കാമറോണിന്റെ ഇന്ത്യാനയം പാളി; ഇന്ത്യയുമായി വ്യാപാരക്കരാറുകളുണ്ടാക്കിയില്ല; പാക്കിസ്ഥാനെ സഹായിച്ച് എതിർപ്പുമുണ്ടാക്കി; കാമറോണിന്റെ ഭാവി ഇരുട്ടിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലോകത്തെ ചൊൽപടിക്കു നിർത്തുന്ന വിദേശ നയമാണ് അമേരിക്കയെ ലോക പൊലീസ് എന്ന വിശേഷണത്തിലേക്കെത്തിച്ചത്. ഏറ്റവും സമ്പന്ന രാജ്യമാക്കി അമേരിക്കയെ നിലനിർത്തുന്നതും ഇതു തന്നെ. മറ്റു ചില രാജ്യങ്ങളും ഈ വഴിയിൽ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. ബ്രിട്ടനും ജർമനിയും ഫ്രാൻസുമൊക്കെ ഇങ്ങനെ കുറച്ചു രാജ്യങ്ങളെ കീശയിലിട്ടു നടക്കുന്നവരാണ്. നാലഞ്ചു വർഷമായി ചൈനയും ഇന്ത്യയുമാണ് ഈ രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യയിലെയും ചൈനയിലെയും സമ്പന്നരുടെയും ഉപഭോഗ പ്രിയരുടെയും എണ്ണ യൂറോപ്പിലെ മിക്ക രാജ്യങ്ങളുടെയും ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ് എന്നതാണ് വികസിത രാജ്യങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിച്ചത്. ഇന്ത്യയും ചൈനയും പ്രിയപ്പെട്ട രാജ്യങ്ങളായതിനു പിന്നിലും ഇതു തന്നെ കാരണം. ഇന്ത്യയോടും ചൈനയോടും കൃത്യമായ നയം രൂപീകരിക്കുന്നതിൽ ഏറെ നാളായി ബ്രിട്ടൻ വിജയിച്ചു വരികയും ചെയ്യുന്നു.
ഡേവിഡ് കാമറൂൺ സർക്കാർ ഇക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നാണു വിലയിരുത്തൽ.രണ്ടു തവണ ഇന്ത്യ സന്ദർശിച്ചിട്ടും കാര്യമായ വ്യാപാരക്കരാറുകളിലൊന്നും ഏർപ്പെടാൻ സാധിക്കാത്തതിൽ കാമറൂണിനെതിരേ ബ്രിട്ടനിൽ വ്യാപകമായ എതിർപ്പാണു സൃഷ്ടിച്ചിരിക്കുന്നത്. ഫ്രാൻസിനും ജർമനിക്കും റഷ്യക്കുമൊക്കെയാണ് ഇന്ത്യ ബ്രിട്ടനേക്കാൾ സഹായം ചെയ്യുന്നതെന്നാണ് പ്രധാനകാര്യം. ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന സഹായം ആഭ്യന്തര എതിർപ്പിനെത്തുടർന്നു നിർത്തലാക്കിയത് ഇന്ത്യയുമായുള്ള ഇടപാടുകളിൽ ബ്രിട്ടന്റെ വിലപേശൽ ശേഷി ഇല്ലാതാക്കുകയായിരുന്നുവെന്നതാണ് യാഥാർഥ്യം. ഇന്ത്യക്കു പകരം പാക്കിസ്ഥാനെ സഹായിക്കാനുള്ള ശ്രമം പാളുകയും ചെയ്തു. പാക്കിസ്ഥാനെ സഹായിക്കാനുള്ള നീക്കത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. ഇതാണ് കാമറൂണിന്റെ ഭാവിയെ ഇരുട്ടിലാക്കിയത്.
