൾ യഥാസമയം ജനങ്ങളിലെത്തിക്കൽ എന്നിങ്ങനെ ജനങ്ങളെ നേരിട്ടു ബാധിക്കുന്നവ.
ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടേയും മുഖ്യമന്ത്രിയുടേയും അധികാരപരിധിയെ ചൊല്ലിയുള്ള തർക്കങ്ങളിൽ 11 കേസുകൾ കോടതിയിൽ കിടക്കുന്നു. 70 അംഗ നിയമസഭയിലെ 67 ആംആദ്മി എംഎൽഎമാരിൽ എട്ടുപേരെയെങ്കിലും ഇതിനകം ഡൽഹി പൊലീസ് കേസുകളിൽ പ്രതിയാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്തു. ഇതിനു പുറമെ ഒരാളെ പഞ്ചാബ് പൊലീസും ഒരാളെ ഈയാഴ്ച അറസ്റ്റുചെയ്തു. ആപ് നേതാവ് ആഷിഷ് ഖേതാനെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി അമൃത്സർ പൊലീസ് അറസ്റ്റുചെയ്തത്. പാർട്ടിയുടെ യുവാക്കളെപ്പറ്റിയുള്ള പ്രകടന പത്രികയെ സിഖ് മതഗ്രന്ഥത്തോട് ഉപമിച്ചെന്നു പറഞ്ഞായിരുന്നു ഇത്.
കീഴടങ്ങാതെ കെജ്രിവാൾ പൊരുതുന്നു
ആദ്യകാലത്ത് ആംആദ്മിയെ ചെറുതായി കണ്ട ബിജെപിക്കും മോദിക്കും വലിയ തിരിച്ചടിയായി ഡൽഹിയിൽ കെജ്രിവാളിന്റെ വിജയം. ഇപ്പോൾ ഇടയ്ക്കിടെ മോദിക്കെതിരെയും ബിജെപി മന്ത്രിമാർക്കെതിരെയും ഗോളുകളടിച്ച് മുന്നേറുന്ന കെജ്രിവാളിനുള്ള പ്രധാന നേട്ടം എല്ലാ മാദ്ധ്യമങ്ങളുടേയും സാന്നിധ്യമുള്ള രാജ്യ തലസ്ഥാനത്താണ് അദ്ദേഹത്തിന്റെ വികസനങ്ങൾ നടക്കുന്നത് എന്നതാണ്. അതിനാൽത്തന്നെ അവിടെ വരുന്ന ഏതൊരു മാറ്റവും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലിനീകരണം കുറയ്ക്കാൻ ജനുവരിഏപ്രിൽ കാലത്ത് നടത്തിയ ഒറ്റനമ്പർ വാഹന പരീക്ഷണം ഒരു ഉദാഹരണം മാത്രം.
പഞ്ചാബും ഗോവയും ഗുജറാത്തുമാണ് ആംആദ്മി അടുത്തതായി ലക്ഷ്യമിടുന്നത് എന്നതുതന്നെയാണ് മോദിക്കും കെജ്രിവാളിനുമിടയ്ക്ക് പുതിയ യുദ്ധമുഖങ്ങൾ തുറക്കുന്നതും. തിരഞ്ഞെടുപ്പിന് ഇനിയും കുറച്ചുകാലമുണ്ടെങ്കിലും ആംആദ്മി നീക്കങ്ങൾ സജീവമാക്കിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം കാടിളക്കിയുള്ള പ്രചരണമായിരിക്കും ആംആദ്മിയിൽ നിന്ന് ഉണ്ടാകുകയെന്നതിന്റെ സൂചനകളാണ് ഇപ്പോൾ രംഗത്തുവരുന്നത്. ഡൽഹിയിലെ ഭരണത്തിൽ ജനങ്ങൾക്കുള്ള സന്തോഷം തൊട്ടടുത്ത സംസ്ഥാനമായ പഞ്ചാബിലേക്ക് പകരാനായാൽ അത് വൻ നേട്ടമാകുമെന്ന് ആപ് പ്രവർത്തകർ കണക്കുകൂട്ടുന്നു. ബിജെപിയുടെ സഖ്യകക്ഷിയായി പഞ്ചാബിലുള്ള അകാലികളിനായിരിക്കും ആംആദ്മി വലിയ പരിക്കേൽപിക്കുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ. കൂടെ കോൺഗ്രസ്സിനും. പഞ്ചാബിൽ കൂടി അധികാരം പിടിച്ചെടുത്താൽ പിന്നെ ആംആദ്മിയെ പിടിച്ചാൽ കിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്.
