നാടിന്റെ ഞരമ്പുകളായ നദികളെ കൊല്ലരുതേ...; കരമനയാറും കാവാലവും പങ്കിട്ട ഓർമകളുമായി കാവാലം നാരായണപ്പണിക്കർ മറുനാടൻ മലയാളിയോട്
കാവാലം... കേട്ടാൽ പെട്ടെന്നോർക്കുക, പാട്ടിന്റെ നാടൻ താളവും നാടകത്തിന്റെ അനുപമ ലോകങ്ങളും സമ്മാനിച്ച ഒരേയൊരാളെയാണ്. കാവാലം നാരായണപ്പണിക്കർ. മലയാളിയുടെ മനസ് തൊട്ടറിഞ്ഞ അതേ കാവാലം. 86 വയസു പിന്നീട്ട കാവാലം നാടിനെയോർത്തും നാടിന്റെ ഹൃദയമായ പ്രകൃതിയെ ഓർത്തും വിഷമിക്കുകയാണ്. കാലത്തിന്റെ വേഗമാർന്ന ഓട്ടത്തിനൊപ്പം കടന്നുപോന്നപ്പോൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് അദ്ദേംഹ ആഹ്വാനം ചെയ്യുന്നു... മണലൂറ്റും മാലിന്യ നിക്ഷേപവും കീടനാശിനി പ്രയോഗവും ശ്വാസം മുട്ടിച്ച് കൊന്ന നദികൾക്ക് പുനർജ്ജന്മം നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കാവാലത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതിരിക്കാൻ ആർക്ക് കഴിയും. കരമനയാറിന്റെയും പമ്പയുടേയും കഥ പറഞ്ഞുകൊണ്ട് പ്രകൃതി സംരക്ഷണത്തെക്കുറിച്ചും 44 നദികൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും അദ്ദേഹം മറുനാടനോട്
അതിരു കാക്കും മലയൊന്ന് തുടുത്തേ...
തുടുത്തേ....തകതകതാ....
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ
ഈറ്റില്ലത്തറയിലെ പേറ്റുനോവിൽ....
ഈറ്റുറവ ഉരുകിയൊലിച്ചേ......
തകതകതാ......
കാട്ടരുവി പെണ്ണേ നീ എങ്ങോട്ട്....
നാട്ടിലൂടെ പോയപാടെ കിട്ടയതെന്തെടിയേ..
കല്ലുവച്ച നുണകളും തീയിലിട്ടാൽ കരിയാത്ത
മഴയത്തും ചീയാത്ത മഞ്ഞത്തും പിനിക്കാത്ത
കുന്നുകുന്നായ് കഥകളല്ലേ തകതകതാ...
ഒടുക്കം നീ ഒഴുക്കത്ത് കടൽപ്പടിയോളമെത്തി
ഓളത്തിലൊടുങ്ങാത്ത സ്വപ്നമായ് മാറിയേ....
പുഴയെനിക്ക് ഓർമ്മയാണ്...
ഓർമ്മയുടെ ഒഴുക്ക്..
തിരയടിക്കുമ്പോൾ താളുകൾ മറിക്കുന്ന പോലെ
ഓർമ്മകൾ പ്രതിഫലിക്കും
പുഴക്കരയിലിരിക്കുമ്പോൾ ഞാനോർക്കും..
ഞാൻ പോലും മറന്നുപോയ ചാല നാടൻ
പാട്ടുകളുടെ വരികൾ അവളോട് ചോദിച്ചാലോ എന്ന്. പുഴയിലേക്ക് നോക്കിയിരുന്ന് പാടിയിരുന്ന പാട്ടുകൾ എനിക്ക് വംശീയസ്മൃതിയുണർത്തുന്നവയാണ്.
കാവാലത്തെ ഗംഗ പമ്പയാണ്. ഊക്കോടെ ഒഴുകുന്ന പമ്പ കാവാലത്തെത്തുമ്പോൾ ശാന്തയാകും. ആറ്റരുകിൽ പണ്ട് വീടുകൾ ഉണ്ടായിരുന്നില്ല. കള്ളന്മാരേയും വെള്ളപ്പൊക്കത്തേയും മുതലയേയും ഭയമായിരുന്നു ആളുകൾക്ക്.
മുതലപ്പാതി എന്നൊരു വീടുണ്ട് ഞങ്ങളുടെ നാട്ടിൽ. മുതല ചവച്ച് ഒരാളെ ബാക്കിയിട്ടതിനാലാണ് ഈ പേര് വന്നതെന്നാണ് കേട്ടുകേൾവി. യന്ത്രം ഘടിപ്പിച്ച ബോട്ടുകൾ പുഴയിലൂടെ സവാരി തുടങ്ങിയപ്പോൾ മുതലകൾ കായലുവഴി സമുദ്രത്തിലേക്ക് പോയി. കാവാലം പുഴയിൽ മുതലകൾ ഇല്ലാതായി. അതിനുശേഷം പല പുതുപ്പണക്കാരും ആറ്റരുകിൽ വീടുവച്ചു. എനിക്കും പുഴയോരത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാനവിടെ ഒരു വീട് വച്ചു. പുഴയെനിക്ക് ഉന്മാദമാണ്. അന്നും എപ്പോഴും പുഴയിലിറങ്ങി നീന്തിക്കുളിക്കാൻ കൊതിയാണ്.
ഞങ്ങളുടെ ദേശപരദേവത പള്ളിയറക്കാവിലമ്മയാണ്. ദേവിയുടെ വാഹനം മുതലയാണ്. രാവിലെ പള്ളിയറക്കാവിലമ്മ മുതലപ്പുറത്തേറി പുഴയിലൂടെ സവാരി നടത്തുമത്രേ. വെയിൽ ചൂടാകുമ്പോൾ തിരികെ വരും. എന്നിട്ട് മുതല അമ്പലത്തിനരികിലെ ആറ്റരികിലെ മണൽത്തിട്ടയിൽ വെയിലുകാഞ്ഞ് കിടക്കും. അമ്പലത്തിൽ മുതലയെ പൂട്ടിയിട്ടിരുന്നെന്ന് കരുതുന്ന ഒരു തുടൽ ഇപ്പോഴുമുണ്ട്.
എന്ത് രസമുള്ള മിത്താണിത്. ഇന്ന് മുതലയും പോയി. വിശ്വാസവും പോയി. പള്ളിയറക്കാവിലമ്മ ഇപ്പോൾ സവാരി നടത്താറുണ്ടോ എന്തോ?
ഭയപ്പെടുത്തുന്ന വെള്ളപ്പൊക്കങ്ങൾ കേട്ടുകേൾവി മാത്രമായിരുന്നു. മൂലം തിരുന്നാൾ നാടുനീങ്ങിയ കാലത്ത് 1099-ൽ ഉണ്ടായ വെള്ളപ്പൊക്കമാണ് പറഞ്ഞ് കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീരമായ വെള്ളപ്പൊക്കം. തകഴി ശിവശങ്കരപ്പിള്ളയുടെ കഥയിൽ അതിന്റെ ഭീകരതയും സൗന്ദര്യവും ചിത്രീകരിച്ചിട്ടുണ്ട്.
കൊല്ലം തോറും പുഴയിൽ വെള്ളം പൊങ്ങും. കുട്ടികളായ ഞങ്ങൾക്ക് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും തീരത്തളങ്ങളായിരുന്നു. വീടിനകത്ത് വെള്ളം കയറുമ്പോൾ വലിയ ചെമ്പുവാർപ്പിൽ കയറിയിരുന്ന് ഒഴുകി നടക്കും. കടലാസ് തോണിയുണ്ടാക്കി രസിക്കും. അന്നന്ന് അദ്ധ്വാനിച്ച് ജീവിക്കുന്നവരുടെ അന്നം മുട്ടും. എന്നാൽ കുട്ടികൾ അത് തിരിച്ചറിഞ്ഞിരുന്നില്ല.
ഒരുപ്പൂക്കൃഷിയായിരുന്നു ആദ്യ കാലങ്ങളിൽ കുട്ടനാടിൽ. പിന്നീട് ജനസംഖ്യാ വർദ്ധനയുണ്ടായപ്പോൾ ഇരുപ്പൂ കൃഷി തുടങ്ങി. ഒറ്റകൃഷിയായിരുന്നപ്പോൾ ചാണകവും ചാരവും ആയിരുന്നു വളമായിട്ട് ഇട്ടിരുന്നത്. കറുത്ത പശിമയുള്ള ചെളിമണ്ണായിരുന്നു കാവാലത്ത്. ഒരു പൂക്കൃഷിക്കു മുമ്പ് ഒരു വർഷം കൃഷി ചെയ്താൽ അടുത്ത വർഷം അത് പാഴ്നിലമിടുമായിരുന്നു. രണ്ട് വർഷത്തിലൊരിക്കൽ മാത്രം കൃഷി.
