വീതിയുള്ള കാലുകളുടെ കുറവ് പരിഹരിച്ചത് അസാമാന്യ മെയ് വഴക്കത്തിലൂടെ; താങ്ങും തണലുമായി വെയിറ്റ്ലിഫ്റ്ററായ അച്ഛൻ ഒപ്പം നിന്നപ്പോൾ സച്ചിനും ബച്ചനും ആരാധകരായി; ഒളിമ്പിക്സ് ജിംനാസ്റ്റികിലെ ഫൈനൽ ബർത്ത് സ്വർണ്ണ മെഡലിനോളം തിളക്കമുള്ളത്; ദീപാ കർമാകർ എന്ന അൽഭുത പ്രതിഭയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
റിയോ: 52 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ജിംനാസ്റ്റ് ഒളിംപിക്സിന് യോഗ്യത നേടുന്നത്. 1964ലാണ് ഒരു ഇന്ത്യൻ താരം അവസാനമായി ഒളിംപിക്സിലെ ജിംനാസ്റ്റിക്സിൽ മത്സരിച്ചത്. ഒളിംപിക്സിൽ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ച 11 പേരും പുരുഷന്മാരായിരുന്നു. മാസങ്ങൾക്ക് മുൻപ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ദീപയിലൂടെ ഇന്ത്യ ജിംനാസ്റ്റിക്സിലെ ആദ്യ ഒളിമ്പിക് മെഡൽ സ്വപ്നം കാണുകയാണ്. ജിംനാസ്റ്റിക്സിലെ ഏറ്റവും കഠിനമെന്ന് വിശേഷണമുള്ള പ്രൊദുനോവ വോൾട്ട് കൃത്യമായി പൂർത്തീകരിച്ച മൂന്നാമത്തെ വനിതയാണ് ദീപ കർമാകർ. ലോകത്തിലിതു വരെ പ്രൊദുനോവ ചാട്ടം പൂർത്തിയാക്കിയിട്ടുള്ളത് അഞ്ച് പേർ മാത്രമാണ്. ആ പട്ടികയിൽ സാക്ഷാൽ പ്രൊദുനോവക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ യാമിലെ പെനക്കും ശേഷമുള്ള പേരാണ് ദീപാ കർമാകർ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ആ പ്രകടനം. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റാണ് ത്രിപുര സ്വദേശിയായ ദീപ.
ആർടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ എട്ടാമതായി ഫിനിഷ് ചെയ്താണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒളിംപിക് യോഗ്യതാ മത്സരത്തിൽ 52.698 പോയിന്റ് നേടിയാണ് ഇരുപത്തിരണ്ടുകാരിയായ ദീപ ആദ്യ കടമ്പ കടന്നത്. 1952, 56, 64 ഒളിംപിക്സുകളിലായി ആകെ പതിനൊന്ന് ഇന്ത്യൻ താരങ്ങളാണ് ഒളിംപിക്സിന്റെ ജിംനാസ്റ്റിക്സിൽ മാറ്റുരച്ചത്. 2014ൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടി ജിംനാസ്റ്റി വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായിരുന്നു ദീപ. നംവബറിൽ നടന്ന വേൾഡ് ചാംമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തായതിനാൽ ദീപയ്ക്ക് ഒളിമ്പിക്സിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല. എന്നാൽ അവസാന യോഗ്യതാ മത്സരത്തിൽ പിഴവുകളാവർത്തിക്കാതെ ദീപ റിയോ ഒളിമ്പിക്സിലേക്ക് ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ സ്വന്തമാക്കുന്നത് ഒളിമ്പിക്സിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ജിംനാസ്റ്റർ എന്ന റെക്കോർഡാണ്.
ലോകചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഏക ഇന്ത്യൻ വനിതാ താരം കൂടിയാണ് ദീപ. ദേശീയ ജിംനാസ്റ്റിക്സ് ഫെഡറേഷനിലെ തമ്മിലടിക്കിടെയാണ് ദീപയുടെ ഒളിമ്പിക്സ് യോഗ്യതാ നേട്ടം. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) ആണ് അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഇപ്പോൾ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് റിസർവ് മാത്രമായിരുന്ന ദീപ അവസാന നിമിഷമാണ് ടീമിൽ കയറിക്കൂടിയത്. ഇതാണ് റിയോയിൽ രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിക്കുന്നത്. ഒളിമ്പിക്സ് യോഗ്യത നേടിയ ദീപക്ക് അഭിനന്ദനവും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തത്തെിയിരുന്നു. രാജ്യത്തിന്റെ അഭിമാനമായ 22കാരിക്ക് മികച്ച പരിശീലനത്തിനുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിന് പുറമേ സച്ചിൻ തെണ്ടുൽക്കറും അമിതാഭ് ബച്ചനും അടക്കമുള്ള ഇതിഹാസങ്ങളും ദീപയ്ക്ക് പ്രോൽസാഹനവും പിന്തുണയുമായി എത്തി. ഇതാണ് റിയോയിലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ പ്രതിഫലിച്ചത്. രാജ്യം അർപ്പിച്ച വിശ്വാസം ദീപ കാത്ത് സൂക്ഷിക്കുന്നു. ഇന്ത്യാക്കാരിക്കും ശരീര മെയ് വഴക്കം വേണ്ട ജിംനാസ്റ്റിക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ദീപാ കർമാകർ.
ദീപ കർമാകർ 1993 ഓഗസ്റ്റ് 9ന് ത്രിപുരയിലെ അഗർത്തലയിൽ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. 2014 ൽ കോമൺവെൽത്ത് ഗെംസിൽ വെങ്കലമെഡൽ നേടിയതോടെയാണ് ദീപ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. സാധാരണഗതിയിൽ ജിംനാസ്റ്റിക്സിൽ സ്ത്രീകൾ പൊതുവേ കടന്നുവരുന്നത് വളരെ കുറവാണ്. അസാധാരണമായ മെയ്വഴക്കവും കഠിനാധ്വാനം ഏറെ ആവശ്യമുള്ള മേഖലയാണ് ജിമനാസ്റ്റിക്സ്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമായി മാത്രമാണ് ഒരാൾക്ക് ജിംനാസ്റ്റിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയുള്ളു. ഗ്ലാസ്ഗോമിൽ വച്ചു നടന്ന ഗെംസിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ വനിത ജിംനാസ്റ്റിക് വിഭാഗത്തിൽ മത്സരിക്കുന്നത്. ഈ അപൂർവ്വനേട്ടം ദീപ കർമാകറിന് മാത്രം സ്വന്തമാണ്.
ആറ് വയസുമുതൽ ദീപ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചിരുന്നു. ബിശ്വേശർ നന്ദി ആയിരുന്നു ആദ്യ പരിശീലകൻ. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ കൈപിടിച്ച് സായിസെന്ററിലേക്ക് നടന്നുകയറിയെ കൊച്ചുമിടുക്കി ഇന്ന് കായിക കായികലോകത്തിന്റെ നെറുകയിലേക്കുള്ള പടവുകൾ ഓരോന്നും കയറുകയാണ്. എന്നാൽ ആദ്യമായി പരിശീലനത്തിന് സായിസെന്ററിലെത്തിയ ദീപയെകണ്ടപ്പോൾ പരിശീലകന്റെ മുഖത്ത് ജിജ്ഞാസയായിരുന്നു. പരിശീലനത്തിന് വരുന്ന സമയം അവളുടെ കാലുകൾ മറ്റുള്ളവരെ അപേക്ഷിച്ച് വീതിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് എത്രത്തോളം ജിംനാസ്റ്റിക്സിൽ ഉയരാൻ കഴിയും എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടയിരുന്നു. അത്തരം സവിശേഷതയുള്ള കാലുകൾ ഉയോഗിച്ച് ജിംനാസ്റ്റിക് പരിശീലിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
മറ്റുള്ളവരുടെ വേഗത്തെ ചെറുക്കുക എന്നതുതന്നെയായിരിക്കും പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെ ദീപയ്ക്ക് ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നതിന് പ്രയാസമായിരിക്കുമെന്നായിരുന്നു എന്റെ സംശയ.ം പക്ഷേ, എന്റെ എല്ലാ മുൻ ധാരണകളേയും പൊളിച്ചഴുതിക്കൊണ്ടായിരുന്നു ദീപയുടെ പ്രകടനെ. ആറുവയസുകാരിയുടെ ആത്മ സമർപ്പണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായാണ് ഇന്ന് ഈ നിലകളിലെത്തിച്ചേരാൻ ദീപയെ പ്രാപ്തയാക്കിയത്. പരിശീലകൻ ബിശ്വേശർ ഓർത്തെടുക്കുന്നു.
