വട്ടിയൂർക്കാവിൽ വോട്ട് കിട്ടാൻ രാഷ്ട്രീയ ഗുരുവാക്കി; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി;ആർഎസ്എസ് നിർദ്ദേശത്തിനും പുല്ലുവില; പിപി മുകുന്ദനേയും രാമൻപിള്ളയേയും പാർട്ടിക്ക് പുറത്ത് നിർത്തുന്നത് കുമ്മനമോ? ബിജെപിയിൽ അതൃപ്തി പുകയുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ബിജെപിയുടെ സംസ്ഥാന ഘടകം കോഴിക്കോട്ട് നടക്കുന്ന ദേശീയ നിർവ്വാഹക സമിതിയോഗം ഭംഗിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് മൂന്ന് ദിവസമുണ്ടാകും. അതുകൊണ്ട് തന്നെ ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ ഒരു വിഭാഗം പൂർണ്ണ അതൃപ്തിയിലാണ്. ഏകപക്ഷീയമായി കാര്യങ്ങൾ നടത്തുകയാണ് ബിജെപിയുടെ ഔദ്യോഗിക നേതൃത്വം. പിപി മുകുന്ദനേയും കെ രാമൻപിള്ളയേയും ഇനിയും പാർട്ടിക്ക് പുറത്ത് നിർത്തുന്നത് ഏകപക്ഷീയതയെ അവർ ചോദ്യം ചെയ്യുമെന്നുള്ളതുകൊണ്ടാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പാർട്ടിയെ ഒന്നിച്ചു നിർത്താനാണ് കുമ്മനം രാജശേഖരനെ ബിജെപി അധ്യക്ഷനാക്കിയത്. എന്നാൽ സ്വന്തം ഗ്രൂപ്പുണ്ടാക്കി സ്ഥാനമാനങ്ങൾ വീതിക്കുകയാണ് കുമ്മനം ചെയ്യുന്നതെന്നാണ് ആക്ഷേപം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആർഎസ്എസ് നിലപാട് അംഗീകരിക്കാതെ സ്വന്തം നിലയ്ക്ക് നീങ്ങുന്ന കുമ്മനം, മുകുന്ദന്റേയും രാമൻപിള്ളയുടേയും കാര്യത്തിലും ഇത് തന്നെയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.
ബിജെപിക്കുള്ളിലെ ഭിന്നതകളെ തുടർന്ന് 2006ലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിപി മുകുന്ദൻ വിട്ട് നിന്നത്. കെ രാമൻപിള്ളയും പാർട്ടി വിട്ടു പോയി. എന്നാൽ രണ്ട് വർഷം മുമ്പ് പിപി മുകുന്ദൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. പാർട്ടി വിട്ടു പോയവരെയെല്ലാം തിരികെ കൊണ്ടു വന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടു. എന്നാൽ അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ ഇതിന് അനുകൂലമായ നിലപാട് എടുത്തില്ല. ഇതിനെ തുടർന്ന് വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായി. ഇതോടെയാണ് പാർട്ടിക്ക് പുറത്തുള്ള കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കിയത്. വിഭാഗീയത മറന്ന് കുമ്മനം പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മുകുന്ദനും രാമൻപിള്ളയും ബിജെപിയിൽ തിരിച്ചെത്തുമെന്ന സൂചനയുമെത്തി. ജനപക്ഷം എന്ന തന്റെ പാർട്ടിയെ പിരിച്ചുവിട്ട് രാമൻപിള്ള കുമ്മനവുമായി ചർച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് കാലമായതിനാൽ എല്ലാത്തിനും അനുകൂലമായാണ് കുമ്മനം പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ ഗുരുനാഥന്മാരാണ് മുകുന്ദനും രാമൻപിള്ളയും എന്നു പോലും പറഞ്ഞു. എന്നാൽ അതിനപ്പുറം ഒന്നും സംഭവിച്ചില്ല.
