ഇനി നോവൽ മാത്രം; എഴുത്തിൽ സജീവമാകാൻ രണ്ടു വർഷത്തിനനുള്ളിൽ ജോലി വിടും; പുതിയ എഴുത്തുകാർ വല്ലാതെ ലൈംഗികത അനുഭവിക്കുന്നവരെന്നു പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്
എഴുത്തിന്റെ മൂന്നര പതീറ്റാണ്ടു പിന്നിടുന്നു. കുമരനെല്ലൂർ സ്കൂളിലെ സുരേന്ദ്രൻ മാഷിന്റെ താടിയിൽ വെള്ള നിറം പതുക്കെ കയറിത്തുടങ്ങിയിരിക്കുന്നു. നര താടിയിലേയുള്ളൂ... എഴുത്തിന്റെ ലോകത്തെ പി സുരേന്ദ്രൻ അപ്പോഴും കൂടുതൽ യുവാവാവുകയാണ്. എഴുത്തുകാരന് എന്നും യുവത്വമായതിനാലാവാം. 35 കൊല്ലത്തെ എഴുത്തിൽ നിന്നു പിറന്ന 93 കഥകളുടെ സമാഹാരം പുറത്തിറക്കി ഡി.സി ബുക്സ് അദ്ദേഹത്തിന്റെ എഴുത്തിന് അംഗീകാരവും നൽകി. അഭയാർഥികളുടെ പൂന്തോട്ടം, ബർമൂഡ, ഭൂമിയുടെ നിലവിളി, ചെ, ചൈനീസ് മാർക്കറ്റ്, ഹരിതവിദ്യാലയം, ജലസന്ധി, കറുത്ത പ്രാർത്ഥനകൾ, പിരിയൻ ഗോവണി, ഗ്രീഷ്മമാപിനി, കാവേരിയുടെ പുരുഷൻ, മഹായാനം തുടങ്ങി മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. കേരളസാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകളും ലഭിച്ചു. സാഹിത്യരംഗത്തെ മാറ്റങ്ങളും സാമൂഹികാവസ്ഥയും മറുനാടൻ മലയാളിയോട് ചർച്ച ചെയ്യുകയാണ് അദ്ദേഹം. ഒപ്പം സ്വന്തം എഴുത്തിനെക്കുറിച്ച്... എഴുതാനിരിക്കുന്നവയെക്കുറിച്ചും.
- എംടിയുടെ നാടിനോട് ചേർന്നു കിടക്കുന്ന കുമരനെല്ലൂർ. എഴുത്തിൽ സജീവമായ ഒരു വലിയ കൂട്ടം കുമരനെല്ലൂർ, വട്ടംകുളം, എടപ്പാൾ എന്നിവിടങ്ങൾ എപ്പോഴും എഴുത്തിന്റെ ഒരു പുതിയ ധാര സൃഷ്ടിച്ച പ്രദേശങ്ങളാണ്. എങ്ങനെയായിരുന്നു മാഷിന്റെ എഴുത്തിലേക്കുള്ള വരവ്?
1978ൽ വട്ടംകുളം ഗ്രാമീണ വായനശാലയുടെ കൈയെഴുത്ത് മാസികയിൽ തോക്ക് എന്ന കഥ പ്രസിദ്ധീകരിച്ചു. കവി പി.പി രാമചന്ദ്രനായിരുന്നു അതിന്റെ ഡിസൈനിങ് നിർവഹിച്ചത്. അദ്ദേഹം നല്ല ഒരു ആർട്ടിസ്റ്റ് കൂടിയായിരുന്നു. അതാണ് ആദ്യത്തെ കഥ. മൂന്നുവർഷത്തിനു ശേഷം 1981ൽ മാതൃഭൂമി നടത്തിയകഥാമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതു മുതലാണ് എഴുത്തിൽ സജീവമായത്. 22-#ാ#ം വയസ്സിൽ മഹായാനം എന്ന നോവൽ എഴുതി. വട്ടക്കുളം ഗ്രാമീണ വായനശാലയാണ് എഴുത്തുകാരനാകാൻ സഹായിച്ചത്. മഞ്ചേരിക്കടുത്തെ പാപ്പിനിപ്പാറയിൽ ജനിച്ചതെങ്കിലും അവിടെനിന്നു വട്ടക്കുളത്തേക്കുള്ള പറിച്ചുനടലാണ് എഴുത്തുകാരനാകാൻ സഹായിച്ചത്.
