മിണ്ടേണ്ട സമയത്ത് മിണ്ടാതിരുന്നു; പുറത്ത് പോവേണ്ട സമയത്ത് അകത്ത് തന്നെ കൂടി; ഒരു പ്രയോജനവും ഇല്ലാത്ത മാണിയുടെ ഇപ്പോഴത്തെ നീക്കം പിഴക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ; മകനെ മന്ത്രിയാക്കാൻ ബിജെപിയിലേക്ക് പോയാൽ എംഎൽഎമാർ ഒന്നാകെ കൊഴിയും; പാർട്ടി വിട്ട പിസി ജോർജ് കേരളാ കോൺഗ്രസ് നേതാവായി എത്തും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിനെ പ്രതിസന്ധിയിലാക്കി മുന്നണി മാറ്റത്തിന്റെ സാധ്യതകൾ തേടുകയാണ് കെഎം മാണി. എംഎൽഎമാരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുത്ത മാണി ധ്യാനത്തിലാണ്. മനസ്സ് മുഴുവൻ ബിജെപിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
എന്നാൽ പിജെ ജോസഫും മോൻസ് ജോസഫും ജയരാജനും സിഎഫ് തോമസും റോഷി അഗസ്റ്റിനും ബിജെപി ബാന്ധവത്തെ അംഗീകരിക്കുന്നുമില്ല. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയെ പിന്തുണച്ച് ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടാനും കഴിയുന്നില്ല. യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് എങ്ങും പെടാതെ നിയമസഭയിൽ ഇരിക്കുക. അതിന് ശേഷം കരുതലോടെ ഇടതുപക്ഷത്തേക്ക് എന്ന തന്ത്രം പയറ്റാനാണ് ഇപ്പോഴത്തെ ശ്രമം. പക്ഷേ ബാർ കോഴയിൽ ആരോപണവിധേയനായ മാണിയെ സിപിഐ(എം) രണ്ടും കൈയും നീട്ടി സ്വീകരിക്കില്ല. ബിജെപിയിലേക്ക് മാറിയാൽ ക്രൈസ്തവ വോട്ടർമാരും മാണിയെ കൈവിടും. അതുകൊണ്ട് തന്നെ അസമയത്തെ രാഷ്ട്രീയ നീക്കങ്ങൾ മാണിക്ക് തിരിച്ചിടിയാകുമെന്നാണ് വിലയിരുത്തൽ.
ബാർ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഗൂഢാലോചന തുറന്നുകാട്ടി മുന്നണി മാറാൻ മാണിക്ക് അവസരമുണ്ടായിരുന്നു. അതിന് മുമ്പും ഇടതുപക്ഷം പലവട്ടം മാണിക്കായി ചർച്ച നടത്തി. അപ്പോഴൊക്കെ യുഡിഎഫ് വിടാനുള്ള തീരുമാനം മാണി എടുത്തില്ല. പിസി ജോർജിനെ പുറത്താക്കി യുഡിഎഫിൽ താരമായി അവിടെ തുടരാനായിരുന്നു ശ്രമിച്ചത്. വിലപേശലിലൂടെ നിയമസഭാ സീറ്റുകൾ നഷ്ടമാകാതിരിക്കാനും കഴിഞ്ഞു. ആറ് എംഎൽഎമാരും ജയിച്ചു. ഫ്രാൻസിസ് ജോർജും കൂട്ടരും പിളർന്ന് പോയശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമായി.
എന്നാൽ അടൂർ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളുമായുള്ള വിവാഹ നിശ്ചയം കാര്യങ്ങൾ മാറ്റി മറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മാണിക്കായി വലവിരിച്ച ബിജെപി വീണ്ടും വാഗ്ദാനവുമായെത്തി. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാം. പിസി തോമസ് കേരളാ കോൺഗ്രസിൽ നിന്ന് ജയിച്ച ശേഷം വാജ്പേയ് മന്ത്രിസഭയിൽ അംഗമായി. പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് ജയിക്കുകയും ചെയ്തു. ഇതിനേക്കാൾ ശക്തി ഇന്ന് ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ക്യാമ്പിൽ നിന്ന് ജയിക്കാൻ ജോസ് കെ മാണിക്കും കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ കേരളാ കോൺഗ്രസിന്റെ എംഎൽഎമാർ ഈ പക്ഷത്തില്ല. ഇടത്-വലത് മുന്നണികളുടെ പിന്തുണയില്ലാതെ നിയമസഭയിലെത്താൻ കഴിയില്ലെന്ന് കേരളാ കോൺഗ്രസ് എംഎൽഎമാർ കണക്ക് കൂട്ടുന്നു. പൂഞ്ഞാറിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ പിസി ജോർജും സാഹചര്യം മുതലെടുക്കാൻ സജീവമായി രംഗത്തുണ്ട്. കേരളാ കോൺഗ്രസിന്റെ നേതാവായി മാറുകയാണ് പിസിയുടെ ലക്ഷ്യം. കെഎം മാണി ബിജെപി ക്യാമ്പിലേക്ക് പോയാൽ പിസി ജോർജ് യുഡിഎഫിലെത്തുമെന്ന് ഉറപ്പാണ്. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പിസി ജോർജിന് ഉമ്മൻ ചാണ്ടിയും അനുകൂലമാണ് ഇപ്പോൾ.
