Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഹാദിന്റെ യശസ്സ് നിഷേധിച്ചതുകൊണ്ടാണ് ഇന്ത്യൻ മുസ്‌ലിങ്ങൾ നിന്ദ്യത അനുഭവിക്കേണ്ടി വരുന്നത്; ജിഹാദിനെ അനുകൂലിക്കാനും ഇന്ത്യൻ സർക്കാരിനെതിരെ പോരാടാനും മുന്നിട്ടിറങ്ങുക; രാജ്യദ്രോഹികളാകാനും ജിഹാദിനായി ആയുധമേന്താനും പരസ്യ ആഹ്വാനവുമായി ഐസിസിനെ പിന്തുണച്ച് മലയാളം ബ്‌ളോഗ്

ജിഹാദിന്റെ യശസ്സ് നിഷേധിച്ചതുകൊണ്ടാണ് ഇന്ത്യൻ മുസ്‌ലിങ്ങൾ നിന്ദ്യത അനുഭവിക്കേണ്ടി വരുന്നത്; ജിഹാദിനെ അനുകൂലിക്കാനും ഇന്ത്യൻ സർക്കാരിനെതിരെ പോരാടാനും മുന്നിട്ടിറങ്ങുക; രാജ്യദ്രോഹികളാകാനും ജിഹാദിനായി ആയുധമേന്താനും പരസ്യ ആഹ്വാനവുമായി ഐസിസിനെ പിന്തുണച്ച് മലയാളം ബ്‌ളോഗ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജിഹാദിനിറങ്ങാനും കാഫിറുകളെ ശിക്ഷിക്കാനും ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാട്ടത്തിന് തയ്യാറെടുക്കാനും ആഹ്വാനം നൽകിക്കൊണ്ട് മലയാളത്തിൽ പുതിയൊരു ബ്‌ളോഗ് കൂടി സജീവം. മുമ്പ് പലപ്പോഴും ഇത്തരം ബ്‌ളോഗുകൾ വന്നിരുന്നെങ്കിലും വിവാദമായതോടെ അവ പിൻവലിക്കപ്പെട്ടിരുന്നു.

ഈ സ്ഥാനത്താണ് കേരളത്തിൽ നിന്ന് നൂറുകണക്കിനുപേർ ജിഹാദ് ആഹ്വാനം സ്വീകരിച്ച് മറ്റുരാജ്യങ്ങളിലേക്ക് കടക്കുകയും ഐസിസിന്റെ പോരാളികളാകുകയും ചെയ്യുന്നുവെന്ന വാർത്തകൾ സജീവമാകുന്നതിനിടെ ജിഹാദ് ആഹ്വാനവുമായി പുതിയ ബ്‌ളോഗ് സജീവമായിട്ടുള്ളത്. രാജ്യത്തിനെതിരെ പോരാടാനും അസ്‌ലിങ്ങൾക്കെതിരെ ആയുധമെടുക്കാനും ആഹ്വാനം നൽകുന്ന നിരവധി ലേഖനങ്ങളാണ് ബ്‌ളോഗിലുള്ളത്.

ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ചും ഐ.എസിനെതിരായ കേരളത്തിലെ വാദങ്ങളെ എതിർത്തുമാണ് ബ്ലോഗിലെ പോസ്റ്റുകൾ. മുഹാജീർ 2015 എന്നാണ് ഐ.എസ് അനുകൂല ബ്ലോഗിന്റെ പേര്. ഖുറാൻ വാക്യങ്ങളുടെ പ്രവാചക സൂക്തങ്ങളും ദുർവ്യാഖ്യാനം ചെയ്ത് ഐ.എസിനെ ന്യായീകരിക്കുന്ന ലേഖനങ്ങൾ ഉൾപ്പെടുത്തിയ ബ്‌ളോഗിൽ സ്വാമി ഹിമവൽ ഭദ്രാനന്ദയുടെ നിരവധി വീഡിയോകളും ഉണ്ട്. നിരവധിപേരെ കാഫിറുകളുടെ ലിസ്റ്റിൽപ്പെടുത്തി മോശക്കാരായി ചിത്രീകരിക്കുന്നതിനൊപ്പം സംഘപരിവാറിനെതിരെ പോരാട്ടത്തിനും ജിഹാദിനും നിരവധി ലേഖനങ്ങളിലൂടെ ബ്‌ളോഗിൽ ആഹ്വാനം ചെയ്യുന്നു.

