സ്വകാര്യകമ്പനികൾ വരുത്തിയ ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകും; നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ടിക്കറ്റും നൽകും; കെടി ജലീലും വികെ സിംഗും ഒന്നുമില്ലാതെ തൊഴിലാളി പ്രശ്നം പരിഹരിച്ചത് സൗദി രാജാവ് നേരിട്ട് ഇടപെട്ട്; അപൂർവ്വ മാതൃക കാട്ടിയ സൽമാൻ രാജാവിന് കൂപ്പുകൈ
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് സൽമാൻ രാജാവിന്റെ ഒറ്റ തീരുമാനത്തിൽ ജീവിത വഴിയിലേക്ക് മടങ്ങിയെത്തിയത്. ആറു മാസം ശമ്പളവും ആഹാരവുമില്ലാത്ത വലഞ്ഞ ഇന്ത്യൻ തൊഴിലാളികൾ ജീവിതം വഴിമുട്ടി അവസ്ഥയിലായിരുന്നു. മടക്കി കൊണ്ടു വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം മന്ത്രി വികെ സിങ് സൗദിയിലെത്തി. എന്നാൽ ശമ്പള കുടിശിഖയില്ലാതെ ദുരിതത്തിലേക്ക് വരാൻ ഇല്ലെന്നായിരുന്നു ഭൂരിഭാഗം ഇന്ത്യാക്കാരുടേയും നിലപാട്. ഇതോടെ മന്ത്രി എന്തു ചെയ്യണമെന്ന് അറിയാതെ മടങ്ങി. അതിന് ശേഷം പ്രതിഷേധത്തിന്റെ സ്വഭാവം പ്രധാനമന്ത്രി മോദിയേയും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനേയും വികെ സിങ് അറിയിച്ചു. ഇതോടെ നയതന്ത്ര ഇടപെടൽ എത്തി. അപ്പോഴും സൽമാൻ രാജാവ് ഇത്രയേറെ നടപടിയെടുക്കുമെന്ന് ഇന്ത്യ കരുതിയില്ല.
പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ് സൽമാൻ രാജാവ്. ഇതിന്റെ പ്രയോജനമാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ലഭിക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരോട് എന്നും കരുണ കാട്ടുന്ന ഭരണാധികാരി നടത്തിയ ഏറ്റവും സുപ്രധാനമായ ഇടപെടലാണ് ഇത്. സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സൗദിയിലെത്തിയ വിദേശകാര്യസഹമന്ത്രി വി.കെ. സിങ്, സൗദി സർക്കാറുമായി വിശദമായ ചർച്ച നടത്തിയിരുന്നു. നാട്ടിലേക്ക് പോകുന്നവർക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകൾ കൃത്യമായ ഉൾക്കൊള്ളാൻ രാജാവിനായി. യോജിച്ച തീരുമാനം രാജാവ് എടുത്തു. ഇതിലൂടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദങ്ങളും പൊളിച്ചു.
എണ്ണയുടെ വിലയിടിവിനെ തുടർന്ന് സൗദി പ്രതിസന്ധിയിലാണെന്നും അതാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരാണമെന്നുമായിരുന്നു പ്രചരണം. എന്നാൽ രണ്ട് കൺസ്ട്രക്ഷൻ കമ്പനികൾ സാമ്പത്തിക തിരിമറി നടത്തിയത് മാത്രമായിരുന്നു ഇതിന് കാരണമെന്ന് വ്യക്തമാക്കുകയാണ് സൗദി രാജാവ് നടപടികളിലൂടെ. അങ്ങനെ രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശം ആശ്വാസമാകുന്നത് ഇന്ത്യക്കാർക്ക് തന്നെയാമ്. സർക്കാരുമായി വിവിധ കരാറുകളിലേർപ്പെട്ട കമ്പനികളിലെ തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിന് ധനമന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ തൊഴിൽസാമൂഹികക്ഷേമ മന്ത്രാലയത്തിന് അദ്ദേഹം നിർദ്ദേശം നൽകി. ഇതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജാവ് അടിയന്തരമായി 10 കോടി റിയാൽ അനുവദിച്ചു. ഈ തുക സൗദി മോണിറ്ററിങ് ഏജൻസി(സാമ)യുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അതായത് സർക്കാർ തന്നെ കുടിശിഖ നൽകും
തൊഴിൽസാമൂഹികക്ഷേമ മന്ത്രിയുടെ അറിവോടെയാവണം ഈ അക്കൗണ്ടിൽനിന്ന് തൊഴിലാളികൾക്കു പണം നൽകേണ്ടത്. പണം നൽകിയ വിവരങ്ങൾ ധനമന്ത്രാലയം അതതു കമ്പനികളെ അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുടങ്ങിയ ശമ്പളം നൽകിയെന്ന് ഉറപ്പുവരുത്താതെ കമ്പനികൾക്ക് അവകാശപ്പെട്ട കരാർ തുക വകവച്ചുനൽകരുത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം. പണമടയ്ക്കാത്തതിന്റെ പേരിലോ മറ്റോ പാർപ്പിടങ്ങളിൽ വൈദ്യുതി, ജലവിതരണം നിർത്തിവച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി പുനഃസ്ഥാപിക്കണം. ബില്ല് കുടിശ്ശിക ധനമന്ത്രാലയത്തിൽനിന്ന് അനുവദിക്കേണ്ടതാണ്. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്ക് ഭക്ഷണവും ചികിൽസയും നൽകാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെടുന്നു. അതായത് ദാരിദ്രത്തിന്റെ പിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കുകയാണ് സൗദിയുടെ ഭരണത്തലവൻ.