ഇതിനിടെയിൽ മുകുന്ദൻ, നേമത്തോ വട്ടിയൂർക്കാവിലോ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമെത്തി. ഇതോടെ മുകുന്ദനെ പുകഴ്ത്തി രാജഗോപാലും കുമ്മനവും സജീവമായി. നേമത്തെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും മുകുന്ദനെ പങ്കെടുപ്പിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത നിലപാടിലേക്ക് കുമ്മനം എത്തുകയായിരുന്നു. എന്തുവന്നാലും മുകുന്ദനെ പാർട്ടിയുമായി സഹകരിപ്പിക്കില്ലെന്നാണ് കുമ്മനത്തിന്റെ നിലപാട്. ബിജെപിയുടെ സംസ്ഥാന സമിതിയിൽ പോലും മുകുന്ദനേയോ രാമൻപിള്ളയേയോ ഉൾപ്പെടുത്തിയില്ല. കോഴിക്കോട്ട് ദേശീയ കൗൺസിലുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് പോലും ഇവരെ ക്ഷണിക്കുന്നില്ല. ഒരു തരത്തിലും ബിജെപി വേദിയിൽ മുകുന്ദനെ എത്തിക്കില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം. വി മുരളീധരൻ പുലർത്തുന്നതിനേക്കാൾ ശത്രുതാ മനോഭാവമാണ് മുകുന്ദന്റെ കാര്യത്തിൽ കുമ്മനം എടുക്കുന്നത്. അതിനിടെ കടുത്ത മുകുന്ദൻ അനുയായിയായ എംഎസ് കുമാറിനെ പാർട്ടി വക്താവായും കെ കുഞ്ഞിക്കണ്ണനെ മിഡിയാ സെൽ കൺവീനറുമായും നിയമിച്ചു. മുകുന്ദൻ വിഷയം അടഞ്ഞ അധ്യായമാണെന്നാണ് കുമ്മനം പ്രതികരിക്കുന്നതെന്നാണ് ബിജെപിയിലെ മുതിർന്ന നേതാവ് പ്രതികരിച്ചത്.
മുകുന്ദൻ പാർട്ടിയിൽ എത്തിയാൽ വിഭാഗീയത ശക്തമാകുമെന്നാണ് കുമ്മനം പറയുന്നത്. മുകുന്ദൻ നേതൃനിരയിൽ ഉണ്ടായിരുന്നപ്പോൾ ബിജെപി തികച്ചു കേഡർ സ്വഭാവമുള്ള പാർട്ടിയായിരുന്നു. എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും ശക്തമായ ഗ്രൂപ്പ് പ്രവർത്തനം നടക്കുമായിരുന്നില്ല. എന്നാൽ മുകുന്ദൻ പോയ ശേഷം ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ വന്നു. ഇപ്പോൾ പാർട്ടിയിൽ വാളെടുത്തവരൊക്കെ വെളിച്ചപ്പാടാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയും ഇതിന് തെളിവാണ്. അങ്ങനെ ഗ്രൂപ്പ് വഴക്കിൽപ്പെട്ടുഴലുകയാണ് ബിജെപി. ഈ സാഹചര്യത്തിൽ മുകുന്ദൻ എത്തിയാൽ ഗ്രൂപ്പുണ്ടാകുമെന്ന് പറയുന്നതിൽ അർത്ഥമില്ല. മുതിർന്ന നേതാക്കളെ ഒഴിവാക്കി പാർട്ടിയിലെ നേതാവായി തുടരാനാണ് കുമ്മനം ശ്രമിക്കുന്നത്. മുകുന്ദനെ പാർട്ടിയുമായി സഹകരിപ്പിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടും കുമ്മനം വഴങ്ങാത്തത് ഇതിന് തെളിവാണ്-മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പറഞ്ഞു. മുകുന്ദനേയും രാമൻപിള്ളയേയും പാർട്ടിയിൽ സജീവമാക്കാൻ പറ്റിയ വേദിയാണ് കോഴിക്കോട്ടേത്. എന്നാൽ അത് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് കുമ്മനം ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നു.