കൊയ്ത്ത് പാട്ടും ഗ്രാമീണരുടെ ലഹരിയും ഊർജ്ജവുമായിരുന്നു പാടത്ത് നിന്നും പെണ്ണുങ്ങൾ നീട്ടിപ്പാടുന്ന കൊയ്ത്തുപാട്ടുകൾ ഓരോ വീട്ടിലും എത്തിയിരുന്നു. ഓരോരുത്തരും അതേറ്റുപാടി. യന്ത്രങ്ങൾ വന്നതോടെ എല്ലാം മാറി. ജീവിതക്രമം മാറി. അധ്വാനശീലം കുറഞ്ഞു. കാറ്റിലൂടെ ഒഴുകിയെത്തിയിരുന്ന കൊയ്ത്ത് പാട്ടുകൾപാടാൻ ആളില്ലാതായി. പാട്ടിന് പകരം യന്ത്രങ്ങളുടെ ശബ്ദം നാടിനെ കീഴടക്കി.
ന'ന'
പിന്നീട് പാട്ടുകൾ നഷ്ടപ്പെട്ടു. ഒടുവിലത് കലയിൽ മാത്രമായി ചുരുങ്ങി. സ്ത്രീകളുടെ ലജ്ജ കാണണമെങ്കിൽ കൂടിയാട്ടം കാണണം എന്ന സ്ഥിതി വന്നപോലെ നാടൻ പാട്ടുകൾ കേൾക്കണമെങ്കിൽ നാടകം കാണണം എന്ന കാലം വന്നു.
ഇരുപ്പൂകൃഷി തുടങ്ങിയതോടെ ഉൽപാദനത്തിന്റെ കൂടുതൽ സാധ്യതകൾ ആളുകൾ തിരഞ്ഞ് തുടങ്ങി. ജൈവവളത്തിന് പകരം രാസവള പ്രയോഗം തുടങ്ങി. മണ്ണ് ക്ഷീണിച്ചു കൊണ്ടേയിരുന്നു. അതിനുസരിച്ച് വളം വ്യവസായം ശക്തി പ്രാപിച്ചു. ഇലക്ട്രിസിറ്റിയുടെ കടന്ന് വരവോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി. താളത്തിൽ പാട്ടുപാടി, ചന്തത്തിൽ ചക്രം ചവിട്ടി വെള്ളം തേവുന്നത് കാണാനില്ലാതായി.
കീടനാശിനി പ്രയോഗവും രാസവള പ്രയോഗവും നാടിയേയും പുഴയേയും വിഷമയമാക്കി. കുടിക്കാൻ കഴിയാത്ത പോലെ മലിനമാക്കി. ഇനി ജൈവകൃഷിയിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമാണോ? കുത്തരിക്കഞ്ഞി കുടിക്കാൻ ഇനി കഴിയുമോ? സാഹസികരായ ചിലരെങ്കിലും ജൈവകൃഷി ചെയ്യുന്നത് കാണുമ്പോൾ അപാര സന്തോഷം തോന്നാറുണ്ട്.
അശാസ്ത്രീയമായ പരിഷ്കരണങ്ങൾ വീണ്ടുമെന്റെ നാടിനെ ഞെരുക്കിക്കൊന്നുകൊണ്ടിരുന്നു. ചെളിയുള്ള പശിമയുള്ള കറുത്ത മണ്ണിന്റെ മാറിനെപ്പിളർന്നുകൊണ്ട് റോഡുകൾ വന്നു. അതിനുവേണ്ടി തോടുകൾ നികത്തി. പുഴയിൽ ഞരമ്പുകളായിരുന്ന കൈത്തോടുകളിൽ നിന്നും പമ്പയിലേക്കുള്ള നീരൊഴുക്ക് നിലച്ചു. വെള്ളക്കെട്ടിൽ കൊതുകുകൾ പെറ്റുപെരുകി. സർവ്വത്ര പകർച്ചാവ്യാധികൾ തിണകളെ കീറിമുറിച്ചു കൊണ്ട് ചെങ്കല്ല് റോഡുകൾ വന്നു.