തുടക്കംമുതലേ ജിഹാദിനാണ് ബ്‌ളോഗ് ആഹ്വാനം ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂൽ അരുളി : 'ആകാശത്തു നിന്ന് മഴ വർഷിക്കുന്ന ഇടത്തോളം ജിഹാദ് പുഷ്പ്പിച്ചു നിലകൊള്ളും. എന്നാലും ഒരു കാലവും ജനതയും വരും. അന്നത്തെ പണ്ഡിതർ ഇക്കാലത്ത് ജിഹാദ് ഇല്ല എന്ന് അവകാശപ്പെടും.ആരാണോ ആ കാലത്തിനു സാക്ഷിയാകുന്നത്, അവർ അറിഞ്ഞു കൊള്ളുക, അതാണ് ജിഹാദിന് പറ്റിയ ഏറ്റവും നല്ല സമയം'. - ബ്‌ളോഗിന്റെ തുടക്കംതന്നെ ഇങ്ങനെ.

സംസ്ഥാനത്ത് ജിഹാദിന്റെ പ്രവർത്തനങ്ങൾ തടയുന്ന മുസ്‌ളീം പണ്ഡിതരെ തിരിച്ചറിയണമെന്നും അവർ പറയുന്നതൊന്നും കേൾക്കരുതെന്നുമാണ് ആഹ്വാനങ്ങൾ. പതിയെപ്പതിയെ ഖുറാൻ വചനങ്ങൾ ദുർവ്യാഖ്യാനിച്ച് ജിഹാദിന്റെ വഴിയിലേക്ക് വായനക്കാരെ നയിക്കുന്ന രീതിയിലാണ് ബ്‌ളോഗിൽ ലേഖനങ്ങളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യൻ മുസ്ലീങ്ങൾ ഐ.എസിനെ പിന്തുണയ്ക്കണമെന്നും സംഘപരിവാർ സർക്കാരിനെതിരെ ആയുധങ്ങളുമായി രംഗത്തിറങ്ങണമെന്നും ബ്‌ളോഗ് പറയുന്നു. ജിഹാദിന്റെ യശസിനെ ഇന്ത്യൻ മുസ്ലീങ്ങൾ നിഷേധിച്ചതുകൊണ്ടാണ് ഇന്ത്യയിൽ മുസ്ലീങ്ങൾ നിന്ദ്യത അനുഭവിക്കേണ്ടി വന്നതെന്ന് ബ്ലോഗിലെ ഒരു ലേഖനം. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യൻ മുസൽമാന് ഫാസിസ്റ്റുകളിൽ നിന്നുള്ള സംരക്ഷണമോ തുല്യ അവസരമോ ലഭിച്ചിട്ടില്ലെന്നും ലേഖനം പറയുന്നു. ജിഹാദിനെ സഹായിക്കാനും അതിൽ പോരാളികളാകാനും 44 വഴികൾ ബ്ലോഗിൽ വിശദീകരിക്കുന്നു.

ഇന്ത്യയിലെ മുസ്ലിം സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന ബ്ലോഗ് കേരളത്തിലെ മുസ്ലിം മത പണ്ഡിതന്മാരോട് സ്വീകരിക്കേണ്ട തന്ത്രപരമായ സമീപനവും വിശദീകരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ വിമർശിക്കുന്നവരെ പാഠം പഠിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊ്ണ്ട് ഇസ്ലാം വിമർശകരുടെ ചിത്രം സഹിതം സോഷ്യൽ മീഡിയ പ്രൊഫൈലുകളും ബ്ലോഗിൽ കൊടുത്തിട്ടുണ്ട്. കുടുതൽപേരെ അടുത്തുതന്നെ കണ്ടെത്തുമെന്നും അവിശ്വാസികളുടെയും യുക്തിവാദികളുടേയും വിശദമായ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും ബ്‌ളോഗ് വ്യക്തമാക്കുന്നു.

