കടന്നുപോയ വഴികൾ, കണ്ടുമുട്ടിയ മനുഷ്യരും; രാജീവ് ഗാന്ധി കൊല്ലപ്പെട്ട തെരഞ്ഞെടുപ്പു കാല ഓർമ്മ
രാത്രി വളരെ വൈകിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി. ഫലം പ്രഖ്യാപിച്ചു. ടി എം ജേക്കബ് വിജയിച്ചിരിക്കുന്നു.
കൗണ്ടിങ് ഹാളിനു വെളിയിൽ വെടിപ്പടക്കങ്ങൾ പൊട്ടിത്തുടങ്ങി. ആർപ്പുവിളിയും വിജയഭേരിയും കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. കേരള നിയമസഭയിലെ ശ്രദ്ധേയനായ സാമാജികനും മുൻമന്ത്രിയുമായിരുന്നു അദ്ദേഹം.
ശ്രീ ജേക്കബിനെ വല്ലാതെ വിഷമിപ്പിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. എങ്കിലും അദ്ദേഹം വിജയിച്ചു. ഞാൻ തോറ്റു!
പിറവം മണ്ഡലത്തിന്റെ ഹൃദയഭാഗമായ തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം സ്വദേശിയാണ് ശ്രീ ജേക്കബ്. എതിരാളിയായ ഞാൻ മൂവാറ്റുപുഴക്കാരൻ. പിറവത്തുനിന്നും പതിനെട്ടു കിലോമീറ്റർ അകലെയുള്ളയാൾ.
87ൽ ഒരു തവണ ഞാൻ പിറവത്തിന്റെ എംഎൽഎ ആയിരുന്നു. അധികം അറിയപ്പെടുന്ന ഒരാളായിരുന്നില്ല. വ്യക്തികളെന്ന നിലയിൽ ജേക്കബിനേക്കാൾ എല്ലാകാര്യത്തിലും ഞാൻ വളരെ ചെറിയവനായിരുന്നു. പക്ഷേ അവിടത്തെ യുഡിഎഫിനേക്കാൾ സുസംഘടിതമായ ഒന്നായിരുന്നു എൽഡിഎഫ്. നല്ല ചുവപ്പൻ ചുണയനായ ചുള്ളനെന്നു പറയാം. യുഡിഎഫിലെ ഏറ്റവും ചെറിയ കക്ഷിയുടെ സ്ഥാനാർത്ഥി ജേക്കബും എൽഡിഎഫിലെ വലിയ കക്ഷിയുടെ സ്ഥാനാർത്ഥി ഞാനും. എന്റെ ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രം കൂടിയായപ്പോൾ ഞാനായി അൽപ്പം മുമ്പിൽ. തെരഞ്ഞെടുപ്പ് പോരാട്ടം അനുനിമിഷം കത്തിപ്പടരുകയായിരുന്നു. ഒന്നിന് ഒമ്പതായി രാവിനെ പകലാക്കി മാറ്റി ഇടതുമുന്നണി മുന്നേറി. ജീവന്റെ ഒരു ചെറുതരിയെങ്കിലുമുള്ള കമ്മ്യൂണിസ്റ്റുകാരൻ പോലും തനിക്കു പറ്റാവുന്നതു ഇത്തവണ ചെയ്തെ മതിയാവൂ എന്നു സ്വയം ഉറപ്പിച്ചു.
നൂറായിരം ചെറുചെറു മീറ്റിംഗുകൾ!! ചെറുതുവലുതു ജാഥകൾ! തെരുവുനാടകങ്ങൾ! ഗായകസംഘങ്ങൾ ... നാടാകെ ഉണർന്നു. പിറവം ചുവന്നു തുടുത്തു. കുറെ ദിവസങ്ങൾ എന്നതല്ല ശരി. കുറെ മണിക്കൂറുകൾ എന്നതാവും ശരി. പോളിങ് ബൂത്തിലേയ്ക്കു കുതിക്കാൻ ജനം തയ്യാറായി നിൽക്കുന്നു.
തൊട്ടുരുമ്മി നിൽക്കുന്ന ഈ ദിവസങ്ങൾ കെട്ടടങ്ങിയാൽ മതിയായിരുന്നു. !! ഞാനന്ന് ടൗണിനു തൊട്ടടുത്തുള്ള ചെറിയ മലമുകളിലെ കുടുംബയോഗത്തിലായിരുന്നു. രാത്രി. സമയം എന്തായി കാണുമെന്ന് ഞാൻ ആരോടും ചോദിച്ചിരുന്നില്ല. പാർട്ടിനേതാക്കളായ സലീമും പ്രകാശും ടോർച്ചു മിന്നിച്ച് യോഗം നടക്കുന്ന വീട്ടുമുറ്റത്തേക്ക് കടന്നുവന്നു.