- മനുഷ്യപക്ഷത്തു നിൽക്കുന്ന എഴുത്തുകാരുടെ പട്ടികയിലാണ് താങ്കളുടെ സ്ഥാനം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട രചനകൾ ഏറെയാണ്. എങ്ങനെ വിലയിരുത്തുന്നു?
കേവല പരിസ്ഥിതിവാദിയോ ശുദ്ധ പരിസ്ഥിതിവാദിയോ അല്ല ഞാൻ. മനുഷ്യന്റെ സഹനം കൂടി പരിഗണിക്കണം എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് അത്തരം കൃതികൾ രൂപപ്പെടുന്നത്. ഇക്കോസോഷ്യലിസമാണ് യഥാർഥത്തിൽ വേണ്ടതെന്നും കരുതുന്നു.
- പുതു എഴുത്തുകാർ പറയുന്നത് സമൂഹത്തെ നന്നാക്കൽ തങ്ങളുടെ പണിയല്ലെന്ന്. എന്തുപറയുന്നു?
ഇവരെല്ലാം കേവലം സൗന്ദര്യവാദികളാണ്. വല്ലാതെ ലൈംഗികത അനുഭവിക്കുന്നവരാണ് പുതിയ എഴുത്തുകാർ. ആത്മാന്വേഷണത്തിലേക്കും ലൈംഗികതയിലേക്കും അവർ ചുരുങ്ങുന്നു. ലോകസാഹിത്യം നോക്കിയാൽ ആഫ്രിക്കയിൽ അടക്കം പുതിയ എഴുത്തുകാർ പ്രമേയങ്ങളാക്കുന്നത് മനുഷ്യനും സമരങ്ങളുമാണ്. ഇവിടെ എഴുത്തുകാരെല്ലാം ഭയപ്പെട്ടാണ് ജീവിക്കുന്നത്. പ്രതികരിച്ചു കഴിഞ്ഞാൽ ഇടം നഷ്ടപ്പെടുമെന്ന് ഇവർ ഭയപ്പെടുന്നു. ഒരേസമയം പിണറായിവിജയനെയും ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നത്തലയേയും അടക്കം എല്ലാവരേയും ഇവർ ഭയപ്പെടുന്നു.
- പാപ്പിലിയോ ബുദ്ധ എന്ന ഒറ്റ തിരക്കഥ കൊണ്ട് സിനിമ മടുത്തോ?
സിനിമയല്ല എന്റെ മാദ്ധ്യമം. കഥയാകുമ്പോൾ ആരും നിയന്ത്രിക്കില്ല. സിനിമയിൽ നടന്മാരടക്കം എഴുത്തുകാരന്റെ മേൽ നിയന്ത്രണം കൊണ്ടുവരും. എല്ലാവരും പറയുന്നതനുസരിച്ച് കഥ മാറ്റണം. അതേസമയം എഴുത്തുകാരെ സംബന്ധിച്ച് റോയൽറ്റി കൊണ്ട് മാത്രം ജീവിക്കാനനുമാകില്ല. പുർണസമയ എഴുത്തുകാരന് ഇവിടെ ജീവിക്കാനാകില്ല. അതേസമയം ഒരൊറ്റ സിനിമ എഴുതിയാൽ മതി ആയുഷ്കാലം അവൻ എഴുതുന്ന പ്രതിഫലം ലഭിക്കാൻ.
- കമ്യൂണിസ്റ്റ് ആശയങ്ങളുടെ അപചയം താങ്കളുടെ വിഷയമായിരുന്നല്ലോ?
ഒരു ഘട്ടത്തിൽ വിഷയമാക്കി. ഇപ്പോൾ ബൗദ്ധ ദർശനങ്ങളും സ്പിരിച്ചാലിറ്റിയിലേക്കു മാറുന്നു. നാം കാണുന്ന ആത്മീയതയല്ല അത്. വളരെ വ്യക്തിപരമായ വിഷയം. അതിദാരുണമായ ജീവത് പ്രതിസന്ധി നേരിടുകയാണ് നമ്മൾ.
