22-ാം വയസ്സിൽ മകൻ കൊല്ലപ്പെട്ടിട്ടും കൂസലില്ലാതെ പിതാവ്; അവന് കൽപിച്ചിരുന്ന ഏഴുവർഷത്തിൽ ആറുവർഷം ജീവിച്ചതിൽ പിതാവിന് അഭിമാനം; ബുർഹാൻ മുസാഫർ എന്ന പയ്യൻ കാശ്മീരികളെ ഇത്രമേൽ ത്രസിപ്പിച്ചത് എങ്ങനെ
ശ്രീനഗർ: കാശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാണി കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ സംഘർഷം തുടരുമ്പോഴും മകൻ കൊല്ലപ്പെട്ടതിൽ ഖേദമില്ലാതെ പിതാവ്. മകന്റെ മരണം വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു താനെന്നും മരണത്തിൽ ദുഃഖമില്ലെന്നുമായിരുന്നു ബുർഹാന്റെ പിതാവ് മുസാഫർ വാണി പ്രതികരിച്ചത്.
ഞാൻ ബുർഹാന്റെ മൃതദേഹത്തിനായി കാത്തിരിക്കുകയാണ്. ഒരു തീവ്രവാദി ഏഴുവർഷത്തിലപ്പുറം ജീവിച്ചിരിക്കില്ല. ബുർഹാൻ ഇതിനകം ആറുവർഷം തീവ്രവാദിയായി ജീവിച്ചു. അവന്റെ അവസാനം ഉടൻ എത്തുമെന്ന് എനിക്കറിയാമായിരുന്നു - മകന്റെ മരണത്തോട് മുസാഫർ വാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
വെള്ളിയാഴ്ചയാണ് വാണിയുടെ കാത്തിരിപ്പിന് വിരാമമിട്ട്, ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ മുസാഫിർ 22-ാം വയസ്സിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. ആയിരക്കണക്കിന് കാശ്മീരികളുടെ മനസ്സിൽ ബുർഹാന്‍ രക്തസാക്ഷി പരിവേഷം ലഭിച്ചതിലൂടെ മകൻ മരിച്ച ദുഃഖം അഭിമാനത്തോടെ മറക്കുകയാണ് വാണി.
ലുർഗാമിലെ ഹയർസെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് വാണി. ഞങ്ങളെ എതിർക്കുന്നവരോട് പോരാടി കുട്ടികൾ മരിക്കുമ്പോൾ ഞങ്ങളുടെ ദൈവം ഞങ്ങളോട് പറയുന്നത് അവർ മരിക്കുന്നില്ലെന്നാണ്. അതുകൊണ്ടാണ് അവരെ ഞങ്ങൾ ഷഹീദ് എന്ന് വിളിക്കുന്നത്. ഇപ്പോൾ പലരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബുർഹാനെന്ന് പേരിടുന്നുവെന്ന് വാണി അഭിമാനത്തോടെ പറയുന്നു.
2010ലാണ് ബുർഹാൻ തീവ്രവാദ സംഘടനയിൽ ചേരുന്നത്. ഒക്ടോബറിലെ ഒരു രാത്രി പുറത്തിറങ്ങി നോക്കുമ്പോൾ വീടിനു ചുറ്റും പൊലീസുകാർ വളഞ്ഞിരുന്നു. വീട്ടിനുപിന്നിലെ ഉയർന്നുനിന്നിരുന്ന പുല്ലുകൾക്കിടയിൽ പതുങ്ങിയിരിക്കുകയായിരുന്നു പലരും. ഞാനന്ന് കുറച്ച് കബാബ് വാങ്ങി വീട്ടിൽ കൊണ്ടുവന്നിരുന്നു.
ഇത് ബുർഹാന്‍ കൊടുക്കാനാണെന്ന് അറിഞ്ഞ് ബുർഹാൻ വീട്ടിലുണ്ടെന്ന് വ്യക്തമായതോടെയാണ് അവരെത്തിയത്. അന്ന് പൊലീസ് പിടികൂടി കൊണ്ടുപോയ ശേഷം ബുർഹാൻ പിന്നെ വീട്ടിലെത്തിയിട്ടില്ല. പക്ഷേ, മകനെച്ചൊല്ലി തനിക്ക് വേവലാതിയില്ലായിരുന്നെന്ന് വാണി പറയുന്നു. പൊലീസ് ബുർഹാനു പിന്നിലുണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽതന്നെ സൂചനകൾ ലഭിച്ചിരുന്നു. അവന്റെ കൂടെയുണ്ടായിരുന്ന പലരും അതിനകംതന്നെ കൊല്ലപ്പെട്ടിരുന്നു.