ദീപയുടെ വളർച്ചയുടെ പിന്നിട്ടവഴി്കളിൽ പിതാവിനെ ക്കുറിച്ച് പറയാതിരിക്കാൻ കഴിയുകയില്ല. ദീപയുടെ അച്ഛനെക്കുറിച്ചും പറയാതിരിക്കാൻ കഴിയുകയില്ല. മകളുടെ ആഗ്രഹത്തിനൊത്ത് പരിപൂർണ പിന്തുണയുമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. സായി സെന്ററിലെ ഉദ്യോഗസ്ഥനായ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ രാജ്യം കണ്ട മികച്ചൊരു താരമായി വളർത്തിയെടുക്കണം എന്ന്. അദ്ദേഹം വെയ്റ്റ് ലിഫ്റ്റിങ് പരിശീലകൻ കൂടിയായിരുന്നു. മകളുടെ കഴിവുകളും ന്യൂനതതകളും എല്ലാം തിരിച്ചറിയുന്ന ഒരേസമയം അച്ഛന്റെ റോളിലും ഒരു പരിശീലകന്റെ റോളിലൂടെയും അദ്ദേഹം മകളുടെ ന്യൂനതകൾ ഓരോന്നും പരിഹരിച്ചു. ആ പരിശ്രമത്തിനെടുവിലാണ് ഇന്ന് ദീപ രാജ്യത്തിന്റെ അിമാനമായിമാറിയത്.
2007 ൽ ജയ്പൂരിൽ വച്ച് നടന്ന ജൂനിയർ നാഷണൽസിലായുരുന്നു ദീപയുടെ ആരങ്ങേറ്റം. കടുത്ത വെല്ലുവിളി ഉയർത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒന്നാമതാകാൻ ദീപയ്ക്ക് സാധിച്ചു. ജയ്പൂരിലെ കളിക്കളത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്ു. അവിടെ ജിംനാസ്റ്റിക്സിനോടുള്ള ദീപയുടെ അടക്കാനാവാത്ത് അഭിനിവേശം ഒന്നു കൂടെ ഉരുക്കിവിളയ്ക്കുകയായിരുന്നു. 2007 മുൽ 67 സ്വർണ മെഡൽ ഉൾപെടെ 77 സ്വർണം ദീപ സ്വന്തമാക്കിയിട്ടുണ്ട്. 2010 ലെ ഡൽഹിയിൽ വച്ചുനടന്ന കോമൺവെൽത്ത് ഗെംസിലാണ് ദീപ ഇന്ത്യൻ ജിംനാസ്റ്റിക് ടീമിൽ അംഗമാകുന്നത്.
ത്രിപുരയെ പ്രതിനിധീകരിച്ച് 2011 ൽ ദേശീയ ഗെംസിൽ, 2014 കോമൺവെൽത്ത് ഗെയിംസ്( കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത, ആഷിഷ് കുമാറിനു ശേഷം മെഡൽ നേടുന്ന രണ്ടാമത്തെ താരം). 2015 ൽ ഹിരോഷിമയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലും കരസ്ഥമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