ഇത് ഒരു അറ്റകുറ്റപ്പണിയും നടത്താത്ത പക്കാ തെലുങ്ക് മസാല; ഉള്ളിൽത്തട്ടുന്ന ഒറ്റ സീനുമില്ലാത്ത ചലച്ചിത്രാഭാസം! മോഹൻലാലിനെ ബന്ദിയാക്കി ജൂനിയർ എൻ.ടി.ആറിന്റെ ഡപ്പാക്കൂത്ത്
എം.മാധവദാസ്
എന്റമ്മേ! കത്തിയെന്നൊന്നും പറഞ്ഞാൽ പോര. കൊടുവാൾ എന്നോ ഈർച്ചവാളെന്നോ ബുൾഡോസറെന്നോ ഒക്കെ പറയേണ്ടി വരും. ബാഹുബലിയിലെ കാലകേയപ്പടപോലെ, വിചിത്രമായ ആയുധങ്ങളുമായി മുന്നിലേക്ക് ഓടിവരുന്ന പത്ത്നാൽപ്പത്തിയഞ്ചുപേരെ ഒരുത്തൻ അടിച്ചങ്ങ് പഞ്ചറാക്കുകയാണ്.മനുഷ്യനെ എടുത്ത് ഇലട്രിക്ക് കമ്പികളിലേക്ക് എറിയുന്നു, പാറക്കല്ലുകൾ ചവിട്ടി ആകാശത്തോളം തെറിപ്പിക്കുന്നു, കമ്പിപ്പാര കൈകൊണ്ട് അടിച്ച് പൊട്ടിക്കുന്നു. നമ്മുടെ നരസിംഹത്തിലെ ലാലേട്ടന്റെ കത്തിയൊക്കെയെന്ത്?....
ഇതാണ് തെലുങ്ക് കത്തി. പൊട്ടിവീഴുന്ന പാറക്കൂട്ടങ്ങളെ ഒരു കൈകൊണ്ട് താങ്ങുന്ന ചിരംജീവി യുഗത്തിൽനിന്ന് തെലുങ്ക് സിനിമ ഏറെ അധികമെന്നും ഇപ്പോഴും പോയിട്ടില്ളെന്ന് മനസ്സിലാക്കാം; നമ്മുടെ മോഹൻലാൽ തുല്യവേഷത്തിലത്തെുന്നെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കോരട്ലാ ശിവ എഴുതി സംവിധാനം ചെയ്യ ജനതാഗാരേജ് കണ്ടുനോക്കൂ.
ആദ്യമേ തന്നെ പറയട്ടേ. ഇതൊരു തെലുങ്ക് മസാല ചിത്രം മാത്രമാണ്. മോഹൻലാൽ ഈ പടത്തിൽ തുല്യറോളിൽ ഉണ്ടെന്ന് പറയുന്നതും പ്രചാരണം മാത്രമാണ്.ആദ്യത്തെ ഇരുപതുമിനുട്ടുകഴിഞ്ഞാൽ കഥാഗതി നായകനായ ജൂനിയർ എൻ.ടി.ആറിന്റെ കൈയിൽ വന്നുചേരുകയാണ്. പിന്നെ ലാൽ വെറും നോക്കുകുത്തി. (അതിനായി കഥയിൽ ഒരു വാഹനാപകടം കൊടുത്ത് ലാലിന് അനാരോഗ്യവും വരുത്തുന്നുണ്ട്.) ഇടക്കും വന്നും പോയും ഇരിക്കും.ബാക്കിയുള്ള സമയത്ത് മുഴുവൻ യഥാർഥ നായകൻ ജൂനിയർ എൻ.ടി.ആറിന്റെ സംഘട്ടന പരാക്രമങ്ങളാണ്. അതിലൊന്നാണ് തുടക്കത്തിൽ വിവരിച്ചത്.
