പ്രയത്നത്തിനുള്ള അംഗീകാരമായി ഈ അവാർഡ്; ജനങ്ങൾക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു; എല്ലാവരോടും നന്ദിയുണ്ടെന്ന് ജനകീയ എംപി അവാർഡ് ജേതാവ് എംബി രാജേഷ്
'ജനങ്ങളേൽപ്പിച്ച ചുമതല പാർലമെന്റിന്റെ അകത്തും പുറത്തും നിറവേറ്റാൻ വിശ്രമമില്ലാതെയും കഴിവുമുഴുവൻ വിനിയോഗിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രയത്നത്തിനുള്ള അംഗീകാരമാണിത്. ആ അംഗീകാരത്തിന് എല്ലാവരോടും നന്ദി പറയുന്നു,' എം ബി രാജേഷ് വിനയാന്വിതനായി. കേരളത്തിലെ ലോകസഭാംഗങ്ങളിൽ പ്രവർത്തന മികവിനുള്ള മറുനാടൻ മലയാളിയുടെ ജനകീയ എംപി പുരസ്കാരത്തിന് അർഹനായ രാജേഷ്, പുരസ്കാരലബ്ധി സംബന്ധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു.
'പാർലമെന്ററി പ്രവർത്തനം വളരെ ഗൗരവമായി നിർവ്വഹിക്കാൻ സാധിച്ചു. വളരെ കുറച്ചുമാത്രം പ്രവർത്തിച്ച സഭയാണ് പതിനഞ്ചാം ലോക്സഭ. ലഭ്യമായ അവസരങ്ങൾ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാൻ വിനിയോഗിച്ചു. പാർലമെന്റിൽ അഞ്ഞൂറിലേറെ ചോദ്യങ്ങൾ ഉന്നയിച്ചു. 137 സംവാദങ്ങളിൽ പങ്കെടുത്തു. മണ്ഡലത്തിന്റെയും കേരളത്തിന്റെയും പൊതുവായ പ്രശ്നങ്ങളും ഉന്നയിക്കുകയുണ്ടായി. 93% ഹാജരുണ്ട്,ന' രാജേഷ് തന്റെ പ്രവർത്തനം വിലയിരുത്തി.
പാർലമെന്റിൽ രാജേഷ് ഉയർത്തിയ വിഷയങ്ങൾ ശ്രദ്ധേയമാണ്. മംഗലാപുരത്ത് ആദിവാസി വിദ്യാർത്ഥിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് പീഡിപ്പിച്ച വിഷയം പാർലമെന്റിൽ ഉന്നയിച്ചത് രാജേഷ് ആയിരുന്നു. കാശ്മീരിൽ സൈന്യത്തിനു നൽകുന്ന പ്രത്യേകാധികാരനിയമം പിൻവലിക്കണമെന്ന് ആദ്യമായി പാർലമെന്റിൽ ആവശ്യപ്പെട്ടതും ഈ യുവജനനേതാവാണ്. നിഡോ താനിയ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തെ വംശീയ അതിക്രമങ്ങൾക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിനുനേരെ ഡൽഹി പൊലീസ് അഴിച്ചുവിട്ട മർദ്ദനം തടയാൻ രാജ്യസഭാംഗം എംപി അച്യുതൻ എംപിയ്ക്കൊപ്പം ഈയിടെ രാജേഷ് ഇടപെട്ടതും പൊലീസിന്റെ മർദ്ദനത്തിനിരയായതും വാർത്തയായിരുന്നു. നഴ്സിങ് വിദ്യാർത്ഥികളുടെ ചൂഷണം, നഴ്സുമാരെ കുറഞ്ഞ ശമ്പളത്തിന് രാജ്യമെങ്ങുമുള്ള ആശുപത്രികളിൽ ജോലിക്ക് നിർത്തുന്ന ചൂഷണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ശക്തിയുക്തം പാർലമെന്റിലുയർത്തി. വിദ്യാഭ്യാസവായ്പ, ചില്ലറവിൽപ്പനമേഖലയിലെ വിദേശനിക്ഷേപം, പ്രവാസിക്ഷേമം, അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണം തുടങ്ങി പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഏറ്റവുമധികം പാർലമെന്റിൽ ഉയർത്തിയതും രാജേഷിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു.
