അച്ചടക്ക നടപടി എടുക്കാൻ വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കണം; എങ്ങനെയാണ് ഞാൻ പ്രസ്ക്ലബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല? സങ്കേതം വിഷയത്തിലെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിനു വി ജോൺ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രസ്ക്ലബിലെ അനധികൃത ബാറിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ കോ-ഓഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ രംഗത്ത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസ്ക്ലബിനെ അപതീർത്തിപ്പെടുത്തും വിധം പെരുമാറിയെന്നാണ് തനിക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ, ഇത് എന്താണെന്ന് വ്യക്തമാക്കണമെന്നമെന്നും എങ്കിൽ മാത്രമേ വിശദമായ മറുപടി നൽകാമെന്നും വ്യക്തമാക്കിയാണ് വിനു വി ജോൺ പ്രസ് ക്ലബ് സെക്രട്ടറിക്ക് കത്തു നൽകിയത്.
ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്ന് കാണിച്ചാണ് വിനുവിന് നേരത്തെ കാരണം കാണിക്കൽ നോട്ടീല് നൽകിയത്. പ്രസ് ക്ലബ്ബിനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തും വിധം താങ്കളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായി ജൂലൈ 10ന് ചേർന്ന ജനറൽ ബോഡിയിൽ ചർച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. എന്നാൽ, പ്രസ്ക്ലബിലെ സങ്കേതത്തെ കുറിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് നടപടിയെന്ന കാര്യം നോട്ടീസിൽ വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് വിനു എന്താണ് താൻ ചെയ്ത കുറ്റമെന്ന് വിശദീകരിക്കുന്നതും.
പ്രസ്ക്ലബ് സെക്രട്ടറിക്ക് വിനു നൽകിയ മറുപടി ഇങ്ങനെയാണ്:
ബഹുമാനപ്പെട്ട പ്രസ് ക്ളബ് സെക്രട്ടറി,
01.8.2016
അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് 28.07.2016 ൽ അയച്ച കത്ത് കിട്ടി. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ളബിനെ അപകീർത്തിപ്പെടുത്തുന്നു എന്ന ആരോപണത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നു. അച്ചടക്ക നടപടി എടുക്കാൻ പര്യാപ്തമാം വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് കത്തിൽ വ്യക്തമല്ല. കത്തിൽ സൂചിപ്പിച്ച തരത്തിൽ 2016 ജൂലൈയിൽ ചേർന്ന ജനറൽ ബോഡിയിൽ എനിക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ആ ചർച്ചയുടെ വിശദാംശങ്ങൾ മിനിറ്റ്സിൽ കാണുമല്ലോ. എന്നെ അറിയിക്കാനാവാത്ത വിധം രഹസ്യ സ്വഭാവം അതിനുണ്ടോ? എന്താണ് 2016 ജൂലൈ 26ന് ചേർന്ന അച്ചടക്ക സമിതി ച!ച്ച ചെയ്തത്? എങ്ങനെയാണ് ഞാൻ പ്രസ്ക്ളബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ അറിയാതെ വിശദീകരണം തരാൻ കഴിയില്ലെന്ന് അങ്ങേക്കറിയാമല്ലോ. മേൽ സൂചിപ്പിച്ച കാര്യങ്ങൾ അറിയിക്കുമ്പോൾ വിശദമായ മറുപടി നൽകാം. സാമാന്യ നീതി അനുസരിച്ച് പ്രസ് ക്ളബ് ഭരണ സമിതി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ് ക്ലബിന്റെ ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണ്.
