പിണറായിയെ പാഠം പഠിപ്പിച്ച് കുമ്മനം ഇഫക്ട്; പൊളിച്ചത് ഒരേ സമയം പ്രതിയുടേയും വാദിയുടേയും 'ആൾ' ആകാനുള്ള ദാമോദരന്റെ നീക്കം; ബിജെപി സംസ്ഥാന അധ്യക്ഷൻ 'സൂപ്പർ എജി'യെ വെട്ടിൽ വീഴ്ത്തിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ സാന്റിയാഗോ മാർട്ടിന്റെ കേസ് വാദിക്കാൻ എത്തിയതു മുതൽ സോഷ്യൽ മീഡിയ അതിന് പിന്നാലെയായിരുന്നു. സർക്കാർ ഖജനാവ് കൊള്ളയടിച്ചവർക്കെതിരെ തുർന്നും കേസ് വാദിക്കാൻ ദാമോദരൻ എത്തി. ദാമോദരന് എത് കേസും വാദിക്കുമെന്നാണ് പിണറായി വിജയൻ പ്രതികിരിച്ചത്. നിയമസഭയിൽ രണ്ട് ദിവസം മുമ്പായിരുന്നു അത്. ദാമോദരൻ സ്ഥാനം ഏറ്റെടുത്തില്ലെന്നോ സ്ഥാനം ഒഴിയുമെന്നോ എന്നൊന്നും ആരും പറഞ്ഞതുമില്ല. എന്നാൽ പെട്ടെന്ന് നിലപാട് മാറി. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ദാമോദരൻ ഏറ്റെടുത്തില്ലെന്ന് ഹൈക്കോടതിയെ സർക്കാരിന് അറിയിക്കേണ്ടി വന്നു.
ദാമോദരൻ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകളാണ് കോൺഗ്രസ് നടത്തിയത്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ അവഗണിക്കാൻ അതുകൊണ്ട് തന്നെ സർക്കാരിനായി. അപ്പോഴാണ് പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയത്. ഈ നീക്കത്തിലെ ഇരുതല വാളുയർത്തുന്ന ഭീഷണി പിണറായിയും തിരിച്ചറിഞ്ഞു. നിയമത്തിലുള്ള അറിവും പരിചയവും മുതൽക്കൂട്ടാക്കി ദാമോദരൻ തീരുമാനവും എടുത്തു. കോടതിയുടെ വിമർശനത്തെ തുടർന്ന് സ്ഥാനം ഒഴിയുന്നതിനേക്കാൾ നല്ലത് അതിന് മുമ്പ് വിവാദം അവസാനിപ്പിക്കുന്നതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ ഉപദേഷ്ടാവ് പദവി ഏറ്റെടുത്തിട്ടേ ഇല്ലെന്ന് കോടതിയെ സർക്കാർ അറിയിച്ചു. ഇവിടെ വിജയിക്കുന്നത് സോഷ്യൽ മീഡിയ ഉയർത്തിയ വാദങ്ങളാണ്. ഇതിലേക്ക് കാര്യങ്ങളെ എത്തിച്ചത് കുമ്മനം രാജശേഖരന്റെ വേറിട്ട നിയമ പോരാട്ടവും.
ബാർ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണ് ദാമോദരനെ നിയമോപദേഷ്ടാവ് ആക്കിയത് എന്ന് ചൂണ്ടിക്കാണിച്ചാണ് കുമ്മനം ഹർജി നൽകിയത്. സർക്കാർ നിയമോപദേഷ്ടാവായി നിയമിക്കുന്ന അഭിഭാഷകൻ മറ്റ് കേസുകളിൽ സർക്കാരിനെതിരെ ഹാജരാകരുതെന്ന ബാർ കൗൺസിൽ ചട്ടം ദാമോദരൻ ലംഘിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് തത്തുല്യമായ പദവിയോടെയാണ് എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത്. അഡ്വക്കേറ്റ് ജനറൽ എന്ന പദവിയെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ ഹർജി കോടതി പരിഗണിക്കുമ്പോൾ സാന്റിയാഗോ മാർട്ടിന്റെ കേസടക്കം വിവദാത്തിലേക്ക് കടന്നുവരും. കോടതിയിൽ നിന്ന് എതിർ പരമാർശം ഉണ്ടായാൽ രാജിവയ്ക്കേണ്ടി വരും. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. ഇത് മുൻകൂട്ടി കണ്ടാണ് കോടതിയിൽ വാദം തുടരും മുമ്പേ രാജി വയ്ക്കുന്നത്. ഇതിനൊപ്പം താൻ ഉപദേഷ്ടാവായിട്ടില്ലെന്നും അതിനാൽ കേസുകളിൽ ഹാജരാകുന്നതിൽ വിലക്കില്ലെന്ന് വരുത്തുകയുമാണ് ദാമോദരൻ ചെയ്തത്. ഇതിലൂടെ ഭാവിയിൽ ഉണ്ടായ വിവാദങ്ങൾ ഒഴിവാകുകയും ചെയ്തു.
