അടുത്ത 29-ാം തിയതി നെടുമ്പാശേരി സ്വർണക്കടത്ത് പ്രതികൾ പുറത്തിറങ്ങിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം; എമിഗ്രേഷൻ ഉദ്യോഗസ്ഥനായ മകളുടെ ഭർത്താവ് അടക്കം നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തുന്ന വിവരം കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തിയ റസാഖിന്റെ കഥ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തിയ കേസിൽ പ്രതികളെകുറിച്ച് കസ്റ്റംസ് കമ്മിണർക്കു നിർണ്ണായക വിവരം നൽകിയ റസാഖ് എന്ന 52കാരന്റെ കഥ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത് 1974 ൽ ശിവാജി ഗണേശൻ അഭിനയിച്ച സൂപ്പർ ഹിറ്റ് തങ്കപ്പതക്കം എന്ന സിനിമയാണ്.
അണ്വായുധ രഹസ്യങ്ങൾ അയൽ രാജ്യത്തിന് കൈമാറാൻ ഒരുങ്ങുന്ന മകനെ അവസാനം വെടിവച്ചു കൊന്ന് രാജ്യത്തെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥ. പക്ഷെ റസാഖ് ഒരു പൊലീസുകാരനോ പട്ടാളക്കാരനോ അല്ല. രാജ്യത്തെ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരൻ മാത്രം. മകളുടെ ഭർത്താവ് രാജ്യത്തിന് എതിരായ സ്വർണക്കടത്ത് ഇടപാട് നടത്തുന്നതു കണ്ടപ്പോൾ റസാഖ് അത് നിയമത്തിനു മുൻപിൽ എത്തിക്കാൻ ശ്രമിക്കുകയല്ലാതെ ആരേയും വെടിവച്ച് കൊന്നില്ല. നിയമത്തിൽ വിശ്വസിക്കുകയല്ലാതെ നിയമത്തെ കൈയിലെടുത്തില്ല.
ഹോമിയോ ഡോക്ടറായ മകളുടെ ഭർത്താവ് ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് അറിഞ്ഞപ്പോൾ തടുക്കാൻ ശ്രമിച്ചു. രക്ഷയില്ല എന്നറിഞ്ഞപ്പോൾ മകളുടെ ജീവിതത്തെക്കാൾ വലുത് രാജ്യമാണ് എന്ന് വിശ്വസിക്കുന്ന റസാഖ് മരുമകനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ നോക്കി. കോടി ക്കണക്കിന് രൂപയുടെ സ്വർണം എയർപോർട്ട് വഴി കടത്തിയ വലിയ സംഘത്തെ പിടികൂടിയ വാർത്ത കണ്ട് ജനം ഞെട്ടി. കേരളത്തിന്റേയും ഇന്ത്യയുടെതന്നെയും ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്തു സംഘത്തെ പിടിക്കാൻ ബന്ധങ്ങൾ മാറ്റിവച്ച് സഹായിച്ച റസാഖ് ഇപ്പോൾ പറയുന്നു. വരുന്ന അഗസ്റ്റ് 29ന് സ്വർണക്കടത്തു പ്രതികൾ പുറത്തിറങ്ങും. സ്വാധീനിക്കാൻ ഉള്ളവരെ അവർ സ്വാധീനിച്ചു. അവർക്കായി വാദിച്ച പ്രതിഭാഗം വക്കിൽ പറഞ്ഞത് അവർ പുറത്തിറങ്ങിയാൽ താൻ കൊല്ലപെടും എന്നാണ്.
അത് റസാഖ് നൂറു ശതമാനവും വിശ്വസിക്കുന്നു. എങ്ങനെ പ്രതികളെ അന്ന് പിടിച്ചു. എന്തുകൊണ്ട് താൻ മരണപ്പെട്ടേക്കാം എന്ന് റസാഖ് പറയുന്നു. ഒരു സിനിമാക്കഥപോലെയുള്ള സ്വന്തം കഥയുമായി റസാഖ് മറുനാടൻ മലയാളിക്ക് മുൻപിൽ മനസ്സുതുറന്നു.