കോമൺവെൽത്ത് ഗെയിംസ് വേദി പണിയാൻ എത്തിച്ച കരാർ തൊഴിലാളികൾക്ക് മിനിമം കൂലി പോലും നൽകാതെ കബളിപ്പിച്ച വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും കേരളത്തിൽ നിന്നുള്ള ഈ എംപി വേണ്ടിവന്നു. വാഹന ഇൻഷൂറൻസ് കമ്പനികൾക്ക് വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു ബിൽ രണ്ടുവർഷത്തോളം തടഞ്ഞുവയ്ക്കാൻ കഴിഞ്ഞത് രാജേഷിന്റെ വലിയൊരു നേട്ടമായി പറയണം. വാഹനാപകട മരണങ്ങൾക്ക് നൽകുന്ന പരമാവധി നഷ്ടപരിഹാരം പത്തുലക്ഷമാക്കി നിജപ്പെടുത്തുന്ന നിയമത്തിനെതിരെയാണ് രാജേഷ് ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചത്. അപകടത്തിനിരയായ വ്യക്തി, അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരിക്കുന്നത് എങ്കിൽ ആ വ്യക്തി അപകടത്തിൽ നിന്നേറ്റ പരിക്കുമൂലമാണ് മരിച്ചത് എന്നു തെളിയിക്കേണ്ട ബാധ്യത മരിച്ചയാളുടെ ബന്ധുക്കൾക്കാവുമെന്നും ഇതേ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇൻഷൂറൻസ് കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം വ്യവസ്ഥകൾക്കെതിരെ രാജേഷ് ഓരോ സമ്മേളനത്തിലും ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചതോടെ രാഷ്ട്രീയഭേദമനേ്യ എംപിമാരുടെ പിന്തുണ സമാഹരിക്കാനായി. രാജേഷിനെയും ബിജെപി എംപി യശ്വന്ത് സിൻഹയേയും ഈ ബിൽ പാസാക്കാനായി പ്രത്യേക ചർച്ചയ്ക്ക് മന്ത്രി ക്ഷണിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ല. രാഷ്ട്രീയാതീതമായി ബില്ലിനോട് ഉയർന്ന എതിർപ്പുമൂലം പാർലമെന്റിൽ ബിൽ പരാജയപ്പെടുമോ എന്ന ഭയത്തിൽ ചർച്ചയ്ക്കിടയിൽ തന്നെ ബിൽ മാറ്റിവച്ചു. രാജ്യസഭയിൽ നിന്ന് എംപിമാരുടെ നോട്ടക്കുറവുമൂലം പാസായി വന്ന ബിൽ ആയിരുന്നു ഇത്. ഈ ലോകസഭാകാലയളവിൽ ബിൽ പാസാക്കുന്നത് തടയാൻ രാജേഷിനായി. ഇക്കണോമിക് ടൈംസ് അടക്കമുള്ള ദേശീയ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത വിഷയമായിരുന്നു, ഇത്.
എംപി ഫണ്ട് വിനിയോഗത്തിൽ പ്രത്യേക മാനദണ്ഡം അവതരിപ്പിച്ച് എംപിമാർക്ക് മാതൃകയായതും എടുത്തുപറയേണ്ടകാര്യമാണ്. ഫണ്ട് ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കുകയാണ് രാജേഷ് ചെയ്തത്. ഇതനുസരിച്ച് പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, മാനസികവും ശാരീരികവുമായ പ്രശ്നം നേരിടുന്നവർക്കുള്ള സഹായം, സ്പോർട്സ്, സാംസ്കാരിക മേഖലകൾ എന്നിങ്ങനെയായിരുന്നു, ക്രമം. വികലാംഗരായ 57 പേർക്ക് പ്രത്യേക സൈക്കിൾ, അമ്പതു വായനശാലകൾക്ക് സർക്കാർ നൽകുന്നതിലുമധികം ഗ്രാൻഡ്, ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മാരകമായി ഒറ്റപ്പാലത്ത് കേരളത്തിലെ ഒരേയൊരു സൗജന്യ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയൊക്കെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എല്ലാ സർക്കാർ, ഹയർ സെക്കണ്ടറി സ്കൂളുകൾക്കും ലാബും ലൈബ്രറിയും പണിയാനും കായികമികവുള്ള സ്കൂളുകൾക്ക് മൾട്ടിജിം പണിയാനും ആവശ്യമായ പണം അനുവദിച്ചു. തകർന്നുകിടന്നിരുന്നു തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ദേശീയപാതയുടെ ഭാഗം നന്നാക്കാൻ കേന്ദ്രപദ്ധതിയിൽ നിന്ന് എംബി രാജേഷും പികെ ബിജുവും സംയുക്തമായി ഇടപെട്ട് 19 കോടി 70 ലക്ഷം രൂപ വാങ്ങിക്കൊടുത്തതും ശ്രദ്ധേയമായി.
