ഭൂതകാലത്തെ പേരുദോഷം മാറ്റാൻ അഴിമതിക്കെതിരെ കടുത്ത നിലപാട് എടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ കൊടി അഴിപ്പിച്ചതോടെ എല്ലാവരുടേയും നോട്ടപ്പുള്ളിയായി; സ്ഥലംമാറ്റത്തിൽ ഭരണകക്ഷിക്ക് കിട്ടേണ്ട വീതത്തിന് വിലങ്ങ് തടിയായപ്പോൾ തലതെറിക്കുമെന്ന് ഉറപ്പായി; ജന്മദിനാഘോഷം ഓവർ ഷൈനിങ് ആയപ്പോൾ അവസരം കാത്തിരുന്നവർക്ക് ആയുധമായി; തച്ചങ്കരി പടിയിറങ്ങുന്നത് ആത്മാഭിമാനത്തോടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐപിഎസ് ജീവിതത്തിൽ ഉടനീളം വിവാദങ്ങളായിരുന്നു ടോമിൻ തച്ചങ്കരിയെ പിന്തുടർന്നത്. മറ്റൊരു ഓഫീസറും കേൾക്കാത്ത പേരുദോഷങ്ങൾ. ഇതെല്ലാം പലപ്പോഴും ആർക്കെല്ലാമോ വേണ്ടി ചെയ്തു കൊടുത്തവയാണെന്ന് വിലയിരുത്തുന്നുവരുമുണ്ട്. ഇതിനിടെയിൽ പലതവണ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്താണ് തച്ചങ്കരി സർവ്വീസിൽ മടങ്ങിയെത്തിയത്. കുത്തഴിഞ്ഞ കൺസ്യൂമർ ഫെഡായിരുന്നു ഏൽപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ കൺസ്യൂമർ ഫെഡിലെത്തിയ തച്ചങ്കരി തന്റെ പ്രതിച്ഛായ മുഴുവൻ മാറ്റിയെടുത്തു. കൺസ്യൂമർ ഫെഡിലെ അഴിമതിക്കാരെ മുഴുവൻ പുകച്ച് പുറത്ത് ചാടിച്ചു. യുഡിഎഫ് സർക്കാരിന് പോലും വലിയ പ്രതിച്ഛായ നഷ്മുണ്ടാക്കി ഈ സംഭവം. വിജിലൻസ് കേസുകളിലേക്ക് കൺസ്യൂമർ ഫെഡിലെ ഉന്നതരെ തള്ളിവിട്ട നടപടി. ഇതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി തച്ചങ്കരി താരമായി.
ഇതിനിടെയിൽ സഹകരണമന്ത്രിയായിരുന്ന സി ബാലകൃഷ്ണൻ എതിർപ്പുമായെത്തി. അങ്ങനെ കൺസ്യൂമർ ഫെഡിൽ നിന്ന് തച്ചങ്കരി തെറിച്ചു. കണ്ണായ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനം തന്നെ തച്ചങ്കരിക്ക് പകരമായി ഉമ്മൻ ചാണ്ടി നൽകി. ഗതാഗത മന്ത്രിയുമായി ഭിന്നതയുണ്ടാകാതിരിക്കാൻ ഉമ്മൻ ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു. ഇവിടേയും പരിഷ്കരണങ്ങൾക്കാണ് തച്ചങ്കരി ശ്രമിച്ചത്. ഹെൽമറ്റിലായിരുന്നു തുടക്കം. അഴിമതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ചു. അപ്പോഴും ഉമ്മൻ ചാണ്ടിക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ തച്ചങ്കരി പ്രത്യേക മുൻകരുതലുകൾ എടുത്തു. വിവാദമൊഴിയാതെ യുഡിഎഫ് ഭരണകാലത്ത് തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മീഷണറായി പേരുണ്ടാക്കി. അഴിമതി വിരുദ്ധ ്പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണ് ഭരണമാറ്റം. പിണറായി മുഖ്യമന്ത്രിയായി. എകെ ശശീന്ദ്രൻ ഗതാഗത മന്ത്രിയും.
