എറണാകുളം റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് വിലക്ക്; സെന്ററിനെ സമ്പന്നരുടെ ക്ളബ്ബാക്കിമാറ്റാനുള്ള ഗൂഢനീക്കങ്ങളുമായി ഭരണസമിതി; കായികകേന്ദ്രത്തിൽ നടക്കുന്നത് വിവാഹസൽക്കാരങ്ങളും മേളകളും; കായികകേന്ദ്രം വ്യാപാരകേന്ദ്രമായി മാറ്റാനുള്ള തന്ത്രങ്ങളും സജീവം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ കായിക വികസനത്തിനായി സംസ്ഥാന സർക്കാർ എറണാകുളത്ത് സ്ഥാപിച്ച റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയതായി ആക്ഷേപം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് സെന്ററിനെ പണക്കാരുടെ ക്ളബ്ബായി മാറ്റിയ ഭരണസമിതി ഇവിടെ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും, അതിനുള്ള ഫണ്ട് കണ്ടെത്താൻ സ്പോർട്സ് സെന്ററിനെ പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് ദീർഘകാലത്തേക്ക് ലീസിന് കൈമാറാനും നീക്കങ്ങൾ നടത്തുന്നതായും ആരോപണങ്ങളുയരുന്നു. സംസ്ഥാനത്തുടനീളം കായികവികസനത്തിന് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തി പിണറായി സർക്കാർ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കായികകേന്ദ്രം ഒരുസംഘം കയ്യേറാൻ ശ്രമം നടത്തുന്നത്. പണക്കാരുടെ ക്ലബ്ബായി സ്പോർട്സ് സെന്ററിനെ മാറ്റിയതോടെ ഇവിടെ പരിശീലനവും മറ്റും നാമമാത്രമായി മാറിക്കഴിഞ്ഞു.
1987 ലാണ് ദേശീയ തലത്തിൽ നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിന് മുന്നോടിയായി കളിസ്ഥലം ഒരുക്കുന്നതിനായും മറ്റും കൊച്ചിയിൽ സ്പോർട്സ് സെന്റർ ആരംഭിച്ചത്. തിരുവനന്തപുരത്തും കോഴിക്കോടും അടക്കം മൂന്ന് റീജിയണുകളിലായി മൂന്ന് സ്പോർട്സ് സെന്ററുകൾ പ്രഖ്യാപിച്ചെങ്കിലും മറ്റു രണ്ടെണ്ണം പ്രഖ്യാപനത്തിൽ ഒതുങ്ങി. നടപ്പായത് എറണാകുളത്ത് മാത്രം.
സർക്കാർ ഫണ്ട് ഉപയോഗിച്ച് സർക്കാറിന്റെ ഭൂമിയിൽ സർക്കാർ ഏജൻസി പണിതുയർത്തിയ സ്പോട്സ് സെന്റ കായിക കേരളത്തിന് അഭിമാനസ്തംഭമായി മാറി.
കടവന്ത്രയിൽ സ്ഥാപിച്ച സ്പോർട്സ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ ചെയർമാനും കൊച്ചിൻ കോർപ്പറേഷൻ മേയർ, ജി സി ഡി എ ചെയർമാൻ, സ്ഥലം എംപി, സ്ഥലം എം എൽ എ, ഇംകംടാക്സ് കമ്മിഷണർ, സെൻട്രൽ എക്സൈസ് കമ്മിഷണർ, പൊലീസ് ഡി ഐ ജി, കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി, മെമ്പർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവരുൾപ്പെട്ട ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്. ഈ സമിതിയാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതെന്നാണ് ഭരണഘടന അനുശ്വാസിക്കുന്നത്.