'രാജീവ് ഗാന്ധി കൊല്ലപ്പെട്ടു'.
'കണ്ടമാനം സമയമായി സഖാവ് എവിടെയാണെന്ന് ഞങ്ങൾ അന്വേഷിച്ചു നടക്കുകയായിരുന്നു. ശ്രീപെരുമ്പത്തൂരിൽ വച്ച് ഒരു ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.'
എന്റെ വായിലെ ഉമിനീർ വറ്റിപ്പോയി. കണ്ണിൽ ഇരുട്ടുകയറും പോലെ. എല്ലാം കൈവിട്ടു പോകുമ്പോലെ.
'യോഗം പിരിച്ചുവിട്ട് വേഗം ആഫീസിലെത്താൻ പറഞ്ഞിട്ടുണ്ട്.' സലീമിന്റെ ശബ്ദത്തിൽ ആപ്തസൂചനയുടെ മിന്നലാട്ടം.
കുന്നിറങ്ങി ടൗണിലെത്തുമ്പോൾ പിറവം കണ്ണീരടക്കാൻ കഴിയാതെ വിതുമ്പി നിൽക്കുന്നു. ഞങ്ങൾ ആഫീസിലെത്തി. എല്ലായിടങ്ങളിൽ നിന്നും പ്രവർത്തകരും നേതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. പുലരുംവരെ ഞങ്ങൾ വാർത്തകൾ ശ്രദ്ധിച്ചിരുന്നു. എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി ഞങ്ങൾ വീടുകളിലേക്കു മടങ്ങി.
തുടർന്നുള്ള ദിവസങ്ങളിലെ എതിരാളികളുടെ പ്രവർത്തനങ്ങൾ ജനങ്ങളിലാകെ ഞെട്ടലുളവാക്കി. തോൽവി മണത്തറിഞ്ഞ അവർ രാജീവ് ഗാന്ധിയെ വധിച്ചതിന്റെ ഉത്തരവാദികൾ ഇടതുപക്ഷമാണെന്ന് വീടുവീടാന്തരം പ്രചരിപ്പിച്ചു. ചിലയിടങ്ങളിൽ പരസ്യമായിത്തന്നെ ഈ വിധത്തിൽ മൈക്കു പ്രചരണം നടത്തി. ഇടതുപക്ഷം ജനമദ്ധ്യത്തിൽ കുറ്റവാളികളെപ്പോലെയായി. വീടുകയറാനും വോട്ടഭ്യർത്ഥിക്കാനുമുള്ള മനോബലം ചോർന്നുപോയി. എത്ര കഠിനപരിശ്രമം നടത്തിയിട്ടും അതു വീണ്ടെടുക്കാനായില്ല.
പോളിങ് ദിവസമായി.
ബൂത്തുതോറും രാജീവ് ഗാന്ധിയുടെ ചിത്രവും കത്തിച്ചനിലവിളക്കും. ചന്ദനത്തിരിയുടെ ഗന്ധം കൂടിയായപ്പോൾ ശരിക്കും ഓരോ ബൂത്തുകളും മരണവീടു പോലെയായി. വോട്ടുചെയ്യാൻ പോകുന്നവർ വിശേഷിച്ചും സ്ത്രീകൾ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു. നിറകണ്ണുകളോടെ തൊഴുതുനിന്നു. പിന്നീട് പോയി വോട്ടുചെയ്തു. ഫലം വന്നു.
എൽഡിഎഫിന് ആയിരത്തിനാനൂറ് വോട്ടുകൂടി നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ജേക്കബ് തോൽക്കുമായിരുന്നു. അത്രയ്ക്കു ചെറിയ ഭൂരിപക്ഷത്തിനാണദ്ദേഹം കടന്നു കൂടിയത്.
അവസാനത്തെ രണ്ടുദിവസം എൽഡിഎഫിന് പുറത്തിറങ്ങാൻ പോലുമാകാത്ത അന്തരീക്ഷമാണു സൃഷ്ടിക്കപ്പെട്ടത്.