മാണിയെ മുഖ്യമന്ത്രിയാക്കാൻ കരുക്കൾ നീക്കിയതാണ് തനിക്ക് തിരിച്ചടിയായതെന്ന് പിസി ജോർജ് പറയുന്നുണ്ട്. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിക്ക് തന്നോട് വൈരാഗ്യമെന്നും അതിൽ തെറ്റുപറയാനാവില്ലെന്നും പിസി പറയുന്നത് യുഡിഎഫ് പ്രവേശനത്തിന് വേഗം കൂടാനാണ്. നിലവിൽ കെഎം മാണി കഴിഞ്ഞാൽ പിജെ ജോസഫാണ് കേരളാ കോൺഗ്രസിലെ രണ്ടാമൻ. ആരോഗ്യ പ്രശ്നങ്ങളുള്ള ജോസഫിന് നേതൃത്വത്തോടൊന്നും ഇപ്പോൾ താൽപ്പര്യവുമില്ല. അതിനാൽ മാണി ബിജെപി ക്യാമ്പിലെത്തിയാൽ അതിന്റെ സാധ്യതകളെല്ലാം ജോർജിനാകും അനുകൂലമാവുക. ഇത് മനസ്സിലാക്കിയുള്ള കരുനീക്കം ജോർജ് തുടങ്ങിയിട്ടുമുണ്ട്.
ഇതിനെടയാണ് കോൺഗ്രസിലും യുഡിഎഫിലും പ്രതിസന്ധി മുറുകിയതോടെ പരിഹാരം തേടി ഹൈക്കമാൻഡ് ഇടപെടുന്നത്. ഇതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവരോടു വ്യാഴാഴ്ച ഡൽഹിയിലെത്താൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ യുഡിഎഫിനെയും ബാധിക്കുന്നു എന്നുകൂടി കണ്ടാണു നടപടി.
ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുകയാണ്. തന്നെ ബന്ധപ്പെടാൻ ശ്രമിച്ച രമേശ് ചെന്നിത്തലയോടു ഫോണിൽ സംസാരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സംഘടനാകാര്യങ്ങൾക്കൊപ്പം മാണിയുമായി ബന്ധപ്പെട്ട പ്രശ്നവും അവലോകനം ചെയ്യും. അനുരഞ്ജനത്തിന് ഉമ്മൻ ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച ഫോണിൽ വിളിച്ചപ്പോഴാണു രമേശിനോടു സംസാരിക്കാൻ മാണി തയാറാകാതിരുന്നത്. ഫോണെടുത്ത സഹായി, മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണു പറഞ്ഞത്. കാണാൻ കൂടി ഉദ്ദേശിച്ചാണു വിളിച്ചതെന്നു രമേശ് അറിയിച്ചു. തിരിച്ചുവിളിക്കാമെന്ന മറുപടി ലഭിച്ചുവെങ്കിലും അതുണ്ടായില്ല. ആഭ്യന്തര മന്ത്രിയായിരിക്കെ തനിക്കെതിരായ ബാർ കേസ് രമേശ് വഷളാക്കി എന്ന അമർഷത്തിൽ യുഡിഎഫ് വിടാനുള്ള ചർച്ചയ്ക്കു തുടക്കമിട്ട മാണി, അതിനു മുൻപു കൂടിക്കാഴ്ച വേണ്ടെന്ന നിലപാടിലാണ്. ആറിനും ഏഴിനും ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന ക്യാംപിൽ കടുത്ത തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് മാണി നൽകുന്നത്.
കേരളാ കോൺഗ്രസിൽ പിളർപ്പുള്ളതിനാൽ ഇതു നടക്കില്ലെന്നാണ് കോൺഗ്രസുകാർ പറയുന്നത്. എന്നാൽ ഇടതുപക്ഷം മാണിയെ സ്വീകരിച്ചാൽ അത് മുന്നണി രാഷ്ട്രീയത്തെ മാറ്റി മറിക്കും. മാണിയും കൂട്ടരും ഇടതുപക്ഷത്തേ മാറുകയും ചെയ്യും. ഈ സാഹചര്യത്തെയാണ് കോൺഗ്രസ് ഭയത്തോടെ കാണുന്നത്. കേരളാ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിനിർണ്ണായകമാണ്. അത് കൈവിട്ടാൽ കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരവിന്റെ സാധ്യത പോലും കോൺഗ്രസിന് ഇല്ലാതെയാകും.
