ഗ്രാമവാസികളുടെ എതിർപ്പ് മറികടന്നത് ആൺകുട്ടികളെ മലർത്തിയടിച്ച്; അച്ഛനും അമ്മയ്ക്കും ഒപ്പം പരിശീലകൻ ഈശ്വർ ദഹിയയും പ്രചോദനമായി; ഒളിമ്പിക്സിന് വനിതാ ഫിസിയോയെ പോലും നൽകിയില്ല; റോത്തക്കിൽനിന്ന് റിയോ വരെയുള്ള യാത്രയിൽ നിറഞ്ഞത് അവഗണന മാത്രം; ഗോദയിൽ സാക്ഷി മാലിക് രചിച്ചത് പുതു ചരിതം
മറുനാടൻ മലയാളി ബ്യൂറോ
റിയോ ഡി ഷാനെയ്റോ: റിയോയിൽ നേടിയത് വെങ്കലമാണെങ്കിലും ഇന്ത്യൻ കായിക ചരിത്രത്തിൽ തങ്കലിപികളിലാകും സാക്ഷി മാലിക്കിന്റെ സ്ഥാനം. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് കുറിച്ചത് പുതു ചരിത്രമാണ്. പരാധിനതകളോടും അവഗണനയോടും പടവെട്ടി നേടിയ മെഡൽ. ഗുസ്തിയിൽ സുശീൽ കുമാർ എത്താതിരുന്നതോടെ ഏവരും ഗോദയെ കുറിച്ച് മറന്നു. വെറും കാഴ്ചക്കാരാകാൻ പോകുന്നവരെ പോലെയായിരുന്നു ഇന്ത്യൻ വനിതാ ഗുസ്തി ടീമിനെ ഇന്ത്യൻ അധികൃതർ പോലും കണ്ടത്. ഇവർക്ക് വനിതാ ഫിസിയോതൊറാപ്പിസ്റ്റുകളെ കൂടി നിഷേധിച്ചു. ഈ അവഗണനയ്ക്ക് കൂടിയാണ് സാക്ഷി മറുപടി നൽകുന്നത്. അതുകൊണ്ട് തന്നെയാണ് ഈ മെഡലിന്റെ വില കൂടുതൽ ഉയരത്തിൽ എത്തുന്നത്. ജിംനാസ്റ്റിക് റിങിലെ ദീപാ കമർക്കറിന്റെ നാലാം സ്ഥാനത്തിന് അപ്പുറം അഭിമാനിക്കാൻ ഒരു നിമിഷം റിയോയിൽ ഇന്ത്യയ്ക്ക് സമ്മാനിക്കുകയായിരുന്നു സാക്ഷി.
സുശീൽ കുമാറിന്റെ ഗുസ്തി മെഡലും അപ്രതീക്ഷിതമായിരുന്നു റെപ്പഹാഷെ റൗണ്ട് തന്നെയാണ് അന്നും ഗുസ്തിക്ക് കരുത്തായത്. ഇതിന് സമാനമായി കൊച്ചു മിടുക്കിയും ഗോദയിൽ താരമായി. കിർഗിസ്ഥാൻ താരം ഐസുലു ടിൻബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡൽ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്സിൽ ഒരു ഇന്ത്യൻ വനിതാ ഗുസ്തിതാരം മെഡൽ നേടുന്നത്. മത്സരത്തിന്റെ ആദ്യ പീരിയഡിൽ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്. പ്രാഥമിക റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാർട്ടറിൽ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലിൽ എത്തിയതിനാൽ റെപ്പഹാഷെ റൗണ്ടിൽ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. ഇരു കൈയും നീട്ടി ഈ വെല്ലുവിളി ഏറ്റെടുത്തു. ഒടുവിൽ രാജ്യത്തിനായി റിയോയിലെ ആദ്യ മെഡലിൽ മുത്തമിട്ടു.
റിയോയിലേക്ക് പോകുന്ന ഇന്ത്യൻ ഗുസ്തി ടീമിനൊപ്പം വനിതാ ഫിസിയോതെറാപ്പിസ്റ്റുകൾ ഉണ്ടായിരുന്നില്ല. വനിതാ-പുരുഷ ടീമുകൾക്കായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ റിയോയിലേക്കയക്കുന്നത്. എന്നാൽ വനിതകളുടെ കാര്യത്തിൽ പുരുഷ ഫിസിയോ തെറാപ്പിസ്റ്റിന് കാര്യമായിട്ടൊന്നും ഇടപെടാനാവില്ലെന്ന് വിമർശനമു.ർന്നിരുന്നു്. അഞ്ചു പുരുഷ താരങ്ങളും മൂന്നു വനിതാ താരങ്ങളുമാണ് ഗുസ്തി ടീമിലുള്ളത്. ചരിത്രത്തിലാദ്യമായാണ് മൂന്നു വനിതാ ഗുസ്തി താരങ്ങൾ ഒളിംപിക്സിന് യോഗ്യത നേടുന്നത്. എന്നിട്ടും വേണ്ടവിധത്തിലുള്ള സൗകര്യങ്ങൾ വനിതകൾക്ക് നൽകിയില്ല. സാക്ഷി മാലിക്കിന് പുറമേ വിനേഷ് ഫോഗട്ട്, ബബിത കുമാരി എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്.