ബിജെപിയുടെ വളർച്ചയെ ഗൗരവത്തോടെ സിപിഐ(എം) കാണുകയാണ്. അതുകൊണ്ടാണ് പത്തനംതിട്ടയിൽ എജി ഉണ്ണികൃഷ്ണനെ സിപിഐ(എം) ഉൾക്കൊണ്ടത്. സംസ്ഥാനത്തുടനീളം ഈ മാതൃക സ്വീകരിക്കാനാണ് സിപിഐ(എം) ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയോട് വരാൻ ആഗ്രഹിക്കുന്ന ഒരോരുത്തരേയും അടുപ്പിച്ച് നിർത്തുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചെയ്യേണ്ടത്. എന്നാൽ അടുക്കാൻ ആഗ്രഹിക്കുന്നവരെ പോലും പിണക്കാനാണ് നീക്കം. ഇത് ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തിയാൽ മാത്രമേ ലോക്സഭയിലേക്ക് താമര ചിഹ്നത്തിൽ കേരളത്തിൽ നിന്ന് ആളുകളെ ജയിപ്പിക്കാനാകൂ. അല്ലാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവർത്തിക്കാൻ മുകുന്ദനേയും രാമൻപിള്ളയേയും അടുപ്പിച്ച് നിർത്തണമെന്നാണ് ബിജിപിയിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. ഗ്രൂപ്പില്ലാതാക്കനെത്തിയ കുമ്മനവും ഗ്രൂപ്പുമായി മുന്നേറുകയാണെന്ന പരാതിയും ഇവർക്കുണ്ട്. ശബരിമല സ്ത്രീ വിഷയത്തിലെ ചർച്ച ഇതിന് തെളിവാണെന്നാണ് ആക്ഷേപം.
സാധാരണ പാർട്ടി പ്രവർത്തകനായാണ് മുകുന്ദൻ ബിജെപിയിലേക്ക് തിരിച്ചെത്തുന്നതെന്ന് കുമ്മനം രാജശേഖരൻ നേരത്തെ പറഞ്ഞിരുന്നു. ഭാരവാഹിത്വത്തിന്റെ കാര്യത്തിൻ പിന്നീട് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. എന്നാൽ പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം ബിജെപിയിൽ തിരിച്ചെത്തിയ പിപി മുകുന്ദനെ മുതിർന്ന നേതാക്കൾ അവഗണിച്ചു. തിരുവനന്തപുരത്തെ മാരാർജി ഭവനിൽ എത്തിയ മുകുന്ദനെ സ്വീകരിക്കാൻ പ്രമുഖ നേതാക്കൾ എത്തിയില്ല. പ്രവർത്തകർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ബിജെപിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു പിപി മുകുന്ദന്റെ മടങ്ങി വരവിനു സംസ്ഥാന ആർഎസ്എസ് ഘടകം അനുമതി നൽകിയെങ്കിലും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ ചില നേതാക്കൾ എതിർക്കുകയായിരുന്നു. ബിജെപിലേക്ക് മുകുന്ദൻ നിയോഗിക്കപ്പെട്ടത് ആർഎസ്എസ് പ്രചാരകൻ എന്ന നിലയിലായതിനാൽ, പാർട്ടിയിൽനിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആർഎസ്എസ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനു തടസ്സമായത്. എന്നാൽ തെരഞ്ഞെടുപ്പു അടുത്ത സമയത്തു മുകുന്ദനെപ്പോലുള്ള ആളുകളെ മാറ്റിനിർത്തുന്നതു പാർട്ടിക്കു തിരിച്ചടിയാകുമെന്ന് ആരോപണമുയർന്നു. ഈ സാഹചര്യത്തിലായിരുന്നു തിരിച്ചെടുപ്പ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിഭാഗം വീണ്ടും മുകുന്ദനെ തഴയുകയായിരുന്നു.
രാമൻപിള്ളയോട് കുമ്മനത്തിന് പ്രശ്നമൊന്നുമില്ല. എന്നാൽ രാമൻപിള്ളയെ എടുത്താൽ മുകുന്ദനേയും ഉൾക്കൊള്ളേണ്ടി വരും. അതുകൊണ്ടാണ് രാമൻപിള്ളയേയും മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്