സംരക്ഷകരാകേണ്ട ജഡ്ജിമാർ പോലും പത്രക്കാർക്കൊപ്പം നിന്നു; പൊലീസ് തെരഞ്ഞ് പിടിച്ച് അടിച്ചതും അഭിഭാഷകരെ; വെളിയിൽ വന്ന ദൃശ്യങ്ങളെല്ലാം അഭിഭാഷകരുടെ അതിക്രമങ്ങൾ; മാദ്ധ്യമങ്ങളുടെ കരുത്തിന് മുമ്പിൽ അടിയറവ് പറഞ്ഞ് വക്കീലന്മാർ; കേരളത്തിലെ ഏറ്റവും വലിയ കരുത്തന്മാർ ഏറ്റുമുട്ടിയപ്പോൾ വിജയം വിവരങ്ങളുടെ കാവൽക്കാർക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഒരു സംഘം അഭിഭാഷകർ ഹൈക്കോടതിക്കുള്ളിൽ തുടങ്ങിവച്ച രോഷപ്രകടനം തെരുവിലേക്കും പടർന്നു. ഈ വിഷയത്തിൽ പൊലീസും മാദ്ധ്യമപ്രവർത്തകർക്കൊപ്പമായിരുന്നു. ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഹൈക്കോടതിയിൽ വീണ്ടും സംഘർഷം. ഹൈക്കോടതിയിലെ മീഡിയ റൂം, അഭിഭാഷകർ ബലമായി പൂട്ടി. ധനേഷ് മാത്യുവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. ഇത് തന്നെയാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയത്. പക്ഷേ അഭിഭാഷകരുടെ വാദം മറ്റൊന്നാണ്. രണ്ട ദിവസം ആയി കേരള ഹൈക്കോടതിയിലെ അഭിഭാഷകരെ കുറിചുള്ള വാര്‍ത്ത കൾ പത്രക്കാർ എത്ര വളചൊടിച്ചാണെന്ന് അവർ പറയുന്നു. മോശമായിട്ടുമാണ് ചാനലിലൂടെയും മറ്റും പുറത്തു വിടുന്നതെന്നും സൂചിപ്പിക്കുന്നു. ഇതോടെ വിഷയത്തിൽ അഭിഭാഷകർക്ക് പൊതു സമൂഹത്തിന്റെ പിന്തുണ കിട്ടാതിരിക്കാൻ കള്ളക്കളികൾ നടന്നുവെന്ന ആരോപണമാണ് സജീവമാകുന്ന്.
മാദ്ധ്യമങ്ങളെ വിലക്കണമെന്നും ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടണമെന്നും ആവശ്യപ്പെട്ടു കോടതിവരാന്തയിൽ ബഹളം വച്ച അഭിഭാഷകർ പിന്നീട് കോടതിയിലുണ്ടായിരുന്ന മൂന്നു വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെയും തിരിഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ പൊലീസ് സംരക്ഷണത്തിൽ രജിസ്റ്റ്രാറുടെ മുറിയിലേക്കു മാറ്റുകയും മീഡിയാ റൂം താൽകാലികമായി പൂട്ടുകയും ചെയ്ത ശേഷമാണ് അഭിഭാഷകരുടെ രോഷം തെരുവിലേക്ക് അണപൊട്ടിയത്. സംഘർഷം മണിക്കൂറുകളോളം നീണ്ടു. സംഘർഷാവസ്ഥയറിഞ്ഞെത്തിയ ചാനൽ സംഘത്തെ അഭിഭാഷകർ മർദിച്ചതോടെ കോടതിയുടെ മുന്നിൽ കൂടുതൽ പൊലീസും മാദ്ധ്യമ പ്രവർത്തകരുമെത്തി. മാദ്ധ്യമ പ്രവർത്തകരെ മർദിച്ച ശേഷം അഭിഭാഷകർ കോടതിക്കുള്ളിൽ അഭയം തേടി. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു മാദ്ധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടയിൽ അസഭ്യവർഷം നടത്തി പ്രകോപനമുണ്ടാക്കാനും ഒരു സംഘം അഭിഭാഷകർ ശ്രമിച്ചു. മാദ്ധ്യമ പ്രവർത്തകർക്കും സമീപത്തെ കടകൾക്കും നേരെ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശിയാണു കുടുതൽ സംഘർഷം ഒഴിവാക്കിയതെന്നാണ് മാദ്ധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ഇത് തന്നെയാണ് പൊലീസും പറയുന്നത്.
പത്രക്കാർ ചെയ്ത നിയമ ലംഘനങ്ങളെ എന്തുകൊണ്ട് പൊലീസ് കാണുന്നില്ല. ഇന്നലെയും ഇന്നും 3 മണിക്കൂറോളം റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയത് പൊലീസ് കാണുന്നില്ലേ. ഹൈക്കോടതിയുടെ പരിസരത്ത് മാര്‍ച്ച് പാടില്ല എന്ന വിധി ലംഘിച്ച് മാർച്ച് നടത്തിയതും, കല്ലെറിഞ്ഞതും മറ്റും പൊലീസ് കാണുന്നില്ല. പത്രക്കാർക്ക് കോടതി മുറിയിൽ എന്ത് കാര്യം. കേരള ഹൈക്കോടതിയിൽ അല്ലാതെ മറ്റൊരോ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മീഡിയ റൂം ഇല്ല. യാതൊരു അടിസ്ഥാനമില്ലാത്ത വാർത്തു കൊടുക്കുന്നതിനെതിരെ നേരത്തെ കൊടുത്ത റിട്ട് നിലവിൽ ഉണ്ട്. സുപ്രീം കോടതിയിൽ പത്രക്കാർക്ക് കോടതിൽ പ്രവേശനം ഇല്ല. തെറ്റായ വാർത്ത കൊടുത്തതിനു പ്രതികരിച്ചതിന് കയ്യിൽ പത്രവും, ചാനലും മറ്റും ഉണ്ടെന്നു വച്ച് എന്ത് വാര്ത്ത്യും പടച്ചു വിടുന്നതാണ് ഇന്നും കണ്ടത്. ഇനി കോടതി കോമ്പൗണ്ടിൽ കയറ്റില്ല എന്നാണ് അസോസിയേഷന്റെ തിരുമാനമെന്ന് അഭിഭാഷകരും പറയുന്നു.
അതിനിടെ ഹൈക്കോടതിയിലെ ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയതും അഭിഭാഷകർക്ക് തിരിച്ചടിയായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വനിത എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിനോട് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാക!ൃഷ്ണൻ നിർദ്ദേശിച്ചു. പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് ഉറപ്പു നൽകി. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ജഡ്ജിസമിതി അടിയന്തര യോഗം ചേർന്നു പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ഈ ചർച്ചകൾക്കും മാദ്ധ്യമപ്രവർത്തകർക്ക് അനുകൂലമാണെന്ന പരാതി അഭിഭാഷകർക്കുണ്ട്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നു ഹൈക്കോടതി നടപടികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.യു.നാസർ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് അഭിഭാഷക സംഘടനകളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി കെട്ടിടത്തിലുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണനെ നേരിൽ കണ്ടു പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലെ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഒരു കൂട്ടം അഭിഭാഷകർ കഴിഞ്ഞ ദിവസം ഭീഷണിയും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു പത്രപ്രവർത്തക സംഘടനയായ കെയുഡബ്ല്യുജെ നടത്തിയ മാർച്ചിനു നേരെയും ആക്രമണമുണ്ടായെന്നും ആരോപിക്കുന്നു. രാവിലെ ഡിജിപി ലോക്നാഥ് ബെഹ്റ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിലെത്തുകയും ഗവ. പ്ലീഡർക്കെതിരായ കേസിന്റെ അന്വേഷണത്തിനു വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഡിജിപിയെ കണ്ടു പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നു പരാതിപ്പെടുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ ഹൈക്കോടതിയിൽ വച്ച് അഭിഭാഷകർ മർദിച്ച സംഭവവും തുടർന്നുണ്ടായ പ്രശ്നങ്ങളും അന്വേഷിക്കാൻ ആലുവ റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയെന്നും ബെഹ്റ അറിയിച്ചു.
ഹൈക്കോടതിയിലെ അഭിഭാഷകരെ കുറിചുള്ള വാർത്തകൾ പത്രക്കാർ എത്ര വളച്ചൊടിച്ചാണ്, മോശമായിട്ടുമാണ് ചാനലിലൂടെയും മറ്റും പുറത്തു വിടുന്നത് നടന്ന സംഭവം ഇങ്ങനെയെന്ന് അഭിഭാഷകർ വിശദീകരിക്കുന്നു:
ഇന്നലെയും ഇന്നും നടന്ന വിഷയങ്ങൾ ദനീഷ് മാഞൂരാൻ വിഷയവും ആയി വലിയ ബന്ധം ഇല്ല. ഇന്നലെ ഉച്ചക്ക് ഹൈക്കോടതിയിൽ അഭിഭാഷകരുടെ ജെനറൽ ബോഡി കൂടി ഒറ്റെക്കെട്ടായി നേരത്തെ നടത്താൻ ഇരുന്ന പൊലീസ് സ്റ്റേഷൻ മാര്ച് വേണ്ടെന്നു വച്ചു. അതിന് കാരണം അന്നേ ദിവസം ഉച്ചകഴിഞ്ഞു കേസ് കോടതിയിൽ വരുന്നുണ്ടായിരുന്നു. കേസ് അടുത്ത ദിവസം ഇന്സ്ട്രക്ഷന്നായി മാറ്റി. പിനീട് വാര്‍ത്തു വരുന്നത് അഭിഭാഷക അസോസിയേഷനിൽ ഭിന്നത, സ്റ്റേ തള്ളി എന്നെല്ലാം. ഇതേ തുടർന്ന് ചില പത്രക്കാരോട് ഇത് നേരിട്ട് വിളിച്ചു ചോദിക്കുകയും അതെ തുടര്‍ന്ന് വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. പിന്നീട് പത്ര സമ്മേളനം നടത്താൻ ചെന്ന അഭിഭാഷക അസോസിയേഷൻ ഭാരവാഹികളുടെ പത്ര സമ്മേളനം ബഹിഷ്കരിച്ചു.