ഇനി സംഘട്ടന കത്തിയിൽ മാത്രം ഒതുങ്ങുന്നില്ല ചിത്രത്തിന്റെ ന്യൂനതകൾ. ഒരു സീൻപോലും പ്രേക്ഷകരുടെ ഉള്ളുലക്കുന്ന രീതിയിൽ എടുക്കാൻ സംവിധായകന് ആയിട്ടില്ല. ഒട്ടും പുതുമയില്ലാത്ത കഥ അരോചകമായ ദൃശ്യഭാഷയിൽ എടുത്തിരിക്കുന്നു.മാത്രമല്ല, പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന രീതിയിലുള്ള കാടൻ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന, അർധ ഫാസിസത്തിന് വിത്തേകുന്ന ജനാധിപത്യ വിരുദ്ധമായ ചലച്ചിത്ര ദർശനവും ഈ പടം മുന്നോട്ടുവെക്കുന്നു.ഇതുവച്ചു നോക്കുമ്പോൾ ലാലിന്റെ മുൻ തെലുങ്ക് ചിത്രമായ വിസ്മയം എന്ന മനമന്ദയൊക്കെ സ്വർഗമായിരുന്നു.
തട്ടുപൊളിപ്പൻ കഥയിൽ ഏച്ചുകെട്ടിയ സംവിധാനം
ഈ പടത്തിലെ കഥ നാം നൂറ്റിയൊന്ന് ആവർത്തി കേട്ടതാണെന്ന് പറഞ്ഞാൽ ശരിയാവില്ല. അത് കാക്കാത്തൊള്ളായിരം ആക്കേണ്ടിവരും. ഗോഡ്ഫാദർ എന്ന മരിയോ പൂസോയുടെ വിഖ്യാതമായ രചനവച്ച് ഇറങ്ങിയ നൂറായിരം ഗ്യാങ്ങ്സ്റ്റർ സിനിമകളുടെ വികൃതമായ കുടുംബ വേർഷനാണ് ജനതാ ഗാരേജ്. വിജയും മോഹൻലാലും ഒന്നിച്ച 'ജില്ല' എന്ന തമിഴ് ചിത്രവുമായി നല്ല സാദൃശ്യം ഈ പടത്തിനുണ്ട്. ജില്ലയിലേതുപോലെ ഒരു ഫ്ളാഷ്ബാക്ക് വിവരണത്തിൽ നിന്നാണ് മോഹൻലാലിന്റെ സത്യ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
ഹൈദരാബാദിലെ ഏറ്റവും വിഖ്യാതമായ വർക്ക്ഷോപ്പാണ് ജനതാ ഗാരേജ്. ഇവിടെ എല്ലാം അറ്റകുറ്റപ്പണികളും നടത്തുമെന്നതാണ് ഗാരേജിന്റെ ടാഗ് ലൈൻ.ഇടക്ക് വാഹനങ്ങളെ വിട്ട് സമൂഹത്തിൽ ചില അറ്റകുറ്റപ്പണികൾക്ക് അവർ ഇറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ഗാരേജിന് നാഥനാണ് മോഹൻലാലിന്റെ സത്യം. പതിവുപോലെ നാട്ടുകാരുടെ പരാതികേട്ട് നീതി നടപ്പാക്കാൻ നിയുക്തനായ ഗോഡ്ഫാദർ. പാവങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും അവർ നീതിക്കായി എത്തുക ജനതാ ഗ്യാരേജിലാണ്.അതുകൊണ്ടുതന്നെ നാട്ടുകാർക്കിടയിൽ അനീതിയെ ചെറുത്തുകൊണ്ട് സമാന്തര ഭരണകൂടമായി വളരുകയാണ് സത്യ.അയാൾ കൊല്ലേണ്ടവരെ കൊല്ലും, തല്ലി അനുസരിപ്പിക്കേണ്ടവരെ അങ്ങനെയും.
പക്ഷേ ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണുന്ന പരിപാടിക്ക് അയാൾ കാശ് വാങ്ങില്ല. അത് സേവനം മാത്രം.ഈ രീതികൾകൊണ്ട് സത്യക്ക് ഒരു പാട് ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. അയാളുടെ അനിയനെയും (റഹ്മാൻ) ഭാര്യയെയും ശത്രുക്കൾ വെടിവച്ചുകൊല്ലുന്നു. ഒരിക്കൽ ഒരു വാഹനാപകടത്തിൽപെടുത്തി അയാളെതന്നെ ഇല്ലാതാക്കാൻ ശത്രുക്കൾ ശ്രമിക്കുന്നു.
