കണ്ണൂരിൽ വിമാനം ഇറങ്ങാൻ ഇനിയും ഒരു കൊല്ലം കൂടിയെങ്കിലും വേണം; ജനുവരിയോടെ ഓഫീസുകൾ തുടങ്ങും; എയർ ഇന്ത്യയും ജെറ്റ് എയർവേസും ഇൻഡിഗോയും ആദ്യം പറക്കും
കണ്ണൂർ: സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതാണ്. വിമാനവും പറന്നുയർന്നു. എന്നാൽ, വിമാനത്താവളമായോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയ വിമാനത്താവള ഉദ്ഘാടന ചടങ്ങ് തന്നെ ഏറെ വിവാദത്തിലായിരുന്നു. എന്തായാലും വിമാനത്താവളം സജ്ജമാകാൻ ഇനിയും ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും വേണ്ടി വരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇടതു സർക്കാർ അതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനായി സർവീസ് നടത്താൻ തയ്യാറുള്ള വിമാനക്കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. മൂന്ന് കമ്പനികളാണ് ഇപ്പോൾ സമ്മതം അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ, ജറ്റ് എയർവേയ്സ്, ഇൻഡിഗോ എന്നീ കമ്പനികളാണിത്. കൂടുതൽ കമ്പനികളുമായും ചർച്ചകൾ നടത്തും. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ശേഷം അനുമതികൾ ലഭിച്ചാലേ അന്താരാഷ്ട്ര സർവീസുകൾ ലഭിക്കുന്നത്.
2017 മാർച്ചോടെ വിമാനത്താവളം പൂർണരീതിയിൽ സജ്ജമക്കാനാണ് നീക്കം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസിനായുള്ള നടപടികളും തുടങ്ങി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, കംസ്റ്റംസ്, എമിഗ്രേഷൻ, എയർപോർട്ട് അഥോറിറ്റി, മെറ്റീരിയോളജിക്കൽ വിഭാഗം എന്നിവയ്ക്കുള്ള ക്രമീകരണം ഒരുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയായാൽ മാത്രമേ ഡി.ജി.സി.എ. ലൈസൻസ് ലഭിക്കുകയുള്ളൂ. 2017 ജനവരിയാകുമ്പോഴേക്കും വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട എല്ലാ ഏജൻസികൾക്കുമുള്ള സൗകര്യമൊരുങ്ങും.
വിമാനത്താവളത്തിലേക്കുള്ള നാല് റോഡുകൾ വീതികൂട്ടുന്നുണ്ട്. ഇതിൽ മൂന്നെണ്ണത്തിന് ഭരണാനുമതി കിട്ടി. വായന്തൊടി, അഞ്ചരക്കണ്ടി, പഴശ്ശി കനാൽ എന്നീ മേഖലയിൽനിന്നായി വിമാനത്താവളത്തിലേക്കുള്ള റോഡുകളാണിത്. വയനാട്ടിൽനിന്ന് മട്ടന്നൂരിലേക്കുള്ള റോഡും ഇതോടൊപ്പം വീതി കൂട്ടേണ്ടതുണ്ട്. ധർമശാല-ചാലോട്-മട്ടന്നൂർ, കണ്ണൂർ-മട്ടന്നൂർ എന്നീ റോഡുകളുമാണ് വീതികൂട്ടാനുള്ള മറ്റു മൂന്നെണ്ണം. ഇതിന് മൂന്നിനുമായി 45 കോടിരൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവയെല്ലാം രണ്ടുവരിപ്പാതകളാണ്. വിമാനത്താവളത്തിലേക്കുള്ള ഗ്രീൻഫീൽഡ് റോഡ് നാലുവരിപ്പാതയാണ്. പക്ഷേ, ഇതിന്റെ നിർമ്മാണകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വിമാനത്താവള അനുബന്ധ റോഡുകളുടെ കാര്യത്തിൽ ബജറ്റിൽ പ്രത്യേക പരാമർശമില്ലാത്തതും നടപടി വൈകിപ്പിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഒറ്റ പാക്കേജായി പൂർത്തിയാക്കുമെന്നാണ് ബജറ്റിലുള്ളത്. ഇതിനായി പദ്ധതി തയ്യാറാക്കേണ്ടിവരും. കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-മട്ടന്നൂർ നാലുവരിപ്പാത നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള ഡി.പി.ആർ. ഉടൻ തയ്യാറാക്കും.
