മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ; അധികാരമുള്ളിടത്തേ മാണി നിൽകുകയുള്ളൂവെന്ന് ചെന്നിത്തല; മാണി പോയതോടെ കോൺഗ്രസിന് ശുക്രദശയെന്ന് പ്രതാപനും സതീശനും; മൂന്ന് മാസം മുമ്പ് പോയിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെയയെന്ന് ഷിബു; തെരുവിൽ നേരിടാൻ ഉറച്ച് യൂത്ത് കോൺഗ്രസ്; വിലപേശൽ രാഷ്ട്രീയത്തിന് ഇറങ്ങിയ മാണി പ്രതിരോധത്തിൽ
തിരുവനന്തപുരം: യുഡിഎഫിലെ എല്ലാവർക്കും കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി ഇതുവരെ മാണിസാർ ആയിരുന്നു. ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും അടക്കമുള്ള നേതാക്കളെല്ലാം അങ്ങനെയാണ് മാണിയെ വിളിച്ചതും. എന്നാൽ, യാതൊരു മുന്നണി മര്യാദയും ഇല്ലാതെ പ്രത്യേകിച്ച കാരണവും ഇല്ലാതെ കോൺഗ്രസിനെ തെറിപറഞ്ഞ് മാണി യുഡിഎഫ് മുന്നണി വിട്ടതോടെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പല നേതാക്കളും അതുവരെ സാറെ എന്ന് വിളിച്ചത് മാറ്റി മാണിയെന്നാക്കിയാണ് പ്രതികരിച്ചു തുടങ്ങിയത്. മുന്നണിയെ വഞ്ചിച്ചു മാണി പോയി എന്ന പൊതുവികാരാണ് കോൺഗ്രസിലും മുന്നണിയിലും ഉള്ളത് അഥുകൊണ്ട് തന്നെ മൃദു സമീപനം വെടിഞ്ഞ് രൂക്ഷ വിമർശനവുമായി നേരിടാനാണ് നേതാക്കളുടെ തീരുമാനം. മുതിർന്ന നേതാക്കളെല്ലാം മാണിയെ വിമർശിച്ച് രംഗത്തെത്തിയത്.
യുഡിഎഫ് വിടാനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം വേദനാജനകമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർ കോഴക്കേസിന്റെ അന്വേഷണത്തിലെ ചില തെറ്റിദ്ധാരണകൾ മാണിക്കുണ്ടായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർ കേസിൽ കേസിൽ വിജിലൻസ് കോടതിക്ക് കൊടുത്ത രണ്ട് അന്വേഷണ റിപ്പോർട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മാണിക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ നിലനിൽക്കുകയാണ്. അതിനാലാണ് ഇത്തരമൊരു നിലപാട് ഉണ്ടാകാൻ ഇടയായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, ആത്മാഭിമാനമുണ്ടെങ്കിൽ മാണി രാജി വയ്ക്കണമെന്ന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ ആവശ്യപ്പെട്ടു. മുന്നണി വിടുകയും തദ്ദേശ സ്ഥാപനങ്ങളിൽ ധാരണ നിലനിറുത്തുകയും ചെയ്യുന്നത് ശരിയല്ല. മുന്നണി വിട്ടു പോയ സ്ഥിതിക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ മാണി ഗ്രൂപ്പ് രാജി വയ്ക്കണമെന്നും തങ്കച്ചൻ പറഞ്ഞു. കോൺഗ്രസിന് ഇനി മുതൽ ശുക്രദശ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ പറഞ്ഞു. മാണിയെ പിന്തുണച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്കിടയാക്കിയതെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി. വി ടി സതീശനും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ
യുഡിഎഫ് വിടാനുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മാണിയുടെ തീരുമാനത്തിൽ അതിയായ ദുഃഖമുണ്ടെന്ന് സുധീരൻ പ്രതികരിച്ചു. ബാധ്യത നിറവേറ്റാതെ ഒളിച്ചോടുന്ന രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് കെഎം മാണി കാട്ടിയത്. അധികാരം കിട്ടിയിരുന്നെങ്കിൽ മാണി മുന്നണി വിടില്ലായിരുന്നു. മുന്നണി വിടാൻ തീരുമാനിച്ച ശേഷം കാരണം കണ്ടെത്തുകയാണ് മാണി ചെയ്തതെന്നും വി എം സുധീരൻ പറഞ്ഞു.
പെട്ടെന്നെടുത്ത തീരുമാനം എന്ന നിലയിലേ കേരള കോൺഗ്രസ് നിലപാടിനെ കാണാനാവൂ. മാണി വിഭാഗം രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെടുത്തി. യുഡിഎഫിൽ ഒരു വിഷയവും മാണി ഉന്നയിച്ചില്ലെന്നും വി എം സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വി എം സുധീരന്റെ രൂക്ഷമായ വിമർശനം. സമദൂര നിലപാടെന്ന് വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അവസരവാദ നിലപാടെന്നേ പറയാനാവൂ. നിലപാട് തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടും. അവർ തന്നെ അത് പറയും. മാണി വിഭാഗം വിട്ടതുകൊണ്ട് യുഡിഎഫിനെ ബാധിക്കില്ല. ജനകീയാടിത്തറ തകരില്ല. യുഡിഎഫ് ജയിച്ചിരുന്നെങ്കിൽ അവർ മുന്നണി വിടുമായിരുന്നില്ല. വി എം സുധീരൻ പറഞ്ഞു.