ഇന്ത്യൻ മുസ്‌ലിങ്ങളും ഇന്ത്യൻ ഭരണകൂടവുമായി ഒരു സമാധാന കരാറുമില്ലെന്നും അതിനാൽ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാട്ടത്തിനിറങ്ങണമെന്നും ആഹ്വാനംചെയ്തുകൊണ്ടാണ് ആദ്യ ലേഖനം. മുസഌങ്ങൾക്കുവേണ്ടി ഭരണകൂടം വാഗ്ദാനം ചെയ്യുന്നതെല്ലാം ഏ്ട്ടിലെ പശു പുല്ലുതിന്നുകയില്ല എ്‌നതുപോലെയാണെന്നും ഒരുകാലത്തും നടക്കില്ലെന്നും ലേഖനത്തിൽ പറയുന്നു.

ഇന്ത്യാ രാജ്യത്ത് ഒറിജിനൽ ഇസ്ലാമായി ജീവിക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കില്ല. ഇസ്ലാമിൽ വെള്ളംചേർത്തും തൗഹീദും ജിഹാദുമൊന്നുമില്ലാതെ വേണമെങ്കിൽ താമസിച്ചോളൂ എന്ന ഒരു ഉറപ്പുമാത്രമാണ് ഇന്ത്യൻ ഭരണകൂടം മുസഌങ്ങൾക്ക് വച്ചുനീട്ടുന്നതെന്നും മറ്റൊരു ലേഖനത്തിൽ പറയുന്നു. ഇവിടെ താമസിക്കുന്നവരുടെ ദീൻ അപകടത്തിലാണെന്നും അതിനാൽ ഒന്നുകിൽ ജിഹാദിൽ ഏർപ്പെടേണ്ടിവരുമെന്നും അല്ലെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം ഇല്ലാത്ത റിമോട്ട് ഏരിയയിലേക്ക് മാറേണ്ടിവരുമെന്നും ലേഖനത്തിൽ പറയുന്നു.

സർക്കാരുമായി മാത്രമല്ല ഇന്ത്യയിലെ അമുസഌങ്ങളുമായും മുസ്‌ലിമിന് യാതൊരു സമാധാന കരാറുമില്ലെന്നും അതിനാൽ മുസ്‌ലിമല്ലാത്ത ആരുമായും യുദ്ധത്തിനിറങ്ങാമെന്നാണ് അടുത്ത ആഹ്വാനം. സംഘികളിൽ ആയുധമേന്തിയവൻ ആയുധമേന്താത്തവൻ എന്ന വേർതിരിവില്ലാതെ എല്ലാവരുമായും യുദ്ധംചെയ്യുകയെന്നാണ് അടുത്ത ആഹ്വാനം. ഇത്തരത്തിൽ ബ്‌ളോഗ് വായിക്കുന്ന ആരേയും ജിഹാദിന്റെ വഴിയിലേക്ക് അടുപ്പിക്കാനും ഐഎസിനുവേണ്ടി ആയുധമെടുക്കാനും തന്ത്രപൂർവം എഴുതപ്പെട്ട നിരവധി ലേഖനങ്ങളാണ് ബ്‌ളോഗിലുള്ളത്.

ഇന്ത്യയിൽ വർഗീയ കലാപമൊരുക്കാൻ തന്ത്രപൂർവം വഴികളൊരുക്കുന്ന ആഹ്വാനങ്ങളും നിരവധിയാണ്. ഐസിലേക്ക് കേരളത്തിൽ നിന്ന് നിരവധിപേർ റിക്രൂട്ട് ചെയ്യപ്പെടുന്നെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ് ഇത്തരമൊരു ബ്‌ളോഗ് സജീവമായി നിയമത്തെ വെല്ലുവിളിച്ചുകൊണ്ടും നിരവധി രാജ്യദ്രോഹ പരാമർശങ്ങളുയർത്തിയും നിലകൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP