ആസാദി എക്സ്പ്രസ് ജാഥക്ക് ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും വിലക്ക്; വിലക്കു ലംഘിച്ചും ജാഥ നടത്താനുറച്ച് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ; നിയമനടപടിയെന്നു പൊലീസ്
എം പി റാഫി
കോഴിക്കോട്: ഫാസിസത്തിനെതിരെ കാമ്പസ് ഫ്രണ്ട് നടത്താൻ തീരുമാനിച്ച ആസാദി എക്സ്പ്രസിന് പൊലീസും ആഭ്യന്തര വകുപ്പും അനുമതി നഷേധിക്കുമ്പോൾ പരിപാടി നടത്താൻ ഉറച്ച് കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി.
സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിട്ടുള്ളത്. എന്നാൽ ആശയ പ്രചാരണത്തിനുള്ള ഭരണ ഘടനാ സ്വതന്ത്ര്യം നിഷേധിച്ച പൊലീസ് നടപടി രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കളും പറയുന്നു. ഓഗസ്ത് 16ന് കാസർകോഡ് നിന്നും ആരംഭിക്കുന്ന ആസാദി എക്സ്പ്രസ് സെപ്റ്റംബർ 9ന് തിരുവനന്തപുരത്ത് അവസാനിക്കും വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. കലാജാഥയും പ്രഭാഷണങ്ങളുമായിരുന്നു ആസാദി എക്സ്പ്രസ് യാത്രയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഫാഷിസത്തിന്റെ വിലക്കുകൾക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളം വിളി എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ കാമ്പസുകളിലും വിവിധ ടൗണുകളിലുമാണ് ജാഥ നിശ്ചയിച്ചിരുന്നത്. എന്നാൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്താനിരുന്ന പരിപാടിക്ക് വിലക്കു വീണിരിക്കുകയാണ്. നിയമാനുസൃതം ചെലാൻ അടച്ച് ആഴ്ചകൾക്കു മുമ്പേ അപേക്ഷ നൽകിയതായും ഇപ്പോൾ പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി അബ്ദുൽ നാസർ മറുനാടൻ മലയാളിയോടു പറഞ്ഞു.
അനുമതി നിഷേധിച്ചതോടെ ഇന്നലെ കാസർകോഡ് നിന്നും ആരംഭിക്കേണ്ടിയിരുന്ന യാത്ര നടക്കാതെ പോകുകയും സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനം വിളിച്ച് വിഷയം അവതരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഭരണഘടന അനുവദിച്ച അവകാശം തങ്ങൾക്കു കൂടി ലഭിക്കേണ്ടതാണെന്നും നിശ്ചയിച്ചുറപ്പിച്ച പരിപാടി ഇന്ന് ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. അബ്ദുൽ നാസർ, സംസ്ഥാന കമ്മിറ്റിയംഗം പി.എം മുഹമ്മദ് രിഫ, ജില്ലാ സെക്രട്ടറി റാസിഖ് ദേളി എന്നിവരാണ് വാർത്താ സമ്മേളനത്തിലൂടെ നിലപാട് വ്യക്തമാക്കിയത്. ആർ.എസ്.എസിന്റെയോ മറ്റേതെങ്കിലും സംഘടനയുടേയോ പരിപാടികൾക്ക് ഇത്തരത്തിൽ പൊലീസ് അനുമതി നിഷേധിക്കാറില്ലെന്നും സംഘടനകൾ യഥേഷ്ടം സംസ്ഥാന ജാഥകൾ നടത്തുമ്പോൾ ഒരു വിദ്യാർത്ഥി സംഘടന ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച കലാജാഥ തടഞ്ഞത് തികച്ചും ദുരൂഹമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ അനുമതി ലഭിക്കാനായി ദിവസങ്ങൾ പൊലീസ സ്റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും ഓരോ ദിവസവും ദൈർഘിപ്പിച്ച് മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ പൊലീസ് പറയുന്നത് സുരക്ഷാ പ്രശ്നമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നായിരുന്നു. വിഷയം ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ മന്ത്രിതലത്തിൽ ബന്ധപ്പെടാനായിരുന്നു മറുപടി.