ഇങ്ങനെ സത്യത്തിന് ഗുരുതരമായി പരിക്കേറ്റതോടെ ജനതാ ഗാരേജിന്റെ സാമൂഹിക സേവനം ഇല്ലാതാവുന്നു. സത്യത്തോട് കലഹിച്ച് അയാളുടെ മകൻ ( ഉണ്ണിമുകന്ദൻ) കോർപ്പറേറ്റ് പാളയത്തിൽ എത്തിപ്പെടുകയും കൂടിയായതോടെ, ജനതാ ഗാരേജിന്റെ പതനം പൂർണമാവുന്നു. അപ്പോഴാണ് മുംബൈയിൽനിന്ന് ഹൈദരബാദിലേക്ക് ഗവേഷണത്തിനായി എത്തിയ ഒരു പരിസ്ഥിതി വിദ്യാർത്ഥിയായ ആനന്ദ് ( ജൂനിയർ എൻ.ടി.ആർ) ഗാരേജിൽ എത്തുന്നത്.സത്യത്തിന്റെ താൽപ്പര്യപ്രകാരം അയാൾ ഗാരേജിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ പഴയ പടിയാവുകയാണ്.(ഈ ആനന്ദ് ആരാണെന്നൊക്കെ വഴിയെ മനസ്സിലാവും.അതും രക്ത ബന്ധങ്ങൾവച്ചുള്ള പഴയ തെലുങ്ക് നമ്പർ) പിന്നീടങ്ങോട്ട് ജൂനിയർ എൻ.ടി.ആറിന്റെ നേതൃത്വത്തിൽ അടിയോടിയാണ്.ദുഷ്ടതക്കുമേൽ സത്യം ജയിക്കുന്ന പതിവ് തെറ്റരുത്. ഒപ്പം സ്വന്തം മകനാണെങ്കിലും വഴിതെറ്റിയാൽ തിരുത്താൻ ശ്രമിക്കാതെ കൊന്നുകളയണമെന്ന ഫാസിസ്റ്റ് ആശയവും ചിത്രം പറയാതെ പറയുന്നു.
അതുതന്നെയാണ് ഈ സിനിമ പ്രവഹിപ്പിക്കുന്ന ഏറ്റവും വലിയ മാല്യന്യങ്ങളിൽ ഒന്നായി തോന്നുന്നതും. ഭരണകൂടം അഴിമതിയിൽ മുങ്ങിത്താഴ്ന്നിരിക്കയാണെന്നും, അതിനാൽ നിങ്ങൾക്ക് ഒരിക്കലും നീതികിട്ടില്ളെന്നും, കൊലക്ക് കൊല തന്നെയാണ് പോംവഴിയെന്ന് ഒരു വിറയലുമില്ലാതെ ഈ പടം പറയുന്നു.ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ പൊലീസ്, കോടതി,പൊതുസമൂഹം എന്നിവയൊന്നും സഹായിക്കില്ളെന്നും അർധ ഗുണ്ടാ സ്വഭാവമുള്ള കൈയൂക്ക് ഗാങ്ങുകളാണ് പരിഹാരമെന്നും സൂചിപ്പിക്കുന്ന വെള്ളരിക്കാപ്പട്ടണത്തിലാണ് ഈ പടത്തിലെ സംവിധായകന്റെ തലച്ചോറ് കിടക്കുന്നത്! വിചാരണയടക്കമുള്ള മനുഷ്യാവകാശങ്ങൾ പ്രതിക്കും അക്രമിക്കുമൊന്നും ബാധകമല്ളെന്നാണ് ജനതാ ഗാരേജിന്റെ നിലപാട്.എന്തിന് വഴിതെറ്റിപ്പോയ സ്വന്തം മകനെ തലക്കടിച്ച് കൊന്ന് സമാധാനമായി ദീപാവലി ആഘോഷിക്കുന്ന പിതാവിനെയും, നിങ്ങൾക്ക് ഈ പടത്തിലല്ലാതെ ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല!