ഇതേ തുടർന്ന വാദപ്രതിവാദം നടക്കുകയും അപ്പോൾ വക്കീലന്മാരുടെ ഇടയിലെ പത്രക്കാരൻ ആയ (ഒറ്റുകാരൻ..ചോറ് ഇവിടെയും കൂറ് അവിടെയും) വക്കീൽ പത്രകരോട് ചേർന്ന് യുവ അഭിഭാഷകനെ തല്ലി. ഇതേ തുടർന്ന് തിരിച്ചു അയാളെ തല്ലി. പിന്നീട് അവർ ആക്ടിങ് ചീഫ് ജസ്റ്റിസ് അടുത്ത് പരാതി പറയാൻ പോയി. അതിന് ശേഷം രജിസ്ട്രാർ 2 ദിവസത്തേക്ക് പത്രക്കാർ കോടതിയിൽ പ്രവേശിക്കേണ്ട എന്ന് പറഞ്ഞിരുന്നു. പിന്നീട് പത്രക്കാർ വൈകിട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് പത്രക്കാർ 20-30 വരുന്ന ഗുണ്ടകൾ അസ്സോസിയഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുകയും പത്രഗുണ്ടകളുടെ കല്ലേറിൽ കോപ്ലക്സിന്റെ ചില്ല് പൊട്ടുകയും മാർട്ടിൻ എന്ന വക്കീലിന്റെ കയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു.
ഇന്ന് ഉച്ചക്ക് ഹൈക്കോടതിയിൽ അഭിഭാഷകരുടെ ജനറൽ ബോഡി കൂടി ഒറ്റെക്കെട്ടായി മീഡിയ റൂം പൂട്ടിക്കാനുള്ള നടപടി എടുക്കാനും പത്രകാർക്കെതിരെ നടപടി എടുക്കാനും തിരുമാനിച്ചു. തുടർന്ന് സമാധാനമായി പ്രകടനം നടത്താൻ തിരുമാനിച്ചു. പ്രകടനം നടത്തി വരുമ്പോൾ രജിസ്ട്രാർ 2 ദിവസത്തേക്ക് കോടതിയിൽ പ്രവേശിക്കേണ്ട എന്ന് പറഞ്ഞു പൂട്ടിയ മീഡിയ റൂം തുറന്നു കിടക്കുന്നു. ഇതേതുടർന്ന് അതിൽ ഉണ്ടായിരുന്ന 3 സ്ത്രീകളോട് പുറത്തു പോകാൻ പറഞ്ഞു. എന്നാൽ പോകാൻ കൂട്ടാകാതെ നിന്ന ഇവർ പിന്നീട് രജിസ്ട്രാരുടെ മുറിയിലേക്ക് പോകുകയും തുടര്‍ന്ന് പ്രകടനം പുറത്തേക്കു വന്നപ്പോൾ 3-4 പത്രക്കാർ ഫോട്ടോ എടുക്കുകയും അതിൽ ഇന്നലെ കല്ലെറിഞ്ഞ പത്രകാരൻ ഉണ്ടെന്നു കണ്ടെപ്പോൾ വക്കീലന്മാർ വിളിച്ചു ചോദിക്കാൻ നോക്കുകയും അവർ ഓടി പോകുകയും പിന്നീട് 30ഓളം വരുന്ന പത്രകാർ അവിടെ വന്ന് റോഡ് ഉപരോധിച്ചു ധർണ്ണ നടത്തി. ഒരു മണിക്കൂർ റോഡ് ഉപരോധിച്ച് ധർണ്ണ നടത്തിയിട്ടും പൊലീസ് പത്രക്കാരെ മാറ്റാൻ തയ്യാറാകാതെ അവരെ സംരക്ഷിച്ചു നിന്നു. 4.30 കഴിഞ്ഞിട്ടും റോഡ് ഉപരോധം തുടർന്നപ്പോൾ അഭിഭാഷകർ കൂട്ടം ആയി വന്നു പ്രശ്നമായി.
ഇതേതുടർന്ന് അതിലൂടെ വാഹനം കൊണ്ടുപോകാൻ നോക്കിയ അഭിഭാഷകനെ പത്രക്കാർ തല്ലുകയും ചുണ്ട് മുറിയുകയും ചെയ്ത്. (അയാൾ സ്പെഷിലിസ്റ്റ് ആശുപത്രിയിൽ അഡ്മിറ്റ് ആണ്). തുടർന്ന പത്രക്കാരെ മാറ്റുന്നതിന് പകരം പൊലീസ് അഭിഭാഷകരെ ലാത്തി ചാര്ജ്ക ചെയ്യുകയാണ് ചെയ്തത് . ഇതിൽ 4 അഭിഭാഷകർക്കും, 2 ക്ലർക്കുമാർക്കും നല്ല പരിക്കുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