അതേസമയം സോനിപത്തിൽ നടന്ന പരിശീലന ക്യാംപിൽ ടീമിനൊപ്പം മൂന്നു ഫിസിയോതെറാപ്പിസ്റ്റുകളുണ്ടായിരുന്നു. രണ്ടു പുരുഷന്മാരും ഒരു വനിതാ ഫിസോയോതെറാപ്പിസ്റ്റുമാണ് ഉണ്ടായിരുന്നത്. രുചി കാഷാൽക്കരായിരുന്നു വനിതാ ഫിസിയോ. ഇവരുടെ പ്രവർത്തനങ്ങൾ വനിതാ ടീമിന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ ഇവരെ എന്തുകൊണ്ട് ഒഴിവാക്കി എന്ന് സായ് വെളിപ്പെടുത്തിയിട്ടില്ല. വനിതാ താരമായ വിനേഷ് ഫോഗട്ട് ഫിസിയോതെറാപ്പിസ്റ്റിന്റെ അഭാവം സായിയുടെ ശ്രദ്ധയിൽപ്പെടുത്തി. വനിതാ ടീമിന് ഫിസിയോതെറാപ്പിസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷൻ സായിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കത്തയക്കുകയും ചെയ്തു. എന്നാൽ വെറുതെ സ്ഥലം കാണാൻ പോകുന്നവർക്ക് ഫിസിയോ വേണ്ടെന്ന നിലപാടിലായിരുന്നു അധികൃതർ. ഇവർക്കുള്ള മറുപടിയാണ് റിയോയിൽ സാക്ഷി നൽകിയത്.
കോടികൾ ചെലവിട്ട് പരിശീലിപ്പിക്കുകയും മെഡൽ നേടുമെന്ന് ഉറച്ചുവിശ്വസിപ്പിക്കുകയും ചെയ്ത പലരും പരാജയപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷി മാലിക്കിന്റെ കൈക്കരുത്ത് ഇന്ത്യയെ മെഡലണിയിച്ചത്. ഗുസ്തിയിൽ ക്വാർട്ടറിൽ പരാജയപ്പെട്ടിരുന്നെങ്കിലും റെപ്പഷാഗെ റൗണ്ടിലേക്ക് യോഗ്യത നേടിയ സാക്ഷി തുടർന്നുള്ള രണ്ടു റൗണ്ടുകൾ വിജയിച്ചാണ് മെഡലിന് അർഹയായത്. മെഡൽ റൗണ്ടിൽ 50ന് പിന്നിൽപ്പോയിട്ടും ശക്തയായി തിരിച്ചുവന്ന ഈ പെൺകുട്ടി ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ അഭിമാനമുയർത്തി.
റോത്തക്കിൽനിന്ന് റിയോ വരെ
ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ സാക്ഷി വരുന്നത് ഹരിയാണയിലെ റോത്തക്കിൽനിന്നാണ്. സ്പോർട്സിൽ താത്പര്യമുണ്ടായിരുന്ന മാതാപിതാക്കൾ സുധേഷിനും സുഖ്ബീറിനും മകൾക്ക് ഇഷ്ടം ഗുസ്തിപിടിക്കാനാണെന്നറിപ്പോൾ ആദ്യമൊന്ന് അമ്പരന്നു. എന്നാൽ, പിന്നീടവർ ആ ഇഷ്ടം അംഗീകരിക്കുകയായിരുന്നു. മോഖ്ഡ ഗ്രാമത്തിലെ ഛോട്ടു റാം സ്റ്റേഡിയത്തിൽ അഖാഢ നടത്തിയിരുന്ന ഈശ്വർ ദഹിയക്ക് കീഴിൽ 12-ാം വയസ്സിലാണ് സാക്ഷി ഗുസ്തി പഠിക്കാൻ ചേരുന്നത്. ആൺകുട്ടികളുടെ മാത്രം കളിയായ ഗുസ്തിയിലേക്ക് ഒരു പെൺകുട്ടി വരുന്നത് 11 വർഷം മുമ്പ് ഗ്രാമവാസികൾക്ക് അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല.