ഇനി ഈ അർധ ഫാസിസ്റ്റ് ആശയത്തെ ഒളിപ്പിച്ചുകടത്താൻ നമ്മുടെ സംവിധായകൻ നായകന്റെ പരിസ്ഥിതി പ്രേമത്തെയാണ് കൂട്ടുപിടിക്കുന്നത്. ആദ്യ പകുതിയിൽ ഫ്ളാറ്റുകളിലൊക്കെ ചെടിയുമായി ചെന്ന് എല്ലാവരെയും മരം നടാൻ പ്രോൽസാഹിപ്പിക്കുന്ന നായകനാണ് രണ്ടാം പകുതയിൽ നിഗ്രഹവേഷം എടുത്തണിയുന്നത്.ഈ മാറ്റത്തിനൊന്നും പ്രത്യേകിച്ചൊരു കാരണം പറയാനും സംവിധായകന് ആവുന്നില്ല.
മലയാളി പ്രേക്ഷകരോട് മോഹൽലാൽ മാപ്പു പറയുമോ?
രാജമൗലിയുടെയും രാംഗോപാൽ വർമ്മയുടെയും ഏതാനും സൃഷ്ടികൾ മാറ്റി നിർത്തയാൽ,ലോകത്തിലെ ഏറ്റവും നിലവാരമില്ലാത്ത ചിത്രങ്ങൾ ഇപ്പോഴും ഇറങ്ങുന്ന ഇടമാണ് തെലുങ്ക് മുഖ്യധാരാ സിനിമ. അല്ലു അർജുനന്റെയും പവൻകല്യാണിന്റെയും മഹേഷ് ബാബുവിന്റെയുമൊക്കെ പെരും കത്തികൾ കണ്ടാൽ നമ്മൾ ചിരിച്ച് ചാവും. അതുകൊണ്ടുതന്നെ അത്യാവശ്യം തലക്കകത്ത് ആൾതാമസമുള്ള മലയാളികൾ ആരും തെലുങ്ക് ചിത്രത്തിന് ടിക്കറ്റ് എടുക്കാറില്ല.ഇവിടെയാണ് മോഹൻലാൽ മലയാളികളോട് ചെയ്ത ചതി.ഒരു സീൻപോലും വൃത്തിയായി എടുത്തിട്ടില്ലാത്ത ഈ പടത്തിന് നമ്മൾ ടിക്കറ്റ് എടുത്തത്ത് മോഹൻലാൽ എന്ന നമ്മുടെ പ്രിയ നടൻ ഉള്ളതുകൊണ്ട് മാത്രമാണെല്ലോ.
അസ്വഭാവികമായ അഭിനയ രീതികൾമാത്രം കണ്ടു ശീലിച്ച തെലങ്ക് ചലച്ചിത്രപ്രേമികൾക്ക് ലാലിന്റെ സ്വാഭാവികമായ അഭിനയം വലിയ സംഭവമായിരിക്കും. അവരത് നവ മാദ്ധ്യമങ്ങളിലൂടെയും മറ്റും നന്നായി ആഘോഷിക്കുന്നു.ഇത്രയും വലിയൊരു നടൻ ഇത്രകാലവും എവിടെയായിരുന്നു എന്ന മട്ടിലാണ് തെലുങ്ക് മാദ്ധ്യമങ്ങളിലെ പ്രചാരണം. ഇതും ജനതാഗാരേജിന്റെ സാമ്പത്തിക വിജയത്തിൽ വലിയൊരു പങ്ക് നിർവിച്ചിട്ടുണ്ട്. ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വലിയ ഹാപ്പിയിലാണ്.ചിത്രം വൻ സാമ്പത്തിക വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
പക്ഷേ മലയാളികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴോ? നമ്മുടെ പ്രഗൽഭനായ ഒരു നടൻ അന്യഭാഷയിൽപോയി ഇതുപോലൊരു പക്കാ ഇടിപ്പടത്തിന് തലവെക്കേണ്ട കാര്യമുണ്ടായിരുന്നോ?അതായത് മോഹൻലാലിന്റെ പേരിൽ പരസ്യം ചെയ്ത്, കേരളത്തിലെ വിപണികൂടി പിടക്കാനുള്ള തന്ത്രംമാത്രമാണ് ഈ പടം പയറ്റിയത്.വിജയ് നായകനായ ജില്ല എന്ന തമിഴ് പടത്തിലും ഇതുപോലെ മോഹൻലാലിനെ കൊണ്ടിട്ട് അപമാനിക്കയായിരുന്നു. ജില്ലയിലും കഥ തുടങ്ങുന്നത് ലാലിലൂടെയാണ്. പിന്നെ അദ്ദേഹത്തെ ഒരു വശത്തേക്ക്മാറ്റി വിജയ് അടിച്ചു കയറുന്നു. മോഹൻലാൽ മുമ്പ് അഭിനയിച്ച കന്നഡ പടത്തിലും അവിടുത്തെ സൂപ്പർസ്റ്റാർ പുനിത് രാജ്കുമാറാണ് നിറഞ്ഞു നിൽക്കുന്നത്.