നാടിന്റെ തനിമയും നിറവും സ്വഭാവവും മാറി. കുഴിഞ്ഞ തിണകളിലെ ചെമ്മണ്ണ് ലോറികളിൽ വന്നു തുടങ്ങി. കൂടെ പാമ്പിൻ മുട്ടകളും. പശിമയുള്ള മണ്ണിന്റെ തനത് സ്വഭാവം മാറി. കാലാനുസൃതമായ പരിഷ്കാരങ്ങൾ ആവശ്യമാണെങ്കിലും കുട്ടനാടിനെ മനസ്സിലാക്കാതെയുള്ള ഇത്തരം അശാസ്ത്രീയ വികസ മാതൃകനാടിനെ നശിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റെയും ഇടയിലാണ് കുട്ടനാട്. അതിന്റെ ചില സാങ്കേതിക പാകപ്പിഴകളും നാടിനെ വീണ്ടും ഉലച്ചു.
ഇപ്പോൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിഷ്കാരങ്ങൾ വരാൻ പോകുന്നു. ചിലപ്പോൾ ഇതുവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ കുട്ടനാടൻ പാക്കേജിന് കഴിഞ്ഞേക്കും.
എന്റെ രണ്ട് കൃഷി നഷ്ടം വന്നു. 1971ലും 1972ലും. അന്ന് ഒരു കൃഷി പോയാൽ ഒരു ലക്ഷം രൂപ നഷ്ടം വരും. രണ്ട് വർഷം നഷ്ടം നേരിട്ടപ്പോൾ രണ്ട് ലക്ഷം രൂപ പോയി. ഞാനുടനെ എല്ലാം വിറ്റുപറക്കി തിരുവനന്തപുരത്തേക്ക് പോന്നു. വയലാർ രാമവർമ്മ അങ്ങോട്ടു കൊണ്ടുപോകുമ്പോൾ ഞാൻ ഇങ്ങോട്ട് വന്നു. കായംകുളത്ത് വച്ച് ഞാൻ അന്തിമോപചാരം അർപ്പിച്ചു. തൃക്കണ്ണാപുരത്ത് ഈ വീട് വാങ്ങിക്കാനുള്ള പ്രധാന കാരണം കരമനയാറാണ്.
ഏഴ് സെന്റ് സ്ഥലവും ആരോ പണിത ഒരു വീടുമാണിത്. വീടു കാണാൻ വന്നപ്പോൾ ഞാൻ പുഴ കണ്ടതോടെ വീട് നോക്കിയില്ല. പുഴ പോയി നോക്കി. എന്നിട്ട് ഈ വീട് മതി എന്നു തീരുമാനിച്ചു. പുഴയെന്ന ഉന്മാദം എന്നെ പിന്തുടരുകയായിരുന്നു.
പുഴ കാണുമ്പോഴും പുഴയിലിറങ്ങുമ്പോഴും എനിക്ക് കിട്ടുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നെ ഞെട്ടിവിറപ്പിച്ചുകൊണ്ട്# എല്ലാ നിയമങ്ങളേയും ധിക്കരിച്ചുകൊണ്ട് രാവിന്റെ മറവിൽ പുഴയിൽ നിന്നും മണലൂറ്റ് ആരംഭിച്ചു. ബ്രാഹ്മമുഹൂർത്തത്തിൽ മണൽ ലോറികൾ എന്റെ നെഞ്ചിലൂടെ അലറിപ്പാഞ്ഞു. പുഴയിൽ അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരുന്നു. കരമനയാർ മരിക്കാൻ തുടങ്ങി.
കാവാലത്ത് പുഴ ഗതിതിരിച്ച് വിട്ട് കൃഷിനിലമാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പുഴ മൂടീട്ട് കൃഷിക്ക് ഉപയോഗിക്കും. ആറ്റ്മുട്ട് കായൽ എന്നാണ് ആ കായലിന്റെ പേര് ഇപ്പോഴും. പക്ഷേ, മണൽ വാരുന്നത് ഞാൻ കണ്ടിട്ടില്ല.
മണൽവാരലിന്റെ ഭീകരത ഞാൻ നേരിട്ട് കണ്ടു. നിസ്സഹായനായി അമർത്തിയ നിലവിളിയോടെ ഞാൻ അത് കണ്ടുനിൽക്കേണ്ട ഗതികേടിലെത്തി. നിശബ്ദമായ യാമങ്ങളിൽ പുഴ ജീവന് വേണ്ടി കരയുന്നതും ശ്വാസവായു കിട്ടാതെ പിടയുന്നതും ഞാൻ കേട്ടു. എന്റെ ഉറക്കം നഷ്ടപ്പെട്ടു. സ്വസ്ഥത നഷ്ടപ്പെട്ടു. മനസമാധാനം നഷ്ടപ്പെട്ടു.