കിയാൽ എം.ഡി.യായി ചുമതലയേറ്റ ടി.തുളസീദാസ് കഴിഞ്ഞദിവസം കണ്ണൂരിൽ പ്രത്യേക യോഗം വിളിച്ച് പുരോഗതി വിലയിരുത്തി. റൺവേ 4000 മീറ്ററാക്കാനുള്ള നടപടി ഇപ്പഴേ തുടങ്ങാനാണ് തീരുമാനം. ഇതിനായി 150 ഏക്കർ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് സർക്കാരിനെ അറിയിക്കും. 3400 മീറ്ററാക്കണമെങ്കിൽ 68 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. റൺവേ നാലായിരമാക്കുകയാണ് സർക്കാർ തീരുമാനമെങ്കിൽ 150 ഏക്കർതന്നെ ഏറ്റെടുക്കാനുള്ള അനുമതി നല്‍കണമെന്നാണ് കിയാലിന്റെ ആവശ്യം.
കണ്ണൂർ, കാസർകോട് ജില്ലകളിലെയും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിലെയും വയനാട്ടിലെയും കർണാടകയിലെ കുടകിലെയും ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാദുരിതത്തിന് വിമാനത്താവളം സജ്ജമാകുന്നതോടെ അറുതിയാകും. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഈ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ആശ്രയിക്കുന്നത്. ദുബൈയിൽ നിന്ന് വിമാനത്തിൽ കരിപ്പൂരിലെടുക്കാൻ എടുക്കുന്ന സമയത്തേക്കാളധികം വീട്ടിലത്തൊൻ വേണ്ടിവരുന്നുണ്ട് ഇവർക്കിപ്പോൾ. മഴക്കാലത്തും മറ്റും റോഡുകളുടെ അവസ്ഥ മോശമാകുമ്പോൾ യാത്രാദുരിതം ഇരട്ടിയാകും. കണ്ണൂർ വിമാനത്താവളം തുറക്കുന്നതോടെ വിമാനമിറങ്ങിയാൽ എത്രയും വേഗം വീട്ടിലത്തൊൻ കഴിയുമെന്ന പ്രതീക്ഷയും പ്രവാസികൾക്കുണ്ട്.
മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ ഒരുങ്ങുന്ന വിമാനത്താവളം കണ്ണൂർ ജില്ലയുടെ വികസനത്തിനും വഴിതെളിക്കും. കണ്ണൂർ മുതൽ മട്ടന്നൂർ വരെ നഗരത്തിന്റെ ഭാഗമായി മാറും. വിമാനത്താവളത്തോടനുബന്ധിച്ച് പുതിയ സംരംഭങ്ങൾ ഉയർന്നുവരും. കൂടുതൽ ടൂറിസ്റ്റുകൾ ഉത്തര മലബാറിലേക്ക് ഒഴുകും. അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. നെടുമ്പാശേരി വിമാനത്താവളം തുറന്നശേഷം കൊച്ചി നഗരത്തിനുണ്ടായ വളർച്ചക്ക് സമാനമായിരിക്കും ഇത്.
1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവിൽ വ്യോമയാനമന്ത്രിയായിരുന്ന കണ്ണൂരുകാരൻ കൂടിയായ സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. സിവിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിമാനത്താവളം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാറിനൊപ്പം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഏറെ പ്രയത്നിച്ചു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് വിമാനത്താവളം നിർമ്മിക്കുന്നത്. സർക്കാർ- പൊതുമേഖലക്ക് 51 ശതമാനം ഓഹരിയും സ്വകാര്യ-സഹകരണ മേഖലക്ക് 49 ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്. പ്രമുഖ വ്യവസായികൾ അടക്കം ധാരാളം പ്രവാസി മലയാളികൾ ഓഹരികളെടുത്തു. മൂന്നുവർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് ശിലാസ്ഥാപന വേളയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോയി. ഇതിനിടെയാണ് യുഡിഎഫ് പരീക്ഷണ പറക്കാൽ നടത്തുന്നത്.
അതേസമയം, കണ്ണൂർ വിമാനത്താവളം തുറക്കുമ്പോൾ കരിപ്പൂരിന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴുമെന്ന യാഥാർഥ്യവുമുണ്ട്. വലിയൊരു വിഭാഗം യാത്രക്കാർ കണ്ണൂരിലേക്ക് മാറുമ്പോൾ കരിപ്പൂരിന്റെ വരുമാനത്തിൽ വൻ തോതിൽ കുറവുണ്ടാകും. അറ്റകുറ്റപണി മൂലം വലിയ വിമാനങ്ങൾ ഇപ്പോൾ തന്നെ കരിപ്പൂരിൽ ഇറങ്ങുന്നില്ല. യാത്രക്കാർ കുറയുമ്പോൾ കരിപ്പൂരിനോടുള്ള അവഗണനയുടെ ആഴം വർധിക്കുമെന്ന ആശങ്കയിലാണ് ഒരുവിഭാഗം പ്രവാസികൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