ഇതോടെ പരിഷ്കാരങ്ങൾ ശക്തമാക്കി. പെട്രോൾ അടിക്കണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കാൻ തച്ചങ്കരി തീരുമാനിച്ചു. ഋഷിരാജ് സിംഗിനേയും ജേക്കബ് തോമസിനേയും പോലെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ള ഐപിഎസുകാർക്ക് പിണറായി നൽകുന്ന പരിഗണനയും ഇതിന് കാരണമായി. എന്നാൽ പെട്രോളിന് ഹെൽമറ്റെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോൽ മന്ത്രിയുമായി തച്ചങ്കരി ആലോചിച്ചില്ല. പരസ്യമായി തന്നെ വിയോജിപ്പുമായി ശശീന്ദ്രൻ എത്തിയതോടെ എതിർപ്പിന് പുതിയ തലം വന്നു. ഗതാഗത വകുപ്പിലെ അഴിമിതി തുടച്ചു നീക്കുമെന്ന നിലപാട് മന്ത്രിയുടെ പാർട്ടിയായ എൻസിപിക്കും പിടിച്ചില്ല. സ്ഥലംമാറ്റത്തിൽ പോലും എൻസിപിയുടെ ആഗ്രഹങ്ങൾ നടക്കാതെ പോയി. ഇതിലൂടെ കോടികളുടെ കോഴയാഗ്രഹിച്ച എൻസിപിക്കാർ നിരാശരുമായി. എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ തന്നെ രംഗത്തു വന്നു.
ഇതിനിടെയാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ കൂട്ടാൻ തന്റെ പിറന്നാൾ ദിനം തന്നെ തെരഞ്ഞെടുത്ത തച്ചങ്കരിയുടെ ഓവർ സ്മാർട്ട് തീരുമാനം എത്തിയത്. സ്വന്തം ലെറ്റർപാഡിൽ ജന്മദിനം അറിച്ച് തച്ചങ്കരി അയച്ച് കത്ത് പാരയായി. ഇതിനിടെയിൽ കാറിലെ ബീക്കൺ ലൈറ്റും കൊടിയും അഴിപ്പിച്ചതിന്റെ പ്രതികാര ദാഹവുമായി കാത്തിരുന്ന ഐഎഎസ് ലോബിയും സജീവമായി. അവരുടെ ഇതിലെ സാധ്യതകൾ തിരിച്ചറിഞ്ഞു. ചട്ട ലംഘനമൊന്നും ഇല്ലെങ്കിലും കേരളത്തിലെ സാമൂഹിക അവസ്ഥ മനസ്സിലാക്കാതെ പിറന്നാൾ ആഘോഷിച്ചതും പ്രഖ്യാപനങ്ങൾ നടത്തിയതും വിനയായെന്ന് വിലയിരുത്തലുകൾ സജീവമാക്കി. ഇതിനെ ആയുധമാക്കി തച്ചങ്കരിയെ മാറ്റാൻ എൻസിപി മുന്നിൽ നിന്നു. തനിക്ക് ഇത്തരമൊരു കമ്മീഷണറെ വേണ്ടെന്ന് മുഖ്യമന്ത്രിയെ ഗതാഗതമന്ത്രി അറിയിച്ചു. ഇതോടെ തച്ചങ്കരിയെ തേടി സ്ഥാനചലനമെത്തി.
കോഴിക്കോട്ടെ പൊതു ചടങ്ങിൽ പിറന്നാൾ ആഘോഷത്തിൽ ഖേദ പ്രകടനം നടത്തിയതും തച്ചങ്കരിയെ തുണച്ചില്ല. വാളയാറിലെത്തി മിന്നൽ പിരശോധന നടത്തി കളവ് മുതൽ കണ്ടെടുത്തതും വിനായായി. തച്ചങ്കരി തുടർന്നാൽ തങ്ങളുടെ കഞ്ഞിയിൽ പാറ്റവീഴുമെന്ന് അറിഞ്ഞ അഴിമതിക്കാരായ സംഘടനാ നേതാക്കളും മന്ത്രിക്കൊപ്പം ചേർന്നു. ഇതോടെ തച്ചങ്കരി തെറിക്കുകയാണ്. കൺസ്യൂമർ ഫെഡിൽ അഴിമതിക്കെതിരായ പോരാട്ടമായിരുന്നു പ്രശ്നമായതെങ്കിൽ ചട്ടങ്ങൾ നടപ്പാക്കനുള്ള നടപടികളും ഗതാഗത കമ്മീഷണർ സ്ഥാനത്ത് തച്ചങ്കരിക്ക് ശത്രുക്കളെ കൂട്ടി. സ്ഥലം മാറ്റത്തിൽ ചട്ടം കൊണ്ടുവന്നതും അഴിമതിക്കെതിരായ പോരാട്ടവും വാഹനാപകടത്തിലെ മരണ നിരക്ക് കുറയ്ക്കാൻ എടുത്ത നടപടികളും വിനയായി. ഇതിനൊപ്പം പിറന്നാൾ ആഘോഷവും. അങ്ങനെ നിയമം നടപ്പാക്കിയതിന്റെ പേരിലെ രണ്ടാം സ്ഥലം മാറ്റം തച്ചങ്കരിക്ക് ലഭിക്കുകയാണ്.
