തിരക്കഥാകൃത്ത് ടിഎ റസാക്കിന്റെ മരണത്തിൽ നടുങ്ങി സിനിമാ ലോകം; വാർത്ത എത്തിയത് റസാഖ് അടക്കമുള്ളവരെ സഹായിക്കാനായി കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ ഷോ നടക്കുമ്പോൾ; വിടവാങ്ങിയത് മാനവികതക്കും മതസൗഹാർദത്തിനും നിലകൊണ്ട കലാകാരൻ
കെ വി നിരഞ്ജൻ
കോഴിക്കോട്: 'ഭായീ, അസുഖമാറിയിറങ്ങട്ടെ, ഇനി എഴുതാനുള്ളത് കോഴിക്കോടിന്റെ കഥയാണ്.പാട്ടും നാടകവും ഫുട്ബോളും രാഷ്ട്രീയവുമൊക്കെയുള്ള കോഴിക്കോടിന്റെ അമ്പതുവർഷത്തെ കഥ. എസ്.കെ പൊറ്റക്കാട് പണ്ടെഴുതിയതുപോലെ, പുതിയ കോഴിക്കോടിന്റെ സമഗ്ര ചിത്രം വച്ചുള്ളതാവും ഇത്.' ചികിൽസക്കായി കൊച്ചിക്ക് തിരക്കാൻ ഒരുങ്ങന്നതിനിടെ എതാണ്ട് ഒന്നരമാസംമുമ്പ് കണ്ടപ്പോൾ ടി.എ റസാഖ് പറഞ്ഞ വാക്കുകളാണിത്. പക്ഷേ കാലം അതിന് അനുവദിച്ചില്ല.പൂർത്തിയാകാത്ത നിരവധി സ്വപ്നങ്ങളും കഥകളും ബാക്കിവച്ച് ടി.എ റസാഖ് (58) മടങ്ങുമ്പോൾ മാനവികതയുടെയും മതസൗഹാർദത്തിന്റെയും പക്ഷത്തുനിന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ഇല്ലാതാവുന്നത്. കൊച്ചിയിലെ അമൃതാആശുപത്രിയിൽവച്ച് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നുമരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ഈ മാസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
റസാഖിന്റെ ചികിൽസക്ക് വൻ ചെലവ് വരുമെന്നറിഞ്ഞ കോഴിക്കോട്ടെ സിനിമാപ്രവർത്തകരാണ്, മോഹൻലാലിനെ കണ്ട് 'മോഹനം' എന്ന ഷോയുടെ കാര്യം പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോട്ടുള്ള മോഹൻലാൽ സമ്മതിച്ചതോടെ ഓഗസ്റ്റ് 15ന് പരിപാടി നടത്താൻ തീരുമാനിച്ചത്. പ്രിയദർശനും,സിബിമലയിലും, ഫാസിലുമൊക്കെ അടങ്ങുന്ന മോഹൻലാലിന്റെ പ്രിയപ്പെട്ട സംവിധായകരിലൂടെ ലാലിന്റെ അഭിനയ ജീവിതം വിലയിരുത്തുന്ന പരിപാടി, കോഴിക്കോട്ട് നടന്നുവരികെയാണ് റസാഖിന്റെ വിയോഗവാർത്ത എത്തുന്നത്.ഷോ കഴിഞ്ഞ ഉടൻതന്നെ താരങ്ങളും സംവിധായകരും റസാഖിന്റെ മൃതദേഹം ഒരുനോക്കുകാണാനാണ് തിരിച്ചത്.
