സ്വർണ്ണത്തിളക്കമുള്ള വെള്ളി ആഘോഷമാക്കി ഇന്ത്യ; കാത്തിരിക്കുന്നത് രാജ്യം മുഴുവനുള്ള ആദരവും കോടികളുടെ സമ്മാനങ്ങളും; 21-ാം വയസ്സിലെ വെള്ളിത്തിളക്കം അടുത്ത ഒളിമ്പിക്സിന് പ്രചോദനമാകും; ബച്ചനും സച്ചിനും മുതൽ സ്റ്റൈൽ മന്നൻ വരെ ആഹ്ലാദ നിറവിൽ
മറുനാടൻ മലയാളി ബ്യൂറോ
റിയോ ഡി ജനെയ്റോ: ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു. ഇന്ത്യയിൽ നിന്ന് വെള്ളി മെഡൽ നേടുന്ന അഞ്ചാം താരവും. 21ാം വയസിലാണ് രാജ്യത്തിന് അഭിമാനമായി സിന്ധു ഒളിംപിക്സ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. 1995 ജൂലൈ അ!ഞ്ചിന് ജനിച്ച സിന്ധു 21ാം പിറന്നാൾ ആഘോഷിച്ച് 45 ദിവസം പിന്നിട്ടപ്പോഴാണ് ഒളിംപിക്സ് മെഡൽ നേട്ടം. 22ാം വയസിൽ ഒളിംപിക്സ് മെഡൽ നേട്ടം കൈവരിച്ച ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ പേരിലുള്ള റെക്കോർഡാണ് സിന്ധു മറികടന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിലായിരുന്നു വിജേന്ദർ വിജയപീഠത്തിലെത്തിയത്.
റിയോയിൽ സിന്ധു മെഡൽ നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വെറും കൈയോടെ ഇന്ത്യ മടങ്ങുമെന്ന വിലയിരുത്തലെത്തിയപ്പോഴായിരുന്നു ഗുസ്തിയിലൂടെ സാക്ഷി മാലിക്ക് അപ്രതീക്ഷിത വെങ്കലം നേടിയത്. ഈ പ്രചോദനത്തിൽ നിന്ന് സിന്ധും സ്വർണ്ണത്തിളക്കമുള്ള വെള്ളിയിലേക്ക് എത്തി. ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ സ്വർണത്തിലേക്ക് റാക്കറ്റേന്തിയ സിന്ധു പടിവാതിൽക്കൽ ഇടറി വീണു. ലോക ഒന്നാം നമ്പർ താരമായ സ്പെയ്നിന്റെ കരോളിന മാരിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയം സമ്മതിച്ചത്. പ്രായം കൊണ്ടും പരിചയത്തിലും കരോളിനയ്ക്കായിരുന്നു മുൻതൂക്കം. അതുകൊണ്ട് തന്നെ ഫൈനലിൽ അനായാസ വിജയം കരോളിന് കൽപ്പിച്ചവരുമുണ്ട്. എന്നാൽ ലോക ചാമ്പ്യനെ വെള്ളം കുടിപ്പിച്ചായിരുന്നു സിന്ധുവിന്റെ തോൽവി. ഇതേ ഇനത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയ്ക്ക് വെങ്കലം ലഭിച്ചു. സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനോടാണ് നൊസോമി തോറ്റിരുന്നത്. ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് തോറ്റ ചൈനയുടെ ലി സുറെ ആയിരുന്നു വെങ്കല പോരാട്ടത്തിൽ നൊസോമിയുടെ എതിരാളി. എന്നാൽ സുരായ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ നൊസോമി വെങ്കലം ഉറപ്പിക്കുകയായിരുന്നു.
ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സിന്ധു രണ്ടും മൂന്നും ഗെയിമുകളിൽ തോൽവി വഴങ്ങുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും വെള്ളി മെഡൽ നേട്ടത്തോടെ ചരിത്രം കുറിച്ച് ബാഡ്മിന്റണിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് മടക്കം. തുടർച്ചയായി രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ വെങ്കലം നേടിയ ഏക ഇന്ത്യൻ താരമായ സിന്ധു ചരിത്രം രചിച്ചാണ് ഫൈനലിൽ പോരിനിറങ്ങിയത്. ലോക ഒന്നാം നമ്പർ താരത്തോടാണ് ഏറ്റുമുട്ടുന്നതെന്ന സമ്മർദമൊന്നും മുഖത്തുണ്ടായിരുന്നില്ല. മറുവശത്ത് വേഗമേറിയ സ്മാഷുകളിലൂടെ ഇന്ത്യൻ താരത്തെ പ്രതിരോധത്തിലാക്കാൻ കരോലിനയ്ക്കു കഴിഞ്ഞു. എന്നാൽ, പൊരുതിക്കളിച്ച സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 19 പോയിന്റ് വരെ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
പക്ഷേ, അതികഠിനമായിരുന്നു രണ്ടാം ഗെയിം. ശക്തമായ സ്മാഷുകൾക്ക് മുതിർന്ന കരോലിനയ്ക്കു മുന്നിൽ സിന്ധുവിന് കാലിടറി. നിരന്തരം ആക്രമിച്ചു കളിക്കാനും സ്പാനിഷ് താരത്തിനു സാധിച്ചു. 21-12ന് കരോലിന രണ്ടാം ഗെയിം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തോടെയാണ് നിർണായകമായ മൂന്നാം ഗെയിമിനു തുടക്കമായത്. സിന്ധു പിന്നാക്കംപോയെങ്കിലും സ്മാഷുകളിലൂടെ ഒപ്പമെത്തി. എന്നാൽ, വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച കരോലിന 21-15ന് ഗെയിമിനൊപ്പം ജയവും സ്വന്തമാക്കുകയായിരുന്നു. ലോക ചാംപ്യനും യൂറോപ്യൻ ചാംപ്യനുമായ കരോലിനയുടെ കന്നി ഒളിംപിക്സ് സ്വർണമെഡൽ കൂടിയാണിത്.
ആഹ്ലാദത്തിൽ ഇന്ത്യ
ഈ മെഡൽ വിജയത്തിൽ ഇന്ത്യ ആകെ ആഹ്ലാദത്തിലാണ്. . സിന്ധുവിന്റെ വലിയ ആരാധകനായി താനെന്നാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ട്വീറ്റ്. ഇന്ത്യയുടെ പ്രായം കുറഞ്ഞ വ്യക്തഗത മെഡൽ ജേതാവിന് അഭിനന്ദങ്ങൾ എന്നാണ് മാസ്റ്റർബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തത്. സിന്ധുവിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി ട്വീറ്റ് ചെയ്തു. സിന്ധു രാജ്യത്തിന്റെ പ്രചേദനമെന്നാണ് വിരേന്ദ്ര സെവാഗ് ട്വീറ്റ്. സിന്ധുവിന്റെ വെള്ളി നേട്ടം വർഷങ്ങളോളം ഓരോ ഇന്ത്യക്കാരന്റേയും മനസിലുണ്ടാവുമെന്നും ഇത് ഒരു ചരിത്രവുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അങ്ങനെ സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്.
സിന്ധുവിന് സമ്മാനപ്പെരുമഴ. ദേശീയ ബാഡ്മിന്റൺ ഫെഡറേഷൻ 50 ലക്ഷം രൂപയും മധ്യപ്രദേശ് സർക്കാർ 50 ലക്ഷം രൂപയും സിന്ധുവിന് നൽകും. സിന്ധുവിന്റെ പരിശീലകനും മുൻ താരവുമായ പുല്ലേല ഗോപീചന്ദിന് 10 ലക്ഷം രൂപയും സമ്മാനമായി നൽകുമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഖിലേഷ് ദാസ് ഗുപ്ത പറഞ്ഞു.
രചിച്ചത് പുതുചരിതം
2012ലെ ലണ്ടൻ ഒളിംപിക്സിൽ മെഡൽ നേടുമ്പോൾ ബാഡ്മിന്റൻ താരം സൈന നെ!ഹ്വാളിനും 22 വയസു മാത്രമായിരുന്നു പ്രായം. 23ാം വയസിലാണ് ടെന്നിസ് താരം ലിയാണ്ടർ പെയ്സ് മെഡൽ നേടിയത്. റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ് സാക്ഷി മാലിക്കിന് 23 വയസാണ് പ്രായം. അടുത്ത മാസം 24ാം വയസിലേക്കു കടക്കുന്ന സാക്ഷിക്കാകട്ടെ ഒളിംപിക്സ് മെഡൽ ജേതാവ് എന്ന പകിട്ടും ജന്മദിനാഘോഷത്തിന് മാറ്റുകൂട്ടും. 1992 സെപ്റ്റംബർ മൂന്നിനാണ് സാക്ഷി ജനിച്ചത്. ഒളിംപിക്സ് മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം രാജ്യവർധൻ സിങ് റാത്തോറാണ്. 2004ലെ ഏതൻസ് മേളയിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടുമ്പോൾ റാത്തോറിന് 34 വയസായിരുന്നു പ്രായം.