കാമറോൺ സർക്കാർ നിലവിൽ നല്കുന്ന സഹായ ധനത്തിൽ ഏറ്റവും ഉയർന്ന തുക പാക്കിസ്ഥാന് നൽകുന്നതിൽ ബ്രിട്ടീഷ് പാർലമെന്റിലും രാഷ്ട്രീയ കക്ഷികൾക്കിടയിലും ശക്തമായ എതിർപ്പിനു വഴി ഒരുക്കിയിരിക്കുകയാണ്. അതെ സമയം ബ്രിട്ടൻ സഹായം നല്‍കുന്നത് നിർത്തരുതെന്നു ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ബ്രിട്ടന് ഭാവിയിൽ കൂടുതൽ വ്യാപാര കരാർ ലഭിക്കാതിരിക്കാൻ ഇതും ഒരു കാരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധം ശക്തിപ്പെടുത്താൻ എന്ന കാരണം ചൂണ്ടിക്കാട്ടി കാമറോൺ ഇന്ത്യയിൽ എത്തിയിരുന്നെങ്കിലും വ്യാപാര കരാറുകൾ ഇനിയും ബ്രിട്ടന് ലഭിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇത് വരെ കാര്യമായ പരാമർശം പോലും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായി. കാമറോൺ എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ സന്ദർശനം നടത്തി ഫ്രഞ്ച് പ്രസിഡന്റ് നേടിയ മേൽക്കൈ ഇല്ലാതാക്കാം എന്ന ധാരണയിൽ ആണ് വ്യക്തമായ പദ്ധതികൾ പോലും തയ്യാറാക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ യാത്ര സംഘടിപ്പിച്ചത്.
ഈ സാഹചര്യത്തിൽ ഇന്ത്യക്ക് കൂടുതൽ പ്രകോപനം ആകും എന്ന് ഉറപ്പുള്ളതിനാൽ ആണ് കാമരോൺ സർക്കാരിന്റെ പാക്കിസ്ഥാന് കൂടുതൽ സഹായം നല്കാൻ ഉള്ള തീരുമാനം ബ്രിട്ടനിൽ രാഷ്ട്രീയ എതിർപ്പ് നേരിടുന്നത്. ഇന്ത്യ കൂടുതൽ പുരോഗതി നേടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് 2015 മുതൽ 200 മില്ല്യൻ പൗണ്ടിന്റെ സഹായ ധനം നിർത്തലാക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്. ഈ തുക ഇന്ത്യയുടെ മൊത്തം ചിലവുമായി താരതമ്യം ചെയ്യുമ്പോൾ കടുകു മണിയുടെ വലിപ്പം പോലും ഇല്ലെന്നാണ് തീരുമാനത്തെ കുറിച്ച് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് കുമാർ മുഖർജി പുച്ഛിച്ചു തള്ളിയത്. സാമ്പത്തിക മാന്ദ്യത്തിൽ ഉഴറുന്ന ബ്രിട്ടൻ ചെലവ് ചുരുക്കൽ നടപടിയുടെ പേരിൽ ആണ് ഇന്ത്യ സഹായ ഫണ്ട് നിർത്തലാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത വൈരികളായ പാക്കിസ്ഥാന് തുടർന്നും കൂടുതൽ സഹായം നല്കാൻ ഉള്ള തീരുമാനം നയതന്ത്രപരമായി വൻ ക്ഷീണം ആകുമെന്ന് കഴിഞ്ഞ ആഴ്ച പ്രഭു സഭയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാനിൽ സമ്പന്നർ ഇപ്പഴും നികുതി വെട്ടിപ്പ് നടത്തുന്നതിനാൽ ഇത്തരം സഹായം തുടരുന്നതിൽ കാര്യമില്ലെന്നാണ് ബ്രിട്ടന്റെ പൊതു വികാരം. അതിനാൽ പാക്കിസ്ഥാൻ സർക്കാരിനോട് അടിയന്തിരമായി നികുതി പരിഷ്ക്കാരം നടപ്പിലാക്കാൻ നിർബന്ധിക്കുകയാണ് വേണ്ടതെന്നു ഒരു വിഭാഗം എം പി മാർ ചൂണ്ടിക്കാട്ടുന്നു.