ചരൽകുന്ന് ക്യാമ്പിൽ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് മാണിയും വ്യക്തമാക്കുന്നു. പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും എല്ലാവരുമെന്നും ഏക അഭിപ്രായക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ വിഷയങ്ങളും ചരൽകുന്ന് ക്യാമ്പിൽ ചർച്ചചെയ്യുമെന്ന് പി.ജെ. ജോസഫും പറഞ്ഞു. പാർട്ടിയിൽ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും ജോസഫും വിശദീകരിക്കുന്നു. യു.ഡി.എഫിൽ തുടരുന്നത് സംബന്ധിച്ച തർക്കം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തുടരുന്നതിനിടെ ഒത്തുതീർപ്പിന് പുതിയ ഫോർമുല അണിയറയിൽ തയാറായി എന്നാണ് മാണിയുടേയും ജോസഫിന്റേയും വാക്കുകൾ നൽകുന്ന സൂചനകൾ. യു.ഡി.എഫിൽ നിന്ന് പുറത്ത് പോകാതെ പ്രത്യേക ബ്ലോക്കായി മാറുന്നതടക്കമുള്ള ചർച്ചകൾക്കാണ് പ്രാമുഖ്യം.
അതോടൊപ്പം നിയമസഭയ്ക്ക് പുറത്ത് ഇരു മുന്നണികളോടും സമദൂര സിദ്ധാന്തമെന്ന നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുക. എന്നാൽ, യു.ഡി.എഫ്. വിടുന്നതിനെ ശക്തമായി എതിർക്കുന്ന പി.ജെ. ജോസഫ് നിലപാട് കടുപ്പിച്ചാൽ കേരള കോൺഗ്രസിൽ മറ്റൊരു പിളർപ്പും ആസന്നമാകുമെന്ന് കോൺഗ്രസ് കരുതുന്നു. യു.ഡി.എഫുമായി മാനസികമായി അകന്ന കെ.എം. മാണി കഴിഞ്ഞ ദിവസം എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.ഡി.എഫുമായി ഒത്തുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതല്ലെങ്കിൽ നിലവിലുള്ള യു.ഡി.എഫ്. സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് മാണി സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉന്നംവച്ചുള്ള നീക്കമാണ് ഇതെന്ന് വ്യക്തമാണ്. ഇതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാൽ അത് ബാർ കോഴ ഗൂഢാലോചനയുണ്ടായ്ത കോൺഗ്രസിനുള്ളിൽ നിന്നാണെന്ന വാദത്തിനും ശക്തിപകരും.
ഈ സാഹചര്യമൊഴിവാക്കാനാണ് ബാർകോഴ ഗൂഢാലോചനയിൽ കോൺഗ്രസിനോട് ഇടഞ്ഞ കെ എം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം. യാതൊരു സമവായത്തിനും സമ്മതിക്കാതെ ദിവസങ്ങളായി യുഡിഎഫിനെ വലയ്ക്കുകയാണ് കെ എം മാണി. കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ അനുരഞ്ജന ശ്രമങ്ങളിൽ നിന്നൊഴിവാകാൻ മൂന്ന് ദിവസത്തേയ്ക്ക് മാണി ധ്യാനത്തിന് പോയി. ഇന്നലെ മുതൽ ധ്യാനം കൂടാൻ പോയ മാണി നാലാം തീയതി മാത്രമേ തിരിച്ചെത്തുകയുള്ളൂ. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ധ്യാനം കൂടുന്ന പതിവ് കെ എം മാണിക്കുണ്ട്. പി സി ജോർജ്ജിനെ പാർട്ടിയിൽ നിന്നൊഴിവാക്കാനുള്ള തീരുമാനത്തിനു മുമ്പേയും മാണി ധ്യാനം കൂടിയിരുന്നു. മാണിയുടെ തീരുമാനം മുന്നണിക്കു തിരിച്ചടിയാകുമെന്ന ഉറപ്പുള്ളതിനാലാണ് കെ എം മാണിയെ മയപ്പെടുത്താൻ കോൺഗ്രസ് കിണഞ്ഞുപരിശ്രമിക്കുന്നത്. യുഡിഎഫിനെ സമ്മർദ്ദപ്പെടുത്തുന്നതിലൂടെ രമേശ് ചെന്നിത്തലയെയാണ് മാണി ടാർജറ്റ് ചെയ്യുന്നത്.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തുനിന്നോ യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്നോ മാറ്റണമെന്നതാണ് കെ എം മാണിയുടെ ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കി സമവായമുണ്ടാക്കാനാണ് നീക്കം. ഇതിനായി ധ്യാനം കഴിഞ്ഞുവരുന്ന നാലിന് കുഞ്ഞാലിക്കുട്ടി മാണിയെ കാണാനെത്തും. ഈ കൂടിക്കാഴ്ചയിലാണ് കോൺഗ്രസിന്റെ ഇനിയുള്ള പ്രതീക്ഷ.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്