ഒരു സംസ്ഥാനം കൂടി ആംആദ്മി വിജയിച്ചാൽ...
ബിജെപി ഭരണത്തിലിരിക്കുന്ന കേന്ദ്രത്തിന്റെ സഹായങ്ങൾ തേടിയും അവരുടെ പൊലീസിന്റെ ദയവോടെ ക്രമസമാധാനം നടപ്പാക്കിയും വേണം ഡൽഹി ഭരിക്കാൻ. കൂടെ അതുപോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണമുള്ള നിരവധി കാര്യങ്ങൾ. എന്നിട്ടും ആംആദ്മിയുടെ ജനകീയഭരണത്തിന് നല്ല കൈയടി കിട്ടുന്നുണ്ട്. പക്ഷേ, പഞ്ചാബിലെ സ്ഥിതി അതല്ല. വിഭവസമൃദ്ധികൊണ്ടും സാമ്പത്തിക നിലവാരത്താലും മുന്നിലുള്ള സംസ്ഥാനമാണ് പഞ്ചാബ്. സ്വതന്ത്രമായി ഭരിക്കാനും പരിഷ്കാരങ്ങൾ നടപ്പാക്കാനും അവസരം ലഭിച്ചാൽ പിന്നെ ആംആദ്മിയെ പിടിച്ചാൽ കിട്ടില്ലെന്ന് മോദിയും ബിജെപിയും കോൺഗ്രസ്സും ഭയക്കുന്നു. രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇത് രാജ്യംമുഴുവനും അവർക്ക് വളരാനുള്ള പ്രധാന ചവിട്ടുപടിയാകുമെന്ന് എല്ലാവരും കണക്കുകൂട്ടുന്നു. അതിനാൽത്തന്നെ ഇതിനെ എങ്ങനെയും തടഞ്ഞേതീരൂ എന്ന ശക്തമായ നിലപാടിലാണ് ബിജെപിയും മോദിയും. ബിജെപിയും കോൺഗ്രസ്സും ഇടതുപക്ഷവുമല്ലാത്ത മറ്റു പാർട്ടികളെല്ലാം ഇപ്പോൾ മിക്കവാറും ഒരു സംസ്ഥാനത്തിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷം രണ്ടു സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഒന്നിൽ നിന്ന് രണ്ടെന്നോ മൂന്നെന്നോ ഉള്ള നിലയിലേക്ക് ആംആദ്മി ജയിച്ചുകയറിയാൽ പിന്നെ ദേശീയതലത്തിൽ അവരുടെ വളർച്ച അതിവേഗമായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. പഞ്ചാബിലോ ഗോവയിലോ അധികാരത്തിലെത്താനായില്ലെങ്കിലും മികച്ച പ്രകടനം നടത്താനായാൽപ്പോലും ഈ സാഹചര്യമുണ്ടാകുമെന്ന് ചുരുക്കം. ഇതുതന്നെയാണ് മോദി പേടിക്കുന്നതും.
ഡൽഹി മാത്രമാണ് ഭരിക്കുന്നതെങ്കിലും ഒരു ദേശീയ പാർട്ടിയുടെ കാഴ്ചപ്പാടുകളും നയങ്ങളുമാണ് ആംആദ്മി അവിടെ നടപ്പാക്കുന്നത്. അവരുടെ ആരാധകരും പ്രവർത്തകരും എണ്ണത്തിൽ കുറവാണെങ്കിൽപോലും രാജ്യത്തുടനീളം ഉണ്ട്. ഇന്ത്യയിൽ ബിജെപി കഴിഞ്ഞാൽ സോഷ്യൽമീഡിയയിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാമതാണ് ആംആദ്മി. ഇക്കാരണങ്ങളെല്ലാം മോദിയും ബിജെപിയും ആംആദ്മിയെയും കെജ്രിവാളിനേയും കോൺഗ്രസിനേക്കാൾ വലിയ എതിരാളികളായി കാണാൻ പ്രേരിപ്പിക്കുന്ന വസ്തുതകളാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്