31 വർഷം ഗൾഫിൽ ആയിരുന്ന റസാഖ് അവിടെ ജോലി ചെയ്യാത്ത ഒരു അറബ് രാജ്യം പോലുമില്ലായിരുന്നു. കഷ്ടപ്പെട്ട് ജോലിചെയ്ത് മൂന്നു മക്കളെ പഠിപ്പിച്ചു. കണക്കില്ലാതെ അധ്വാനിച്ചു. അർഹിക്കാത്ത ഒരുരൂപ പോലും തനിക്കുവേണ്ട എന്ന് വാശിപിടിച്ച പിതാവിന്റെ മക്കൾ പഠിച്ചു. ഹോമിയോ പതിയിൽ ഡോക്ടർ ഭാഗം പാസായ മകളുടെ വിവാഹസമയം അയപ്പോഴും വലിയ ഡോക്ടർമാരെയോ എൻജിനീയർമാരെയോ റസാഖ് തേടിപ്പോയില്ല. സാമ്പത്തികമായി വലിയ കുടുംബം അല്ലെങ്കിലും മകളെ നന്നായി നോക്കും. അവളെ സംരക്ഷിക്കും. അധ്വാനിച്ചു ജീവിക്കുന്നവനാണ് എന്ന് കരുതി നെടുമ്പാശേരി എയർപോർട്ടിൽ സുരക്ഷാ വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന മുവാറ്റുപുഴ കിഴക്കേകര സ്വദേശിയായ ജാവിറിനു മകളെ വിവാഹം ചെയ്തു കൊടുത്തു.
എയർപോർട്ട് ജോലിക്കാരനായ ഭർത്താവ് മുറിയിൽ ഇരുന്നു കാർബൺ പേപ്പറിൽ നിന്നും സ്വർണ ബിസ്കറ്റുകൾ പൊളിച്ചെടുക്കുന്നതു കണ്ട് റാസാഖിന്റെ മകൾ ഞെട്ടി. സംഭവം റസാഖ് അറിഞ്ഞു. കള്ളക്കടത്തു പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്ന് വിലക്കി. ഇതിൽ നിന്ന് മാറാൻ ആവശ്യപെട്ടു. പണമാണ് ആവശ്യമെങ്കിൽ തരാമെന്നും അതുമല്ല പണം ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ പെരുമ്പാവൂരോ, മൂവാറ്റുപുഴയിലോ തുണിക്കട തുടങ്ങാൻ പണം തരാമെന്നും പറഞ്ഞു. പക്ഷേ ജാവിർ ഇത് ചെവിക്കൊണ്ടില്ല. വീണ്ടും മകൾ സ്വർണ ബിസ്കറ്റുകൾ ജാവിറിന്റെ പക്കൽ കണ്ടു. മകൾ റസാഖിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഇതറിഞ്ഞ മരുമകൻ മകളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചു. പരിക്കേറ്റ മകളെ അയൽപക്കത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചു. മകളെ റസാഖ് വീട്ടിൽ കൊണ്ടുവന്നു. ഭർത്താവ് അവളെ മൊഴിചൊല്ലി.
മരുമകൻ നന്നാവില്ല എന്നുറപ്പിച്ച് സംഭവങ്ങൾ പൊലീസിനെ അറിയിക്കാൻ ശ്രമിച്ച് മൂവാറ്റുപുഴയിൽ പൊലീസ് സ്റ്റേഷനിൽ എത്തി എങ്കിലും സാധിച്ചില്ല. കിലോക്കണക്കിന് സ്വർണം നെടുമ്പാശേരി എയർപോർട്ട് വഴി കടത്തുന്നതായി നെടുമ്പാശേരി പൊലീസിൽ വിവരം അറിയിച്ചപ്പോൾ റസാഖ് പറയുന്നത് വിഡ്ഢിത്തം ആണെന്ന് പൊലീസ് പറഞ്ഞു. അഞ്ഞൂറുകിലോ സ്വർണം കടത്തിയെന്നു പറഞ്ഞപ്പോഴാണ് പൊലീസിന് അവിശ്വാസം വന്നത്. പരിശോധന നടക്കട്ടെയെന്നു കരുതി പിന്നീട് തൂക്കം കുറച്ചുപറഞ്ഞുനോക്കി.