വിനയപൂർവ്വം,
വിനു വി ജോൺ
സീനിയർ കോ ഓഡിനേറ്റിങ് എഡിറ്റർ (ഔട്ട്പുട്ട്)
ഏഷ്യാനെറ്റ് ന്യൂസ്
കാര്യകാരണങ്ങൾ വ്യക്തമാക്കാതെയുള്ള നടപടിക്ക് അതേനാണയത്തിൽ തന്നെയാണ് വിനു മറുപടി നൽകിയിരിക്കുന്നത്. തന്നെ പുറത്താക്കാൻ പര്യാപ്തമായ അച്ചടക്ക ലംഘനം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രസ്ക്ലബും വെട്ടിലായി. അനധികൃത ബാറിനെതിരെയാണ് വിനു ട്വീറ്റ് ചെയ്തിരുന്നത്. നിയമം ലംഘിച്ചുള്ള ഈ ബാറിനെതിരെ ട്വീറ്റ് ചെയ്തതിന്റെ ഭാഗമായി പ്രതികാര നടപടിയുടെ ഭാഗമായാണ് കാരണം കാണിക്കൽ നോട്ടീസെന്നതും വ്യക്തമായിരുന്നു. വിനുവിന്റെ വിശദീകരണം എന്തുതന്നെ ആയാലും പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് നീക്കമെന്നാണ് വ്യക്തമാകുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ ചേരിതിരുവുകൾ ഉണ്ടായിരുന്നു. ചിത്ര വിചിത്രം എന്ന പരിപാടിയിലെ ഏലസ് വിവാദം സംഭവങ്ങൾ ആളിക്കത്തിച്ചു. ഇതേ തുടർന്നുള്ള സമ്മർദ്ദങ്ങളാണ് പ്രസ് ക്ലബ്ബിന്റെ പെട്ടെന്നുള്ള കാരണം കാണിക്കൽ നോട്ടീസിന് കാരണമെന്നാണ് വാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനു വി ജോണിനെ ഏഷ്യാനെറ്റിൽ നിന്ന് പുറത്താക്കാനും നീക്കമുണ്ടായിരുന്നു. എന്നാൽ വിനു വി ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്ത്. ഇതിൽ പ്രതിഷേധിച്ചാണ് കെപി ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ച് ന്യൂസ് 18 കേരളയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. ഇതിനിടെയുണ്ടായ ഏലസ് വിവാദം ഏഷ്യാനെറ്റിലെ ജയ്ദീപ് വിഭാഗത്തെ ചൊടുപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് വിനു വി ജോണിനെതിരെയുള്ള പ്രസ് ക്ലബ്ബിന്റെ ഷോകോസ് നോട്ടീസ്.
പ്രസ് ക്ലബ് ഭരണസമിതിയിൽ ഏഷ്യാനെറ്റിൽ വിനു വി ജോണിനെ എതിർക്കുന്നവർക്ക് വ്യക്തമായ മേധാവിത്വമുണ്ട്. അതുകൊണ്ട് തന്നെ വിനുവിന്റെ ആദ്യത്തെ വിശദീകരണം തന്നെ തള്ളാനാണ് സാധ്യത. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാൽ മാത്രമേ വിശദീകരിക്കുകയുള്ളൂ എന്ന വിനുവിന്റെ മറുപടിയോടെ നടപടി എളുപ്പത്തിലാകാനും സാധ്യതയില്ല.
പ്രസ് ക്ലബ്ബിലെ തന്നെ അംഗങ്ങളായ വി എസ് ശ്യാംലാലും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ചന്ദ്രമോഹനും സോഷ്യൽ മീഡിയയിലൂടെ സങ്കേതത്തിലെ മദ്യപാനത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്. മദ്യം വാങ്ങി എത്തിക്കാനും മറ്റുള്ള സംവിധാനം വിശദീകരിച്ചായിരുന്നു ചന്ദ്ര മോഹന്റെ പോസ്റ്റ്. മറ്റൊരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സങ്കേതത്തിലെ വെള്ളമടിയെ ന്യായീകരിച്ച് കലാകൗമുദിയിൽ ലേഖനവും എഴുതി. അതുകൊണ്ട് തന്നെ സങ്കേതത്തിൽ നിയമ വിരുദ്ധയമായി മദ്യപാനം നടക്കുന്നുവെന്ന് വ്യക്തമാണ്. പ്രസ് ക്ലബ്ബ് പൊതു സ്ഥലമല്ലെന്നും അതുകൊണ്ട് സ്വകാര്യസ്ഥലമായി കണ്ട് മദ്യപാനം നിയമവിരുദ്ധമല്ലെന്നുമാണ് ഈ മാദ്ധ്യമ പ്രവർത്തകർ വാദിച്ചിരുന്നത്. എന്നാൽ അവിടെ ബാറും അത്യാധുനിക സംവിധാനങ്ങളും ഉണ്ടെന്ന് ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് സങ്കേതത്തിലെ മദ്യപാനത്തെ പരാമർശിക്കാതെ വിനു വി ജോണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്.
ഹിന്ദുവിലെ എ വിനോദും മംഗളത്തിലെ ഋഷി കെ മനോജും മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കലുമാണ് അച്ചടക്ക സമിതിയിലെ അംഗങ്ങൾ. കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചുവെന്ന് മറുനാടൻ മലയാളിയെ പോലെ മാദ്ധ്യമം പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. എക്സൈസ് കമ്മീഷണർ ഋഷിരാജ്സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ കഌുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ
- മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- ഏഷ്യാനെറ്റ് ഐ പിഒയിൽ നിന്ന് പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