സിനിമാക്കാരുടെ ജാടകളൊന്നുമില്ലാതെ ആർക്കും സമീപിക്കാവുന്ന കൊണ്ടോട്ടിക്കാരുടെയും കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഇക്കയായിരുന്നു ടി.എ റസാക്ക്.മഹാറാണി ഹോട്ടലിൽ ചില്ലുതാഴ്ത്തിയ കാറിൽ വന്നിറങ്ങുന്ന, സാധാരണക്കാരന് അപ്രാപ്യനായ കാലാകാരനായിരുന്നില്ല അദ്ദേഹം.ടൗൺഹാളിലെയും, ടാഗോർ ഹാളിലെയും,അളകാപുരി ഹോട്ടലിലെയും ചെറിയ സാംസ്കാരിക പരിപാടികളിൽവരെ പങ്കെടുത്ത് ഓട്ടോവിളിച്ച് മടങ്ങുന്ന, തൊഴിലാളികളുടെ കബ്ളുകളിലും കൂട്ടായ്മകളിലുമൊക്കെ പങ്കെടുത്ത് ആഘോഷിക്കുന്ന നാട്യങ്ങളില്ലാത്ത നാട്ടുകാരനായിരുന്നു.നഗരത്തിലെ ചെറിയ ഫിലിം ഫെസ്റ്റവലികളിൽ തൊട്ട് പുസ്തക ചർച്ചകളിൽവരെ സജീവമായ സാന്നിധ്യം.വായനയെ വല്ലാതെ സ്നേഹിച്ചിരുന്ന റസാഖിന് ഇത്തരത്തിലുള്ള വലിയൊരു സൗഹൃദസദസ്സും കോഴിക്കോട്ട് ഉണ്ടായിരുന്നു.'ഭൂമിഗീതവും, പെരുമഴക്കാലവും,കാണാക്കിനാവും'പോലുള്ള സാമൂഹിക പ്രസക്തമായ സിനിമയുടെ ആശയങ്ങൾ തനിക്ക് കിട്ടിയത് ഈ കൂട്ടായ്മയിലൂടെയാണെന്ന് അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്.
ഇടതുപക്ഷ അനുഭാവി കൂടിയായ അദ്ദേഹം നാടകങ്ങളിലൂടെയാണ് തന്റെ തട്ടകം കോഴിക്കോട്ടേക്ക് മാറ്റുന്നത്.പൂർണമായും വാണിജ്യസിനിമയാങ്കെിലും അതിലും സാമൂഹിക പ്രതിബദ്ധതയുടെ എന്തെങ്കിലും അംശകൊണ്ടുവരാൻ റസാഖ് ശ്രമിച്ചിരുന്നു.ഇസ്ലാമിലെ ഫ്യൂഡൽ വ്യവസ്ഥിതിയെ നിശിതമായി വിമർശിക്കുന്ന 'ഗസൽ' എന്ന സിനിമയുടെപേരിൽ മതമൗലികവാദികളിൽ ചിലർ ഭീഷണി ഉയർത്തിയപ്പോഴും റസാഖ് അക്ഷോ്യഭ്യനായിരുന്നു.താരങ്ങൾ എല്ലാം തീരുമാനിക്കുന്ന വ്യവസായമാണ് ഇതെന്ന് വ്യക്തമായ അറിവുണ്ടെങ്കിലും നല്ല സിനിമക്കായുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു.കോഴിക്കോട് 'ആർട്ട് ലവേഴ്സ് ഫോറം' എന്ന റസാഖിനുകൂടി പങ്കാളിത്തമുള്ള സംഘടനയുടെ ലക്ഷ്യവും അതായിരുന്നു.