പി.വി. സിന്ധു
ജന്മദിനം: ജൂലൈ 5, 1995
മെഡൽ നേടിയ വർഷം: 2016 (റിയോ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 21
വിജേന്ദർ സിങ്
ജന്മദിനം: ഒക്ടോബർ 29, 1985
മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 22
സൈന നെ!ഹ്വാൾ
ജന്മദിനം: മാർച്ച് 17, 1990
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 22
ലിയാണ്ടർ പെയ്സ്
ജന്മദിനം: ജൂൺ 17, 1973
മെഡൽ നേടിയ വർഷം: 1996 (അത്!ലാന്റ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 23
സാക്ഷി മാലിക്
ജന്മദിനം: സെപ്റ്റംബർ 3, 1992
മെഡൽ നേടിയ വർഷം: 2016 (റിയോ)
മെഡൽ നേടുമ്പോഴത്തെ പ്രായം:
കർണം മല്ലേശ്വരി
ജന്മദിനം: ജൂൺ 1, 1975
മെഡൽ നേടിയ വർഷം: 2000 (സിഡ്നി)
മെഡൽ നേടുമ്പോഴത്തെ പ്രായം: 25
സുശീൽ കുമാർ
ജന്മദിനം: മെയ് 26, 1983
ആദ്യ മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
ആദ്യ മെഡൽ നേടുമ്പോഴത്തെ പ്രായം: 25
സുശീൽ കുമാർ 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും മെഡൽ നേടിയിട്ടുണ്ട്)
അഭിനവ് ബിന്ദ്ര
ജന്മദിനം: സെപ്റ്റംബർ 28, 1982
മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 25
വിജയ് കുമാർ
ജന്മദിനം: ഓഗസ്റ്റ് 19, 1985
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 26
കെ. ഡി. യാദവ്
ജന്മദിനം: ജനുവരി 15, 1926
മെഡൽ നേടിയ വർഷം: 1952 (ഹെൽസിങ്കി)
മെഡൽ നേടുമ്പോഴത്തെ പ്രായം: 26
മേരി കോം
ജന്മദിനം: മാർച്ച് 1, 1983
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29
ഗഗൻ നാരംഗ്
ജന്മദിനം: മെയ് 6, 1983
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29
യോഗേശ്വർ ദത്ത്
ജന്മദിനം: നവംബർ 2, 1982
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29
രാജ്യവർധൻ സിങ് റാത്തോർ
ജന്മദിനം: ജനുവരി 29, 1970
മെഡൽ നേടിയ വർഷം: 2004 (ഏതൻസ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 34
ലക്ഷ്യം അടുത്ത ഒളിമ്പിക്സിൽ സ്വർണം
അച്ഛൻ ഇന്ത്യയിലെ മികച്ച വോളിബോൾ താരം, അർജ്ജുന അവാർഡ് ജേതാവ്. അമ്മയും അറിയപ്പെടുന്ന വോളിബോൾ താരം. എന്നാൽ, മകളെത്തിയത് ബാഡ്മിന്റൺ കോർട്ടിൽ. അതാണ് പുസരള വെങ്കട്ട സിന്ധു.
രാജ്യമെമ്പാടും സിന്ധുവിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നുവെങ്കിലും മുൻപ് രണ്ട് തവണ കരോലിനയെ കീഴടക്കിയ സിന്ധുവിന് ഇന്നലെ ഭാഗ്യം തുണച്ചില്ല. എങ്കിലും റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ആദ്യ വെള്ളി നേടിക്കൊടുത്ത സിന്ധു അഭിമാന താരമായി.
റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ വെള്ളി നേടിയ പി.വി സിന്ധു അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടുമെന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും. സ്വർണം നേടാൻ കഴിഞ്ഞില്ലെന്നതിൽ ചെറിയ നിരാശയുണ്ടെങ്കിലും അവളുടെ പ്രകടനത്തിൽ ഞങ്ങൾ തൃപ്തരാണ്. അവൾ ഞങ്ങളുടെ അഭിമാനമുയർത്തി. ആദ്യ ഒളിമ്പിക്സിൽ തന്നെ ഉജ്ജ്വല പ്രകടനം നടത്താൻ കഴിഞ്ഞു. അടുത്ത തവണ സ്വർണം നേടാനാവുമെന്നും സിന്ധുവിന്റെ അച്ഛൻ പി.വി.രമണ പറഞ്ഞു. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ കൂടിയാണ് രമണ.
ഫൈനലിൽ വിജയിക്കാനിയില്ലെന്നതിൽ നിരാശയുണ്ടെങ്കിലും സിന്ധുവിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് അമ്മ വിജയയും പറഞ്ഞു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, വിജയവാഡ ജില്ലകളിലുള്ള ബന്ധുക്കളും സിന്ധുവിന്റെ നേട്ടം ആഘോഷമാക്കുകയാണ്. ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റ അക്കാദമിയിൽ സിന്ധുവിന്റെ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ നൂറ് കണക്കിന് പേർ എത്തിയിരുന്നു.
അഭിനന്ദനവുമായി കേരളവും
റിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ മൽസരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പി.വി. സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഒരു രാജ്യം മുഴുവൻ ഈ കുട്ടിയെ ഓർത്ത് അഭിമാനിക്കുകയാണ് . ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാർന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും ദീപാ കർമാകറിന്റെയും നേട്ടങ്ങൾ മുന്നോട്ടു വയ്ക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. പെൺകുട്ടികൾ അടങ്ങിയൊതുങ്ങിയിരിക്കണ്ടവരാണെന്ന ബോധം അടിച്ചേല്പിക്കാതിരുന്നാൽ, ദുർബലരാണെന്ന മിഥ്യാധാരണ മാറ്റി വെപ്പിച്ചാൽ, തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടാതിരുന്നാൽ രാജ്യത്തിന്റെ യശസ്സുയർത്താൻ പെൺകുട്ടികൾക്കാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരങ്ങളായിരുന്ന പ്രകാശ് പദുകോണിനും യു. വിമൽകുമാറിനും ഗോപിചന്ദിനും സൈന നെഹ്വാളിനുമൊന്നും നേടാനാവാഞ്ഞ ചരിത്ര നേട്ടത്തിലേയ്ക്കാണ് സിന്ധു റിയോ ഒളിമ്പിക്സിൽ റാക്കറ്റേന്തിയത്. തൊണ്ണൂറുകളിൽ വോളിബോൾ കോർട്ടിൽ ഇടിമുഴക്കം തീർത്ത പി. വെങ്കട്ടരമണയുടെയും വിജയയുടെയും മകളായി 1995 ജൂലൈ അഞ്ചിന് ഹൈദരാബാദിൽ ജനിച്ചു സിന്ധു. മകളെ ഇഷ്ടാനുസരണം ബാഡ്മിന്റൺ കോർട്ടിലേക്ക് അവർ വിട്ടതോടെ സിന്ധു എന്ന സൂപ്പർതാരം പിറന്നു. സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന്റെ കളിയിൽ ആവേശംകൊണ്ടാണ് പാരമ്പര്യ പാതവിട്ട് എട്ടാം വയസ്സിൽ സിന്ധു റാക്കറ്റേന്തിയത്. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കോർട്ടിൽ പരിശീലകനായ മെഹബൂബ് അലിയാണ് സിന്ധു ബാഡ്മിന്റൺ ബാലപാഠങ്ങൾ പഠിച്ചത്.
വൈകാതെ രമണയുടെ സുഹൃത്തുകൂടിയായ ഗോപിചന്ദിന്റെ അക്കാദമിയിലേക്ക്. ഈ വർഷമാദ്യം മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പ്രിക്സിൽ വനിതാ സിംഗിൾസ് കിരീടവും സിന്ധുേനടി. തുടർന്ന് ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളിയും ടീമിനത്തിൽ സ്വർണവും നേടി. അതിനുശേഷമാണ് റിയോയിലെത്തിയത്. പിന്നീടു നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. സിന്ധുവിന്റെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി രാജ്യവും ആദരിച്ചു. 2013ൽ അർജ്ജുന അവാർഡും 2015ൽ പത്മശ്രീയും രാജ്യം സമ്മാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്