ജിഹാദിന്റെ യശസ്സ് നിഷേധിച്ചതുകൊണ്ടാണ് ഇന്ത്യൻ മുസ്ലിങ്ങൾ നിന്ദ്യത അനുഭവിക്കേണ്ടി വരുന്നത്; ജിഹാദിനെ അനുകൂലിക്കാനും ഇന്ത്യൻ സർക്കാരിനെതിരെ പോരാടാനും മുന്നിട്ടിറങ്ങുക; രാജ്യദ്രോഹികളാകാനും ജിഹാദിനായി ആയുധമേന്താനും പരസ്യ ആഹ്വാനവുമായി ഐസിസിനെ പിന്തുണച്ച് മലയാളം ബ്ളോഗ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജിഹാദിനിറങ്ങാനും കാഫിറുകളെ ശിക്ഷിക്കാനും ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാട്ടത്തിന് തയ്യാറെടുക്കാനും ആഹ്വാനം നൽകിക്കൊണ്ട് മലയാളത്തിൽ പുതിയൊരു ബ്ളോഗ് കൂടി സജീവം. മുമ്പ് പലപ്പോഴും ഇത്തരം ബ്ളോഗുകൾ വന്നിരുന്നെങ്കിലും വിവാദമായതോടെ അവ പിൻവലിക്കപ്പെട്ടിരുന്നു.
ഈ സ്ഥാനത്താണ് കേരളത്തിൽ നിന്ന് നൂറുകണക്കിനുപേർ ജിഹാദ് ആഹ്വാനം സ്വീകരിച്ച് മറ്റുരാജ്യങ്ങളിലേക്ക് കടക്കുകയും ഐസിസിന്റെ പോരാളികളാകുകയും ചെയ്യുന്നുവെന്ന വാർത്തകൾ സജീവമാകുന്നതിനിടെ ജിഹാദ് ആഹ്വാനവുമായി പുതിയ ബ്ളോഗ് സജീവമായിട്ടുള്ളത്. രാജ്യത്തിനെതിരെ പോരാടാനും അസ്ലിങ്ങൾക്കെതിരെ ആയുധമെടുക്കാനും ആഹ്വാനം നൽകുന്ന നിരവധി ലേഖനങ്ങളാണ് ബ്ളോഗിലുള്ളത്.
ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചും ഐ.എസിനെതിരായ കേരളത്തിലെ വാദങ്ങളെ എതിർത്തുമാണ് ബ്ലോഗിലെ പോസ്റ്റുകൾ. മുഹാജീർ 2015 എന്നാണ് ഐ.എസ് അനുകൂല ബ്ലോഗിന്റെ പേര്. ഖുറാൻ വാക്യങ്ങളുടെ പ്രവാചക സൂക്തങ്ങളും ദുർവ്യാഖ്യാനം ചെയ്ത് ഐ.എസിനെ ന്യായീകരിക്കുന്ന ലേഖനങ്ങൾ ഉൾപ്പെടുത്തിയ ബ്ളോഗിൽ സ്വാമി ഹിമവൽ ഭദ്രാനന്ദയുടെ നിരവധി വീഡിയോകളും ഉണ്ട്. നിരവധിപേരെ കാഫിറുകളുടെ ലിസ്റ്റിൽപ്പെടുത്തി മോശക്കാരായി ചിത്രീകരിക്കുന്നതിനൊപ്പം സംഘപരിവാറിനെതിരെ പോരാട്ടത്തിനും ജിഹാദിനും നിരവധി ലേഖനങ്ങളിലൂടെ ബ്ളോഗിൽ ആഹ്വാനം ചെയ്യുന്നു.
തുടക്കംമുതലേ ജിഹാദിനാണ് ബ്ളോഗ് ആഹ്വാനം ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂൽ അരുളി : 'ആകാശത്തു നിന്ന് മഴ വർഷിക്കുന്ന ഇടത്തോളം ജിഹാദ് പുഷ്പ്പിച്ചു നിലകൊള്ളും. എന്നാലും ഒരു കാലവും ജനതയും വരും. അന്നത്തെ പണ്ഡിതർ ഇക്കാലത്ത് ജിഹാദ് ഇല്ല എന്ന് അവകാശപ്പെടും.ആരാണോ ആ കാലത്തിനു സാക്ഷിയാകുന്നത്, അവർ അറിഞ്ഞു കൊള്ളുക, അതാണ് ജിഹാദിന് പറ്റിയ ഏറ്റവും നല്ല സമയം'. - ബ്ളോഗിന്റെ തുടക്കംതന്നെ ഇങ്ങനെ.
സംസ്ഥാനത്ത് ജിഹാദിന്റെ പ്രവർത്തനങ്ങൾ തടയുന്ന മുസ്ളീം പണ്ഡിതരെ തിരിച്ചറിയണമെന്നും അവർ പറയുന്നതൊന്നും കേൾക്കരുതെന്നുമാണ് ആഹ്വാനങ്ങൾ. പതിയെപ്പതിയെ ഖുറാൻ വചനങ്ങൾ ദുർവ്യാഖ്യാനിച്ച് ജിഹാദിന്റെ വഴിയിലേക്ക് വായനക്കാരെ നയിക്കുന്ന രീതിയിലാണ് ബ്ളോഗിൽ ലേഖനങ്ങളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യൻ മുസ്ലീങ്ങൾ ഐ.എസിനെ പിന്തുണയ്ക്കണമെന്നും സംഘപരിവാർ സർക്കാരിനെതിരെ ആയുധങ്ങളുമായി രംഗത്തിറങ്ങണമെന്നും ബ്ളോഗ് പറയുന്നു. ജിഹാദിന്റെ യശസിനെ ഇന്ത്യൻ മുസ്ലീങ്ങൾ നിഷേധിച്ചതുകൊണ്ടാണ് ഇന്ത്യയിൽ മുസ്ലീങ്ങൾ നിന്ദ്യത അനുഭവിക്കേണ്ടി വന്നതെന്ന് ബ്ലോഗിലെ ഒരു ലേഖനം. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യൻ മുസൽമാന് ഫാസിസ്റ്റുകളിൽ നിന്നുള്ള സംരക്ഷണമോ തുല്യ അവസരമോ ലഭിച്ചിട്ടില്ലെന്നും ലേഖനം പറയുന്നു. ജിഹാദിനെ സഹായിക്കാനും അതിൽ പോരാളികളാകാനും 44 വഴികൾ ബ്ലോഗിൽ വിശദീകരിക്കുന്നു.