നാലുവർഷംമുമ്പ് പ്രിയ സഹോദരനും തിരക്കഥാകൃത്തുമായ ടി.എ ഷാഹിദിന്റെ അകാലമരണം തീർത്ത ആഘാതത്തിൽനിന്ന് അദ്ദേഹം മുക്തനായിരുന്നില്ല.മോഹൻലാലിന്റെ 'ബാലേട്ടനും', മമ്മൂട്ടിയുടെ 'രാജമാണിക്യവും' അടക്കമുള്ള നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഷാഹിദിന്റെ സംസ്ക്കാര ചടങ്ങുകൾക്കുപോലും അധികം സിനിമാക്കാർ എത്തിയിരുന്നില്ല. പിന്നീട് ഇക്കാര്യം ചോദിച്ചപ്പോഴും 'സിനിമയല്ലേ, തിരക്കല്ലേ, അങ്ങെനെയൊക്കെയായിരിക്കും' എന്നുപറയാനല്ലാതെ ആരെയും കുറ്റപ്പെടുത്താൻ റസാഖ് തയ്യാറായിരുന്നില്ല.'ബാലേട്ടന്റെ' അഭൂതപുർവമായ വിജയത്തെ തുടർന്നുണ്ടായ അഭിമുഖങ്ങളിൽ, തന്റെ ജ്യേഷ്ടൻ ടി.എ റസാഖിന്റെ ജീവിതമാണ് താൻ ബാലേട്ടനാക്കി മാറ്റിയതെന്നായിരുന്നു ഷാഹിദ് പറഞ്ഞത്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി റസാഖ് നടത്തിയ കഷ്ടപ്പാടുകളിൽനിന്നാണ് ബാലേട്ടൻ എന്ന ചിത്രത്തിന്റെ പിറവിയെന്നാണ് ഷാഹിദ് പറഞ്ഞത്.ഇക്കാര്യം ചോദിച്ചാലും റസാഖ് ചിരിക്കയാണ് ചെയ്യുക.'അത് അവൻ സ്നേഹംകൊണ്ട് പറയുന്നതാണ്' എന്നാവും മറുപടി.
വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടർ, എന്റെശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസൽ, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാൽക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകൽ, പരുന്ത്, മായാ ബസാർ, പെൺപട്ടണം, സൈഗാൾ പാടുകയാണ്, മൂന്നാം നാൾ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങൾക്കുവേണ്ടി തിരക്കഥ എഴുതി. ജന്മനാടായ കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യജീവിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്.
മലപ്പുറം കൊണ്ടോട്ടി തുറക്കലിൽ ടി.എ ബാപ്പുവിന്റെയും ഖദീജയുടെയും മകനായി 1958ലാണ് ടി.എ റസാഖ് ജനിച്ചത്. കൊളത്തൂർ എ.എം.എൽ.പി സ്കൂൾ ,കൊണ്ടോട്ടി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എട്ടാം ക്ളാസുമുതൽ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. 'വര' എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. കെ.എസ്.ആർ.ടി.സിയിൽ ഗുമസ്തനായിരുന്നു. എ.ടി അബുവിന്റെ 'ധ്വനി'യിൽ സഹസംവിധായകനായാണ് റസാഖ് സിനിമയിലത്തെിയത്. ജി.എസ് വിജയൻ സംവിധാനംചെയ്ത 'ഘോഷയാത്ര'യുടേതായിരുന്നു ആദ്യ തിരക്കഥ. എന്നാൽ റസാഖിന്റെ തിരക്കഥയിൽആദ്യം പുറത്തിറങ്ങിയ ചിത്രം കമലിന്റെ വിഷ്ണുലോകമാണ്.
സിബി മലയിൽ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ കാണാക്കിനാവിന് മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചു. ഇതേ ചിത്രത്തിന്റെ തിരക്കഥ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാർഡും നേടി. 2002ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് നേടികൊടുത്തു. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതും സിബിമലയിൽ ആയിരുന്നു. 2001 ൽ 'ഉത്തമൻ ' മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാർഡ് നേടി. 2004ൽ പുറത്തിറങ്ങിയ 'പെരുമഴക്കാലം' എന്ന കമൽ ചിത്രത്തിലൂടെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് ദേശീയ പുരസ്കാരവും റസാഖിനെ തേടിവന്നു.
പെരുമഴക്കാലം 2004ലെ മികച്ച കഥക്കുള്ള കേരള സ്റ്റേറ്റ് അവാർഡ്, ക്രിട്ടിക്സ് അവാർഡ്, മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാർഡ്, മാതൃഭൂമി, ജേസി ഫൗണ്ടേഷൻ അവാർഡ്, എ ടി അബു ഫൗണ്ടേഷൻ അവാർഡ്, അമൃത ടിവി അവാർഡ് എന്നിവ നേടി.2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