വിജയിക്കുള്ള ഡിക്ലറേഷൻ ഫോറം തയ്യാറാവുന്നു. ജേക്കബിന്റെ ഒരു പ്രധാനപ്രവർത്തകൻ ഓടിവന്ന് അദ്ദേഹത്തിനൊരു മുല്ലപ്പൂമാല ചാർത്തി. വിജയിയെ തപ്പുതാളമേളത്തോടെ കൊണ്ടുപോകാനുള്ള വാഹനങ്ങൾ എത്തിത്തുടങ്ങി. അവരിറങ്ങാതെ ഞങ്ങളിറങ്ങിയാൽ എന്തെങ്കിലും അനിഷ്ടസംഭവം ഉറപ്പാണ്.
സ്ഥാനാർത്ഥികളായ ഞങ്ങൾ രണ്ടുപേരും സ്റ്റേജിൽ തന്നെ. കൗണ്ടിംഗിനു വന്ന കുറച്ചുപ്രവർത്തകരും എന്നോടൊപ്പമുണ്ട്. പുറത്തേക്കിറങ്ങാൻ ഏതാനും മിനിട്ടുകളെ വേണ്ടതുള്ളൂ. അതിനിടയിൽ എപ്പഴാണെന്നറിയില്ല ആ വയസ്സൻ മനുഷ്യന്റെ രൂപം എന്റെയുള്ളിൽ മിന്നിമറഞ്ഞു:
<ഫ്ളാഷ് ബായ്ക്ക്>
നിയമസഭ കഴിഞ്ഞ് ഞാനെത്തുമ്പോൾ അന്നും വളരെ വൈകിയിരുന്നു. എന്നെ കാത്തുനിന്നവരിൽ പ്രായം ചെന്നയാൾ വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഓരോ ചുമയും ചങ്കിൽത്തട്ടി, ചെമ്പുതകിടിൽ കൊട്ടുമ്പോലുള്ള ശബ്ദം. മുഷിഞ്ഞുപിഞ്ഞിത്തുടങ്ങിയ കൈനീളൻ ഷർട്ടിന്റെ തുറന്നുകിടന്ന വിടവിലൂടെ നരകേറി വെളുത്ത നെഞ്ചിന്റെ ഭാഗം കാണാമായിരുന്നു. പെട്ടിക്കട ചെയ്യാൻ എടുത്ത ബാങ്കുലോൺ മുടങ്ങി. ജപ്തിനോട്ടീസായി. റവന്യുമന്ത്രിയെ കണ്ട് സ്റ്റേ വാങ്ങാൻ വന്നതാണ്. സംസാരത്തിനിടയിൽ വാക്കുകൾ കൂച്ചുവിലങ്ങിട്ടു വില്ലൻചുമ ഒപ്പത്തിനൊപ്പം നിന്നു. ചുമ ശക്തിയാകുമ്പോൾ തോളിലെ തോർത്തുമുണ്ട് കൊണ്ട് വായടിച്ചുപിടിക്കും. പിന്നീടതു തുറന്ന് കുറച്ചു വാക്കുകൾ പുറത്തേക്കു വിടും.
'വേറെ യാതൊരു ഗതിയില്ലാത്തതു കൊണ്ടാ സാറെ ഞാൻ തന്നെ പോന്നത്. വയസ്സ് എഴുപത്താറു കഴിഞ്ഞ്.' വർഗീസ് ചേട്ടൻ കുടുംബസാഹചര്യം പറഞ്ഞുതുടങ്ങി.
'റവന്യമന്ത്രി കരുനാഗപ്പള്ളിക്കു പോയി. രാവിലെ നിയമസഭയിലെത്തും. മൂന്നരകഴിഞ്ഞ് നമുക്കാഫീസിൽ പോയി കാണാം.' ഞാൻ വിവരം ധരിപ്പിച്ചു.
'അപ്പ ഞാനെങ്ങോട്ടു പോവും. എന്റെ കയ്യീ കഷ്ടി വഴിച്ചെലവിനുള്ള കാശെയുള്ളൂ.' വർഗീസ് ചേട്ടൻ ഇല്ലായ്മയുടെ ചെപ്പു തുറന്നു.
'സാരമില്ല നമുക്കു വഴിയുണ്ടാക്കാം. ചേട്ടൻ ആ സൈഡിലെ കസേരയിലോട്ടിരിക്ക്. ഞാൻ നിൽക്കുന്നവരെ പെട്ടെന്നു വിടാം.' എന്റെ വാക്കുകൾക്ക് ആ വമ്പൻചുമ അകമ്പടി സേവിച്ചു. കക്ഷത്തിലിറുക്കി പിടിച്ചിരുന്ന വയറുവീർത്ത കറുത്ത ബാഗുമായി അദ്ദേഹം ഒരു മൂലയിലേയ്ക്കു മാറിയിരുന്നു.