ഇത് മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം, അനിയത്തിയെ കാട്ടി ചേട്ടത്തിയെ കെട്ടിക്കുന്നതിന് തുല്യമാണ്. ഈ രീതിയിൽ അപമാനിതനാവേണ്ട ആൾ അല്ല മലയാളത്തിന്റെ അതുല്യ നടൻ.അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തെലുങ്ക് പടമാണെന്ന് പറഞ്ഞ് മലയാളികളായ തന്റെ ലക്ഷക്കണക്കിന് ആരാധകരോട് മാപ്പുപറയുകായാണ് സത്യത്തിൽ മോഹൻലാൽ ചെയ്യേണ്ടിയിരുന്നത്!
ഇനി ലാലിന്റെ അഭിനയത്തികവിനുമുന്നിൽ ഇവരൊക്കെ വട്ടപൂജ്യങ്ങളാണെന്നത് വേറെ കാര്യം. സദാ അർശസിന്റെ അസുഖമുള്ളതുപോലെ തോനുന്ന എന്തോ ഒരു മുഖഭാവത്തോടെയാണ് ജൂനിയർ എൻ.ടി.ആറിന്റെ നടത്തം.ആക്ഷൻരംഗങ്ങളിലും നൃത്തരംഗങ്ങളിലുമല്ലാതെ ഒരിടത്തും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല.ഇയാൾ കരഞ്ഞുകൊണ്ട് ഭാവാഭിനയം കാഴ്ചവെക്കുമ്പോൾ മലയാളി പ്രേക്ഷകർ ചിരിക്കുകയാൺ കൈകൾ എന്തുചെയ്യണമെന്ന് അറിയാത്തതിനാൽ സദാ പോക്കറ്റിൽ കൈയിട്ടുകൊണ്ടുള്ള ആ ഭാവാഭിനയമൊക്കെ കാണണം!
എന്തിന് ജൂനിയർ എൻ.ടി.ആറിനെ മാത്രം കുറ്റം പറയണം. ഇതിൽ നടിച്ച ഒരു തെലുങ്ക് നടനും നടിയും നന്നായിട്ടില്ല.('മലരേ' എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടപ്പോഴുണ്ടായ ട്രോളുകൾ ഓർക്കുക)നമ്മുടെ സിത്താര ഉൾപ്പടെ.ചാവികൊടുത്താൽ കറങ്ങുന്ന പാവയെപ്പോലെയാണ് ഇതിൽ സിത്താരയുടെയൊക്കെ പ്രകടനം.ജനതാ ഗാരേജിലെ മറ്റു നടന്മാർക്ക്, സദാ കണ്ണുരുട്ടി നോക്കുന്ന എന്തോ അസുഖമുള്ളപോലെയാണ് പ്രേക്ഷകർക്ക് തോന്നുക. പച്ചാളം ഭാസി പറഞ്ഞപോലെ പശു ചാണകമിടുന്ന മുഖഭാവത്തോടെയുള്ള അഭിനയവും. പ്രത്യേകിച്ചൊരു കാരണവുമില്ലായെ വില്ലനായിപ്പോയ ഉണ്ണിമുകന്ദനാണ് തമ്മിൽ ഭേദം. റഹ്മാൻ ഏതാനും സീനുകളിലേ ഉള്ളൂ.