അതെ സമയം ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റി ചെയർമാൻ മാൽകം ബ്രുസ് ഉൾപ്പെടെയുള്ള നയ വിധഗ്ദ്ധർക്ക് പാക്കിസ്ഥാനുള്ള സഹായം തുടരണം എന്ന് അഭിപ്രായം ഉള്ളവരാണ്. ആ രാജ്യത്തെ ജനങ്ങളിൽ മൂന്നിലൊന്നിനും ഇന്നും ദിവസ വേതനം 30 പെൻസിൽ താഴെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സഹായധനം തുടരണമെന്ന വാദക്കാർ നിലയുറപ്പിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലും ഇതേ തരത്തിൽ കഷ്ട്ടപ്പെടുന്നവർ അനേക കോടികൾ ഉണ്ടെന്നു ഭരണകക്ഷിയിൽ തന്നെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ ശബ്ദം നേർത്ത് പോകുക ആയിരുന്നു. ടെലിഗ്രാഫ്, ഗാർഡിയൻ തുടങ്ങിയ പത്രങ്ങളും ഇന്ത്യൻ സഹായം നിർത്തുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിലാണ്. അതെ സമയം ബ്രിട്ടീഷ് ജനസംഖ്യയിൽ പത്ത് ലക്ഷത്തിലധികം പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്ന ''രാഷ്ട്രീയം'' മറന്നു നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന ചിന്തക്ക് മുൻതൂക്കം കിട്ടിയതാണ് പാക്കിസ്ഥാനുള്ള സഹായ ധനം തുടരാൻ വഴി ഒരുക്കിയത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മില്ലീനിയം ഡെവലപ്മെന്റ് ഗോൾസ് എന്ന പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനുമായി ദീർഘകാല പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കുന്ന ബ്രിട്ടന് പൊടുന്നെനെ അതിൽ നിന്ന് പിന്തിരിയാനും വിഷമമുണ്ട്. മാത്രമല്ല, അഫ്ഗാൻ വിഷയത്തിൽ എക്കാലവും പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന ബ്രിട്ടനെ സംശയ മുനയിൽ തന്നെ ആണ് ഇന്ത്യ വീക്ഷിക്കുന്നതും. അമേരിക്കാൻ വിദേശ നിക്ഷേപവും ആയി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ബ്രിട്ടനിൽ നിന്നുള്ള വിദേശ നിക്ഷേപം തുലോം ചെറുതാണെന്നതും ഇരു രാജ്യങ്ങള തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ഒരു തലം വിട്ടു വളരാൻ അനുവദിക്കുന്നില്ല എന്നതും വസ്തുതയാണ്.