കേരള കോൺഗ്രസിനോട് കോൺഗ്രസിന് എന്നും നീതിപൂർവമാണ് പ്രവർത്തിച്ചത്. അവസരവാദ രാഷ്ട്രീയത്തിന്റെയും ഭാഗ്യാന്വേഷണത്തിന്റെയും സാധ്യത തേടിയുള്ള നീക്കം മാത്രമാണ് കേരള കോൺഗ്രസ് നടത്തുന്നത്. യുഡിഎഫ് പിരിച്ചുവിടണമെന്ന എൽഡിഎഫ് നേതാക്കളുടെ നിലപാടിന് പ്രസക്തിയില്ല. അങ്ങനെയെങ്കിൽ ആദ്യം പിരിച്ചുവിടേണ്ടത് എൽഡിഎഫാണ് എന്നും വി എം സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിൽ വലിയ ഭിന്നിപ്പുണ്ടായി. പ്രമുഖ നേതാക്കളും അണികളും വിട്ടുപോയി. എന്നിട്ടും കോൺഗ്രസ് ഏറ്റവും മാന്യമായി പരിഗണന നൽകി. 15 സീറ്റുകൾ തന്നെ നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കും. എടുത്തുചാടാനില്ലെന്നും വി എം സുധീരൻ പറഞ്ഞു.
അധികാരമുള്ളിടത്ത് മാണി നിൽക്കുമെന്ന് രമേശ് ചെന്നിത്തല
അധികാരം ലഭിച്ചിരുന്നുവെങ്കിൽ കെ.എം മാണി യു.ഡി.എഫ് വിടുമായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനങ്ങൾ രാജിവെക്കില്ല എന്നാണ് ഇപ്പോൾ മാണി പറഞ്ഞിരിക്കുന്നത്. ഇതിൽ നിന്നും വ്യക്തമാവുന്നത് മാണി അധികാരമുള്ളിടത്ത് നിൽക്കുമെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒന്നുകിൽ മുന്നണിയിൽ പറയണം, അല്ലെങ്കിൽ നേതൃത്വത്തോട് സംസാരിക്കണം. ഇത് രണ്ടും ചെയ്യാതെ മുന്നണി വിട്ടത് ശരിയായില്ല. ചർച്ചകൾക്ക് വഴിതെളിക്കുക പോലും തയ്യാറാവാതെയാണ് മാണി മുന്നണി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മാണി യുഡിഎഫ് വിട്ട സാഹചര്യം വിലയിരുത്തും: കുഞ്ഞാലിക്കുട്ടി
കേരള കോൺഗ്രസ് യുഡിഎഫ് വിട്ട സാഹചര്യം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം മാണിയുമായി ലീഗ് നേതൃത്വം സംസാരിക്കും. കാര്യങ്ങൾ ലീഗ് വിലയിരുത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെഎം മാണിയുടെ വിഷയം ചർച്ച ചെയ്യാം എന്നാണ് യുഡിഎഫ് എടുത്ത നിലപാട്. രൂക്ഷമായ പ്രതികരണങ്ങളുമായി പോകേണ്ട കാര്യമില്ല. മാണിയുമായി സംസാരിക്കട്ടെ. രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിൽ എതിർക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മാണിയാണ് തീരുമാനിക്കേണ്ടത്. മുന്നണി വിട്ടയുടൻ അനുരഞ്ജന ചർച്ച അവർ ഇഷ്ടപ്പെടേണ്ടതില്ല. സാഹചര്യം ലീഗിന് വിലയിരുത്തണം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗം എടുത്ത ലീഗിന്റെ നിലപാടാണ് പറഞ്ഞത്. എന്നാൽ പരസ്യ ചർച്ചയ്ക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തീരുമാനം മൂന്ന് മാസം മുമ്പെടുത്തെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെ: ഷിബു ബേബിജോൺ
അതേസമയം യുഡിഎഫ് വിട്ട കേരള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ കെഎം മാണിയെ കണക്കിന് പരിഹസിച്ച് ആർഎസ്പി നേതാവും മന്ത്രിസഭയിൽ സഹപ്രവർത്തകനുമായിരുന്ന ഷിബു ബേബി ജോൺ. എന്റെ മാണി സാറെ, ഈ തീരുമാനം ഒരു മൂന്ന് മാസം മുമ്പ് ഒന്ന് എടുത്തുകൂടായിരുന്നോ, എങ്കിൽ ഐക്യ ജനാധിപത്യ മുന്നണി ഇപ്പോൾ അധികാരത്തിൽ ഇരുന്നേനെ. ധാർമികത, തുറന്ന പുസ്തകം, കറ കളഞ്ഞ ജീവിതം, പിന്നിൽ നിന്ന്, മുന്നിൽ നിന്ന് കുത്തുകൾ എല്ലാം ഇപ്പോൾ പാഴായി പോയില്ലേ. എന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഷിബു ബേബി ജോണിന്റെ പരിഹാസം.
മാണിയെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രതിഷേധം
അതേസമയം യുഡിഎഫ് വിടാനുള്ള തീരുമാനം കൈക്കൊണ്ട കെ എം മാണിയെ ചരൽകുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മാണിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നതോടെ പൊലീസിന്റെ അകമ്പടിയോടെയാണ് മാണി പിന്നീട് യാത്ര തുടർന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്