എന്നാൽ റീജിയണൽ സ്പോർട്സ് സെന്റർ ഒരു ക്ലബ്ബ് എന്ന നിലയിലേക്ക് മാറിയതോടെ കലക്ടറുടെ ചെയർമാൻ പോസ്റ്റ് ആലങ്കാരികമായി മാറി. പേട്രൻ മെമ്പർ, ലൈഫ് മെമ്പർ, ഇൻസ്റ്റിറ്റിയൂഷൻ മെമ്പർ, ഓർഡിനറി മെമ്പർ, എഡുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ മെമ്പർ, സ്റ്റുഡൻഡ് മെമ്പർ, ടെമ്പററി മെമ്പർ, ഫോറിൻ നാഷണാലിറ്റി മെമ്പർ, ഓണററി മെമ്പർ, സ്പോർട്സ് മെമ്പർ എന്നീ വിഭാഗമാണ് മെമ്പർമാർ. ഇതിൽ ലൈഫ് മെമ്പർ ആവണമെങ്കിൽ മൂന്നര ലക്ഷം രൂപയാണ് കൊടുക്കേണ്ടത്.
ഐയിംസ് ആൻഡ് ഒബ്ജക്ടീവ്സ് ആയി ടൂർണമെന്റുകൾ സംഘടിപ്പിക്കുക ട്രെയിങ് കോച്ചിങ് ക്യാംപുകൾ സംഘടിപ്പിക്കുക, എക്സിബിഷൻസ് നടത്തുക എന്നൊക്കെയാണ് ലക്ഷ്യമായി ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. പക്ഷേ, ഇതിൽ നിന്നു മാറി വിവാഹങ്ങളും പലതരത്തിലുള്ള കമേഴ്സ്യൽ എക്സിബിഷൻസും നടത്താനുള്ള കേന്ദ്രമായി റീജിയണൽ സ്പോർട്സ് സെന്റർ മാറുകയായിരുന്നു. അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ഭരണം നടത്തുന്നത്. അംഗങ്ങളെ നിയമിക്കുന്നതും ഈ സമിതിയാണ്. സാധാരണക്കാരായ കായികതാരങ്ങളെ സ്പോർട്സ് സെന്ററിൽ നിന്നും അകറ്റാനായി കണ്ടെത്തിയ മാർഗം അംഗത്വ ഫീസിൽ വരുത്തിയ ഭീമമായ വർദ്ധനയാണ്. നിലവിൽ മൂന്നര ലക്ഷം രൂപയാണ് റീജിയണൽ സ്പോർട്സ് സെന്ററിൽ അംഗത്വഫീസ്.
ഇതോടെ കായികതാരങ്ങൾ പലർക്കും ഇവിടേക്ക് പ്രവേശിക്കാൻ പറ്റാതായി. വൻകിടക്കാർക്ക് മാത്രമായി സ്ഥാപനത്തെ പരിമിതപ്പെടുത്തുന്നതിലൂടെ നിലവിലുള്ള ഭരണസമിതിക്ക് തുടരാനുള്ള അവസരംകൂടി ലഭിക്കുന്നു എന്നതും അംഗത്വഫീസ് ഇനത്തിൽ വൻ തുക സംഘടിപ്പിക്കാനുള്ള വഴിയും തുറന്നു കിട്ടുന്നു എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തുള്ളവരെയും വൻകിടക്കാരെയും മറ്റും സമീപിച്ച് അംഗത്വം നൽകുന്നതുപതിവായതോടെ ഇതൊരു ക്ലബ്ബായി മാറുകയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പൂർണമായ നിയന്ത്രണത്തിൽ പ്രവർത്തിക്കേണ്ട ആർഎസ്സി ഒരു ക്ലബ്ബാക്കി മാറ്റിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കാലാകാലമായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി സ്പോർട്സ് സെന്ററിൽ നിന്നും സ്പോർട്സിനെ പുറത്തുചാടിച്ചെന്നാണ് ആക്ഷേപം. നിലവിൽ ബാഡ്മിന്റൺ, സ്വിമ്മിങ്, ഫുട്ബോൾ എന്നിവയിൽ പരിശീലനം ലഭിക്കണമെങ്കിൽ വൻതുകയാണ് ഫീസായി നൽകേണ്ടത്. ഒളിമ്പിക്സ് നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ നിർമ്മിക്കുമെന്നാണ് സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം. നിലവിൽ നല്ല നിലവാരമുള്ള സ്വിമ്മിങ്പൂൾ പൊളിച്ചുമാറ്റി മുപ്പത്തഞ്ചുകോടി ചെലവിട്ട് സ്വിമ്മിങ് പൂൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം വലിയ അഴിമതിക്കുള്ള കളമൊരുക്കലാണെന്നും പരാതി ഉയർന്നുകഴിഞ്ഞു. .