ഇതനുസരിച്ച് ഒരാഴ്ച മുമ്പ് ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിനുള്ള തിയ്യതി വാങ്ങിയിരുന്നു. ഓഗസ്ത് 15ന് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയെ കാണാനെത്തിയെങ്കിലും തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തതെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ വിലക്കു മറികടന്ന് ജാഥ നടത്താനുള്ള തീരുമാനത്തിലാണ് ഇവർ. ആസാദി എക്സ്പ്രസിനെതിരായ വിലക്ക് തള്ളിക്കളയുന്നുവെന്നും പൊലീസ് നടപടി ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നുമുള്ള പരസ്യ ആഹ്വാനം നടത്തിയായിരുന്നു കാമ്പസ് ഫ്രണ്ട് ഇന്നലെ കാസർകോഡ് വാർത്താ സമ്മേളനം നടത്തിയത്. ഫാഷിസത്തിനെതിരെ നടത്താൻ തീരുമാനിച്ചിരുന്ന ആസാദി എക്സ്പ്രസ് കലാജാഥക്ക് പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ആശയം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായ ആർഎസ്എസ്സിനെയും അവരുടെ വർഗീയ അജണ്ടകളെയും തുറന്നു കാണിച്ചു നടത്തുന്ന കലാജാഥക്ക് അനുമതി നിഷേധിച്ചത് ഇടതുപക്ഷ സർക്കാറാണ്. ഇതോടെ സിപിഐ-എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കാമ്പസ് ഫ്രണ്ട് ആരോപിച്ചു.
ആഴ്ചകൾക്കു മുമ്പേ ജാഥ നടത്താൻ അനുമതി തേടി പൊലീസ് അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും സാങ്കേതികത പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ സംഘർഷസാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ജാഥ പര്യടനം നടത്തുന്ന സ്ഥലങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിട്ടും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥലങ്ങൾ ഏതെന്നു വ്യക്തമാക്കാനോ ആ പ്രദേശങ്ങളൊഴിവാക്കി അനുമതി തരാനോ പൊലീസ് തയ്യാറായില്ലെന്നും കാംപസ് ഫ്രണ്ട് കുറ്റപ്പെടുത്തുന്നു. ഇത് രാഷ്ട്രീയ തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിഷയം സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് മേൽക്കോയ്മക്കെതിരെ കേരളത്തിലെ കാംപസുകളിൽ പ്രതിഷേധം ഉയരുന്നത് സിപിഐ-എമ്മിന് അസ്വസ്ഥതയുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കാംപസുകളിൽ സിപിഐ-എം വിദ്യാർത്ഥി സംഘടന നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണ് ഈ വിലക്ക്. സ്വാതന്ത്ര്യദിന പിറ്റേന്ന് തന്നെ ആശയപ്രചരണത്തിന് വിലക്കേർപ്പെടുത്തിയത് പിണറായി സർക്കാർ പിന്തുടരാനുദ്ദേശിക്കുന്ന നയം ഏതുതരത്തിലുള്ളതായിരിക്കുമെന്ന് വ്യക്തമാക്കുന്നു. വിദ്യാർത്ഥി സംഘടനയുടെ ആശയപ്രചരണത്തോട് വരെ അസഹിഷ്ണുത പുലർത്തുന്ന ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ രീതി അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും ആസാദി എക്സ്പ്രസിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കാംപസ് ഫ്രണ്ട് തള്ളിക്കളയുന്നതായും കാമ്പസ് ഫ്രണ്ട് വ്യക്തമാക്കി. വിലക്കുകളും നിരോധനങ്ങളും കൊണ്ട് തടഞ്ഞു നിർത്താവുന്നതല്ല വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി. അസഹിഷ്ണുതക്കു മുമ്പിൽ ജനാധിപത്യം പരാജയപ്പെട്ടു കൂടാ എന്ന ജാഗ്രതയാണ് ഈ തീരുമാനമെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്നും കാംപസ് ഫ്രണ്ട് പ്രവർത്തകർ പറയുന്നു.
കാസർകോഡ് നിന്നായിരുന്നു ജാഥ ഷെഡ്യൂൾ പ്രകാരം ആരംഭിക്കേണ്ടത്. എന്നാൽ ഇന്ന് എത്തേണ്ടിയിരുന്ന കണ്ണൂരിൽ നിന്നുമാണ് ജാഥ ആരംഭിക്കുക. രാവിലെ 11ന് കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ആസാദി എക്സ്പ്രസ് ആരംഭിക്കുക. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ് ആണ് ജാഥയുടെ ക്യാപ്റ്റൻ. സംസ്ഥാന ഭാരവാഹികളും കമ്മറ്റി മെമ്പർമാരും സ്ഥിരാംഗങ്ങളാണ്. കാസർകോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെ ജാഥ കടന്നു പോകുമെന്നും അടുത്ത മാസം 9ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാറിന്റേയോ പൊലീസിന്റേയോ വിലക്കു അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കാമ്പസ് ഫ്രണ്ട്. വിലക്കും അനുമതി നിഷേധവുമെല്ലാം ഏതുവിധേനയും മറികടന്ന് ജാഥ തുടരുമെന്നാണ് സംഘാടകരുടെ ആത്മവിശ്വാസം. എന്നാൽ ജാഥയെ ഏതു രീതിയിൽ തടയണമെന്ന് പൊലീസിന് നിശ്ചയമില്ല. അതേസമയം സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചിട്ടും ജാഥ തുടർന്നാൽ നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്