ഇന്ത്യയിലെ മുസ്ലിം സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന ബ്ലോഗ് കേരളത്തിലെ മുസ്ലിം മത പണ്ഡിതന്മാരോട് സ്വീകരിക്കേണ്ട തന്ത്രപരമായ സമീപനവും വിശദീകരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ വിമർശിക്കുന്നവരെ പാഠം പഠിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊ്ണ്ട് ഇസ്ലാം വിമർശകരുടെ ചിത്രം സഹിതം സോഷ്യൽ മീഡിയ പ്രൊഫൈലുകളും ബ്ലോഗിൽ കൊടുത്തിട്ടുണ്ട്. കുടുതൽപേരെ അടുത്തുതന്നെ കണ്ടെത്തുമെന്നും അവിശ്വാസികളുടെയും യുക്തിവാദികളുടേയും വിശദമായ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും ബ്ളോഗ് വ്യക്തമാക്കുന്നു.
ഇന്ത്യൻ മുസ്ലിങ്ങളും ഇന്ത്യൻ ഭരണകൂടവുമായി ഒരു സമാധാന കരാറുമില്ലെന്നും അതിനാൽ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാട്ടത്തിനിറങ്ങണമെന്നും ആഹ്വാനംചെയ്തുകൊണ്ടാണ് ആദ്യ ലേഖനം. മുസഌങ്ങൾക്കുവേണ്ടി ഭരണകൂടം വാഗ്ദാനം ചെയ്യുന്നതെല്ലാം ഏ്ട്ടിലെ പശു പുല്ലുതിന്നുകയില്ല എ്നതുപോലെയാണെന്നും ഒരുകാലത്തും നടക്കില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യാ രാജ്യത്ത് ഒറിജിനൽ ഇസ്ലാമായി ജീവിക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കില്ല. ഇസ്ലാമിൽ വെള്ളംചേർത്തും തൗഹീദും ജിഹാദുമൊന്നുമില്ലാതെ വേണമെങ്കിൽ താമസിച്ചോളൂ എന്ന ഒരു ഉറപ്പുമാത്രമാണ് ഇന്ത്യൻ ഭരണകൂടം മുസഌങ്ങൾക്ക് വച്ചുനീട്ടുന്നതെന്നും മറ്റൊരു ലേഖനത്തിൽ പറയുന്നു. ഇവിടെ താമസിക്കുന്നവരുടെ ദീൻ അപകടത്തിലാണെന്നും അതിനാൽ ഒന്നുകിൽ ജിഹാദിൽ ഏർപ്പെടേണ്ടിവരുമെന്നും അല്ലെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം ഇല്ലാത്ത റിമോട്ട് ഏരിയയിലേക്ക് മാറേണ്ടിവരുമെന്നും ലേഖനത്തിൽ പറയുന്നു.
സർക്കാരുമായി മാത്രമല്ല ഇന്ത്യയിലെ അമുസഌങ്ങളുമായും മുസ്ലിമിന് യാതൊരു സമാധാന കരാറുമില്ലെന്നും അതിനാൽ മുസ്ലിമല്ലാത്ത ആരുമായും യുദ്ധത്തിനിറങ്ങാമെന്നാണ് അടുത്ത ആഹ്വാനം. സംഘികളിൽ ആയുധമേന്തിയവൻ ആയുധമേന്താത്തവൻ എന്ന വേർതിരിവില്ലാതെ എല്ലാവരുമായും യുദ്ധംചെയ്യുകയെന്നാണ് അടുത്ത ആഹ്വാനം. ഇത്തരത്തിൽ ബ്ളോഗ് വായിക്കുന്ന ആരേയും ജിഹാദിന്റെ വഴിയിലേക്ക് അടുപ്പിക്കാനും ഐഎസിനുവേണ്ടി ആയുധമെടുക്കാനും തന്ത്രപൂർവം എഴുതപ്പെട്ട നിരവധി ലേഖനങ്ങളാണ് ബ്ളോഗിലുള്ളത്.
ഇന്ത്യയിൽ വർഗീയ കലാപമൊരുക്കാൻ തന്ത്രപൂർവം വഴികളൊരുക്കുന്ന ആഹ്വാനങ്ങളും നിരവധിയാണ്. ഐസിലേക്ക് കേരളത്തിൽ നിന്ന് നിരവധിപേർ റിക്രൂട്ട് ചെയ്യപ്പെടുന്നെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ് ഇത്തരമൊരു ബ്ളോഗ് സജീവമായി നിയമത്തെ വെല്ലുവിളിച്ചുകൊണ്ടും നിരവധി രാജ്യദ്രോഹ പരാമർശങ്ങളുയർത്തിയും നിലകൊള്ളുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