- പുതിയ രചനകളെക്കുറിച്ച്. ഇതുവരെ പൂർണ സംതൃപ്തി നൽകിയത് എന്നു പറയാൻ ഏതാണുള്ളത്?
ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. മാതൃഭൂമി ബുക്സ് രണ്ടു യാത്രാസമാഹരണം ഈ വർഷം പുറത്തിറക്കും. ഡി.സിയാണ് നോവൽ പ്രസിദ്ധീകരിക്കുന്നത്. രണ്ടു കൊല്ലത്തിനകം സ്കൂൾ അദ്ധ്യാപകനെന്ന ജോലി പൂർണമായും വിട്ട് എഴുത്തിലേക്കു തിരിയും. മൂന്നു പതിറ്റാണ്ട് കഥയ്ക്കു മാറ്റിവച്ചെതിനാൽ ആ മാദ്ധ്യമത്തിൽ കാര്യമായി ഇനി ഒന്നും ചെയ്യാനില്ല. ശിഷ്ടകാലം ആത്മസംതൃപ്തി ലഭിക്കുന്ന നോവലുകൾ എഴുതണം. ഇതുവരെ നോവലിന്റെ കാര്യത്തിൽ പൂർണ സംതൃപ്തി ലഭിച്ച ഒരു സൃഷ്ടിയും എന്റെ പിറന്നിട്ടില്ല.
- ഇത് ഇ റീഡിംഗിന്റെ കാലമാണ്. ഇക്കാലത്തു സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ച് എങ്ങനെ വിലയിരുത്താം.?
അച്ചടിച്ചുതന്നെ പുസ്തകം വായിക്കടപ്പെണമെന്ന് എനിക്കില്ല. സോഷ്യൽ നെനറ്റ് വർക്ക് വഴി ഓരോ അധ്യായങ്ങളും പുറത്തിറങ്ങുന്ന നോവലുകളും ഇനി പുറത്തിറങ്ങും. ഇതു വാരികയുടെ ഫലം ചെയ്യും. പക്ഷേ ഇ-റീഡിങ്ങിനായി പുറത്തിറക്കുമ്പോൾ എഴുത്തുകാരനു പ്രതിഫലം കിട്ടണം. അതു മലയാളത്തിലും വരണം. പക്ഷേ ദൗർഭാഗ്യവശാൽ ഫേസ് ബുക്കിനെ ഗൗരവമായി നോക്കിക്കാണാൻ ഞാനടക്കം ശ്രമിക്കുന്നില്ല. ഫോട്ടോകൾ ഷെയർ ചെയ്യുന്ന ഒരു മാദ്ധ്യമമായി അതു മാറി. ടെലിവിഷനാണ് സമൂഹത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവരുടെ ചർച്ചകളിൽ ഞാൻ പോകാറില്ല. സാഹിത്യത്തെ അവർ ചർച്ചചെയ്യാറില്ല. അവർക്കു വേണ്ടതു വിവാദങ്ങളാണ്. സാമൂഹ്യപ്രതികരണം മതി. സിനിമാഘോഷമാണ് ചാനലുകൾ ചെയ്യുന്നത്. 25 കൊല്ലം തുടർച്ചയായി എഴുതിയപ്പോഴാണ് എനിക്കു പുരസ്ക്കാരം ലഭിച്ചത്. രണ്ടു പതിറ്റാണ്ട് എഴുതിയപ്പോഴാണ് എന്റെ ഒരു അഭിമുഖം പുറത്തുവന്നത്. പക്ഷേ സിനിമ ഒരെണ്ണം മതി അവരുടെ പിന്നാലെ ചാനലുകളെ പായിക്കാൻ.
- എം എൻ വിജയനുമായി നല്ല ബന്ധമായിരുന്നു താങ്കൾക്കുണ്ടായിരുന്നത്. ആ ബന്ധത്തെക്കുറിച്ച്?