ഇതിനൊപ്പം നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും മറ്റു രാജ്യക്കാർക്കും ടിക്കറ്റ് ലഭ്യമാക്കാൻ സൗദി എയർലൈൻസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണം. ഇവർക്ക് പാസ്പോർട്ട് വിഭാഗത്തിൽ (ജവാസാത്ത്) നിന്ന് എക്സിറ്റ് പതിച്ചുനൽകാൻ ആഭ്യന്തരമന്ത്രാലയത്തിന് സൽമാൻ രാജാവ് നിർദ്ദേശം നൽകി. അടിയന്തരമായി നാടുവിടാൻ ആഗ്രഹിക്കുന്നവർക്ക് സേവനാനന്തര ആനുകൂല്യം ഉൾപ്പെടെ അവകാശപ്പെട്ട മുഴുവൻ തുകയും അവരുടെ നാടുകളിൽ എത്തിച്ചുനൽകുന്നതിനു നിയമസ്ഥാപനങ്ങളുമായി കരാറിലേർപ്പെടാൻ തൊഴിൽസാമൂഹികക്ഷേമ, വിദേശമന്ത്രാലയങ്ങളോട് നിർദ്ദേശിച്ചു. ഇതിന്റെ രേഖകൾ തൊഴിലാളികൾക്കു നൽകണം. ഇന്ത്യക്കാരായ തൊഴിലാളികളുടെ വിഷയത്തിൽ സൗദി ഭരണകൂടം സ്വീകരിച്ച നടപടി ഇന്ത്യൻ അംബാസഡറെ ബോധ്യപ്പെടുത്താൻ തൊഴിൽസാമൂഹികക്ഷേമ മന്ത്രാലയത്തിന് രാജാവ് നിർദ്ദേശം നൽകി. മറ്റു രാജ്യക്കാരുടെ വിഷയത്തിലും ഇതേ നടപടി പാലിക്കണം. ഇതിനായി അംബാസഡർമാരുടെ യോഗം വിളിക്കണം.
പ്രതിസന്ധിയിലായ തൊഴിലാളികളുടെ, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരുടെ കാര്യത്തിൽ കൈക്കൊണ്ട നടപടികൾ സാംസ്കാരികവാർത്താവിനിമയ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യമേഖലയിൽ വളരെ കുറച്ചുപേർ മാത്രമാണ് പ്രതിസന്ധിയിലുള്ളതെന്നും രാജാവ് മന്ത്രാലയങ്ങൾക്ക് അയച്ച ഉത്തരവിൽ പറയുന്നു. അങ്ങനെ തൊഴിലാളി പ്രതിസന്ധിയുടെ എല്ലാ മേഖലയേയും കൈവച്ചാണ് ഇടപെടൽ. സൽമാൻ രാജാവ് അധികാരത്തിലെത്തിയ ശേഷം ഭീകരർക്ക് എതിരെ കർശനമായ നടപടികൾ എടുത്തിരുന്നു. അതിന് തിരിച്ചടി നൽകാൻ കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നു സാമ്പത്തിക പ്രതിസന്ധി. അതുകൂടി മനസ്സിലാക്കിയാണ് സൽമാൻ രാജാവ് പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടുന്നത്. ഇതോടെ അന്താരാഷ്ട്രതലത്തിൽ രാജാവിന്റെ പ്രതിച്ഛായയും ഉയരുകയാണ്.
സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31 ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ജനനം. മുറബ്ബ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1935 ഡിസംബർ 31ന് ജനിച്ച സൽമാൻ രാജകുമാരൻ രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായിരുന്നു. കിരീടവകാശി സുൽത്താൻ രാജകുമാരന്റെ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. 2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്.
ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സൽമാൻ രാജകുമാരനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് പത്രം സൽമാന്റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്. ഡെപ്യൂട്ടി ഓയിൽ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ രാജകുമാരൻ, മുൻ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അഥോറിറ്റി മേധാവിയുമായ സുൽത്താൻ രാജകുമാരൻ എന്നിവർ മക്കളാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