എസ് ബി ഐയിൽ അക്കൗണ്ട് ഉള്ളവർ വേഗം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്! റൊമേനിയക്കാർ അടിച്ചുമാറ്റിയത് എടിഎമ്മിലെ കുറച്ചു പണം മാത്രമല്ല; നിരവധി ഇടപാടുകാരുടെ ബാങ്കിങ് വിവരങ്ങൾ റൊമേനിയൻ കൊള്ളസംഘത്തിന് കൈമാറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എടിഎമ്മിൽ സ്കിമ്മർ സ്ഥാപിച്ച് തിരുവനന്തപുരം ആൽത്തറയിലെ എടിഎം ശാഖയിൽനിന്ന് ഇടപാടുകാരുടെ കാർഡ് വിവരങ്ങൾ മാത്രമല്ല സെർവർ രഹസ്യങ്ങൾവരെ റൊമേനിയൻ സംഘം ചോർത്തിയതായി റിപ്പോർട്ടുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവറിൽനിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ, പാസ്വേഡ് തുടങ്ങിയ വിവരങ്ങൾക്കുപുറമെ ഓരോ ഇടപാടുകാരുമായും ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോർത്തിയതായാണ് വിവരം ലഭിച്ചിട്ടുള്ളത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായ ഗബ്രിയേൽ മരിയനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊള്ളയുടെ ആഴവും പരപ്പും വലുതാണെന്ന് വെളിവാകുത്. ഇയാൾ നിരവധി വിവരങ്ങൾ മറച്ചുവയ്ക്കുന്നതായാണ് സൂചനകൾ. ആദ്യം നാലുപേരടങ്ങുന്ന സംഘമാണ് എടിഎമ്മിൽ നിന്ന ഡാറ്റ ചോർത്തിയതെന്ന് പറഞ്ഞതെങ്കിലും ഇപ്പോൾ അഞ്ചുപേരാണ് കവർച്ചയ്ക്കു പിന്നിലെന്ന വെളിപ്പെടുത്തലാണ് ഗബ്രിയേൽ നടത്തുന്നത്.
എന്നാൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ മുംബയിൽനിന്ന് വീണ്ടും എടിഎമ്മിൽ നിന്ന് പണം കവർന്നതോടെ സംഘത്തലവൻ മുംബൈയിലുണ്ടെന്നും മറ്റുള്ളവർ വിദേശത്തേക്ക് കടന്നുവെന്നുമായി മൊഴി. മുംബൈയിലുള്ള സംഘത്തലവനാണ് തിരുവനന്തപുരത്തുനിന്ന് ശേഖരിച്ച ഡാറ്റ കൈമാറിയതെന്നാണ് ഗബ്രിയേൽ പറയുന്നതെങ്കിലും ഇത് പൂർണമായും വിശ്വസിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളെ നന്ദാവനം എആർ ക്യാമ്പിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്.
ജർമ്മനി കേന്ദ്രീകരിച്ചാണ് റൊമേനിയൻ സംഘം ഇന്ത്യയിൽ നിന്ന് ബാങ്കിങ് രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടതെന്നാണ് ഗബ്രിയേൽ പറയുന്നത്. ഈ രാജ്യാന്തര തട്ടിപ്പു സംഘത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ രഹസ്യങ്ങളുൾപ്പെടെ ഓൺലൈൻ വഴി കൈമാറിയെന്ന ഇയാളുടെ വെളിപ്പെടുത്തൽ അന്വേഷകരെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗഌദേശിൽ അടുത്തിടെ റിസർവ് ബാങ്കിൽ നിന്ന് കോടികൾ ഇരുട്ടിവെളുക്കുംമുമ്പ് അടിച്ചുമാറ്റിയതിനു പിന്നാലെ ഇന്ത്യയിലും അത്തരത്തിൽ ഒരു ഓൺലൈൻ സാമ്പത്തിക ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അതേസമയം, സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. താൻ റൊമേനിയൻ രാജ്യാന്തര തട്ടിപ്പുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നാണ് ഗബ്രിയേൽ പറയുന്നത്. പിൻവലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പൊലീസിനോടു പറഞ്ഞു. പക്ഷേ, ഇപ്പോഴത്തെ പണമെടുക്കൽ വലിയൊരു കൊള്ളയ്ക്കുമുന്നോടിയായുള്ള പൈലറ്റ് പരീക്ഷണം മാത്രമാണോയെന്നാണ് സംശയമുയരുന്നത്. ബാങ്കുകളുടെ സെർവറിൽ നുഴഞ്ഞുകയറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ വൻ കൊള്ളയ്ക്ക് സാധ്യതയേറെയാണെന്ന് സൈബർ വിദഗ്ധരും കഴിഞ്ഞദിവസം ചാനൽ ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തരബന്ധം സംബന്ധിച്ച നിർണായകവിവരം ലഭിച്ചതോടെ സ്റ്റേറ്റ് ബാങ്ക് സെർവറിൽ നിന്ന് ഏതൊക്കെ വിവരങ്ങൾ ചോർന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നൽകാൻ പൊലീസ് എസ്.ബി.ഐ. അധികൃതരോടു നിർദ്ദേശിച്ചിരിക്കുകയാണ്. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പൊലീസ് കൈമാറിയത്. സെർവർ രഹസ്യങ്ങൾ ഇപ്രകാരം ചോർത്താൻ കഴിഞ്ഞെന്നറിഞ്ഞ് ബാങ്കുകാരും അമ്പരന്നിരിക്കുകയാണ്.
തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറിൽ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്കിമ്മറിൽനിന്ന് ഒരു കേബിൾ എസ്.ബി.ഐ. സെർവർ നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുവഴി സെർവറിലെ വിവരങ്ങൾ ചോർന്നോ എന്നും എന്തൊക്കെ വിവരങ്ങളാണ് നുഴഞ്ഞുകയറ്റക്കാർ ശേഖരിച്ചതെന്നും കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങിയതായാണ് വിവരം. നിരവധി പ്രതിരോധ ഫയർവാളുകൾ തകർത്തേ രഹസ്യങ്ങൾ ചോർത്താനാകൂ എന്നതിനാൽ അത് സംഭവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും ബാങ്ക് അധികൃതർ കരുതുന്നു. ചോദ്യംചെയ്യലിൽ ഗബ്രിയേലിൽനിന്നു പൊലീസ് പ്രധാനമായി അറിയാൻ ശ്രമിച്ചതും ഇക്കാര്യമാണ്. പക്ഷേ, ഇയാൾ പലതും മറയ്ക്കുന്നതായാണ് പൊലീസ് കരുതുന്നത്.
എസ്.ബി.ഐ. സെർവറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങൾ വിദേശകവർച്ചാസംഘം പകർത്തിയത്. ഇവ ജർമൻ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പൊലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാർഡുകൾ ഉപയോഗിച്ചു മുംബൈയിൽനിന്നു കൈക്കലാക്കിയതെന്ന് പറയുമ്പോഴും കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. ഒരു മുൻ ബാങ്ക് ഉദ്യോഗസ്ഥനും പേട്ട സ്വദേശിനിക്കും ഗബ്രിയേൽ അറസ്റ്റിലായതിനു ശേഷവും പണം നഷ്ടപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയോളമാണ് രണ്ട് അക്കൗണ്ടുകളിൽ് നിന്നുമായി കവർന്നത്.
സ്കിമ്മർ ഘടിപ്പിച്ചിരുന്ന ആൽത്തറ എടിഎമ്മിൽ നിന്ന് പണം എടുക്കാതിരുന്ന ഒരാളുടെ അക്കൗണ്ടിൽ നിന്ന് നൂറുരൂപ നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്. കൂടുതൽ എടിഎമ്മുകളിൽ സ്കിമ്മർ സ്ഥാപിച്ച് കാർഡ് വിവരങ്ങൾ ചോർത്തിയോ എന്ന സംശയവും ഉയരുന്നതോടെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പലരും മടിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാൻ മാത്രം റൊമേനിയയിൽനിന്നു പ്രതികൾ കേരളത്തിലെത്തിയെന്നു വിശ്വസിക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയാറായിരുന്നില്ല. ഇത്രയും ചെറിയൊരു കവർച്ചയ്ക്ക് ഇത്രയും വലിയ സന്നാഹം ചെയ്യുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് ബാങ്ക് സെർവറിൽ നുഴഞ്ഞുകയറി പണം മൊത്തം കവരുന്ന സൈബർ അറ്റാക്കിനുള്ള മുന്നൊരുക്കമായിരുന്നോ ഇപ്പോഴത്തെ എടിഎം കവർച്ചയെന്ന സംശയം ഉയരുന്നത്.
ഇതിന്റെ അന്വേഷണം നടക്കുന്നതിന്റെ മറവിൽ യഥാർത്ഥ കവർച്ചാസംഘം വൻ തട്ടിപ്പിന് കളമൊരുക്കുകയാണോ എന്നതാണ് ഇപ്പോൾ അന്വേഷിക്കുന്നത്. മുംബൈകേരളാ പൊലീസ് സൈബർ വിഭാഗവും ഐടി തട്ടിപ്പുകൾ, ഇന്റർനെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാൻ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സൈബർഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
മുംബൈയിൽനിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേൽ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ രാത്രി മുഴുവൻ ചോദ്യംചെയ്തു. ഇന്നു പുലർച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യൽ അവസാനിച്ചത്. അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പൊലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