പക്ഷേ വിസ്മയം എന്നപേരിൽ തെലുങ്കിൽ ഇറങ്ങിയ മുൻ ചിത്രം മനമന്ദയുമായി തട്ടിച്ചുനോക്കുമ്പോൾ മോഹൻലാലിന്റെ ഈ ചിത്രത്തിലെ പ്രകടനം, ആരാധക എഴുത്തകാർ പൊക്കിവിടുന്നപോലെ, നമ്മുടെ ദശരഥത്തിന് സമാനമായ മഹത്തായ പ്രകടനമായൊന്നും പറയാൻ കഴിയില്ല. പക്ഷേ ഉള്ളത് വൃത്തിക്കും റിയലിസ്റ്റിക്കായിട്ടും അദ്ദേഹം ചെയ്തിട്ടുണ്ട്.അല്ളെങ്കിൽ ഏത് സിനിമയിലാണ് ലാൽ മോശമായെന്ന് പറയാൻ കഴിയും.പക്ഷേ ഇത് ലാലിന്റെ അവിസ്മരണീയ അനുഭവ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് എന്ന് പറയുന്നതൊക്കെ വെറും ചീപ്പ് ബഡായികൾ മാത്രമാണ്.
രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. സാമന്തയും നിത്യാ മേനോനും. ഇതിൽ കുറഞ്ഞ സീനുകളിൽ മാത്രമുള്ള നിത്യ മോശമായില്ല. സാമന്തയുടെ വൈകാരിക രംഗങ്ങൾ ഡബ്ബിങ്ങിലെ അപക്വത കൂടിയാരവുമ്പോൾ ഒന്നാന്തരം കോമഡിയാവുന്നു. ചിത്രത്തിന്റെ പൊതുഘടന അന്യർഥമാക്കുന്ന അർഥം വരുന്ന 'പക്കാ ലോക്കൽ പക്കാ ലോക്കൽ' എന്നു തുടങ്ങുന്ന ഒരു ഐറ്റം ഡാൻസിന് കാജൽ അഗർവാൾ, മാനാഞ്ചിറ മൈതാനംപോലെ വിശാലമായ വയർ കാണിച്ച്, കുട്ടിയുടപ്പിട്ട് അറുവഷളനായി രംഗത്തത്തെുന്നുണ്ട്.
വാൽക്കഷ്ണം: പവൻ കല്യാൺ ആണോ ജൂനിയർ എൻ.ടി.ആർ ആണൊ മികച്ച നടൻ എന്ന തർക്കത്തിന്റെ പേരിൽ ഈയിടെ ഒരാൾ കൊല്ലപ്പെട്ട സ്ഥലമാണ് ഈ തെലങ്കുനാട്. നമ്മുടെ താരാധനയല്ല അവിടെയെന്ന് വ്യക്തം.രാഷ്ട്രീയക്കാരും സിനിമക്കാരും തമ്മിലുള്ള അതിർ വരമ്പുകൾ കുറവായ അവിടെ ചലച്ചിത്രങ്ങൾ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾവച്ചുകൊണ്ട് കൂടി നിർമ്മിക്കപ്പെടുന്നതാണ്.നന്ദാമുറി താരക രാമറാവു ജൂനിയർ എന്ന എൻ.ടി.ആർ ജൂനിയർ, തെലുങ്ക് സിനിമയിലെ അതികായനും ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.രാമറാവുവിന്റെ കൊച്ചുമകനുമാണ്. അതായത് തെലുഗുദേശത്തിന്റെ ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.അതുകൊണ്ടുതന്നെ ഇതുപോലൊരു രാഷ്ട്രീയ ദുരുദ്ദേശ ചിത്രത്തിന് പിന്നിൽ ജൂനിയർ എൻ.ടി.ആറിനും വ്യക്തമായ കാഴ്ചപ്പാടുണ്ടാവാം. നമുക്ക് പൊട്ടയെന്ന് തോനുന്ന പല രംഗങ്ങൾക്കുപിന്നിലും കൃത്യമായ അജണ്ടയുണ്ടാവാം.അതൊന്നും കണക്കാക്കാതെ നമ്മുടെ മഹാനടനമ്മാർ ഇത്തരം അസംബദ്ധങ്ങൾക്ക് നിന്നുകൊടുക്കേണ്ടതുണ്ടോ.ഇനിയൊരു തെലുങ്കു ചിത്രം ചെയ്യുന്നതിനുമുമ്പ് ലാലേട്ടന് മൂന്നുവട്ടം ചിന്തിക്കാനുള്ള ബുദ്ധിയുണ്ടാവണേ...
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്