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാൽ റീജിയണൽ സ്പോർട്സ് സെന്ററിൽ നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. മാത്രവുമല്ല സർക്കാർ ഏജൻസികൾക്കുമാത്രമേ നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുമാകൂ. ജി സി ഡി എയാണ് ഇൻഡോർ സ്റ്റേഡിയം പണിതത്. ഇപ്പോൾ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഭരണസമിതി സെക്രട്ടറി അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയെ കൊണ്ട് ഇവിടെ നിർമ്മാണ പ്രവർത്തനം നടത്താൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനം നടത്താനാവില്ലെന്ന് അറിയാമായിരുന്നിട്ടും മുന്മന്ത്രിസഭയുടെ കാലത്ത് കെ ബാബു ഇതിന് തറക്കല്ലിട്ടതും വലിയ വിവാദമായിരുന്നു. .
കഴിഞ്ഞ കുറേ വർഷങ്ങളായി സെക്രട്ടറി കസേരയിൽ നിലയുറപ്പിച്ചിട്ടുള്ള ഒരാൾ, തന്റെ ഇഷ്ടംപോലെ ഒരു സർക്കാർ സ്ഥാപനം ഭരിക്കുന്നതിനെതിരെ അംഗങ്ങൾക്കിടയിൽത്തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്ലാവർഷവും ഭരണം പിടിച്ചെടുക്കാനുള്ള പൊടിക്കൈ അറിയാവുന്ന സെക്രട്ടറി ഭരണം മാറിയാലും സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തുള്ളവരുടെ ആളായി മാറും. അങ്ങിനെയാണ് സ്പോർട്സ് സെന്ററിനെ ക്ലബ്ബാക്കി മാറ്റുന്നതിനുള്ള നീക്കങ്ങൾക്കും ഭരണഘടനാ ഭേദഗതിക്കുമൊക്കെ അംഗീകാരം വാങ്ങിച്ചെടുക്കുന്നത്. ഉന്നതങ്ങളിൽ വലിയ പിടിപാടുള്ളയാൾ എന്ന നിലയിൽ നിലവിലുള്ള സെക്രട്ടറിയെ ആരും എതിർക്കാറില്ല എന്നതാണ് വസ്തുത.
ക്ലബ്ബ് ഹൗസും സ്വിമ്മിങ് പൂളും നിർമ്മിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഇന്റോർ സ്റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരു വ്യവസായ ഗ്രൂപ്പിന് പാട്ടത്തിനു നൽകാനുള്ള നീക്കവും നടക്കുകയാണ്. നിലവിൽതന്നെ സ്പോർട്സ് സെന്ററിന്റെ പലഭാഗങ്ങളും പണയപ്പെടുത്തിയാണ് ഫണ്ട് സ്വരൂപിച്ചിരിക്കുന്നത്.ഒപ്പം സ്പോർട്സ് സെന്റർ പണയപ്പെടുത്തി ബാങ്കിൽനിന്നും വൻ തുക വായ്പയെടുക്കാനും സെക്രട്ടറി നീക്കം നടത്തുന്നുണ്ട്. വലിയ നിർമ്മിതികൾ നടത്തി സെന്ററിനെ വലിയ കടക്കെണിയിലേക്ക് വലിച്ചിഴക്കാനുള്ള നീക്കവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
സ്പോർട്സിനെ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച റീജിയണൽ സ്പോർട്സ് സെന്റർ കൺവെൻഷൻ സെന്ററാക്കി മാറ്റുന്നതിനു പിന്നിൽ വലിയൊരു ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്. ചിലരുടെ താല്പര്യസംരക്ഷമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും സ്പോർസ് സെന്ററിൽ എന്തു നടക്കുന്നു എന്നതിൽ അംഗങ്ങൾക്കോ സ്പോർട്സ് വകുപ്പിനോ യാതൊരു ധാരണയുമില്ല എന്നതാണ് വസ്തുത. ബാറ്റ്മിന്റൻ, സ്വിമ്മിങ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബാൾ, ടെന്നീസ് എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകിയിരുന്നത്.