വോട്ടെടുപ്പിന്റെ ആദ്യഘട്ടം മുതൽ തന്നെ മികച്ച ജനപിന്തുണ ലഭിച്ച എംപിയാണ് എംബി രാജേഷ്. 2009 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രകടമായ യുഡിഎഫ് തരംഗം അതിജീവിച്ച് ഇടതുപക്ഷത്തിന്റെ പാലക്കാടൻ കോട്ട കാത്ത ഈ യുവ എംപി വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്ന് നിയമ ബിരുദവുമുണ്ട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ സംസ്ഥാന, ദേശീയ കമ്മറ്റികളുടെ ഭാരവാഹിയായിരുന്ന രാജേഷ് കന്നിയങ്കത്തിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് ലോക്സഭയിൽ എത്തിയത്.
പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ഏറ്റവുമധികം ചർച്ചകളിൽ പങ്കെടുത്ത എംപി രാജേഷാണ്. 134 ചർച്ചകളിൽ പങ്കെടുത്ത രാജേഷ് ലോക്സഭയിൽ 513 ചോദ്യങ്ങൾ ചോദിച്ചു. 2013 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എംബി രാജേഷിന് ലോക്സഭയിൽ 93 ശതമാനം ഹാജരുണ്ട്. ലോക്സഭാംഗങ്ങളുടെ ദേശീയ ശരാശരിയിൽ 76 ശതമാനം ഹാജരും സംസ്ഥാന ശരാശരിയിൽ 79 ശതമാനം ഹാജരുമുണ്ട്.
കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ എംബി രാജേഷ് 513 ചോദ്യങ്ങൾ പാർലമെന്റിൽ ചോദിച്ചു. തന്റെ മണ്ഡലത്തെ#ിലെ തന്നെ റെയിൽവെ കോച്ച് ഫാക്ടറി വിഷയത്തിൽ പാർലമെന്റിൽ നിരവധി തവണ രാജേഷ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈ 26 നാണ് രാജേഷ് ആദ്യമായി കോച്ച് ഫാക്ടറിക്കായി പാർലമെന്റിൽ ചോദ്യം ചോദിച്ചത്. തുടർന്ന് 2010, 2011, 2012 വർഷങ്ങളിൽ വിവിധ സെഷനുകളിലായി പലതവണ കോച്ച് ഫാക്ടറിക്കായി രാജേഷ് ശബ്ദമുയർത്തി. വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി2009 ജൂലൈ 23 ന് ചോദ്യം ഉന്നയിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ. കേരളത്തിലെ കേര കർഷകരുടെ പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ദുരഭിമാനഹത്യകൾ തടയുന്നതിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ചോദ്യം ഉന്നയിച്ചു. കേരളത്തിനായി ഐഐടി, ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് പുനരധിവാസ പാക്കേജ്, പ്രവാസികളുടെ വോട്ടവകാശം തുടങ്ങിയ വിഷയങ്ങളും ഈ യുവനേതാവ് ഉന്നയിച്ചു.
ഐപിഎൽ അഴിമതി പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അനേ്വഷണം ആവശ്യപ്പെടുകയും ചെയ്തു. ഉത്സവ കാലത്ത് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കായി പ്രത്യേക ട്രെയിനുകളും ഫ്ളൈറ്റുകളും ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. കേരള ഗൾഫ് സെക്ടറിലേക്കുള്ള വിമാന നിരക്ക്, ഐപിഎൽ ഫണ്ടിന്റെ ആഭ്യന്തര ഓഡിറ്റ്, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട്, പ്ലാച്ചിമട ട്രെ#െബ്യൂണൽ ബിൽ, കേരളത്തിന് അധിക വൈദ്യുതി എന്നീ വിഷയങ്ങളും രാജേഷ് പാർലമെന്റിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു.
പതിനഞ്ചാം ലോക്സഭയുടെ പതിനഞ്ച് സെഷനുകളിലെ രാജേഷിന്റെ ഹാജർ നില ഇപ്രകാരം :
2009 ആദ്യ സെഷൻ 100 %, ബഡ്ജറ്റ് സെഷൻ 100%, ശൈത്യകാല സമ്മേളനം 100%
2010 ബഡ്ജറ്റ് സെഷൻ 100%, മൺസൂൺ സെഷൻ 92%, ശൈത്യകാല സമ്മേളനം 96%
2011 ബഡ്ജറ്റ് സെഷൻ 74%, മൺസൂൺ സെഷൻ 96%, ശൈത്യകാല സമ്മേളനം 100%
2012 ബഡ്ജറ്റ് സെഷൻ 100%, മൺസൂൺ സെഷൻ 74%, ശൈത്യകാല സമ്മേളനം 95%
2013 ബഡ്ജറ്റ് സെഷൻ 81%, മൺസൂൺ സെഷൻ 95%, ശൈത്യകാല സമ്മേളനം 100%
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- 'പാർലമെന്റ് മന്ദിരം മാത്രമല്ല നിർമ്മിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യുന്നത്'
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്