ഒടുവിൽ ഞാൻ പല സ്ഥലങ്ങളിലും പരാതിപ്പെട്ടു. യാതൊരു നടപടിയും എവിടെ നിന്നും ഉണ്ടായില്ല. കാട്ടുകള്ളന്മാർ ഇരുളിന്റെ മറവിൽ കരമനയാറിനെ കൊള്ളയടിച്ചുകൊണ്ടിരുന്നു.
എനിക്കെന്ത് ചെയ്യാൻ കഴിയും. ഇന്ന് കരമനയാർ തീരമില്ലാതെ ഇടിഞ്ഞ് താണു. മലിനജലം കാരണം പുഴയിലിറങ്ങാൻ കഴിയില്ല. പുഴയിലിറങ്ങാൻ കൊതിതോന്നുമ്പോൾ ഞാൻ തൃക്കണ്ണാപുരം ശിവക്ഷേത്രത്തോട് ചേർന്ന് കടവിലിറങ്ങും. അവിടെ മാത്രമേ ഇപ്പോൾ ഇറങ്ങാൻ സാധിക്കൂ.
ഇത് കരമനയാറിന്റെ കഥയല്ല. കാവാലത്തിന്റെ കഥയല്ല. കേരളത്തിലെ 44 നദികളുടെയും കഥയാണ്. അന്ത്യശ്വാസം വലിക്കുന്ന കേരളത്തിലെ 44 നദികളുടെ പ്രതിനിധിയാണ് കരമനയാർ. മണലൂറ്റും കീടനാശിനി മലിനജലപ്രയോഗവും മാലിന്യനിക്ഷേപവും നമ്മുടെ ആറുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഭൂപ്രകൃതിയെ ദ്രോഹിക്കരുതെന്ന് ആരാണ് ഈ രാക്ഷസന്മാരോട് പറയുക? ആരുടേതാണ് ഈ കേരളം, തുറന്ന കടലോരം, എവിടെയും ആർക്കും കടന്നു ചെല്ലാം. എന്തും ചെയ്യാം. പണമുണ്ടോ കയ്യിൽ? പ്രശസ്തിയുണ്ടോ കയ്യിൽ? എങ്കിൽ നിങ്ങളെ ഏത് രാക്ഷസീയമായ പ്രവർത്തികളിൽ നിന്നും തടയാൻ ആരും വരില്ല. പുഴകളെ ദൈവീകസ്വത്തായി കാണുന്നതിന് പകരം സ്വകാര്യ സ്വത്തായിട്ടാണ് ജനം കാണുന്നത്. ഓരോ പുഴയും കടലും തീരത്ത് താമസിക്കുന്നവർ വേലികെട്ടിയെടുത്ത് സ്വകാര്യ സ്വത്താക്കി ഉപയോഗിക്കുന്നു.
പഞ്ചഭൂതങ്ങളെ വായു, വെള്ളം, ആകാശം, ഭൂമി, സൂര്യൻ-ആക്രമിക്കുന്ന ഈ രീതി തടയണം. വരും തലമുറയ്ക്ക് വേണ്ടി നാം കരുതി വയ്ക്കേണ്ട അമൂല്യവിഭവങ്ങളാണ് ഇവയെല്ലാം. സംരക്ഷണം അതുകൊണ്ടുതന്നെ അതിപ്രധാനമാണ്.
കേരളീയൻ മനസ്സ് വച്ചാൽ പ്രകൃതിയെ സംരക്ഷിക്കാനാകും. കേരളീയർ പ്രതികരണ ശേഷി തീരെ നഷ്ടപ്പെട്ട ജനതയായി മാറുകയാണോ? ശരിയല്ല അത്.
എല്ലാവരും ഒന്ന് ഉണർന്ന് എണീക്കണം. ഇച്ഛാശക്തിയുള്ള ഭരണനേതാക്കളിൽ ഒരാൾ ആകാൻ നമുക്ക് കഴിഞ്ഞാൽ നമ്മുടെ നദികളെ സംരക്ഷിക്കാനാകും. മാദ്ധ്യമങ്ങളിലും നീതിന്യായ വ്യവസ്ഥകളിലും ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്. അനാവശ്യമായി ഒരിലപോലും വെട്ടിയെടുക്കില്ല എന്നും പ്രകൃതിയേയും നദികളേയും നാമോരോരുത്തരും സംരക്ഷിക്കുമെന്നും നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്