അഹങ്കാരത്തിന്റെ ആൾരൂപമായി മാറി സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ; സർക്കാരിനെ വെല്ലുവിളിച്ച് കോടതിയിലേക്ക്; വഴിയാധാരമാകുന്നത് എൻട്രൻസ് എഴുതി പാസായ കുട്ടികൾ; മെഡിക്കൽ കോളേജ് അഡ്മിഷൻ വിഷയത്തിൽ എന്താണ് സംഭവിക്കുന്നത് ?
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ നിർദേശങ്ങൾ പാലിച്ചാൽ കോളജുകൾ പൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്ന വാദം ശക്തമാക്കി മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ. എന്നാൽ മെഡിക്കൽ പ്രവേശനം പൂർണമായി നീറ്റ് പട്ടികയിൽ നിന്ന് നടത്തണമെന്ന കേന്ദ്ര നിർദ്ദേശം ലംഘിക്കാൻ കഴിയില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇരുവിഭാഗവും ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ മെഡിക്കൽ പ്രവേശന നടപടികൾ നീളും. സ്വാശ്രയ മേഖലയിലെയും കൽപിത സർവകലാശാലയിലെയും മുഴുവൻ മെഡിക്കൽ, ഡെന്റൽ സീറ്റുകളിലും പ്രവേശനം നടത്തുന്നതിനുള്ള ചുമതല പ്രവേശന പരീക്ഷാ കമ്മിഷണർക്കു നൽകി കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതാണ് മെഡിക്കൽ കോളേജ് മുതലാളിമാരെ ചൊടിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ എംബിബിഎസ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഇന്നും നാളെയുമായി ഓരോ മെഡിക്കൽ കോളജും വെവ്വേറെ കേസ് ഫയൽ ചെയ്യുമെന്നു സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിയിൽ അറിയിച്ചു. ഇന്റർചർച്ച് കൗൺസിലിനു കീഴിലുള്ള നാലു സ്വാശ്രയ മെഡിക്കൽ കോളജുകളും ഇന്നു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നുണ്ട്. മുഴുവൻ സീറ്റിലും പ്രവേശനം നടത്തുമെന്ന ഉത്തരവു സർക്കാർ പിൻവലിക്കണമെന്നു മാനേജ്മെന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്കു വിളിച്ചാൽ പോകാൻ തയാറാണ്. പക്ഷേ ഈ ഉത്തരവു പിൻവലിക്കാതെ ചർച്ച നടത്തിയിട്ടു പ്രയോജനമില്ല. ഉത്തരവു പിൻവലിക്കുകയും ന്യായമായ ഫീസ് തീരുമാനിക്കുകയും ചെയ്താൽ 50% സീറ്റ് സർക്കാരിനു നൽകാൻ തയാറാണ്. അല്ലെങ്കിൽ 100% സീറ്റിലും മാനേജ്മെന്റുകൾ സ്വന്തം നിലയിൽ പ്രവേശനം നടത്തുമെന്നും അനിൽകുമാർ അറിയിച്ചു.
എന്നാൽ നിലപാടിൽ മാറ്റമില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ നെടുമ്പാശ്ശേരിയിൽ ചേർന്ന യോഗത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചു. മുഴുവൻ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യംനൽകും. സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കാതെ സർക്കാരുമായി ചർച്ചവേണ്ടെന്നും അസോസിയേഷൻ യോഗം തീരുമാനിച്ചു. ഏറ്റെടുത്ത അൻപതു ശതമാനം സീറ്റ് വിട്ടുനൽകണം. മാനേജ്മെന്റ് സീറ്റുകളിലെ ഫീസും വർധിപ്പിക്കണം. സർക്കാർ മുൻകയ്യെടുത്താൽ ചർച്ചയ്ക്കും ചെറിയ വിട്ടു വീഴ്ചയ്ക്കും തയാറാണ്. അല്ലെങ്കിൽ നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിന്ന് സ്വന്തം നിലയിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തും. സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചു.
കഴിഞ്ഞ വർഷം ഇന്റർ ചർച്ച് കൗൺസിലിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽ 50% സീറ്റിൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തി. ഈ സീറ്റിൽ 4.25 ലക്ഷം രൂപയായിരുന്നു വാർഷിക ഫീസ്. ശേഷിക്കുന്ന 50% ശതമാനം സീറ്റിൽ മാനേജ്മെന്റുകൾ പ്രവേശനം നടത്തി. ഇതിൽ 35% മാനേജ്മെന്റ് സീറ്റിൽ 4.25 ലക്ഷവും 15% എൻആർഐ സീറ്റിൽ 10 ലക്ഷവും ഫീസ് വാങ്ങുകയും ചെയ്തു. എന്നാൽ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷനു കീഴിലുള്ള ഭൂരിപക്ഷം മെഡിക്കൽ കോളജുകളിലും 50% സീറ്റിൽ പ്രവേശന പരീക്ഷാ കമ്മിഷണറാണു പ്രവേശനം നടത്തിയത്. ഈ സീറ്റിന്റെ 30 ശതമാനത്തിൽ 25,000 രൂപയും 20 ശതമാനത്തിൽ 1.85 ലക്ഷവുമായിരുന്നു ഫീസ്. ശേഷിച്ച 50% സീറ്റിൽ മാനേജ്മെന്റുകൾ പ്രവേശനം നൽകി. ഇതിൽ 35% മാനേജ്മെന്റ് സീറ്റിൽ 8.5 ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 12.5 ലക്ഷവുമായിരുന്നു ഫീസ്. ആറു സ്വാശ്രയ മെഡിക്കൽ കോളജുകൾ 100% സീറ്റിലും സ്വന്തം നിലയിൽ പ്രവേശനം നടത്തിയിരുന്നു. ഏഴു മുതൽ എട്ടുലക്ഷം രൂപ വരെയാണ് ഇവർ എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ ഈടാക്കിയത്.