മുഖ്യ പ്രതിപക്ഷ എന്ന നിലയിൽ കോൺഗ്രസ് പരാജയമായ സാഹചര്യത്തിലാണ് നിയമപോരാട്ടമെന്ന പാതയിൽ കുമ്മനം എത്തിയത്. ഇതു തന്നെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയുള്ള മുഖ്യ ഉപദേഷ്ടാവ് സ്ഥാനം ദാമോദരന് നഷ്ടമാക്കുന്നതും. സർക്കാരിന്റെ ചർച്ചകളിലും മറ്റും സജീവ സാന്നിധ്യമാക്കാനുള്ള നീക്കമാണ് ദാമോദരനെ ഉപദേഷ്ടാവാക്കുന്നതിലൂടെ ഉദ്ദേശിച്ചത്. വിവാദ ഫയലുകളിൽ ഔദ്യോഗികമായി നിയമ ഉപദേശം തേടുകയായിരുന്നു ലക്ഷ്യം. ഇതിനെയാണ് കുമ്മനത്തിന്റെ ഇടപെടൽ പൊളിക്കുന്നത്. ഭാവിയിലും ഇത്തരം ഇടപെടലുകൾ നടത്തുമെന്ന് ആറന്മുള സമരനായകൻ കൂടിയായ കുമ്മനം പറയുന്നു. സിപിഎമ്മും കോൺഗ്രസും തമ്മിലെ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് താൻ പൊളിച്ചതെന്നാണ് കുമ്മനം വിശദീകരിക്കുന്നത്.
സൂപ്പർ എജി എന്ന പദവിയുടെ നിയമസാധുതയെപ്പറ്റി മനസ്സിലാക്കുന്നതിനാണ് താൻ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവിക്ക് നിയമസാധ്യത ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ പദവി ഏറ്റെടുത്തില്ലെന്ന ന്യായീകരണവുമായി എംകെ ദാമോദരൻ രംഗത്തെത്തിയതെന്നും കുമ്മനം പറയുന്നു. നിയമസഭയിലടക്കം ചർച്ചകൾ നടത്തിയിട്ടും വിഷയത്തെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എംകെ ദാമോദരന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയെങ്കിലും ചുമതല ഏറ്റെടുത്തില്ലെന്നാണ് ഇപ്പോൾ ദാമോദരൻ പറയുന്നത്. ഇത്രയും നാൾ ഇത് പറയാതിരുന്നിട്ട് ഇപ്പോൾ പറയുന്നത് തന്നെ ആ പദവിക്ക് നിയമസാധ്യത ഇല്ലെന്നതിന്റെ തെളിവാമെന്നും കുമ്മനം രാജശേഖരൻ പറയുന്നു.
കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാത്തത് ഒത്ത് തീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്നും കുമ്മനം ആരോപിക്കുന്നു. ബാർകോഴക്കേസിനും ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിലും എന്താണ് സംഭവിച്ചതെന്നതും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിക്കുന്നു. ഇത്തരം വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമപരമായി കൈകാര്യം ചെയ്യുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറൽ ഉണ്ടെന്നിരിക്കെ അഡ്വ.എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്നാണ് ഹൈക്കോടതിയിൽ കുമ്മനം വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരൻ സർക്കാർ എതിർ കക്ഷിയായ ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതികൾക്കു വേണ്ടി ഹാജരാകുന്നു. ഈ പദവി പ്രിൻസിപ്പൽ സെക്രട്ടറിക്കു തുല്യമെന്നിരിക്കെ സർക്കാർ ഫയലുകൾ പരിശോധിക്കാൻ ദാമോദരനു കഴിയും. ഇതിനാൽ സർക്കാരിനെതിരായ കേസുകളിൽ സ്ഥാപിത താത്പര്യം സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് നീതിന്യായ വിഷയങ്ങളിൽ അഡ്വക്കേറ്റ് ജനറലിനെ മറികടന്നുള്ള സമാന്തര അധികാര കേന്ദ്രത്തിന് രൂപം നൽകാനുള്ള രഹസ്യ അജണ്ടയാണിതെന്നും ഹർജിയിൽ കുമ്മനം ചൂണ്ടിക്കാട്ടിയിരുന്നു. ദാമോദരൻ വിഷയത്തിൽ ഇതൊക്കെ തന്നെയാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടിയത്. എന്നാൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പോലും ഇതൊന്നും ആത്മാർത്ഥമായി ഉയർത്തിക്കാട്ടിയില്ലെന്നതാണ് വസ്തുത.
എം.കെ.ദാമോദരൻ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സർക്കാരിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നാണ് കുമ്മനം പ്രതികരിക്കുന്നത്. നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നത്. കോടതിയിൽ ഹരജി കൊടുത്തയുടനെ തന്നെ സർക്കാർ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ വിഷയത്തിൽ സർക്കാർ വൈകിയാണെങ്കിലും തെറ്റു തിരുത്താൻ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു സർക്കാർ നടത്തുന്ന ഓരോ നീക്കത്തിനെതിരെയും ഞങ്ങളുടെ സമരം തുടരുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നു.
കേസിൽ ഇന്ന് ഹൈക്കോടതിയിൽ നിന്ന് ചില പരാമർശങ്ങൾ ഉണ്ടായി. മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതിൽ അപാകതയില്ല എന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരുൾപെട്ട ബെഞ്ച് അഭിപ്രായപെട്ടു. കേസ് തീർപ്പാക്കാൻ കോടതി സന്നദ്ധത അറിയിച്ചപ്പോൾ ഹർജിക്കാരന്റെ അഭിഭാഷകൻ എതിർത്തു. നിയമനത്തിലെ നിയമ പ്രശ്നങ്ങൾ കൂടി പരിശോധിക്കണമെന്ന് ആവശ്യപെട്ടതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ഹർജി വ്യാഴാഴ്ച പരിഗണിക്കും. അങ്ങനെ ഇതൊരു നിയമവിഷയമാക്കി മാറ്റുകയാണ് കുമ്മനം. കോടതി വിധി അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷ തന്നെയാണ് ഇതിന് ആധാരവും. ഗവൺമെന്റ് പ്രിസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലാണ് ദാമോദരനെ നിയമിച്ചതെന്നാണ് ജൂൺ 10ന് ഗവർണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ എന്ന തസ്തികയിലാണ് ദാമോദരന്റെ നിയമനം.
പ്രതിഫലം കൂടാതെയാണ് പദവിയെന്നും ഉത്തരവിലുണ്ട്. വിവാദ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരന് വേണ്ടിയും ഹാജരായ എം.കെ.ദാമോദരൻ ക്വാറി ഉടമകൾക്ക് വേണ്ടിയും സർക്കാരിനെതിരെ ഹാജരായത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സർക്കാർ എതിർകക്ഷിയായുള്ള കേസുകളിൽ സർക്കാരിനെതിരെ ദാമോദരൻ കോടതിയിൽ ഹാജരാകുന്നതിനെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചിരുന്നു. പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്ന ഉപദേഷ്ടാവായതിനാൽ ദാമോദരന് കോടതിയിൽ ഏത് കേസിലും ഹാജരാകുന്നതിന് തടസമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിൽ ഉറച്ചു നിൽക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ ഹർജിയും അതിൽ ദാമോദരന്റെ മലക്കം മറിച്ചിലും സർക്കാരിന്റെ വിശദീകരണവുമെല്ലാം എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്