വളർച്ച മുരടിച്ച ഒരു വയസ്സൻ ആഞ്ഞിലി മരത്തിന്റെ തണൽ കിട്ടുംവിധം റോഡുവക്കിലായിരുന്നു ആ പെട്ടിക്കട വച്ചിരുന്നത്. അതിനുചേർന്നുള്ള കള്ളുഷാപ്പിന്റെ തകിടിലെഴുതിയ ബോർഡ് ആഞ്ഞിലിയോട് ഒട്ടിച്ചേർന്നിരുന്നു. പണ്ടെങ്ങോ ചുറ്റും ആണിയടിച്ച് സ്ഥാപിച്ചതാണ്.
സന്ദർശകർ പോയിത്തീർന്നു. വർഗീസ് ചേട്ടന് മേലുകഴുകാൻ വലിയ ബക്കറ്റിൽ ഞാൻ ചൂടുവെള്ളം നിറച്ചു. കുളികഴിഞ്ഞു എത്തുമ്പോൾ ചൂടൻ കഞ്ഞിയും പയറും റെഡി. കാന്റീനിൽ നിന്നുവന്നതാണ്. അച്ചാറും പപ്പടവും എല്ലാം കൂട്ടി കഞ്ഞിമുഴുവൻ കുടിച്ചു.
'തൃപ്തിയായി സാറെ ഇനി കെടന്നാൽ മതി. തറേൽ കെടന്നാൽ തണുപ്പടിച്ച് ശ്വാസം കിട്ടാതാവും.'
'അതിനു നമുക്ക് വഴിയുണ്ടാക്കാം.' ഞാൻ ഒരു ഷീറ്റും തലയിണയുമായി തറയിലൊതുങ്ങി. ചേട്ടൻ കട്ടിലിൽ ഉറങ്ങാൻ കിടന്നു.
ഒരു മണിക്കൂറെങ്കിലും ഒറ്റ സ്ട്രെച്ചിനുറങ്ങാൻ ആ രാത്രി എനിക്കായില്ല. ഇടവിട്ടിട്ടിടവിട്ടുള്ള ചുമയും ഞെരക്കങ്ങളുമായി പഴക്കം ചെന്നൊരു തീവണ്ടി കിതച്ച് ഓടുമ്പോലെ വർഗീസ് ചേട്ടനും ദൗത്യം പൂർത്തിയാക്കി.
പിറ്റേന്നുച്ചവരെ ഭക്ഷണവും വിശ്രമവുമായി പാവം മനുഷ്യൻ എന്റെ മുറിയിൽ കഴിച്ചുകൂട്ടി.
റവന്യുമന്ത്രിയെക്കണ്ട് സ്റ്റേയും ഗഡുക്കളായി കുടിശ്ശിഖ അടച്ചുതീർക്കാനുള്ള ഉത്തരവും വാങ്ങി തമ്പാനൂർ ഞങ്ങളെത്തുമ്പോൾ പിറവം കൂടിപോകുന്ന ഒരു വണ്ടി സ്റ്റാൻഡിലേയ്ക്കെത്തുകയായിരുന്നു. വണ്ടി പുറപ്പെടാനുള്ള ബെല്ലിനൊപ്പം ആ ചുമയും മുഴങ്ങി.
പിന്നീട് കുറെ വർഷങ്ങൾക്കു ശേഷമാണ് രണ്ടാമത്തെ തെരഞ്ഞെടുപ്പു പോരാട്ടത്തിനായി പിറവത്ത് എന്നെ പാർട്ടി നിശ്ചയിക്കുന്നത്. ഞാൻ മനസ്സിൽ കുറിച്ചിട്ടു. വോട്ടു ചോദിച്ചു കടകൾ കയറുന്നതിനുള്ള തുടക്കം വർഗീസ്ചേട്ടന്റെ പെട്ടിക്കടയിൽ നിന്നാവാം. എന്നെക്കുറിച്ച് മരിക്കുംവരെ നന്ദിയോടെ ഓർമ്മിക്കുമെന്നു പറഞ്ഞ് ആണല്ലോ അന്നു പിരിഞ്ഞതും. പിന്നീട് രണ്ടോ മൂന്നോ തവണ കണ്ടപ്പോഴും അന്നത്തെ ഓർമ്മകൾ അയവിറക്കാൻ വർഗീസ് ചേട്ടൻ ഒട്ടുംമടി കാണിച്ചുമില്ല.