അഞ്ചുകിലോ കടത്തിയെന്നുവരെ പറഞ്ഞ് പലതവണ പരാതി നൽകി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. പക്ഷെ കൊടുത്ത പരാതി വാട്സ് ആപ്പ് വഴി പൊലീസ് മകളുടെ ഭാര്യ വീട്ടുകാർക്ക് കൊടുത്തു. അറിഞ്ഞവർ വീട്ടിൽ വന്നു കുടുംബം അടക്കം ഉള്ളവരെ അന്ന് കൊല്ലാൻ ശ്രമിച്ചു. അവസാനം പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി. അവസാനം 2000 കിലോ സ്വർണം കൊച്ചി നെടുമ്പാശേരി എയർപോർട്ട് വഴി കടത്തിയ കഥ നാട് അറിഞ്ഞു.
ഇപ്പോൾ ഇതെല്ലം റസാഖ് മറുനാടൻ മലയാളിയോട് പറയാൻ കാരണം വേറൊന്നുമല്ല. സ്വർണ കടത്തു കേസിലെ പ്രതിഭാഗം വാദിക്കുന്നത് മുവാറ്റുപുഴക്കാരനായ എംഎസ് അജിത് എന്ന അഭിഭാഷകൻ കഴിഞ്ഞ രണ്ടാം തിയതി കേസുമായി ബന്ധപെട്ടു എത്തിയപ്പോൾ റസാഖിനോട് പറഞ്ഞ കാര്യമാണ്. അഭിഭാഷകൻ പറഞ്ഞത് ഇങ്ങനെയാണ് എന്നാണ് റസാഖ് പറയുന്നു. ആറാം തിയതി അവർ ഇറങ്ങും. അടുത്ത ഏഴാം തിയതി വരെ മാത്രമേ നിങ്ങൾക്ക് ആയുസ് ഉള്ളു. മരണം ഉറപ്പിച്ചു നിന്ന റസാഖിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മറ്റൊരു വാർത്ത പുറത്തുവന്നു. തനിക്കു സ്വർണക്കടത്തിലെ പ്രതികൾ കോഴ വാഗ്ദാനം ചെയ്തു എന്ന് വ്യക്തമാക്കി ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറി. ഇതിലൂടെ തനിക്കു പുനർജ്ജന്മം കിട്ടുകയായിരുന്നുവെന്ന് റസാഖ് പറയുന്നു. എന്നാൽ ഓഗസ്റ്റ് 29ന് കേസിൽ തീർപ്പുകൽപിക്കപ്പെട്ട് പ്രതികൾ പുറത്തിറങ്ങിയാൽ തന്നെ അവർ കൊന്നുകളയുമെന്ന് ഉറപ്പാണെന്ന് റസാഖ് പറയുന്നു.
മരുമകൻ അല്ല തന്റെ സ്വന്തം മകൻ ആണെങ്കിൽ പോലും പതിനായിരം കോടി രൂപ തരാമെന്നു പറഞ്ഞാലും ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്തയാൾക്കെതിരെ നടപടിയുമായി പോകാതിരിക്കാൻ എനിക്കാവുമായിരുന്നില്ല. രാജ്യദ്രോഹമാണ് അവർ ചെയ്തത്. എനിക്ക് രാജ്യം വലുതാണ്. നിയമം വിട്ട് ഒരുരൂപ പോലും ഇതുവരെ സ്വന്തമാക്കാത്ത ആളാണ് ഞാൻ. ഒരുകാലത്ത് ഗുജറാത്ത് എവിടെയാണെന്നോ, പോർബന്തർ എവിടെയാണെന്നോ അറിയാത്ത കാലത്ത്, പോർബന്തറിൽ ജനിച്ച ഗാന്ധിജിയുടെ ആദർശങ്ങൾ അറിഞ്ഞ്, കേരളത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ തല്ലുകൊണ്ട കോയന്റെ മകൻ ആണ് ഞാൻ. - ഇത്രയും പറയുമ്പോഴേക്കും നിറഞ്ഞുപോയ റസാഖിന്റെ കണ്ണുകളിൽ ഒരു ധീര ദേശാഭിമാനിയടെ തിളക്കം. ഒപ്പം എത്തിയ മകളുടെ രണ്ടു വയസായ മകന് മുത്തം കൊടുത്ത്, ചെറിയ സ്കൂട്ടറിന്റെ മുന്നിൽ ഇരുത്തി യാത്ര പറഞ്ഞ് പെരുമ്പാവൂർ ടൗണിൽ നിന്നും വീട്ടിലേക്കു മടങ്ങുവാൻ തുടങ്ങുമ്പോഴും റസാഖ് ആവർത്തിക്കുന്നു. എനിക്ക് മരണത്തിൽ പേടിയില്ല.....
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്