വിജയന്മാഷ് കേരളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ഫിലോസഫറിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കാവ്യപഠനങ്ങളും നിരീക്ഷണങ്ങളും വിമർശനങ്ങളും പ്രസക്തിയുള്ളതായിരുന്നു എക്കാലത്തും. പക്ഷേ അദ്ദേഹത്തിനെക്കുറിച്ച് എനിക്കിപ്പോൾ ഒരു സ്വകാര്യവിമർശനനമുണ്ട്. അദ്ദേഹം സിപിഎമ്മുമായി ഇത്ര ഇൻവോൾവ്ഡ് ആകാൻ പാടില്ലായിരുന്നു. കൂടുതൽ കാവ്യപഠനനത്തിലേക്കും അതുവഴി നമ്മുടെ സാഹിത്യത്തിന് ഏറെ നേട്ടമായേന അത്. നെഹ്റുയിസവുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്നു പറയും പോലെയാണ് സിപിഎമ്മുകാർക്കു മാർക്സിയൻ ഐഡിയോളജിയുമായി യാതൊരു ബന്ധവുമില്ല ഇപ്പോൾ. കേവലമൊരു രാഷ്ട്രീയപാർട്ടി മാത്രമായി അതു ചുരുങ്ങി. സർഗാത്മകമല്ല സിപിഐ(എം).
- സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം?
സിപിഐ(എം) വേദിയിൽ പറയാൻ കഴിയാത്തതു കോൺഗ്രസ് വേദിയിൽ പറയാം എന്നതാണ് പ്രധാന വ്യത്യാസം. കോൺഗ്രസിന്റെ ഒരു വേദിയിൽ ഞാൻ പറഞ്ഞത് രമേശ് ചെന്നിത്തലയ്ക്കു ഉമ്മൻ ചാണ്ടിയെക്കുറിച്ച് എന്തെങ്കിലും വിമർശനമുണ്ടെങ്കിൽ പരസ്യമായി പറയണം. ജനങ്ങൾ അറിയട്ടെ. തിരിച്ചും വിമർശിക്കാം. അതാണ് കോൺഗ്രസിലെ ജനാധിപത്യം. പക്ഷേ കോൺഗ്രസ് വേദിയിൽ പറഞ്ഞത് എനിക്ക് സിപിഐ(എം) വേദിയിൽ പറയാനൊക്കുമോ. സിപിഎമ്മിൽ സംവാദം നടക്കില്ല. ജനാധിപത്യം കോൺഗ്രസിലുണ്ട്. പക്ഷേ അഴിമതിയുടെ കാര്യത്തിൽ ആരും പിറകോട്ടില്ല.
- കേരളം ഇപ്പോൾ വിവാദങ്ങളുടെ വേലിയേറ്റത്തിലാണ്. ഇപ്പോഴത്തെ കേരളത്തിന്റെ സാഹചര്യത്തെ എങ്ങനെ കാണുന്നു?
സരിത മന്ത്രിമാരെ ഫോൺ ചെയ്തതിൽ തെറ്റ് കാണുന്നില്ല. പക്ഷേ എന്തുപറഞ്ഞു എന്നാണ് അനേന്വഷിക്കേണ്ടത്. മൊബൈൽ ഫോണിൽ ആർക്ക് ആരെയും വിളിക്കാം. സോളാർ അഴിമതിയെപ്പോലെ ഇല്ലാത്ത കമ്പനിയുടെ പേരിൽ നനടത്തിയ അഴിമതിയാണ് ലാവ്ലിൻ അഴിമതി. ഇടതിന്റെയും വലതിന്റെയും സ്വഭാവം ജനങ്ങൾക്കു മനസിലായി. പക്ഷേ ജനങ്ങൾക്ക് ഇതിലൊന്നും ഒരു താല്പര്യവുമില്ല. മനുഷ്യന്റെ മസ്തിഷ്കം എന്തുപറയുന്നു എന്നാണ് മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടത്. ലൈംഗികമായി എന്തുചെയ്യുന്നുവെന്നു നോക്കേണ്ട. അതവരുടെ പെഴ്സണൽ കാര്യമാണ്. കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ലൈംഗികത ആസ്വദിച്ചവരാണ്. അവർ നിരവധി സ്ത്രീകളെ ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ ലോകം അതല്ല ശ്രദ്ധിച്ചത്. അവരുടെ മസ്തിഷ്കം എന്തു പറഞ്ഞുവെന്നതാണ്. മറ്റുള്ളവന്റെ ലൈംഗികതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം ആസ്വദിക്കുന്ന ജനതയെ എനിക്ക് പുച്ഛമാണ്. വൃത്തികെട്ട രാഷ്ട്രീയത്തെ ഊട്ടിവളർത്തിയ ജനം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്