എല്ലാ വിഭാഗം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടങ്ങിയ ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റി കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്കിസ്ഥാനുള്ള സഹായം തുടരാൻ അനുമതി നല്‍കിയത്. പ്രധാനമായും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ആകും ബ്രിട്ടീഷ് ധനസഹായം പാക്കിസ്ഥാന് പ്രയോജനപ്പെടുക. അഴിമതി, നിയമ വാഴ്ച, നികുതി പിരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പാക്കിസ്ഥാൻ ബ്രിട്ടീഷ് സർക്കാരിനോപ്പം ചേർന്ന് പ്രവർത്തിക്കണം എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ആണ് സഹായധനം തുടരുന്നതെന്ന് പറയപ്പെടുന്നു. ഗോൾടെൻ ത്രെഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡേവിഡ് കാമറണിന്റെ ഭരണ നടപടികളുടെ ഭാഗമായാണ് പാക്കിസ്ഥാൻ സഹായം എന്നും വിലയിരുത്തുന്നവരുണ്ട്. നിലവിൽ പാക്കിസ്ഥാനിലെ വലിയൊരു സമ്പന്ന വിഭാഗം യാതൊരു വിധ നികുതിയും സർക്കാരിൽ അടക്കുന്നില്ല എന്നതാണ് സത്യം. ഇവരാകട്ടെ പൊതു ആരോഗ്യ സംവിധാനമോ വിദ്യാഭ്യാസ സംവിധാനമോ സ്വീകരിക്കുന്നില്ല എന്നതും വസ്തുതയാണ്. ബ്രിട്ടനിലെ സാധാരണക്കാരൻ നല്കുന്ന നികുതിയിൽ നിന്ന് എടുത്തു സഹായധനം എന്നാ പേരിൽ കൊടുക്കുന്ന പണത്തോട് നീതി പുലർത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പാക്കിസ്ഥാനിലെ സമ്പന്ന വിഭാഗത്തിനും നികുതി ഏർപ്പെടുത്തണം എന്ന് ബ്രിട്ടീഷ് സർക്കാര്‍ നിഷ്ക്കർഷിക്കാൻ കാരണം. പാക്കിസ്ഥാനിൽ വരാനിരിക്കുന്ന സർക്കാരിനെ കൊണ്ട് ഇക്കാര്യങ്ങൾ നടപ്പാക്കാൻ സമ്മർദം ചെലുത്താൻ ബ്രിട്ടന് കഴിയണം എന്നും ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റി നല്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
നിലവിൽ 446 മില്ല്യൻ പൗണ്ട് ധനസഹായം നല്കുന്ന ബ്രിട്ടൻ ഒരു കാരണവശാലും കൂടുതൽ പണം നല്കുന്ന കാര്യം ചിന്തിക്കുകയേ ചെയ്യരുതെന്നാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റി റിപ്പോർട്ട് വ്യക്തമായി നിഷ്ക്കർഷിചിട്ടുള്ളത്. പുതിയ സർക്കാർ വരാനിരിക്കുകയും അഴിമതി ഒരു തടസ്സവും ഇല്ലാതെ നടക്കുകയും ചെയ്യുന്ന് സാഹചര്യത്തിൽ സഹായധനം നല്‍കുന്നത് നീതികരിക്കാൻ കഴിയില്ലെന്ന് ഭിന്ന അഭിപ്രായവും ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റി റിപ്പോർട്ട് പങ്കു വെക്കുന്നുണ്ട്. ഐ എം എഫ് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളെ ഉപയോഗിച്ച് നികുതി പരിഷ്ക്കരണത്തിന് പാക്കിസ്ഥാനെ പ്രേരിപ്പിക്കുകയാണ് ഏറ്റവും നല്ല നടപടി എന്നും ഐഡിസി റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയവും നയതന്ത്ര പരവും ആയ കാരണങ്ങളാൽ പാശ്ചാത്യ ലോകം പാക്കിസ്ഥാനിലെ അശാസ്ത്രീയ നികുതി സമ്പ്രദായം കണ്ടില്ലെന്നു നടിക്കുക ആയിരുന്നെ്നു ഐ ഡി സി അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത് ഒരു കാരണവശാലും തുടരാൻ പാക്കിസ്ഥാനെ അനുവദിക്കരുതെന്നും ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റിആവശ്യപ്പെടുന്നു. അതെ സമയം ഇക്കാര്യങ്ങൾ എങ്ങന നടപ്പിലാക്കാം എന്നതിൽ അവസാന തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാൻ സർക്കാർ ആണെങ്കിലും മാറ്റം ഉണ്ടായേ തീരൂ എന്നും ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മറ്റി അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഒരാൾ പോലും പാക്കിസ്ഥാനിൽ ആദായ നികുതി വെട്ടിപ്പിന്റെ പേരില്‍ വിചാരണ നേരിട്ടിട്ടില്ല.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- പിണറായി സർക്കാരിനെ തിരുത്താൻ ഡൽഹി നേതൃത്വം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