അവൻ വീട്ടിൽ നിന്ന് പോയിട്ട് 2190 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 5000 വട്ടം അവൻ ഭക്ഷണം കഴിച്ചിരിക്കേണ്ട സമയം പിന്നിട്ടു. ദിവസം രണ്ടുനേരമെങ്കിലും അവൻ ഭക്ഷണം കഴിച്ചിരിക്കില്ലേ. ആരാണ് അവന് ഭക്ഷണം നൽകുന്നത്. അവനെ നോക്കാൻ ആരൊക്കെയോ ഉണ്ടായിരുന്നു എന്നല്ലേ അവൻ ഇത്രകാലം ജീവിച്ചിരുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അവന്റെ ഭാഗത്ത് നിരവധി പേരുണ്ടെന്ന് ഇതിൽനിന്നുതന്നെ വ്യക്തമല്ലേ.. വാണി ചോദിക്കുന്നു.
വാണിയുടെ മറ്റൊരു മകൻ ഖാലിദ് മുമ്പ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. അവനൊരു തീവ്രവാദിയായിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം പിക്നികിന് പോകുകയാണെന്നു പറഞ്ഞ് പോയ അവന്റെ മൃതദേഹമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇക്കണോമിക് പോസ്റ്റ് ഗ്രാജ്വോറ്റായിരുന്നു അവൻ. മലകളും കാടുകളും കാണാൻ പോയ അവൻ ഒരുപക്ഷേ തന്റെ സഹോദരനെ കാണാൻ ശ്രമിച്ചപ്പോഴായിരിക്കാം കൊല്ലപ്പെട്ടത്. - വാണി പറയുന്നു.അവന്റെ സംസ്കാര ചടങ്ങിന് അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. കുറച്ചു ദിവസം മുമ്പ് മറ്റൊരു ഭീകരൻ കരീമാബാദിൽ കൊല്ലപ്പെട്ടപ്പോഴും ആയിരങ്ങളാണ് ശവസംസ്കാരത്തിന് എത്തിയത്. ശനിയാഴ്ച നടന്ന ബുർഹാന്റെ സംസ്കാര ചടങ്ങിന് തന്റെ പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു ജനപങ്കാളിത്തം - വാണി പറയുന്നു.
ഒരു തീവ്രവാദി മരിച്ചാൽ ആയിരങ്ങൾ അനുശോചനവുമായി എത്തുന്നു. 50 കിലോമീറ്റർ അകലെനിന്നുപോലും ജനങ്ങൾ വരുന്നു. എന്തുകൊണ്ടാണിത്. കൊല്ലപ്പെട്ടവന്റെ വഴി ശരിയായിരുന്നു എന്ന് തോന്നുന്നവരാണ് അവർ എന്നതാണ് കാരണം. ഒരു കൊള്ളക്കാരന്റെയോ കള്ളുകുടിയന്റെയോ മരണത്തിൽ അനുശോചിക്കാൻ ഒരു നാലുപേരെങ്കിലും എത്തുമോ? - വാണി ചോദിക്കുന്നു.
അതേസമയം, ബുർഹാൻ വാണി കൊല്ലപ്പെട്ടതിനെ തുടർന്ന് കാശ്മീരിൽ കലാപം തുടരുകയാണ്. ഇതിനകം 15 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. വാണി കൊല്ലപ്പെട്ടതിനുപിന്നാലെ പടർന്നുപിടിച്ച കലാപം നിയന്ത്രിക്കാൻ പ്രദേശത്ത് ഇന്റർനെറ്റും ഫോണും കട്ടുചെയ്തിരിക്കുകയാണ് അധികൃതർ. കലാപപ്രദേശങ്ങളിൽ കർഫ്യൂ നിലനിൽക്കുന്നു. പലസ്ഥലത്തും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഇന്റലിജൻസ് -പൊലീസ് സംയുക്ത ഓപ്പറേഷനിലാണ് ബുർഹാനും രണ്ട് കൂട്ടാളികളും കൊല്ലപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