ദേശീയബാറ്റ്മിന്റൻ പരിശീലന ക്യാംപ് ആർ എസിയിൽ വച്ച് നടന്നിരുന്ന ഒരു കാലമുണ്ട്. ഈ ക്യാംപിൽ സൈന നെഹ് വാളിനെപോലുള്ള അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ സ്പോർട്സ് സെന്റർ ക്ലബ്ബ് കൾച്ചറിലേക്ക് വഴിമാറിയപ്പോൾ ഇത്തരം ക്യാംപുകൾക്കൊന്നും വേദിയൊരുക്കാൻ ഭരണസമിതിക്ക് താൽപര്യമില്ലാതായി. വിവാഹങ്ങളും വലിയ എക്സിബിഷനുകളും ഒരുക്കുന്ന വേദിയായി ഇന്റോർ സ്റ്റേഡിയം മാറ്റി, ഇതിലൂടെ വൻ തുക ഉണ്ടാക്കുകയായി പ്രധാന ലക്ഷ്യം. ക്യാംപുകൾക്കും വലിയ ടൂർണ്ണമെന്റുകൾക്കും വേദിയൊരുക്കിയാൽ ഇത്തരം വരുമാനം കുറയുമെന്നാണ് ഭരണസമിതിയുടെ കണ്ടെത്തൽ.
ലീനിങ് എന്ന കമ്പനിയുമായി ദീർഘകാല കരാർ ഒപ്പിട്ടതോടെ ടൂർണ്ണമെന്റുകൾ ഇവിടെ നടത്താൻ പറ്റാതായിട്ടുണ്ട്. അവരുടെ ബോർഡ് ഇന്റോർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്നതിനാൽ ടൂർണ്ണമെന്റുകൾ സ്പോൺസർ ചെയ്യാൻ ആരും തയ്യാറാവില്ല എന്നതാണ് ടൂർണ്ണമെന്റുകളെ അകറ്റിയത്.
മലയാള മനോരമ രണ്ടുവർഷം മുൻപ് ഇന്റോർ സ്റ്റേഡിയത്തിൽ ദേശീയ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ് നടത്തിയിരുന്നു. കഴിഞ്ഞവർഷം ഇവിടെ മനോരമ ഓപ്പൺ നടത്താൻ പറ്റാതെ പോയത് ലീംനിംഗുമായി ആർ എസ് സി ഉണ്ടാക്കിയ കരാറായിരുന്നു. ഒരു നാഷണൽ ടൂർണ്ണമെന്റ് നടത്താൻ സ്പോർട്സ് വകുപ്പ് തീരുമാനമെടുത്താൽപോലും അതു നടത്താൻ നിലവിൽ സാധിക്കില്ല. ജില്ലാ സ്പോർസ് കൗൺസിലിനുപോലും ഇവിടെ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നതാണ് അവസ്ഥ.
ഇന്ത്യയിൽതന്നെ ശ്രദ്ധേയമായ ഇന്റോർ സ്റ്റേഡിയമാണ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിന്റേത്. കേരളത്തിലെ കായികതാരങ്ങളുടെ കേന്ദ്രമാവേണ്ടിയിരുന്ന ഒരു സ്ഥാപനം ഒരു ഗൂഢസംഘത്തിന്റെ കൈയിൽ അകപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയ ശക്തികൾ ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ കൈകളിലേക്ക് വഴിമാറിയ സ്പോർട്സ് സെന്ററിനെ മികവുറ്റ സ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കഴിയുമോ എന്നാണ് ഇപ്പോൾ നിലനിൽക്കുന്ന ആശങ്ക.
സ്റ്റുഡൻസിനുണ്ടായിരുന്ന തുച്ഛമായ ഫീസിലുള്ള അംഗത്വം പുനഃസ്ഥാപിക്കാനും, വൻ തുകകൾ നൽകിയുള്ള പരിശീലന പരിപാടിയും അവസാനിപ്പിക്കാനും സ്പോർട്സ് വകുപ്പിന്റെ പൂർണ്ണമായ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് കേന്ദ്രമാക്കി മാറ്റണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. 280 കോടി രൂപ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ഒരു സംഘത്തിന്റെ കൈകളിലേക്ക് ഒതുങ്ങാതെ ജനകീയമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്