സാക്ഷിയെ പരിശീലിപ്പിക്കുന്നതിന്റെ പേരിൽ ദഹിയ ഏറെ പഴി കേട്ടു. എന്നാൽ, ആൺകുട്ടികളെപ്പോലും മലർത്തിയടിക്കുന്ന സാക്ഷിയുടെ കഴിവിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. 2010 ആയപ്പോൾ ജൂനിയർ തലത്തിൽ സാക്ഷി വിജയിക്കാൻ തുടങ്ങി. ഇതോടെ ഗ്രാമവാസികളുടെ എതിർപ്പും പതുക്കെ അയഞ്ഞു തുടങ്ങി. 2014ലാണ് സാക്ഷിയുടെ ആദ്യ അന്താരാഷ്ട്ര മെഡൽ വരുന്നത്. ഡേവ് ഷൂൾസ് ഇന്റർനാഷണൽ ടൂർണമെന്റിൽ സ്വർണം നേടി തൊട്ടുപിന്നാലെ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി സാക്ഷി കൂടുതൽ ഉയരങ്ങളിലെത്തി. താഷ്കെന്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചുവെങ്കിലും ക്വാർട്ടർ ഫൈനലിൽ പുറത്തായി.
2015 മെയിൽ ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി വീണ്ടും പ്രതീക്ഷകളുടെ ലോകത്തേയ്ക്ക് സാക്ഷി തിരിച്ചെത്തി. തുടർന്ന് ഇസ്താംബുളിൽ നടന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ വിജയിച്ച് സാക്ഷി റിയോയിൽ മത്സരിക്കാനുള്ള യോഗ്യതയും സ്വന്തമാക്കി. സ്പാനിഷ് ഗ്രാൻപ്രീയിലെ വെങ്കലമെഡലോടെ റിയോയിലേക്കുള്ള യാത്രയ്ക്ക് ഗംഭീര തുടക്കമിടാനും സാക്ഷിക്കായി. എന്നിട്ടും റിയോയിൽ ആരും സാക്ഷിക്ക് വലിയ പ്രതീക്ഷ കണ്ടില്ല. ഇവിടെയാണ് മനക്കരുത്തിന്റെ ബലത്തിൽ എതിരാളികളെ മലർത്തിയടിച്ച് സാക്ഷിയുടെ മെഡൽ നേട്ടം. കെട്ടിഘോഷിച്ചവരെല്ലാം വെറും കൈയോടെ മടങ്ങുന്നുവെന്നതും സാക്ഷിയുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.
നാലാമത്തെ ഇന്ത്യക്കാരി, ഗോദയിൽ അഞ്ചാമത്
ഒളിമ്പിക്സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് സാക്ഷി. 2000 സിഡ്നിയിൽ ഭാരോദ്വാഹക കർണം മല്ലേശ്വരിക്കുശേഷം അത്തരമൊരു നേട്ടമുണ്ടാകാൻ ഒരു വ്യാഴവട്ടം കാത്തിരിക്കേണ്ടിവന്നു. 2012ൽ ലണ്ടനിലെത്തിയപ്പോൾ ബോക്സിങ് താരം മേരി കോമും ബാഡ്മിന്റൺ താരം സൈന നേവാളും ഇന്ത്യൻ പെൺകരുത്തിന്റെ വരവറിയിച്ച് മെഡൽ സ്വന്തമാക്കി.
ഗുസ്തിയിൽനിന്ന് ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡൽ കൂടിയാണിത്. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം നേടിയ കെ.ഡി. ജാദവാണ് ഇന്ത്യൻ ഗോദയുടെ പെരുമ ആദ്യമായി ഉയർത്തിപ്പിടിച്ചത്. ഇരട്ട ഒളിമ്പിക് മെഡലിന് അർഹനായ സുശീൽ കുമാറാണ് നേട്ടങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. 2008ൽ ബെയ്ജിങ്ങിൽ വെങ്കലം നേടിയ സുശീൽ 2012ൽ അത് വെള്ളിയാക്കി തിളക്കം വർധിപ്പിച്ചു. ലണ്ടനിൽ വെങ്കലം നേടി യോഗേശ്വർ ദത്തും ഗുസ്തിയുടെ വീര്യം കാത്തു.
Stories you may Like
- 'ഗുസ്തി ഉപേക്ഷിക്കുന്നു': പൊട്ടിക്കരഞ്ഞ് കടുത്ത തീരുമാനവുമായി സാക്ഷി മാലിക്
- ഗംഗയിലെ 'മെഡൽ വിസർജൻ' നീക്കം ഞെട്ടിച്ചു
- ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണം
- ഗുസ്തി താരങ്ങളുടെ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്
- ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിലും വയറിലും തൊടും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്