സർവ്വീസിന്റെ തുടക്കത്തിൽ ഇതിന് വിരുദ്ധമായ പല ആരോപണവുമാണ് തച്ചങ്കരിക്കെതിരെ ചർച്ചയായിരുന്നത്. 1991 ൽ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടർന്ന് ഈ കേസിൽ പ്രാകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായെന്നായിരുന്നു ആക്ഷേപം. 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതും വലിയ വിവാദമായി.
2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. ഇതും വിവാദമായി. കേസുകളിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് തച്ചങ്കരിക്ക് സസ്പെൻഷനും കിട്ടിയ ചരിത്രമുണ്ട്. കൺസ്യൂമർ ഫെഡിലും ട്രാൻസ് പോർട്ട് കമ്മിഷണറേറ്റിലേയും ജോലിക്കിടെ തച്ചങ്കരി മാച്ച് കളഞ്ഞത് ഈ വിവാദങ്ങളായിരുന്നു. അതിന് വേണ്ടി കൂടിയാണ് അഴിമതിക്കെതിരെ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടുകൾ എടുത്തത്.
പിറന്നാൾ ആഘോഷത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് തച്ചങ്കരി എത്തിയതു പോലും തന്ത്രപരമായിരുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുത്ത പരിപാടിയിലായിരുന്നു ടോമിൻ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. നല്ല ഉദ്ദേശത്തോടെയായിരുന്നു ചടങ്ങ് നടത്തിയതെന്നും എന്നാൽ പിന്നീട് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അത് തെറ്റായിപ്പോയെന്ന് സൂചിപ്പിച്ചുവെന്നും താൻ ചെയ്തത് തെറ്റായിപോയെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതാതും തച്ചങ്കരി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു ടോമിൻ തച്ചങ്കരി പരസ്യമായി മാപ്പുപറഞ്ഞത്.
ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തിൽ ഗതാഗതമന്ത്രി ഹെൽമറ്റില്ലാതെ പെട്രോൾ നൽകില്ലെന്ന തച്ചങ്കരിയുടെ ഉത്തരവിനെതിരെ വീണ്ടും വിമർശനമുന്നയിച്ചിരുന്നു. അധികാരം ഉപയോഗിച്ചും ജനങ്ങളോട് ഏറ്റുമുട്ടിയുമല്ല ഇത്തരം നിയമങ്ങൾ നടപ്പാക്കേണ്ടത്. ജനകീയ പങ്കാളിത്തത്തോടെ നിയമങ്ങൾ നടപ്പാക്കുന്നതിലാണ് സർക്കാരിന് താൽപര്യമെന്നും മന്ത്രി ശശീന്ദ്രൻ പരസ്യമായി തച്ചങ്കരിയെ എതിർത്തു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി പിണറായിയോട് ആവശ്യപ്പെട്ടത്
കഴിഞ്ഞ ബുധനാഴ്ച്ചയാണ് തച്ചങ്കരിയുടെ പിറന്നാൾ മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ആഘോഷിച്ചത്. ഇത് വിവാദമായതിനെ തുടർന്ന് മന്ത്രി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിൽ ചട്ടലംഘനമൊന്നും കണ്ടെത്താനായതുമില്ല. പക്ഷേ കൊടിയും ബീക്കണും പോയ ഐഎഎസ് ലോബി സാമൂഹിക സാഹചര്യമെന്ന തുറുപ്പ് ചീട്ട് ഉയർത്തിക്കാട്ടി. ഇതോടെ തച്ചങ്കരിയെ സംരക്ഷിക്കാൻ പിണറായി വിജയനും കഴിയാതെ പോയി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്