ഇത്തവണ ഇതിനാണ് സർക്കാർ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇന്റർ ചർച്ച് കൗൺസിലിനു കീഴിലുള്ള ഈ കോളജുകളിലെ 100% സീറ്റിലും പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുമെന്നു സർക്കാർ നിർദ്ദേശിച്ചു. മാനേജ്മെന്റുകളുമായി സർക്കാർ ഒപ്പുവച്ച കരാർ അനുസരിച്ച് 85% സീറ്റിൽ 4.4 ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 11 ലക്ഷവുമാണു ഫീസ്. എന്നാൽ കരാർ നടപ്പാക്കുന്നതിനെക്കുറിച്ചോ ഫീസ് എത്രയായിരിക്കുമെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഈ വർഷം എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും അമൃത കൽപിത സർവകലാശാലയിലെയും മുഴുവൻ സീറ്റിലും പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുമെന്നു സർക്കാർ വ്യക്തമാക്കിയില്ല. എന്നാൽ ഫീസ് എത്രയെന്ന കാര്യം തീരുമാനിച്ചതുമില്ല. എന്നാൽ മുഴുവൻ സീറ്റും സർക്കാരിന് നൽകാനാകില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. അതിനിടെ സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് തിങ്കളാഴ്ച ചേരാനിരുന്ന ജയിംസ് കമ്മിറ്റി യോഗം മാറ്റി.മാനേജ്മെന്റുകളുടെ നിലപാട് അറിഞ്ഞശേഷം നടപടികളിലേക്ക് കടക്കാമെന്ന ധാരണയിലാണ് യോഗം മാറ്റിയത്.
എല്ലാ സീറ്റിലും മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം. ഇത് അംഗീകരിക്കാൻ മാനേജ്മെന്റുകൾ തയ്യാറായാൽ ഫീസ് സംബന്ധിച്ച് ചർച്ചക്ക് വിളിക്കാനാണ് അലോചിക്കുന്നത്. കോളേജുകളുടെ നടത്തിപ്പ് ചെലവ് കണക്കാക്കി ഫീസ് ഉയർത്തി നല്കാൻ സർക്കാർ തയ്യാറുമാണ്. ഇക്കാര്യത്തിൽ സമവായത്തിലെത്താനായില്ലെങ്കിൽ ജയിംസ് കമ്മിറ്റിയെക്കൊണ്ട് കോളേജുകളുടെ വരവ് ചെലവ് വിലയിരുത്തി ഫീസ് നിശ്ചയിച്ച് നടപ്പാക്കുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
അതേസമയം മെരിറ്റ് മാനേജ്മെന്റ് സീറ്റുകളിൽ ഒറ്റഫീസ് വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിൽ സർക്കാർ നയപരമായ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പ്രവേശന പരീക്ഷയിലെ (കീം) റാങ്ക് ലിസ്റ്റിൽ നിന്നാണ് മെരിറ്റ് സീറ്റുകളിലെ പ്രവേശനം. മാനേജ്മെന്റ് സീറ്റുകളിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയിലെ (നീറ്റ്) റാങ്കുമാണ് അടിസ്ഥാനമാക്കുന്നത്. രണ്ടും മെറിറ്റ് ലിസ്റ്റായതിനാൽ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാർമികമല്ലെന്നതിനാലാണ് ഏകീകൃത ഫീസ് പരിഗണിക്കേണ്ടിവരുന്നത്. ഏകീകൃത ഫീസ് അംഗീകരിച്ചാൽ താഴ്ന്ന വരുമാനക്കാരായ നിശ്ചിത ശതമാനം കുട്ടികൾക്ക് സ്കോളർഷിപ്പ് നല്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ട് വച്ചേക്കും. മാനേജ്മെന്റുകളുമായുള്ള ചർച്ചകൾക്ക് ശേഷം ഡെന്റൽ സീറ്റുകളിൽ ഈ മാതൃകയാണ് സ്വീകരിച്ചത്. അതേസമയം ഡെന്റലിൽ ഉയർന്ന കീകൃത ഫീസ് നിശ്ചയിച്ചതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.
ഡെന്റൽ കോളേജുകളിൽ 85 ശതമാനം സീറ്റുകളിൽ നാല് ലക്ഷം രൂപ എന്ന ഏകീകൃത ഫീസ് സർക്കാർ അംഗീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മെഡിക്കൽ സീറ്റിലെ ഫീസുകൂടി തീരുമാനിച്ചശേഷമേ ഉത്തരവുണ്ടാകാൻ ഇടയുള്ളുവെന്നാണ് കരുതുന്നത്. 15 ശതമാനം എൻ ആർ ഐ സീറ്റീൽ 5.75 ലക്ഷമാണ് ഡെന്റലിൽ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്