വണ്ടി 'കള്ള് ' എന്ന ബോർഡ് തറച്ച ആഞ്ഞിലിച്ചോട്ടിൽ നിർത്തി. ആൾ കുറച്ചുകൂടി അവശനായെങ്കിലും പഴയ ആ ചുമയ്ക്ക് ഒട്ടും അവശത തോന്നിയില്ല. എന്നോടൊപ്പം മറ്റുരണ്ടുപേർ കൂടിയുണ്ടായിരുന്നു. മൂന്നുപേരെയും നിർബന്ധിച്ച് നാരങ്ങാവെള്ളം കുടിപ്പിച്ചു. പഴുത്തുവീഴാറായ ഓരോ പാളയങ്കോടൻ പഴവും ഉരിഞ്ഞു തന്നു. വന്ന കാര്യം തെല്ലൊരു അവകാശപൂർവ്വം ഞാനവതരിപ്പിച്ചു.
വർഗീസ് ചേട്ടൻ ഒന്നാലോചിച്ചു. വാക്കുകളെ പുറത്തേയ്ക്കുവിടാൻ ചുമ തടസ്സം പിടിച്ചു. വർഗീസ് ചേട്ടന്റെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി. പറന്നുയരാൻ വെമ്പുന്ന കിളിയുടെ ചിറകിനടി കിട്ടിയതുപോലെയായി.
'അതെ സാറെ കാര്യമൊക്കെ കാര്യം. ഈ പിറവത്ത് രണ്ടാംവട്ടം നിന്ന ഒരുത്തനും ജെയ്ച്ചു കേറ്യ പാരമ്പര്യോല്ല. തോക്കാമ്പോണ സ്ഥാനാർത്തിക്ക് ഞാനൊട്ടു ഓട്ടും ചെയ്യൂല്ല. സാറിനു ഓട്ടു ചെയ്താ ഇത്തവണ അതു പാഴാകും. ഇത് ചെലപ്പൊന്റെ ലാസ്റ്റ് ഓട്ടാരിക്കും.' വർഗീസ് ചേട്ടന്റെ പിന്നിടുള്ള ചുമ വളരെ നീണ്ട ഒന്നായിരുന്നു.
</ഫ്ളാഷ് ബായ്ക്ക്>
പെട്ടെന്നാണ് വിജയിയായ ടി എം ജേക്കബ് പിന്നിൽ നിന്ന് എന്നെ വിളിക്കുന്നത്. ആ വിളി കേട്ടതോടെ വർഗീസ്ചേട്ടന്റെ ഓർമ്മകൾ എന്റെ മനസ്സിൽ നിന്ന് തൽക്കാലത്തേക്ക് വിട പറഞ്ഞു.
'ഗോപി, എന്നാൽ ഞങ്ങളിറങ്ങട്ടെ, ഡിക്ലറേഷൻ കിട്ടി.' നിറഞ്ഞ ചിരിയോടെ ടി എം ജേക്കബ് എംഎൽഎ എന്റെ നേരെ രണ്ടു കയ്യും നീട്ടി. പരാജയപ്പെട്ട എന്റെ മുമ്പിൽ കൈനീട്ടി നിൽക്കുന്നത് വർഗീസ് ചേട്ടനാണെന്ന് ഒരു നിമിഷം വീണ്ടും എനിക്കു തോന്നി.
ഇടതടവില്ലാതെ വെളിച്ചം വിതറി പൊട്ടിച്ചിതറുന്ന മാലപ്പടക്കത്തിന്റെ ശബ്ദം. പട ജയിച്ച പോരാളികളുടെ വിജയഭേരി. പരിസരം നടുക്കുന്ന കതിനാവെടികൾ.
രാജീവ് ഗാന്ധിയുടെ വേർപാടു മൂലം നഷ്ടം സംഭവിച്ചത് രാഷ്ട്രത്തിനു മാത്രമല്ല. വെറുമൊരു സാധാരണക്കാരനായ എനിക്കും എന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത പരശതം പ്രവർത്തകർക്കും സർവ്വോപരി എന്നെ സ്ഥാനാർത്ഥിയാക്കിയ എന്റെ പാർട്ടിക്കും മുന്നണിക്കും...
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്